ഒരു വശത്ത് സുരക്ഷാ സംവിധാനം കർക്കശം; മറുവശത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലൈവിൽ; കുടിവെള്ള വിതരണം കൊക്കകോളയ്ക്ക് തീറെഴുതിയും വിനയായി; മണ്ടത്തരങ്ങളുമായി മല കയറിയ ദേവസ്വം ബോർഡ് വെട്ടിൽ: വിവാദമൊഴിവാക്കാൻ വ്രതമെടുത്തിരുന്ന പ്രയാർ തൊട്ടതെല്ലാം കുഴപ്പം
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ആനമണ്ടത്തരങ്ങളുടെ ഇരുമുടിക്കെട്ടുമായിട്ടാണ് ദേവസ്വം ബോർഡ് അധികൃതർ ഈ മണ്ഡലകാലത്ത് മലകയറിയിരിക്കുന്നത്. വിവാദമൊഴിവാക്കാൻ വ്രതം നോൽക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ തൊടുന്നതൊക്കെ കുഴപ്പത്തിലാണ് ചെന്നു കലാശിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ പ്രഖ്യാപിക്കുകയും വിവാദമാകുമ്പോൾ പിൻവലിക്കുകയും ചെയ്യുകയാണ് പ്രയാറും അജയ് തറയിലും ചെയ്യുന്നത്. സിപിഐ(എം) നോമിനിയായ കെ. രാഘവൻ കൂടിയില്ലായിരുന്നെങ്കിൽ ബോർഡ് മൊത്തത്തിൽ കുളമാകുമായിരുന്നു. പ്രസിഡന്റിന്റെയും അജയ് തറയിലിന്റെയും വിവാദപരിഷ്‌കാരങ്ങളെ ശക്തമായി എതിർത്തുകൊണ്ടാണ് രാഘവൻ നിൽക്കുന്നത്. വകുപ്പുമന്ത്രിയുടെയും സർക്കാരിന്റെയും പിന്തുണയും രാഘവനുണ്ട്.
ബോട്ടിലുകളിലാക്കിയ കുപ്പിവെള്ളം നിരോധിച്ചുകൊണ്ടാണ് ബോർഡ് വിവാദപരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. പകരം ശബരിമലയിലും നിലയ്ക്കലുമായി ചുക്കുവെള്ള കൗണ്ടറുകളും ശുദ്ധീകരിച്ച ജലം വിതരണം ചെയ്യാനുള്ള ടാപ്പുകളും സ്ഥാപിച്ചു. കുന്നാർ ഡാമിൽ ജലനിരപ്പ് താണതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലായില്ലെങ്കിലും സന്നിധാനത്തെ നിത്യഉപയോഗങ്ങൾക്ക് വെള്ളമില്ലാതെ വലയുകയാണ്.
വാർത്താ വിതരണത്തിൽനിന്ന് പിആർഡിയെ ഒഴിവാക്കി സ്വകാര്യ ഏജൻസിയെ ഏൽപിക്കാൻ നീക്കം നടത്തി, കൊക്കകോളയ്ക്ക് വെൻഡിങ് മെഷിൻ സ്ഥാപിക്കാൻ അനുവാദം കൊടുത്തു, ശബരിപീഠത്തിൽ മൂന്നുലക്ഷം ചെലവിട്ട് പ്രസിഡന്റിനു 'തപസ് ചെയ്യാൻ പർണാശ്രമം' ഒരുക്കി, അയ്യപ്പക്ഷേത്രത്തിന്റെ പേരുമാറ്റി, സുരക്ഷാ ഭീഷണിയുള്ള ശബരിമലയുടെ മുക്കും മൂലയും തൽസമയം വെബ്‌സൈറ്റിലൂടെ വിട്ടുകൊടുത്തു, സോപാനത്ത് ചെരുപ്പിട്ടു കയറിയ പൊലീസ് സ്‌പെഷൽ ഓഫീസറെ സംരക്ഷിച്ചു...ഇങ്ങനെ മണ്ടത്തരങ്ങൾ തുടരുകയാണ് ബോർഡ് അധികൃതർ.
