പ്രേമചന്ദ്രന്റെ ശ്രമം കൈ നനയാതെ മീൻ പിടിക്കാനുള്ള ശ്രമമെന്ന വിമർശനത്തിലുള്ളത് രാഷ്ട്രീയം; കർമ്മ സമിതി ലക്ഷ്യമിടുന്നത് അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം വ്യാഖ്യാനിക്കുന്ന നിയമ നിർമ്മാണം; കേന്ദ്രത്തിന്റെ ഒളിച്ചു കളിയിൽ പ്രതിഷേധവുമായി കടുത്ത നിലപാടുമായി സുകുമാരൻ നായർ; രഥയാത്രയ്ക്കും പ്രതിഷേധത്തിനും ഇനി കർമ്മ സമിതിക്കൊപ്പം എൻ എസ് എസ് ഇല്ല; 'സുവർണ്ണാവസര രാഷ്ട്രീയത്തിന്' പന്തളം കൊട്ടാരത്തെ കൂടെ നിർത്തി പരിവാറുകാരും; കർമ്മസമിതിയിൽ ഇനി ആർഎസ്എസ് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
പന്തളം: ശബരിമല ആചാര സംരക്ഷണത്തിന് കർമ്മ സമിതി ആഗ്രഹിക്കുന്നത് കേന്ദ്ര സർക്കാരിന്റെ സമഗ്ര നിയമ നിർമ്മാണം. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധിയെ നേരിടുന്നുവെന്നാണ് വിലയിരുത്തൽ. ഭരണഘടനയുടെ ആർട്ടിക്കിൾ 26ന്റെ ഹിന്ദി പരിഭാഷയിൽ 'സാമ്പ്രദായ' എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നു എന്നാൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നാണ് അർഥം. ഓരോ ക്ഷേത്രങ്ങളുടെയും സാമ്പ്രദായികത എന്താണ് എന്ന് നിർവചിക്കണം. ഇതിലൂടെ ശബരിമലയിലെ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് ശബരിമല കർമ്മ സമിതിയുടെ നിലപാട്. ഇത്തരമൊരു നിർദ്ദേശം കേന്ദ്രത്തിന്റെ പരിഗണനയിലുമുണ്ട്. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം കേന്ദ്ര സർക്കാരിന് നിർവ്വചിച്ച് നൽകാനാണ് കർമ്മ സമിതിയുടെ തീരുമാനം.
ഇതിനായി രാജ്യത്തെ മികച്ച നിയമവിദഗ്ദ്ധരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു . ഹൈന്ദവാചാര്യന്മാരുമായും ചർച്ചചെയ്ത് ആയിരിക്കും കരട് രേഖ കേന്ദ്രസർക്കാരിനു സമർപ്പിക്കുന്നത്. ശബരിമലയുവതീപ്രവേശനവുമായി ബന്ധപ്പെട്ടസുപ്രീംകോടതി വിധി ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ മാത്രമല്ല ക്ഷേത്രങ്ങളുടെയും ക്ഷേത്രത്തിലെ മൂർത്തിയുടേയും അവകാശങ്ങൾ ഹനിക്കുന്നതും കൂടിയാണതെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ എൻ.കെ പ്രേമചന്ദ്രൻ എംപിയുടെ സ്വകാര്യബില്ലുകാണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ശബരിമല കർമ്മ സമിതി. നനയാതെ മീൻ പിടിക്കാൻ പ്രേമചന്ദ്രൻ ശ്രമിക്കുന്നുവെന്നാണ് കർമ്മ സമിതിയുടെ ആരോപണം. ബിജെപി സർക്കാരിനെ വെട്ടിലാക്കി പ്രേമചന്ദ്രൻ നടത്തിയ നീക്കമാണ് ഇതിന് കാരണം. അതിനിടെ കർമ്മ സമിതിയുമായി ഇനി എൻ എസ് എസ് സഹകരിക്കില്ലെന്നും സൂചനയുണ്ട്. പ്രേമചന്ദ്രനെ എൻ എസ് എസ് അഭിനന്ദിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് എൻ എസ് എസിനെ കൂടി പ്രകോപിപ്പിക്കും തരത്തിൽ കർമ്മ സമിതി പ്രേമചന്ദ്രനെ കളിയാക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ശബരിമല വിഷയം ദേശീയ തലത്തിൽ ചർച്ചയാക്കിയത് പ്രമേചന്ദ്രന്റെ സ്വകാര്യ ബില്ലാണ്.
