ഇന്നലെ നട അടച്ച ശേഷം അറസ്റ്റ് ചെയ്തവരെ മണിയാർ-പത്തനംതിട്ട പൊലീസ് ക്യാമ്പിലേക്ക് മാറ്റി; ഭക്തരെ വലച്ച് നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെ എസ് ആർ ടി സി ബസ് വിടുന്നത് 15 മിനിറ്റിൽ ഒരിക്കൽ മാത്രം; ക്ലിഫ് ഹൗസിന് മുന്നിലടക്കം സംസ്ഥാനത്ത് അനേകം ഇടങ്ങളിൽ നാമജപ പ്രതിഷേധങ്ങൾ തുടരുന്നു; നാമം ജപിച്ചതിന്റെ പേരിൽ ശബരിമല തീർത്ഥാടകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ക്രമസമാധാന പ്രശ്നമായി പുകഞ്ഞുയരുന്നു
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിൽ വലിയ പ്രതിസന്ധിയായി സന്നിധാനത്തെ പൊലീസിന്റെ അറസ്റ്റ്. തീർത്ഥാടനത്തിന് ആളില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. അതിനിടെ സന്നിധാനത്തെ അറസ്റ്റിൽ കേരളമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. സോപാനത്തെ പ്രശ്നങ്ങൾക്ക് പിന്നിൽ പരിവാറുകാരാണെന്ന് പൊലീസ് പറയുമ്പോഴും നടപന്തലിൽ ശരണം വിളിക്കരുതെന്നും കൂട്ടം കൂടി ഇരിക്കരുതെന്നുമുള്ള നിലപാടാണ് ചർച്ചകൾക്ക് ആധാരം. കേരളം മുഴുവൻ വലിയ പ്രതിഷേധമാണ് ഇതിന്റെ പേരിൽ ഉണ്ടാകുന്നത്. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെച്ചൊല്ലി സന്നിധാനത്ത് ഞായറാഴ്ച രാത്രി വൈകി നടന്ന പ്രതിഷേധമാണ് അറസ്റ്റിൽ കലാശിച്ചത്. വലിയ നടപ്പന്തലിനുസമീപം നിരോധനാജ്ഞ ലംഘിച്ച് ശരണം വിളികളുമായി പ്രതിഷേധിച്ച 25 പേരെ അർധരാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. പൊലീസ് നടപടിക്കിടെ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്തവർ മണിയാർ പൊലീസ് ക്യാമ്പിലാണ് ഉള്ളത്. ഇതിനിടെ കടുത്ത നിയന്ത്രണങ്ങൾ പൊലീസ് ശബരിമലയിൽ നടപ്പാക്കി.
ഞായറാഴ്ച പകൽ ശബരിമലയിൽ പൊലീസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് രാത്രി പത്തരയോടെ മാളികപ്പുറം ക്ഷേത്രപരിസരത്തുനിന്നാണ് നൂറ്റന്പതോളം പേർ എത്തിയത്. തുടർന്ന് സ്പെഷ്യൽ ഓഫീസർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസും എത്തി. ശരണംവിളിയുമായി പ്രതിഷേധക്കാർ വലിയ നടപ്പന്തലിൽ ഇരിപ്പുറപ്പിച്ചു. ആർഎസ്എസ് അനുഭാവികളായിരുന്നു ഇതിന് പിന്നിൽ. ഹരിവരാസനം പാടി നടയടച്ചശേഷം നേതാക്കളെ അറസ്റ്റ്ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും മറ്റുള്ളവർ തടഞ്ഞു. മുഴുവൻപേരെയും അറസ്റ്റ്ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം പതിനൊന്നരയോടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ്ചെയ്യാൻ സ്പെഷ്യൽ ഓഫീസർ തീരുമാനിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയായിരുന്നു പൊലീസ് നടപടി. ഇതോടെയാണ് കേരളം മുഴുവൻ പ്രതിഷേധം ഉയർന്നത്. മിക്ക പൊലീസ് സ്റ്റേഷനും രാത്രി തന്നെ പരിവാറുകാർ ഉപരോധിച്ചു. സന്നിധാനത്ത് അറസ്റ്റിലായവരുള്ള മണിയാറിലെ എ ആർ ക്യാമ്പിലും നാമജപ പ്രതിഷേധം ഉയരുന്നുണ്ട്.