ഈ ശബരിമല തീർത്ഥാടനകാലം കഴിയുന്നതു വരെ താൻ വിവാദങ്ങൾക്കില്ലെന്നും അതുകൊണ്ടു തന്നെ ചോദ്യങ്ങൾക്ക് മറുപടി നൽകില്ലെന്നും പ്രയാർ പറഞ്ഞിരുന്നു. പ്രയാർ വായ് തുറന്നില്ലെന്നതു ശരി. പക്ഷേ, അല്ലാതുണ്ടാക്കിയ വിവാദങ്ങൾക്ക് മറുപടി പറയാൻ വായ് തുറക്കേണ്ടി തന്നെ വന്നു.
കുന്നാർ ഡാം ചതിച്ചു; വെള്ളത്തിന് കർശന നിയന്ത്രണം
കുന്നാർ ഡാമാണ് ശബരിമല സന്നിധാനത്ത് വെള്ളമെത്തിക്കുന്നതിനുള്ള ഏക ഉപാധി. നിത്യഉപയോഗത്തിനും സന്നിധാനവും വലിയ നടപ്പന്തലും സോപാനവും മാളികപ്പുറവുമെല്ലാം കഴുകി വൃത്തിയാക്കാൻ ഫയർഫോഴ്‌സ് ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. കുടിവെള്ളത്തിനും ഇതു തന്നെയാണ് ഉപയോഗിക്കുന്നത്. ഇത്തവണ കുപ്പിവെള്ളം നിരോധിച്ച് കുടിവെള്ള വിതരണം ബോർഡും വാട്ടർ അഥോറിട്ടിയും നേരിട്ട് ഏറ്റെടുത്തതോടെ കുന്നാർ ഡാമിൽനിന്നുള്ള വെള്ളം കൂടുതൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതായി വന്നു. തീർത്ഥാടനകാലം പിന്നിട്ട് രണ്ടാഴ്ച തികയുന്നതിന് മുൻപ് സന്നിധാനം ജലക്ഷാമത്താൽ വലയുകയാണ്.
കുന്നാർ ഡാമിൽനിന്നുമുള്ള വെള്ളത്തിന്റെ അളവ് കുറഞ്ഞതിനെത്തുടർന്ന് സന്നിധാനത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. ഇതോടെ വെള്ളത്തിന്റെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കുടിവെള്ളത്തിനായി സജ്ജമാക്കിയിട്ടുള്ള ടാപ്പുകളിൽനിന്നും കുടിക്കാനല്ലാതെ കുളിക്കാനോ കൈകാൽ കഴുകാനോ പല്ലുതേക്കാനോ മറ്റാവശ്യങ്ങൾക്കോ ജലം ഉപയോഗിക്കരുതെന്ന് ദേവസ്വം ബോർഡ് ഭക്തർക്ക് മുന്നറിയിപ്പ് നൽകി.
പമ്പയിൽനിന്നും കൂടുതൽ സമയം പമ്പ് ചെയ്താണ് താല്ക്കാലികമായി വെള്ളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്നത്. ഇതുമൂലം സന്നിധാനം ശുചീകരിക്കാനായി അഗ്നിശമനസേനയ്ക്ക് നൽകുന്ന വെള്ളത്തിന്റെ അളവ് പകുതിയായി കുറച്ചു. ഭസ്മക്കുളത്തിൽ വെള്ളം മാറുന്നതിന്റെ എണ്ണവും കുറച്ചിട്ടുണ്ട്. സന്നിധാനത്ത് പ്രതിദിനം ഒരുകോടി ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്. തിരക്ക് കൂടുമ്പോൾ അളവ് കൂട്ടും.എട്ടിഞ്ചു വ്യാസമുള്ള രണ്ട് കാസ്റ്റ് അയൺ പൈപ്പിലൂടെയാണ് കുന്നാറിൽനിന്ന് യന്ത്രത്തിന്റെ സഹായമില്ലാതെ പാണ്ടിത്താവളത്തിലെ വാട്ടർടാങ്കിലേക്ക് വെള്ളമെത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെ മാത്രമാണ് കുഴലുകളിലൂടെ വെള്ളമെത്തുന്നത്. കഴിഞ്ഞവർഷം ഡിസംബർ പത്തു വരെ കുന്നാറിൽ നിന്നുള്ള വെള്ളമാണ് സന്നിധാനത്തെ ജലക്ഷാമം അകറ്റിയിരുന്നത്.