ശബരിമല യുവതീപ്രവേശ വിധി തിരുത്തപ്പെടേണ്ടതാണെന്നും വിശ്വാസ സംരക്ഷണത്തിന് ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ശബരിമല കർമസമിതി സംസ്ഥാന സമിതിയോഗം ഇന്നലെ തീരുമാനിച്ചിരുന്നു. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് മുതിർന്ന നിയമവിദഗ്ധരുമായി കൂടിയാലോചിച്ചു കരട് രേഖ കേന്ദ്രസർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു. അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം എന്തെന്ന് നിർവ്വചിക്കാനാകും ശ്രമിക്കുക. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ കാത്തിരുന്നു സമയം പാഴാക്കാതെ വിശ്വാസ സംരക്ഷണത്തിന് പുതിയ കർമപദ്ധതികൾ ആവിഷ്കരിച്ച് അതീവ ജാഗ്രത പുലർത്തി മുന്നോട്ടുപോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ശബരിമല കർമ സമിതി സംസ്ഥാന രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഒരു പക്ഷേ, കോടതി വിധി അനുകൂലമല്ലാതെ വന്നാൽ കേന്ദ്ര സർക്കാരിൽ നിന്ന് ആചാരാനുഷ്ഠാനങ്ങൾക്കു സംരക്ഷണം നൽകുന്ന വിധത്തിലുള്ള നിയമനിർമ്മാണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി. ജി. ശശികുമാരവർമ അധ്യക്ഷത വഹിച്ചു. കർമ്മ സമിതിക്കൊപ്പം പന്തളം കൊട്ടാരം നിൽക്കുന്നത് അവർക്ക് ഏറെ ആശ്വാസമാണ്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റാതെ പാലിക്കാനുള്ളതാണ്. അവ ലംഘിക്കാൻ അനുവദിക്കില്ല. ആക്ടിവിസ്റ്റുകളെ വേഷം കെട്ടിച്ചിറക്കിയാൽ സംഘടിതമായ പ്രതികരണം ഉണ്ടാകും. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിലും ഗ്രാമങ്ങൾ തോറും ജനങ്ങളെ ബോധവൽക്കരിക്കാൻ രഥയാത്ര സംഘടിപ്പിക്കും. ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്നിനു കാസർകോട്ടു നിന്നു തിരുവനന്തപുരത്തേക്കും രഥയാത്ര സംഘടിപ്പിക്കും. രഥയാത്ര 14ന് അയ്യപ്പന്റെ മണ്ണായ പത്തനംതിട്ടയിൽ സമാപിക്കും. എന്നാൽ ഈ പരിപാടികളിലൊന്നും എൻ എസ് എസ് സഹകരിക്കില്ല. പന്തളം കൊട്ടാരം കർമ്മ സമിതിക്കൊപ്പമുണ്ടാവുകയും ചെയ്യും. നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ വിമുഖ കാട്ടുന്നതിനാൽ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എൻ എസ് എസ് തീരുമാനം. ഇത് കർമ്മ സമിതിയെ വെട്ടിലാക്കും. പ്രതിഷേധമല്ല നിയമ നിർമ്മാണമാണ് വേണ്ടതെന്ന നിലപാടിലാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.