അയ്യപ്പഭക്തന്മാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്.വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തി.മാത്രമല്ല മുഖ്യമന്ത്രിയുടെ വസതിയായ് ക്ലിഫ് ഹൗസിലേക്കും നാമജപ പ്രതിഷേധം നടന്നു.ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വസതിയിലേയ്ക്കും വിശ്വാസികൾ മാർച്ച് നടത്തി. ബിജെപി നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഹർത്താൽ ആഹ്വാനം ചെയ്യാതെ തന്നെ സംസ്ഥാനത്തുടനീളം സമരം ശക്തമാക്കാനാണ് തീരുമാനം. ശബരിമലയുടെ ചരിത്രത്തിലാദ്യമായി ശരണം വിളിച്ച് നിന്ന അയ്യപ്പന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നത് രാഷ്ട്രീയമായി ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇത് വലിയ ക്രമസമാധാന പ്രശ്നമായി മാറും.
മഴയത്ത് അരവണ കൗണ്ടറിനു സമീപം ഒതുങ്ങി നിന്ന ഭക്തരെ ഇറക്കിവിടാൻ പൊലീസ് ശ്രമിച്ചിരുന്നു.ഇതിനെതിരെ വലിയനടപ്പന്തലിനു സമീപം അയ്യപ്പന്മാർ ശരണം വിളിച്ച് പ്രതിഷേധിച്ചിരുന്നു.ഇതാണ് അറസ്റ്റിൽ കലാശിച്ചതെന്ന് പരിവാറുകാർ പറയുന്നു. ശരണം വിളിച്ചിരുന്ന നൂറു കണക്കിന് അയ്യപ്പന്മാരെയാണ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്.ഇക്കൂട്ടത്തിൽ മാളികപ്പുറങ്ങളുമുണ്ട്. ശരണ മന്ത്രം വിളിക്കുന്ന ഭക്തരോട് ഉടൻ അത് അവസാനിപ്പിച്ച് മടങ്ങണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹരിവരാസനം പാടി നട അടയ്ക്കുന്നവരെ തങ്ങൾ ശരണം ചൊല്ലി വലിയ നടപ്പന്തലിൽ തുടരുമെന്നായിരുന്നു ഭക്തരുടെ നിലപാട്. ഇത് നടക്കാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചത്. എന്നാൽ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കാതെ പ്രശ്ന പരിഹാരം പൊലീസിനും സാധ്യമായിരുന്നു. എന്നാൽ ഭക്തരെ അറസ്റ്റ് ചെയ്തേ മതിയാകൂവെന്ന് മുകളിലെ നിർദ്ദേശം എത്തിയതിനെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ. ഇതാണ് പ്രതിഷേധം ആളികത്തിച്ചത്.
മലകയറാൻ ഞായറാഴ്ച പകൽകൂടി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകൽ 11.30 മുതൽ ഒരു മണിവരെ തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു. നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി. ബസുകളുടെ ഓട്ടവും പൊലീസ് നിർദ്ദേശപ്രകാരമാക്കി. രാത്രിയും പകലും നിശ്ചിത ഇടവേളകളിൽ ബസ്സോട്ടം നിർത്തിയത് തീർത്ഥാടകരെ വലച്ചു. രാത്രി 9.30 മുതൽ 12 വരെയും സർവീസിന് വിലക്കേർപ്പെടുത്തി. ഇതാണ് പ്രശ്നത്തിന് കാരണം. പമ്പാ രാജമണ്ഡപം ഇറങ്ങിച്ചെല്ലുന്നവർ നീലിമലവഴി മാത്രം കയറണമെന്നും നിബന്ധനവെച്ചു. ശാരീരിക അവശതയുള്ളവരെപ്പോലും സ്വാമി അയ്യപ്പൻ റോഡ് വഴി മലകയറാൻ അനുവദിച്ചിരുന്നില്ല. സന്നിധാനത്ത് വലിയ തിരക്കാണെന്നു പറഞ്ഞ് പകൽ 10 മുതൽ 12 വരെ നിലയ്ക്കലിലും തീർത്ഥാടകരെ തടഞ്ഞിരുന്നു. മലയിറങ്ങി വരുന്ന തീർത്ഥാടകരെ പമ്പയിൽ വിരിവെക്കാൻ അനുവദിച്ചില്ല. എന്നാൽ ശബരിമലയിൽ ഒരു തിരക്കും ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലായതും ഭക്തരെ പ്രകോപിപ്പിച്ചിരുന്നു. ഏതായാലും ശബരിമല തീർത്ഥാടനം വഷളാക്കുന്ന തരത്തിലേക്ക് പൊലീസ് ഇടപെടലുകൾ എത്തിക്കുകയാണ്.