ഇത്തവണ സന്നിധാനത്ത് പൂർണമായി കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തിയതോടെ ശബരിതീർത്ഥം എന്നപേരിൽ ദേവസ്വം ബോർഡ് പമ്പ മുതൽ സന്നിധാനം വരെ 132 ഇടങ്ങളിൽ ശുദ്ധജല വിതരണ ടാപ്പുകൾ സ്ഥാപിച്ചിരുന്നു. വെള്ളത്തിന്റെ ദൗർലഭ്യം കുടിവെള്ള വിതരണത്തേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ദേവസ്വം ബോർഡ്. ഇപ്പോൾ വാട്ടർ അഥോറിട്ടി പമ്പയിൽ നിന്നും പ്രതിദിനം 50 ലക്ഷം ലിറ്റർ വെള്ളമാണ് ശരംകുത്തിയിലെ ടാങ്കിലേക്ക് എത്തിക്കുന്നത്. പമ്പയിൽ നിന്നും മണിക്കൂറിൽ 2,90,000 ലിറ്റർ വെള്ളം എത്തിക്കാനുള്ള ശേഷിയാണ് നിലവിൽ വാട്ടർ അഥോറിട്ടിക്കുള്ളത്. ഇത് നിലവിലെ ഉപഭോഗത്തിന്റെ പകുതിയിൽ താഴെ മാത്രമേ ആകുകയുള്ളു. കുന്നാറിലെ വെള്ളം പൂർണമായി നിലച്ചാൽ പമ്പയിൽനിന്നുമാണ് എത്തിക്കേണ്ടത്.
വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതോടെ നടപ്പന്തൽ കഴുകുന്നതിന് ദേവസ്വം ബോർഡ് അഗ്നിശമനസേനയ്ക്ക് വിലക്കേർപ്പെടുത്തി. ഇപ്പോൾ മാളികപ്പുറം ക്ഷേത്ര പരിസരവും സോപാനവും പതിനെട്ടാം പടിയും മാത്രമേ കഴുകാൻ അനുമതിയുള്ളു. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ മാളികപ്പുറം ക്ഷേത്രം ശുദ്ധീകരണവും നിർത്തി വയ്ക്കാനുള്ള തീരുമാനത്തിലാണ് ദേവസ്വം ബോർഡ്. അഗ്നിശമനസേനയ്ക്ക് ഒരു ദിവസം 10 ലക്ഷം ലിറ്റർ വെള്ളമാണ് വേണ്ടിവരുന്നത്. കരുതലോടെ വെള്ളം ഉപയോഗിക്കണമെന്നും അഗ്നിശമനസേനയ്ക്ക് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു വശത്ത് സുരക്ഷാ സംവിധാനം കർക്കശം, മറുവശത്ത് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലൈവിൽ
ഈ തീർത്ഥാടനകാലത്ത് ബോർഡ് എടുത്ത ഏറ്റവും മണ്ടൻ തീരുമാനം ഏതെന്ന് ചോദിച്ചാൽ ശബരിമല വെബ്കാസ്റ്റിങ് തന്നെയെന്ന് പറയേണ്ടി വരും. ഒരു വശത്തു കൂടി ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും സുരക്ഷ ഒരുക്കാൻ കമാൻഡോകളെയും ദ്രുതകർമ സേനയെയും നിയോഗിക്കുന്നു. അതേ സമയം തന്നെ ശബരിമലയുടെയും ക്ഷേത്രത്തിന്റെയും തന്ത്രപ്രധാന