ലോക്സഭയിൽ അവതരിപ്പിച്ച ശബരിമല ബിൽ സഭയുടെ സ്വത്തായി മാറിക്കഴിഞ്ഞു. പ്രേമചന്ദ്രൻ വിചാരിച്ചാലും ബിൽ പിൻവലിക്കാനാവില്ല. കേന്ദ്രസർക്കാർ പകരം ബിൽ കൊണ്ടുവരികയാണെങ്കിൽ ഈ ബിൽ പിൻവലിക്കാൻ പ്രേമചന്ദ്രൻ സഭയുടെ അനുമതി തേടണം. സഭയ്ക്കു മാത്രമേ അനുമതി നൽകാനുള്ള അധികാരമുള്ളൂ. പ്രേമചന്ദ്രൻ ബിൽ പിൻവലിച്ചില്ലെങ്കിൽ അതിനെ പരാജയപ്പെടുത്താൻ ബിജെപിക്ക് എതിർത്ത് വോട്ട് ചെയ്യേണ്ടി വരും. ഈ സാഹചര്യത്തിൽ സമഗ്ര നിയമ നിർമ്മാണമെന്ന ഉറപ്പ് പ്രേമചന്ദ്രന് നൽകി ബിൽ പിൻവലിപ്പിക്കുമെന്നായിരുന്നു എൻ എസ് എസ് പ്രതീക്ഷ. എന്നാൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാൽ ഇതിന് കഴിയില്ലെന്നതാണ് കേന്ദ്ര നിലപാട്. ഇതിനൊപ്പം കർമ്മ സമിതി പ്രേമചന്ദ്രനെ പരിഹസിക്കുകയും ചെയ്യുന്നു. ശബരിമലിയിൽ ഏവരും ഒന്നിച്ചു പോകണമെന്നതാണ് എൻ എസ് എസ് നിലപാട്. അതുകൊണ്ട് തന്നെ പ്രേമചന്ദ്രനെ വിമർശിക്കുന്ന രാഷ്ട്രീയം എൻ എസ് എസിന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ശബരിമല ആചാരസംരക്ഷണ ബിൽ എൻ.കെ. പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചതോടെ നിലപാടു വ്യക്തമാക്കാൻ ബിജെപി. നിർബന്ധിതമായ്. വിശ്വാസസംരക്ഷണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അവസരത്തിലും കോടതിയിൽ കേസ് നിലവിലുണ്ടെന്നു പറഞ്ഞ് നുള്ള ശ്രമത്തിലാണ് ബിജെപി. ആചാരലംഘനത്തിനു ശാശ്വതപരിഹാരമെന്ന ആവശ്യത്തോടു ബിജെപി. ക്രിയാത്മകമായി പ്രതികരിച്ചില്ലെന്നു സമുദായസംഘടനകൾക്കും പരാതിയുണ്ടായിരുന്നു. വിശ്വാസികളിൽ ഒരുവിഭാഗത്തിനു ബിജെപിയുടെ ആദ്യനിലപാടിൽ സംശയമുണ്ടായതിനാലാണ് തെരഞ്ഞെടുപ്പിൽ എല്ലാ വിശ്വാസി വോട്ടുകളും സമാഹരിക്കാനാകാത്തത്. ശബരിമല വിഷയത്തിൽ സാങ്കേതികത്വം വിലങ്ങുതടിയാകുന്നതിനെ എൻ.എസ്.എസ്. ഉൾപ്പെടെ വിമർശിച്ചിരുന്നു. ജയസാധ്യതയുണ്ടായിരുന്ന കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലും വിശ്വാസികളുടെ മുഴുവൻ പിന്തുണയും നേടാനായില്ലെന്നു ബിജെപി. തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രേമചന്ദ്രന്റെ ബില്ലിനെ സ്വാഗതം ചെയ്ുയന്നുവെന്ന് ബിജെപി. നേതാവ് കുമ്മനം രാജശേഖരൻ നിലപാടെടുത്തത് ഈ സാഹചര്യത്തിലാണ്. എന്നിട്ടും കർമ്മ സമിതി പ്രേമചന്ദ്രനെ കളിയാക്കുകകയാണ് ചെയ്തത്. ഇത് ശരിയായ നിലപാടല്ലെന്നാണ് എൻ എസ് എസ് പക്ഷം.
ശബരിമല വിഷയത്തിൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കാനാകില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് നേരത്തെ വിശദീകരിച്ചിരുന്നു. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്രസർക്കാരിന് ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യും. എന്നാൽ സുപ്രീംകോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ലെന്നും രാം മാധവ് പറഞ്ഞു. എന്നാൽ ഓർഡിനൻസിനെക്കുറിച്ച് ചോദ്യമുയർന്നപ്പോൾ സാധ്യമായവ ചെയ്യുമെന്നാണ് മറുപടി നൽകിയത്. ശബരിമല വിഷയത്തിൽ ബിജെപി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ് ബിജെപി. വിശ്വാസികളുടെ വികാരവും ബിജെപി ഉൾക്കൊള്ളുന്നുവെന്നും അദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ശബരിമല വിഷയം ആളിക്കത്തിച്ച് നിർത്താനുള്ള ഈ സമീപനത്തോട് എൻ എസ് എസിന് താൽപ്പര്യമില്ല. ഇനി ബോധവൽക്കണവും രഥയാത്രയുമല്ല വേണ്ടത്. മറിച്ച് കേന്ദ്ര ഇടപെടൽ മാത്രമാണെന്ന് എൻ എസ് എസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്