കെ എസ് ആർ ടി സി ടിക്കറ്റ് എടുത്തില്ലെങ്കിൽ ദർശന പാസില്ല; ഇ ടിക്കറ്റിന് കാലാവധി 48 മണിക്കൂർ മാത്രം; നട അടക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് സർവ്വീസ് നിർത്തും; ഭക്തരെ വലയ്ക്കാൻ സർക്കാർ പ്രധാനമായും ആശ്രയിക്കുന്നത് കെ എസ് ആർ ടി സിയെ; തകർച്ചയിൽ നിന്നും രക്ഷിക്കാൻ തച്ചങ്കരി ശ്രമിക്കുന്നതിനിടയിൽ അയ്യപ്പകോപം വിളിച്ച് വരുത്തരുതെന്ന് അഭ്യർത്ഥിച്ച് അയ്യപ്പഭക്തർ
മറുനാടൻ മലയാളി ബ്യൂറോ
പമ്പ: നിലയ്ക്കലിന് അപ്പുറം സ്വകാര്യ വാഹനങ്ങൾ കയറ്റിവിടില്ല. എല്ലാവർക്കും നിലയ്ക്കലിൽ എത്തി കെ എസ് ആർ ടി സിയിൽ പോകാമെന്ന സർക്കാർ തീരുമാനത്തിന് പിന്നിലെ ചതി വിശ്വാസികൾ തിരിച്ചറിയുകയാണ്. പൊലീസിന് തോന്നുമ്പോൾ പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നും സർവ്വീസുകൾ റദ്ദ് ചെയ്യാനാണ് ഇത്തരത്തിലൊരു തീരുമാനം സർക്കാർ നടപ്പാക്കിയതെന്നാണ് വ്യക്തമാകുന്നത്. വലിയൊരു ഭക്തജനതിരക്ക് സന്നിധാനത്തോ പമ്പയിലോ നിലയ്ക്കലിലോ ഇല്ല. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഒരു വിധം ഭംഗിയായി പോകുന്നു. ആൾതിരക്ക് കൂടുമ്പോഴും പൊലീസ് നിലപാടുകൾ തുടർന്നാൽ പ്രതിസന്ധിയിലാകുക കെ എസ് ആർ ടി സിയാകും. ഭക്തരുടെ രോഷം കെ എസ് ആർ ടി സിയെയാകും കൂടുതൽ ബാധിക്കുക. കെ എസ് ആർ ടി സിയെ ലാഭത്തിലെത്തിക്കാനുള്ള കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരിയുടെ ശ്രമങ്ങൾക്കും പൊലീസ് തീരുമാനങ്ങൾ തിരിച്ചടിയാണ്.
തീർത്ഥാടകർക്കു നിലയ്ക്കലിൽനിന്നു പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ കെഎസ്ആർടിസി ഏർപ്പെടുത്തിയ ഇ ടിക്കറ്റുകളുടെ കാലാവധി 48 മണിക്കൂർ മാത്രമാണ്. നിലയ്ക്കൽ- പമ്പ ചെയിൻ സർവീസുകളിൽ ഇക്കുറി കണ്ടക്ടർമാരില്ല. നിലയ്ക്കലും പമ്പയിലുമുള്ള 20 വെൻഡിങ് മെഷീനുകളിൽനിന്നു ടിക്കറ്റുകൾ ലഭിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഐടി കമ്പനിയാണ് യന്ത്രം തയാറാക്കിയത്. പണമിട്ടും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ടിക്കറ്റെടുക്കാം. ഇതൊക്കെ കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള തച്ചങ്കരിയുടെ നീക്കമായിരുന്നു. ഇതെല്ലാം തകർക്കുന്ന തരത്തിലാണ് പൊലീസ് നിയന്ത്രണങ്ങൾ. ബുക്ക് ചെയ്ത് സമയത്ത് ആർക്കും സന്നിധാനത്തേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതുമൂലം അടുത്ത സമയത്ത് യാത്ര ബുക്ക് ചെയ്തവരും പ്രതിസന്ധിയിലാകും. നെയ്യഭിഷേകം അടക്കമുള്ള ചടങ്ങിനായി മല കയറിയ ശേഷം വീണ്ടും മല ഇറങ്ങി കയറേണ്ട അവസ്ഥ. അതുകൊണ്ട് തന്നെ 48 മണിക്കൂർ സമയപരിധി നടക്കാതെ പോകും. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് ഭക്തർക്കൊപ്പം കെ എസ് ആർ ടി സിയും.