ഭാഗങ്ങൾ ലോകത്തിന് മുന്നിൽ ലൈവായി തുറന്നു വയ്ക്കുകയും ചെയ്യുന്നു. തീവ്രവാദികളുടെ ഭീഷണി ഉണ്ടെന്ന് കേന്ദ്രഇന്റലിജൻസ് വരെ വിധി എഴുതുകയും സുരക്ഷ ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ശബരിമല ലോകത്തിന് മുന്നിൽ തുറന്നു കാട്ടിക്കൊണ്ടാണ് ലൈവ് വെബ് സ്ട്രീമിങ് ആരംഭിച്ചത്. മാദ്ധ്യമങ്ങൾ ഇതു വാർത്തയാക്കിയതോടെ ലൈവ് നിർത്തി വയ്ക്കാൻ പൊലീസ് നിർദ്ദേശം നൽകി.
തത്‌സമയ വെബ് സംപ്രേഷണം യഥാർഥത്തിൽ ഗുണംചെയ്യുക കേന്ദ്രഇന്റലിജൻസ് ചൂണ്ടിക്കാട്ടിയതു പോലെ ദേശവിരുദ്ധ ശക്തികൾക്കാണ്. ശബരിമലയുടെ തന്ത്രപ്രധാന മേഖലകളെ നിരീക്ഷിക്കാനും അതിലൂടെ പഴുതുകൾ കണ്ടെത്തി നുഴഞ്ഞു കയറുന്നതിനും ഇക്കൂട്ടർക്ക് അവസരം ഒരുങ്ങും. സന്നിധാനത്തെ ആറ് ക്യാമറകൾ പകർത്തുന്ന ദ്യശ്യങ്ങൾ തത്‌സമയം ലോകത്തിന്റെ ഏതുഭാഗത്തുള്ളവർക്കും കാണാൻ കഴിയും. ഒന്നാം ക്യാമറയിൽ പതിനെട്ടാംപടി, രണ്ടിൽ സോപാനം, മൂന്നിൽ മാളികപ്പുറം, നാലിൽ മാളികപ്പുറത്തേക്കുള്ള ഫ്‌ളൈഓവർ, അഞ്ചിലും എട്ടിലും അന്നദാന മണ്ഡപത്തിലേക്കുള്ള രണ്ടു വഴികൾ, ആറും ഏഴും ക്യാമറയിൽ അന്നദാന മണ്ഡപം എന്നിവയാണ് കാണാൻ കഴിയുക. ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നവർക്ക് ഇതിൽപ്പരം എന്തു വേണം.
ധർമശാസ്താവിനെ അയ്യപ്പനാക്കിയത് കോടതിയിൽ കേസ് ജയിക്കാൻ
ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം എന്ന പേര് അയ്യപ്പക്ഷേത്രം എന്നാക്കി മാറ്റിയത് പ്രസിഡന്റിന്റെ മാത്രം ആശയമായിരുന്നു. അതിന്റെ പേരിൽ എന്തു സംഭവിച്ചാലും താനായിരിക്കും ഉത്തരവാദി എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. സുപ്രീംകോടതിയിൽ ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് നടക്കുന്ന കേസിന് ശക്തി പകരാനായിരുന്നു തീരുമാനം. ഈ പേരുമാറ്റം ഒരു രീതിയിലും കേസിന് ഗുണം ചെയ്യില്ലെന്ന കാര്യം പ്രസിഡന്റ് അറിയാൻ വൈകി. പേരുമാറ്റാൻ സർക്കാരിനോട് ചോദിക്കേണ്ട കാര്യമില്ലെന്ന് വീമ്പടിച്ച പ്രയാർ വകുപ്പുമന്ത്രി കണ്ണുരുട്ടിയപ്പോൾ തീരുമാനം പിൻവലിച്ചു.
