വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നുവെന്നുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെങ്കിലും ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ള യുവതികളുടെ ലിസ്റ്റ് എടുക്കാൻ കുടുംബശ്രീ വഴി സിപിഎം ശ്രമം തുടരുന്നു; എതിർപ്പിനെ തുടർന്ന് പട്ടിക തയ്യാറാക്കൽ ശ്രമം വിജയിച്ചില്ല; എൻഎസ്എസിന്റേയും എസ് എൻ ഡി പിയുടേയും സഹായത്തോടെ പ്രതിരോധം ശക്തമാക്കാൻ ബിജെപിയും; 13ന് സുപ്രീംകോടതി കേസെടുക്കും വരെ ശബരിമല സംഘർഷഭരിതമായി തുടരുമെന്ന് ഉറപ്പ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നവംബർ ആദ്യം നടതുറക്കുമ്പോൾ പൊലീസ് സന്നാഹത്തിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ നീക്കം സജീവമാണ്. ഇതിനൊപ്പം ചില തീവ്ര ഇടതുപക്ഷക്കാരുമുണ്ട്. സിപിഎമ്മും യുവതീ പ്രവേശനത്തിന് അനുകൂലമാണ്. കോൺഗ്രസിന്റെ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് എടുത്തതോടെ സർക്കാരും നിലപാട് ശക്തമാക്കും. ആട്ട ചിത്തിരയ്ക്ക് നട തുറക്കുമ്പോൾ ക്രമസമാധാന പ്രശ്നമുണ്ടാകുന്ന തരത്തിൽ ഒന്നും ഉണ്ടാകരുതെന്നാണ് സർക്കാർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാരിന് ഏറ്റവും താൽപ്പര്യമുള്ള ആലുവ എസ് പി രാഹുൽ ആർ നായരെ പമ്പയിൽ നിയോഗിച്ചതും കാര്യങ്ങൾ കൈവിട്ടു പോകുന്നില്ലെന്ന് ഉറപ്പിക്കാണ്. റിവ്യൂ ഹർജിയിൽ സുപ്രീംകോടതി നിലപാട് എടുക്കുവരെ ശബരിമല തീർത്ഥാടനം സംഘർഷഭരിതമായി തുടരുമെന്നാണ് സൂചന.
ആട്ടചിത്തിരയ്ക്ക് നവംബർ അഞ്ചിനാണ് നട തുറക്കുന്നത്. അന്ന് ഉച്ചമുതൽ തീർത്ഥാടകരെ മല കയറാൻ അനുവദിക്കുന്നതാണ് പതിവ്. അന്ന് രാവിലെ മുതൽ തന്നെ ശബരിമലയിലെ ചലനങ്ങൾ മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കും. മുഖ്യമന്ത്രിയാകും ഓരോ വിഷയത്തിലും അന്തിമ തീരുമാനമെടുക്കുക. സന്നിധാനത്തെ സംഘർഷത്തിലേക്ക് എത്തിക്കുന്നതൊന്നും ചെയ്യില്ലെന്നാ് സൂചന. സ്ത്രീകളെത്തിയാൽ സുരക്ഷയിൽ പരമാവധി ദൂരം വരെ കൊണ്ടു പോകും. കാര്യങ്ങൾ അനുകൂലമായാൽ പതിനെട്ടാം പടിയും കയറ്റും. പുനഃപരിശോധന, റിട്ട് ഹർജികൾ പരിഗണിക്കുന്ന 13-ന് മുമ്പുതന്നെ യുവതികളെ പ്രവേശിപ്പിച്ച് സുപ്രീംകോടതിവിധി നടപ്പാക്കുമെന്ന നിലപാടിലാണ് ചില തീവ്ര ഇടത് സംഘടനകൾ. അതിനിടെ ശബരിമലയിൽ പോകാൻ താൽപ്പര്യമുള്ളവരുടെ ഒപ്പു ശേഖരണം നടക്കുന്നുവെന്ന പ്രചരണവും സജീവമാണ്. എന്നാൽ ഒപ്പു ശേഖരണം നടക്കുന്നില്ലെന്നും യുവതികളോട് സിപിഎം പോകാനുള്ള താൽപ്പര്യം തേടുകയാണെന്നുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
താൽപ്പര്യമുള്ള സ്ത്രീകളെ കൂട്ടത്തോടെ ശബരിമലയിൽ എത്തിക്കാനാണ് നീക്കം. തീർത്ഥാടനകാലത്ത് മലയ്ക്കുപോകാൻ താത്പര്യമുള്ള യുവതികളുടെ പട്ടിക സിപിഎം. ശേഖരിക്കുന്നുണ്ട്. പ്രാദേശികഘടകങ്ങളിൽ ഇതിന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്നാണ് സൂചന. കുടുംബശ്രീയിലും മറ്റും കോടതിവിധിയും പാർട്ടിനിലപാടും ബോധ്യപ്പെടുത്താനുള്ള ശ്രമവും തുടരുന്നു. പലയിടത്തും ഭൂരിഭാഗം സ്ത്രീകളും പാർട്ടിനിലപാടിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. കുടുംബശ്രീ വഴിയാണ് സിപിഎമ്മിന്റെ ഈ ശ്രമം. ക്ഷേത്രത്തിൽ പോകുന്ന പാർട്ടിക്കാരായ സ്ത്രീകളെ സ്വാധീനിക്കാനാണ് നീക്കം. എന്നാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ വിശ്വാസത്തിന്റെ വഴിയേ പോകാനാണ് അവർക്ക് താൽപ്പര്യം. എങ്ങിലും മലബാറിലും മറ്റും നൂറുകണക്കിന് പേർ മല ചവിട്ടാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ ഈ തീർത്ഥാന കാലത്ത് സ്ത്രീ ഭക്തരുടെ ഒഴുക്ക് ശബരിമലയിലേക്ക് ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പിക്കുകയാണ്.