ഭക്തരെ കഷ്ടത്തിലാക്കാൻ കെ എസ് ആർ ടി സർക്കാരിനൊപ്പം കൂട്ടു നിൽക്കുന്നുവെന്ന ചർച്ചയും അയ്യപ്പഭക്തർക്കിടയിലുണ്ട്. എന്നാൽ ഏകപക്ഷീയമായി കാര്യങ്ങൾ നിയന്ത്രിക്കുന്നത് പൊലീസാണ്. നയപരമായ തീരുമാനമൊന്നും കെ എസ് ആർ ടി സിക്ക് എടുക്കാനാവുന്നില്ല. പൊലീസ് പറയുന്നത് മാത്രമേ കേൾക്കാൻ കെ എസ് ആർ ടി സിക്ക് കഴിയുന്നുള്ളൂ. ഇതിലൂടെ അയ്യപ്പഭക്തരെല്ലാം പൊലീസിന് എതിരാവുകയാണ്. ഇത് വലിയ തോതിൽ ബാധിക്കുമോ എന്ന സംശയം കെ എസ് ആർ ടി സി മാനേജ്മെന്റിന് ഉണ്ടാകുന്നുണ്ട്. രാത്രി സമയത്ത് ബസ് യാത്ര നിരോധിച്ചതും കെ എസ് ആർ ടി സി പോലും മനസ്സിൽ കാണാത്ത തീരുമാനമാണ്. ഇത്തരം നിയന്ത്രണങ്ങൾ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന് ഡിജിപി റാങ്കുള്ള മുതിർന്ന ഐപിഎസുകാരനായ ടോമിൻ തച്ചങ്കരിക്കും അറിയാം. എന്നാൽ ഈ ഘട്ടത്തിൽ ഇടപെടലുകൾ നടക്കില്ലെന്ന് തച്ചങ്കരിക്കും അറിയാം. സർക്കാരിന്റെ നിലപാടാണ് ഇതിന് കാരണം.
യുവതി പ്രവേശന വിവാദങ്ങൾക്കിടയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നുത്. കനത്ത സുരക്ഷാവലയത്തിലാണ് ശബരിമലയും പമ്പയും പരിസര പ്രദേശങ്ങളുമെല്ലാം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം തീർത്ഥാടകർ വലയുന്നു. മണ്ഡലപൂജക്ക് നട തുറന്നതോടെ നിലക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തർ കൂടുതലായി എത്തി തുടങ്ങി. നിലക്കലിലെ ബേസ് ക്യാമ്പിൽ നിന്ന് കെ.എസ് ആർ ടി സി ബസ്സുകൾ അയ്യപ്പന്മാരെയും നിറച്ചുകൊണ്ടുള്ള പ്രത്യേക സർവ്വീസും സജീവമായി. കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിട്ടിരുന്നത്. ഇതിനിടെയാണ് അപ്രതീക്ഷിത നിയന്ത്രണങ്ങൾ കെ എസ് ആർ ടി സിക്കും മറ്റും ഏർപ്പെടുത്തിയത്. 24 മണിക്കൂറും ഭക്തരെ കടത്തി വിടുന്നതു കൊണ്ട് മാത്രമാണ് തീർത്ഥാടനം സുഗമമായി നടക്കുന്നത്. എന്നാൽ ഇതിന് വിഘാതമുണ്ടാക്കുന്ന തരത്തിലെ പൊലീസ് ഇടപെടലുകൾ എന്ത് പ്രതികരണമുണ്ടാക്കുമെന്ന് ആർക്കും എത്തും പിടിയുമില്ല.