കൊക്കകോള വെൻഡിങ് മെഷിൻ
ദേവസ്വം ബോർഡിന് തന്നെ ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ശീതളപാനീയം വിൽക്കാൻ കരാർ കൊടുക്കാൻ തീരുമാനിച്ചതെന്നാണ് പ്രയാർ പറഞ്ഞത്. പക്ഷേ, ടെൻഡറിലെ ചില ക്ലോസുകൾ കൊക്കകോളയ്ക്കും പെപ്‌സിക്കും വേണ്ടിയുള്ളതായിരുന്നു. കൊക്കകോള മാത്രമേ അപേക്ഷിച്ചുള്ളൂ. അവർക്ക് കരാർ 18 ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയും ചെയ്തു. വിവാദമായതോടെ കൊക്കകോളയും ശബരിമലയിൽ നിരോധിച്ചു.
കുപ്പിവെള്ളം നിരോധിച്ചത് കോടതിയല്ലെന്നും ബന്ധപ്പെട്ട വകുപ്പാണെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും പറഞ്ഞ് തടിതപ്പിയ പ്രയാർ അക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നെ കൊക്കകോള വന്നപ്പോഴാണ് സംഗതിയുടെ ഗുട്ടൻസ് പിടികിട്ടിയത്. വാർത്താ വിതരണത്തിന് പിആർഡിയെ ഒഴിവാക്കാൻ ശ്രമിച്ചതും ഇതേ രീതിയിലായിരുന്നു. പുറത്തു നിന്നുള്ള ഏജൻസിക്ക് കരാർ നൽകാൻ ടെൻഡർ ക്ഷണിച്ചപ്പോൾ അതിൽ ഒരു ക്ലോസ് വ്യവസായ വകുപ്പിന്റെ സർട്ടിഫിക്കറ്റ് കൂടി വേണമെന്നായിരുന്നു. നിലവിൽ അത്തരമൊരു സ്ഥാപനം മാത്രമായിരുന്നു കേരളത്തിലുള്ളത്. വിവാദമായപ്പോൾ പിആർഡിയെ തന്നെ വാർത്താ വിതരണം ഏൽപിച്ചു. എപ്പോൾ വേണമെങ്കിലും മാറ്റുമെന്ന ഭീഷണിയും നിലനിൽക്കുന്നു.
ശബരിപീഠത്തിലെ പർണാശ്രമം
മൂന്നുലക്ഷംമുടക്കി ശബരിപീഠത്തിലൊരു പർണാശ്രമം സ്ഥാപിച്ചിരിക്കുയാണ് പ്രയാർ. എന്തിനാണ് ഇത് സ്ഥാപിച്ചതെന്ന് ബോർഡിലുള്ള മറ്റുള്ളവർക്കൊന്നും അറിയില്ല. കഷ്ടിച്ച് ഒരാൾക്ക് കടന്നിരിക്കാവുന്ന ആശ്രമം പ്രസിഡന്റിന് തപസ് ചെയ്യാൻ ആണെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു പ്രയോജനവുമില്ലാതെയാണ് ഇതിവിടെ പണിതിരിക്കുന്നത്.
ഇത്തരം ചില മണ്ടൻ തീരുമാനങ്ങളല്ലാതെ ക്രിയാത്മകമായ, എടുത്തു പറയത്തക്ക നടപടികളൊന്നും ബോർഡിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ, സന്നിധാനത്തെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് എന്നിവ കുഴപ്പത്തിലാണ്. ഇതൊക്കെ മറച്ചുവച്ചിട്ടാണ് വിവാദതീരുമാനങ്ങളുമായി ബോർഡ് മുന്നോട്ടുപോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