ശബരിമല യുവതീ പ്രവേശന വിവാദം മണ്ഡലകാലത്തും കത്തി നിന്നാൽ സർക്കാറിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; പ്രളയം തകർത്ത നാടിനു 15000 കോടി രൂപയുടെ തീർത്ഥാടന സീസൺ സമ്മാനിക്കുന്ന അയ്യപ്പക്ഷേത്രത്തിൽ ആളെ കേറ്റാതിരുന്നാൽ സമ്പദ്രംഗം തലകുത്തി വീഴും; തുലാമാസ വരവിൽ എട്ടു കോടിയുടെ ഇടിവുണ്ടായത് ഒരു സൂചന മാത്രം; സമചിത്തതയോടെ ഇടപെട്ടില്ലെങ്കിൽ എലിയെ പേടിച്ചു ഇല്ലം ചുട്ടുന്ന അവസ്ഥയെന്ന് വിമർശകർ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ശബരിമല യുവതീപ്രവേശന വിവാദം സംസ്ഥാനത്ത് ഇളക്കിമറിക്കുന്ന വിവാദമായി മാറിയതോടെ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നമായി മാറിയിട്ടുണ്ട്. എന്നാൽ പ്രളയത്തിൽ തകർന്ന കേരളത്തിന് ഈ വിവാദം കത്തിനിന്നാൽ കൂടുതൽ ക്ഷീണം ചെയ്യുമെന്ന വിധത്തിലേക്കാണ് കാര്യങ്ങൾ മാറുന്നത്. വിവാദം കത്തിനിന്നാൽ എലിയെ പേടിച്ചു ഇല്ലം ചുട്ട കഥ കേട്ട് വളർന്ന മലയാളികൾക്ക് ഒരു പക്ഷെ സമീപ ഭാവിയിൽ അത്തരം സംഭവം നേരിൽ കാണേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. തുലാമാസത്ത് നട തുറന്നപ്പോൾ നടവരവിൽ ഉണ്ടായ ഇടിവ് ഒരു സൂചനയായി കാണേണ്ടി വരുമെന്ന അഭിപ്രായമാണ് ഉയരുന്നത്.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ തയാറാകുകയും അതിനെ നേരിടാൻ ബിജെപി നേതൃത്വത്തിൽ ഉള്ള മറുവിഭാഗം തയ്യാറാകുകയും ചെയ്തതോടെ ആത്യന്തികമായി ദുർവിധി നേരിടേണ്ടി വരുന്നത് സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയാണ്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രസ്റ്റീജ് വിഷയമായി ശബരിമല വിവാദം ചൂട് പിടിക്കുമ്പോൾ അതിനു വോട്ടു രാഷ്ട്രീയത്തിന്റെ സാദ്ധ്യതകൾ കണ്ടു കൂടുതൽ ആവേശം പകരാൻ തയ്യാറാകുന്ന സർക്കാർ നടപടി ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയത്തിൽ സർക്കാർ എടുത്തു ചാട്ടം കാണിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം എത്തുന്നതും ശബരിമല നടവരവിൽ നിന്നും തീർത്ഥാടകർ ചെലവിടുന്ന പണത്തിൽ നിന്നും തന്നെയാണ്.