അതേസമയം, 13 വരെ പ്രഖ്യാപിച്ച സമരത്തിന് എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പി. യോഗത്തിന്റെയും പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് ബിജെപി.യുടേത്. ചിത്തിര ആട്ടവിശേഷത്തിന് അഞ്ചിനു വൈകീട്ട് നട തുറക്കുന്നതിനാൽ മൂന്നുമുതൽ ശബരിമലയും പരിസരവും പൊലീസ് നിരീക്ഷണത്തിലാകും. രണ്ടാം തീയതി തന്നെ പൊലീസ് പമ്പയിലെത്തും. മുതിർന്ന ഉദ്യോഗസ്ഥരും അന്ന് തന്നെ പമ്പയിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ ബിജെപി. പ്രവർത്തകരും അനുഭാവികളും തീർത്ഥാടകരായി സന്നിധാനത്ത് എത്തുമെന്ന് പൊലീസും തിരിച്ചറിയുന്നു. ഇവരെ തടയാനും പൊലീസിന് കഴിയില്ല. ആറിന് ദീപാവലിയായതിനാൽ ഭക്തജനത്തിരക്ക് കൂടാൻ സാധ്യതയുണ്ട്. ഇത് പൊലീസിനും വെല്ലുവിളിയാണ്. അന്നുരാത്രിയാണ് നട അടയ്ക്കുന്നത്.
ഒരുദിവസത്തേക്കു ശബരിമല നട തുറക്കുമ്പോൾ സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. 1500ലേറെ പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്. പമ്പയിൽ വനിതാ പൊലീസിനെ അടക്കം വിന്യസിക്കാനാണ് തീരുമാനം. നേരത്തെ ഐ.ജി എസ് ശ്രീജിത്തിനാണ് പമ്പയുടെ ചുമതലയുണ്ടായിരുന്നത്. അദ്ദേഹത്തെ മാറ്റി തൃശൂർ റേഞ്ച് ഐ.ജി എം.ആർ അജിത് കുമാറിന് പമ്പയുടെ ചുമതല നൽകും. എം.ആർ അജിത് കുമാറിന് സഹായത്തിനായാണ് സർക്കാരിന്റെ വിശ്വസ്തനായ ഏറണാകുളം റൂറൽ എസ്പി രാഹുൽ ആർ നായരും എത്തുന്നത്. ഐ.ജി പി. വിജയനാണ് സന്നിധാനത്തിന്റെ ചുമതല. കൊല്ലം കമ്മീഷണർ പി.കെ മധുവും സന്നിധാനത്തുണ്ടാകും. 200 പൊലീസുകാരെ സന്നിധാനത്തു വിന്യസിക്കും.
എസ്പി വി. അജിത്തിനെ മരക്കൂട്ടത്ത് വിന്യസിക്കും. 100 പൊലീസുകാരും അവിടെയുണ്ടാവും. പമ്പയിലും നിലയ്ക്കും 200 പുരുഷ പൊലീസിനെയും 50 വീതം വനിതാ പൊലീസിനെയും വിന്യസിക്കും. വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തിയുള്ള പരിശോധന അനുവദിക്കരുതെന്ന കർശന നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. ഏരുമേലിയും വടശേരിക്കരയിലും 100 പൊലീസ് ഉദ്യോഗസ്ഥരെ വീതം വിന്യസിക്കും. അതിനിടെ നവംബർ 13ന് സുപ്രീംകോടതി റിവ്യൂ ഹർജികളിൽ സ്ത്രീ പ്രവേശനത്തിന് എതിരായ നിലപാട് എടുക്കുമെന്നാണ് ഏവരുടേയും വിലയിരുത്തൽ. തൽസ്ഥിതി തുടരാനുള്ള ഉത്തരവ് അന്നുണ്ടാകുമെന്നും വിലയിരുത്തുന്നു. കേന്ദ്ര സർക്കാരും വിശ്വാസികൾക്കൊപ്പമാണെന്ന നിലപാട് എടുക്കുമെന്നാണ് ബിജെപി പറയുന്നത്.
സമരങ്ങളിൽ എൻ.എസ്.എസ്. നേരിട്ട് ഒപ്പം കൂടില്ലെങ്കിലും പരോക്ഷമായി സഹായിക്കുമെന്നാണ് ബിജെപി. കരുതുന്നത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി ഏത് നിലപാടെടുത്താലും ബി.ഡി.ജെ.എസ്. സമരത്തിൽ സജീവമാണ്. ഇതുവഴി യോഗത്തിന്റെയും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയൊരു കൂട്ടം പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. എങ്ങനേയും നവംബർ 13 വരെ സ്ത്രീകൾ കയറുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒമ്പതുമുതൽ 12 വരെ കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വിവിധ ഹൈന്ദവ സംഘടനകളുടെ രഥയാത്രയുണ്ട്.
ക്ഷേത്രാചാര സംരക്ഷണസമിതി മുൻകൈയെടുത്ത രഥയാത്രയിൽ പന്തളം കൊട്ടാരം പ്രതിനിധികളും പങ്കെടുക്കും. 12-ന് പന്തളത്ത് സമാപിക്കുന്ന യാത്രയ്ക്ക് ബിജെപി.യുടെ സഹകരണവുമുണ്ട്. ഈ യാത്ര പരിഗണിച്ചാണ് ബിജെപി.യുടെ രഥയാത്രയുടെ സമാപനം 13-ന് ആക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