രാത്രി 9.30 മുതൽ മലകയറുന്നത് കഴിഞ്ഞദിവസം വിലക്കിയിരുന്നു. ഇതിനുശേഷം വരുന്നവരെ പുലർച്ചെ രണ്ടുമുതലാണ് കയറ്റിവിടുന്നത്. മല കയറിയവരെ പലയിടത്തായി തടഞ്ഞതായും ആക്ഷേപമുണ്ട്. ഘട്ടംഘട്ടമായാണ് ഇവരെ സന്നിധാനത്തേക്കു വിട്ടത്. ഞായറാഴ്ച രാവിലെ നട തുറന്നപ്പോൾ ദർശനത്തിന് എത്താനായത് രണ്ടുപേർക്ക് മാത്രമാണ്. ഈ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സന്നിധാനത്ത് രാത്രി പ്രതിഷേധമുണ്ടായത്. കെ എസ് ആർ ടി സി ബസ് മാത്രമാണ് പമ്പയിലേക്ക് കയറ്റി വിടുന്നത്. ഇതുപയോഗിച്ചാണ് ഭക്തരെ പൊലീസ് തന്ത്രപരമായി നിയന്ത്രിക്കുന്നത്. ബസ് നിറഞ്ഞാലും ഇപ്പോൾ 15 മിനിറ്റ് ഇടവിട്ടാണ് ബസ് എടുക്കുന്നത്. മിനിറ്റിൽ ഒരു ബസ് എന്ന നിലയിൽ വിടുമെന്നായിരുന്നു കെ എസ് ആർ ടി സിയുടെ പ്രഖ്യാപനം. എന്നാൽ ഇത് നട തുറന്നിരിക്കുമ്പോൾ മാത്രമാക്കി മാറ്റി. തിരക്ക് കുറവാണെങ്കിലും എത്തുന്ന ഭക്തർക്ക് വലിയ കാത്തിരിപ്പിന് കാരണമായി ഇത് മാറുന്നു. നിലയ്ക്കലിൽ അടിസ്ഥാന സൗകര്യമില്ലാത്തതും ഇതിന് കാരണമാണ്.
ശനിയാഴ്ച രാത്രിയാണ് സോപാനത്തിന് ചുറ്റും ശയനപ്രദക്ഷിണം നടത്തിയവരെ പൂർത്തിയാക്കാൻ അനുവദിക്കാതെ പൊലീസ് എഴുന്നേൽപ്പിച്ച് വിട്ടത്. ഹരിവരാസനം പാടി നട അടച്ചശേഷം ഭസ്മക്കുളത്തിൽ മുങ്ങി ഈറനോടെ എത്തിയാണ് മണ്ഡലകാലത്ത് ശയന പ്രദക്ഷിണം നടത്തുന്നത്. എന്നാൽ കഴിഞ്ഞദിവസം ആചാരത്തോടെ ശയന പ്രദക്ഷിണം നടത്താനെത്തിയ ഭക്തരെ അത് പൂർത്തിയാക്കൻ പൊലീസ് അനുവദിച്ചില്ല. ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നതിന് മുമ്പേ പ്രദക്ഷിണം തടഞ്ഞു. പ്രദക്ഷണത്തിലുണ്ടായിരുന്നവരെ പൊലീസ് ബലം പ്രയോഗിച്ച് എഴുന്നേൽപ്പിച്ചുവെന്നും ആരോപണമുണ്ട്.
സംഘപരിവാർ ലക്ഷ്യമിടുന്നത് വമ്പൻ പ്രതിഷേധം
ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം. ദേവസ്വംബോർഡ് ജങ്ഷനിൽവെച്ച് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പുലർച്ചെ ഒരു മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ടരയോടെയാണ് അവസാനിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊല്ലം, എറണാകുളം പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധം നടന്നു.
അർദ്ധരാത്രിയിൽ തന്നെ പ്രതിഷേധം സംസ്ഥന വ്യാപകമാക്കാനാണ് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്