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ശബരിമല നൽകുന്ന സംഭാവന എത്രയെന്നു കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും ചുരുങ്ങിയത് 15000 കോടി രൂപയെന്നു പറയാൻ കഴിയും. പന്ത്രണ്ടു വർഷം മുൻപ് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരൻ തന്നെ അക്കാലത്തെ ശബരിമല വഴിയുള്ള നേട്ടം പതിനായിരം കോടി രൂപയാണെന്നു വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തതിന്റെ കണക്കുകൾ അടിസ്ഥാനമാക്കിയാലും രണ്ടു മാസത്തിലേറെ നീളുന്ന തീർത്ഥാടന സീസൺ വഴി സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ കോടിക്കണക്കിനു അയ്യപ്പ ഭക്തർ ചെലവിടുന്ന പണം സമ്പദ്ഘടനയ്ക്ക് നൽകുന്ന താങ്ങ് പുതിയ വിവാദങ്ങളുടെ പേരിൽ ഇല്ലാതാകുമോ എന്ന ഭയമാണ് ഇപ്പോൾ ഉടലെടുക്കുന്നത്. ഈ ഭയത്തിനു നിദാനമാകുന്നത് കഴിഞ്ഞ ആഴ്ച സമാപിച്ച തുലാമാസ പൂജയുടെ നടവരവും കണക്കുകളുമാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രളയം മൂലം ഭക്തർ എത്താതാകുകയും തുടർന്ന് സുപ്രീം കോടതി വിധി മൂലം സർക്കാരും ഭക്തരും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്തപ്പോൾ വരുമാനത്തിൽ എട്ടു കോടി രൂപയുടെ ഇടിവാണ് ഉണ്ടായതു. കഴിഞ്ഞ വർഷം ഇക്കാലത്തു ലഭിച്ച 13 കോടി രൂപയ്ക്കു പകരം ഇത്തവണ ലഭിച്ചത് നാലര കോടി രൂപ മാത്രമാണ്. ഭണ്ഠാരത്തിലും മറ്റും പ്രതിഷേധ സൂചകമായി സ്വാമി ശരണം എന്നെഴുതിയ കുറിപ്പുകളാണ് ഉണ്ടായിരുന്നത്. ഈ കുറവ് ഭക്തർ പുറത്തു ചെലവിടുന്ന പണത്തിലും പ്രതിഫലിക്കും എന്നുറപ്പാണ്. എന്നാൽ ഇതിനേക്കാൾ ഭയാനകമാകും സർക്കാരിന്റെ ഭക്തരെ നിയന്ത്രിക്കാനുള്ള പുതിയ നീക്കം. ഭക്തർ എന്ന പേരിൽ പ്രതിഷേധക്കാർ സന്നിധാനത്തു എത്തുന്നത് തടയുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഒരു ദിവസം പരമാവധി ഒരു ലക്ഷം പേരെ മാത്രമേ മലകയറ്റൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതിനർത്ഥം രണ്ടു മാസം കൊണ്ട് വെറും 60 ലക്ഷം പേർക്ക് മാത്രം എത്താൻ കഴിയുന്ന നിലയിലേക്ക് ശബരിമല ചുരുങ്ങും. ലോകത്തെ ഏറ്റവും വലിയ ഭക്ത പ്രവാഹമുള്ള ആരാധനാലയം എന്ന് ലോക മാധ്യമങ്ങൾ വരെ വിശേഷിപ്പിക്കുന്ന ശബരിമലയിൽ സാധാരണ എത്തുന്നതിന്റെ പത്തു ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിക്കാൻ ഉള്ള നീക്കം ബിജെപി ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന വാദങ്ങൾക്ക് ശക്തി പകരുകയാണ്. എന്നാൽ ഇതിനേക്കാൾ ഭീകരമായിരിക്കും പ്രളയത്തിൽ തകർന്ന നാടിനു അൽപ്പമെങ്കിലും ആശ്വാസം പകരും വിധം ശബരിമല തീർത്ഥാടന കാലം സമ്മാനിക്കുന്ന സാമ്പത്തിക ഭദ്രത.
തീർത്ഥാടകരുടെ എണ്ണം പതിലൊന്നായി കുറഞ്ഞാൽ സ്വാഭാവികമായും ക്ഷേത്രത്തിന്റെയും തീർത്ഥാടകരെ ആശ്രയിച്ചു നിലനിൽക്കുന്ന ബിസിനസ് സംരംഭങ്ങളുടെയും ചെറുകിട കച്ചവടക്കാരുടെയും ഒക്കെ വരുമാനവും പത്തിലൊന്നായി കുറയും എന്നുറപ്പാണ്. എന്നാൽ ഏതു വിധത്തിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കണം എന്ന കാഴ്ചപ്പാടിൽ സർക്കാർ ഈ തിരിച്ചടികൾ ഗൗരവമാക്കുന്നില്ല എന്നുവേണം അനുമാനിക്കാൻ. പ്രളയ ദുരിതം നേരിടാൻ ക്രൗഡ് ഫൗണ്ടിങ് പോലും ആശ്രയിക്കുന്ന സർക്കാരാണ് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാൻ തയാറാകുന്നത് എന്നത് അവിശ്വസനീയമാണ്.
