നിലയ്ക്കലിലെ കെ എസ് ആർ ടി സി ഭരണം പൂർണ്ണമായും ഏറ്റെടുത്ത് പൊലീസ്; നിറയെ യാത്രക്കാർ കയറിയാലും ബസ് പോകണമെങ്കിൽ പൊലീസ് കനിയണം; പമ്പയിൽ തിരക്ക് കൂടിയാൽ മണിക്കൂറുകൾ ബസ് നിർത്തി വയ്ക്കുന്നത് വഴി പിഴക്കുന്നത് തച്ചങ്കരിയുടെ കണക്കുകൂട്ടൽ; 48 മണിക്കൂർ മാത്രം പ്രസക്തിയുള്ള റിട്ടേൺ ടിക്കറ്റ് എടുത്താൽ കാത്ത് നിൽക്കേണ്ടത് മണിക്കൂറുകൾ; ശബരിമലയുടെ പേരിൽ ലാഭം കൊയ്യാമെന്ന തച്ചങ്കരിയുടെ മോഹങ്ങൾ ഇല്ലാതാവുന്നു
മറുനാടൻ മലയാളി ബ്യൂറോ
നിലയ്ക്കൽ: ശബരിമലയിൽ തച്ചുടയുന്നത് കെ എസ് ആർ ടി സി സിഎംഡി ടോമിൻ തച്ചങ്കരിയുടെ മോഹങ്ങളാണ്. കോടികൾ ഒഴുകിയെത്തുന്ന ശബരിമല തീർത്ഥാടനത്തെ നിലനിൽപ്പിനുള്ള പോരാട്ട കാലത്ത് പ്രൊഫഷണലായി ഉപയോഗിക്കാനായിരുന്നു തച്ചങ്കരിയുടെ പദ്ധതി. സുഖദർശനമെന്ന പേരിൽ കെ എസ് ആർ ടി സി പ്രത്യേക പദ്ധതികൾ തന്നെ തയ്യാറാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലുമെല്ലാം പാക്കേജ് ബസുകളും ഒരുക്കി. കൂടുൽ എസി ബസുകൾ, ഇലക്ട്രിക്കൽ ബസുകൾ ഇങ്ങനെ പുതുമയുടെ പദ്ധതികൾ പലതൊരുക്കി. ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്ന് അധിക നിരക്ക് ഈടാക്കാൻ സർക്കാരും അനുമതി നൽകിയതോടെ തച്ചങ്കരി കണ്ടത് വമ്പൻ സ്വപ്നങ്ങളായിരുന്നു. ഇതെല്ലാം പൊളിയുകയാണ്. പൊലീസിന്റെ ഇടപെടലുകളായിരുന്നു ഇതിന് കാരണം.
നട തുറക്കുന്നതിന്റെ അന്ന് തച്ചങ്കരി നിലയ്ക്കലിൽ എത്തി നേരിട്ട് കാര്യങ്ങൾ നോക്കി നടത്തി. എന്നാൽ ഇന്ന് കെ എസ് ആർ ടി സിക്ക് ഒരു നിയന്ത്രണവും ഇപ്പോൾ ബസുകളിൽ ഇല്ല. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി. സർവീസുകളുടെ നിയന്ത്രണം പൂർണമായി പൊലീസിന്റെ കൈകളിലാണ്. ബസിൽ നിറയെ ആളുകയറിയാൽ പോകാമെന്നായിരുന്നു കഴിഞ്ഞവർഷം വരെ കെ.എസ്.ആർ.ടി.സി. നയം. എന്നാൽ, ഇത്തവണ പൊലീസിന്റെ അനുമതിയില്ലാതെ സർവീസ് തുടങ്ങാനാവാത്ത സ്ഥിതിയാണ്. ഇതു മൂലം തച്ചങ്കരി പ്രതീക്ഷിച്ച എണ്ണം സർവ്വീസുകൾ നടത്താൻ കെ എസ് ആർ ടി സിക്ക് കഴിയുന്നില്ല. ഇപ്പോൾ ഭക്തർക്കായി പൊലീസ് നടത്തുന്ന സർവ്വീസ് പോലെയാണ് ആനവണ്ടിയുടെ ഓട്ടം. പ്രശ്നങ്ങൾ കാരണം ശബരിമലയിലേക്ക് തീർത്ഥാടകരെത്തുന്നതും കുറഞ്ഞു. ഇതും കെ എസ് ആർ ടി സിയുടെ മോഹങ്ങളെ തകർത്തു.
ശനിയാഴ്ച രാത്രി മൂന്നും ഞായറാഴ്ച രാവിലെ ഒന്നരയും മണിക്കൂറാണ് പൊലീസ് ഇടപെട്ട് കെ.എസ്.ആർ.ടി.സി. സർവീസ് നിർത്തിവെപ്പിച്ചത്. സുരക്ഷാക്രമീകരണവും സന്നിധാനത്തെ തിരക്കും കണക്കിലെടുത്താണ് സർവീസ് നിർത്തിവെപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇത് സർവീസ് താളംതെറ്റിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. പൊലീസിനെ മറികടക്കാൻ കെ എസ് ആർ ടി സിയിലെ ജീവനക്കാർക്കും കഴിയുന്നില്ല. ഡിജിപി റാങ്കിലുള്ള മുതിർന്ന ഐപിഎസുകാരനാണ് തച്ചങ്കരി. എന്നാൽ സർക്കാരുമായി ഏറെ അടുപ്പം തച്ചങ്കരിക്കുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥൻ. അതുകൊണ്ട് തന്നെ യുവതീ പ്രവേശനത്തിൽ സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്യാനും തച്ചങ്കരിക്കാകുന്നില്ല. ഇതോടെ പ്രതിസന്ധിയിലാകുന്നത് ശബരിമലയിൽ ആനവണ്ടിയാണ്.
നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. ഇവിടെനിന്നു കെ.എസ്.ആർ.ടി.സി. ബസിൽ മാത്രമേ പമ്പയിലേക്ക് പോകാനാകൂ. തച്ചങ്കരി ഈ സാഹചര്യത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. ശബരിമല തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികൾ എല്ലാം കെ എസ് ആർ ടി യെ ആശ്രയിച്ചാൽ തന്നെ കളക്ഷനിൽ വൻ ഉയർച്ച പ്രതീക്ഷിച്ചു. ഇതിന് വേണ്ടി പരമാവധി ഒരുക്കങ്ങളും നടത്തി. പത്ത് ഇലക്ട്രിക് ബസുകൾ തയ്യാറാക്കി. ഇതെല്ലാം വെറുതെയാണെന്ന് തച്ചങ്കരി തിരിച്ചറിയുകയാണ്. വലിയ നഷ്ടത്തിലേക്ക് ഈ ശബരിമല സീസൺ കെ എസ് ആർ ടി സിയെ എത്തിക്കും. ഇത് പൊതുമേഖലാ സ്ഥാപനത്തിന്റെ നഷ്ടക്കണക്കുകളും ഇരട്ടിയാക്കും. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് തച്ചങ്കരി. കൃത്യമായ തീരുമാനമെടുത്തിട്ടും നടപ്പാക്കാനാവാത്ത അവസ്ഥ.
ശബരിമലയിൽ കളക്ഷൻ ഉയർത്തി ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാണ് തച്ചങ്കരി ആഗ്രഹിച്ചത്. ഇതിലൂടെ ആനവണ്ടിയെ നല്ലാ ട്രാക്കിലൂടെ ഓട്ടിക്കാമെന്നും കരുതി. എന്നാൽ ശബരിമലയിൽ അയ്യപ്പ കോപവും കെ എസ് ആർ ടി സിക്കുണ്ടാകുന്ന അവസ്ഥയാണ്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ നിലയ്ക്കൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തിയ തീർത്ഥാടകർ അനുഭവിച്ച ദുരിതത്തിന് കണക്കില്ല. ടിക്കറ്റിനായി അധികൃതരെ സമീപിച്ചെങ്കിലും അവർ കൈയൊഴിഞ്ഞു. ബസ് പോകാത്തതിന് കാരണം ചോദിച്ചെങ്കിലും ആരും മറുപടി പറയാൻ തയ്യാറായില്ലെന്ന് തീർത്ഥാടകർ പറഞ്ഞു. ഇതെല്ലാം തീർത്ഥാടകരേയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
ഒടുവിൽ ബഹളമായതോടെ പൊലീസ് അറിയാതെ രഹസ്യമായി ടിക്കറ്റ് നൽകി ഇവരെ ബസുകളിൽ കയറ്റിയിരുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ 10.30 മുതൽ 12.10 വരെ പൊലീസ് നിയന്ത്രണം കാരണം ഭക്തർക്ക് ബസ് കിട്ടാത്ത അവസ്ഥയുണ്ടായി. 48 മണിക്കൂർ ടിക്കറ്റ് കിയോസ്കുകൾ സ്ഥാപിച്ചതിലൂടെ യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കാം. റൗണ്ട് ട്രിപ്പിന്(നിലയ്ക്കൽ-പമ്പ-നിലയ്ക്കൽ) 48 മണിക്കൂറാണ് ടിക്കറ്റ് കാലാവധി. ടിക്കറ്റ് എടുത്തശേഷം ബസ് കിട്ടാൻ മണിക്കൂറുകൾ താമസിച്ചാൽ പണം നഷ്ടപ്പെടാനിടയാകും. ഇതെല്ലാം തീർത്ഥാടകരെയും വെട്ടിലാക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധമുയർന്നാൽ കാര്യങ്ങൾ കൈവിട്ട് പോവുകയും ചെയ്യും.
പൊലീസ് നിയന്ത്രണമേർപ്പെടുത്തുമ്പോൾ ബസുകൾ ബ്ലോക്കിൽ പെടുന്നതും സാധാരണമാണ്. ബസുകൾ കൃത്യ ഇടവേളകളിൽ റൗണ്ട് ട്രിപ്പ് നടത്തിയില്ലെങ്കിൽ മുഴുവൻ ക്രമീകരണങ്ങളും തകരാറിലാകുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. എന്നാൽ പൊലീസ് ഇടപെടൽ മൂലം ഇതൊന്നും നടക്കുന്നില്ല. തന്നെക്കാൾ ജൂനിയർമാരായ ഓഫീസർമാരാണ് നിലയ്ക്കലിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പക്ഷേ സർക്കാരിന്റെ അനിഷ്ടമുണ്ടാകുമെന്ന് ഭയന്ന് തച്ചങ്കരിക്ക് അഭിപ്രായം പറയാൻ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