നെടുമ്പാശ്ശേരിയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും അയ്യപ്പ ദർശനം പാക്കേജും കെ എസ് ആർ ടി സിയുടെ സ്വപ്ന പദ്ധതിയായിരുന്നു. പൊലീസ് വിലക്ക് തുടർന്നാൽ ഇതെല്ലാം അട്ടിമറിക്കപ്പെടും. അയ്യപ്പഭക്തരുടെ പിന്തുണയോടെ കെ എസ് ആർ ടി സിക്ക് പുതു ജീവൻ നൽകാനുള്ള അവസരമായാണ് തച്ചങ്കരി ഇതിനെ കണ്ടത്. പമ്പയിലേക്ക് നിരന്തരം സർവ്വീസ് നടത്തി കളക്ഷൻ ഉയർത്താമെന്നും പ്രതീക്ഷിച്ചു. അങ്ങനെ ചിട്ടയായ തീരുമാനങ്ങളുമായാണ് തച്ചങ്കരി ശബരിമയിൽ നേട്ടമുണ്ടാക്കാനായൊരുക്കിയത്. പൊലീസ് ഭക്തരെ തടയുമെന്ന് ഒരു ഘട്ടത്തിലും ചിന്തിച്ചിരുന്നില്ല. ഇതിപ്പോൾ ബസിനായെത്തുന്ന ഭക്തരെ രാത്രിയിലും മറ്റും മണിക്കൂറുകൾ കാത്തിരിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനെതിരായ പ്രതിഷേധങ്ങൾ കെ എസ് ആർ ടി സിയ്ക്കെതിരേയും തിരിയാൻ സാധ്യതയുണ്ട്.
അതിനിടെ ശബരിമലയിൽ പൊലീസിനെ വിന്യസിക്കുന്നതല്ലാതെ ഭക്തർക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. യുവതി പ്രവേശത്തിന് ആവേശം കാട്ടുന്ന സർക്കാർ ഭക്തന്മാർക്ക് സൗകര്യമൊരുക്കുന്നതിൽ ആവേശം കാണിക്കാത്തത് എന്താണ് നിയന്ത്രണങ്ങളുടെ പേരിൽ തീർത്ഥാടനം അസാധ്യമാക്കുന്ന നടപടി സർക്കാരും ദേവസ്വം ബോർഡും ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരും ദേവസ്വം ബോർഡും പരാജയപ്പെട്ടിരിക്കുകയാണ്. ആറ് മാസം മുൻപ് നടത്തേണ്ട ഒരുക്കങ്ങൾ പോലും നടത്തിയിട്ടില്ല. സർവകക്ഷി യോഗത്തിൽ ഇക്കാര്യം പ്രതിപക്ഷം പറഞ്ഞിട്ടും സർക്കാർ ഗൗരവത്തോടെ കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെത്തുന്ന ഭക്തർക്ക് ശുദ്ധം ജലം ലഭിക്കുന്ന സാഹചര്യം പോലുമില്ല, റോഡുകൾ യാത്രാ യോഗ്യമല്ല, പമ്പയിലും ത്രിവേണിയിലും ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. പ്രളയത്തിലുണ്ടായ മൺകൂനകൾ പോലും മാറ്റിയിട്ടില്ല. ഒരു മഴപെയ്താൽ തീർത്ഥാടകർക്ക് പോകാൻ കഴിയാത്ത സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിനൊപ്പം കെ എസ് ആർ ടി സിയ്ക്കെതിരേയും പ്രതിഷേധം ഉയർത്തി കൊണ്ടു വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