ശബരിമല തീർത്ഥാടകർ എത്തിക്കുന്ന സമ്പത്തിന്റെ കരുത്തിൽ മാത്രം പിടിച്ചു നിൽക്കുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട് പത്തനംതിട്ട കോട്ടയം ജില്ലകളിൽ. ഇവിടെയുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിത മാർഗം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട ചെറുകിട ബിസിനസുകളാണ്. ഒരർത്ഥത്തിൽ സർവീസ് ടൂറിസം എന്ന ഗണത്തിലും എരുമേലി, വടശേരിക്കര, പ്ലാപ്പള്ളി, ളാഹ, നിലയ്ക്കൽ, മുക്കൂട്ടുതറ, പെരിനാട്, പന്തളം തുടങ്ങി ഒട്ടേറെ പ്രദേശങ്ങളാണ് ശബരിമല തീർത്ഥാടകരെ ആശ്രയിച്ചു മുന്നോട്ടു പോകുന്നത്. ശബരിമല വിവാദം ആളിക്കത്തുമ്പോൾ ഈ പ്രദേശങ്ങളിലെ സാധാരണക്കാരുടെ ജീവിത മാർഗം കൂടി വഴി മുട്ടുന്നതും ആരും കാണാതെ പോകുകയാണ്.
രാഷ്ട്രീയ വളർച്ചക്ക് ഗതി മുട്ടിയ ബിജെപിയെ സഹായിക്കാൻ സർക്കാർ മനഃപൂർവം ഒരുക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് ശബരിമലയുടെ പേരിൽ ഉള്ള കോലാഹലമെന്നു കരുതുന്നവരും അനേകമാണ്. വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം വളരാൻ ബിജെപിയെ സഹായിക്കുക വഴി മുക്കോണ മത്സരത്തിൽ വേഗത്തിൽ ജയിച്ചു കയറാം എന്ന 2016 ലെ അനുഭവമാണ് സിപിഎമ്മിനെ പ്രശ്നം വഷളാക്കാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം എന്ന വിലയിരുത്തലും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
നാടിനെ ഇല്ലാതാക്കും വിധം പെരുകികയറിയ പ്രളയജലം പിൻവാങ്ങിയിട്ട് ആഴ്ച്ചകൾ പിന്നിടും മുൻപേ സർക്കാരിന്റെയും ജനത്തിന്റെയും ശ്രദ്ധ അതിൽ നിന്നും മാറിയ കാര്യം പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ രൂപം നൽകിയ ടീമിലെ യുഎൻ വിദഗ്ധൻ കൂടിയായ മുരളി തുമ്മാരുകുടി അടക്കം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനവും മാധ്യമങ്ങളും സർക്കാരുമെല്ലാം പ്രളയദുരിതം മറന്നു ശബരിമലയുടെ പിന്നാലെ പായുമ്പോൾ പ്രളയത്തിൽ ദുരിതം അനുഭവിച്ചവരുടെ കഷ്ടപ്പാടുകൾ ഉടനൊന്നും അവസാനിക്കില്ല എന്നുകൂടിയാണ് വെളിപ്പെടുന്നത്.
പ്രളയ ദുരിതം കൈകാര്യം ചെയ്യാൻ ഏറ്റവും ചുരുങ്ങിയത് 20000 കോടി രൂപ എങ്കിലും വേണമെന്ന് കണക്കാക്കവേ നിലവിൽ രണ്ടായിരം കോടി രൂപ പോലും കണ്ടെത്താൻ കഴിയാത്ത സർക്കാർ മറ്റു വിഷയങ്ങളുടെ പിന്നാലെ പായുന്നത്. ദുരന്തബാധിതരുടെ വേദന പോലും മറന്നാണ് എന്ന ആക്ഷേപം കൂടി സർക്കാർ പേറേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