ഓൺലൈൻ പാസ് എടുക്കാൻ വന്നവന്മാർ പൊലീസുകാരുടെ വീഡിയോ എടുക്കുന്നോടാ! ഇത് പൊലീസ് അയ്യപ്പന്മാരോ ഗുണ്ടകളോ! തീർത്ഥാടകർക്ക് നേരെയുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെയും പൊലീസ് നരനായാട്ട്; ജനം ടി.വി സംഘത്തിന്റെയും പ്രാദേശിക ചാനലിന്റേയും ക്യാമറ പിടിച്ചു വാങ്ങി പൊലീസ് സംഘം; റിപ്പോർട്ടർമാരെ പിടിച്ചു തള്ളിയും ക്രൂരത
എസ് രാജീവ്
ശബരിമല :ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് നേരെയുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ പൊലീസ് ക്രൂരത. വാർത്ത റിപ്പേർട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തിനും മറ്റൊരു പ്രാദേശിക ചാനൽ സംഘത്തിനും നേരെയാണ് മരക്കൂട്ടത്ത ഡ്യൂട്ടിയിൽ നിന്ന് പൊലീസ് സംഘം അക്രമം അഴിച്ചുവിട്ടത്. മരക്കൂട്ടമടക്കമുള്ള ശരണ പാതകളിൽ കൈയേറ്റം വ്യാപകമാകുന്നുവെന്ന തീർത്ഥാടകരുടെ പരാതി വ്യാപകമായതിനെ തുടർന്ന് മരക്കൂട്ടത്ത് പൊലീസ് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ സംഘത്തിന് നേരെയായിരുന്നു പൊലീസിന്റെ കൈയേറ്റം.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. ലാത്തിയും കാട്ടുവടികളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന മർദ്ദന ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ കൂട്ടം ചേർന്നെത്തി മാധ്യമ സംഘത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ഡ്യൂട്ടി ഷൂട്ട് ചെയ്യുന്നോ എന്ന ആക്രാശത്തോടെ ഒരു പൊലീസുകാരൻ ക്യാമറ തട്ടിത്തെറിപ്പിച്ചു. രണ്ട് മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയും ചെയ്തു. ഓൺലൈൻ പൈസിന് വന്നന്മാർ അത് വാങ്ങി പോയാൽ മതി എന്നായിരുന്നു ആക്രോശം.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എത്തി പൊലീസുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. മരക്കൂട്ടത്തിന് സമീപം രണ്ട് ദിവസം മുമ്പ് പൊലീസുകാർ സംഘം ചേർന്ന് കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകരെ വടി ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. തീർത്ഥാടകരോട് മാന്യമായും ക്ഷമയോടും പെരുമാറണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകാറുണ്ടെങ്കിലും പൊലീസുകാരിൽ നല്ലൊരു ശതമാനവും ഇതിന് പുല്ലുവില മാത്രമാണ് നൽകുന്നതെന്നതാണ് അടിക്കടി ഉണ്ടാകുന്ന പൊലീസ് അതിക്രമങ്ങൾ സൂചന നൽകുന്നത്.
മണ്ഡല തീർത്ഥാടനം തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഭക്തർക്ക് നേരെ പൊലീസ് അയ്യപ്പന്മാരുടെ അതിക്രമം. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകർ വരിതെറ്റിച്ച് പോകുന്നതും കുറുക്കുവഴികൾ സ്വീകരിക്കുന്നതുമാണ് പൊലീസ് തടയുന്നതെന്നാണ് മുൻപ് പൊലീസ് വ്യത്തം ഇതിന് മറുപടി നൽകിയിട്ടുള്ളത്. വരി തെറ്റിക്കുന്ന അയ്യപ്പന്മാരെ പേടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. ഡി.വൈ.എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം കാവൽ നിൽക്കുമ്പോഴാണ് ഇവരെ നിയന്ത്രിക്കാതെ അയ്യപ്പന്മാർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നത്. ശബരിമലയ ഡ്യൂട്ടിയെത്തുന്ന പൊലീസ് അയ്യപ്പന്മാർ ജനറൽ ഡ്യൂട്ടിയുടെ ഭാഗമായി പെരുമാറെല്ലന്ന് പ്രത്യേക നിർദ്ദേശമുണ്ട്. മുൻപ് സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് കയറിയതും വിവാദം സൃഷ്ടിച്ചിരുന്നു.
തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ സോപാനത്തിന് മുന്നിലെത്തുന്ന തീർത്ഥാടകർക്ക് നേരെ പൊലീഅനാവശ്യമായി ബലപ്രയോഗം നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. മണിക്കൂറുകൾ കാത്തുനിന്ന് അയ്യപ്പ സന്നിധിയിൽ എത്തുന്ന തീർത്ഥാടകർക്ക് പൊലീസുകാരുടെ തള്ളുമൂലം ദർശനം ലഭിക്കുന്നില്ല. കൂടുതലും ഇതരസംസ്ഥാന തീർത്ഥാടകരോടാണ് പൊലീസിന്റെ ക്രൂരമായ പെരുമാറ്റം.
ദർശനം ലഭിക്കാത്ത തീർത്ഥാടകർ പൊലീസിനോട് കയർത്ത് സംസാരിക്കുന്നതും പതിവാണ്. നട തുറന്ന ആദ്യ ദിനം തന്നെ ഇത്തരം നിരവധി പരാതികളാണ് ഉയർന്നത്. ദർശനം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നവരെ പൊലീസ് ശ്രീകോവിലിന് സമീപത്ത് നിന്ന് തള്ളി പുറത്താക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ഉന്തിലും തള്ളിലും നിരവധി പേർ നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്.
മണ്ഡലകാലത്ത് മൂന്നാം ഘട്ടം ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രണത്തിന് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ചത് വ്യാപക പരാതിക്ക് കാരണമായിരുന്നു. പ്രധാനമായും മരക്കൂട്ടത്തും ശരംകുത്തിയിലുമായിരുന്നു പൊലീസിന്റെ വടി പ്രയോഗം.മാത്രമല്ല കാനനപാതയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ ആഹാരവും വെള്ളവും ലഭിക്കാത്ത ഇടങ്ങളിൽ മണിക്കൂറുകളോളം തടയുകയും ചെയ്തു. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകർ ദുരിതത്തിലായതോടെ ദേവസ്വം ബോർഡും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് പൊലീസുകാർ തീർത്ഥാടകരോട് ക്ഷമയോടെ പെരുമാറണമെന്ന് നാലാംഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്പെഷ്യൽ ഓഫീസർ പ്രത്യേക നിർദ്ദേശം നൽകി. മാത്രമല്ല പൊലീസിനുള്ള 57 ഇന നിർദ്ദേശങ്ങൾ അടങ്ങിയ തീർത്ഥാടന കൈപ്പുസ്തകവും വിതരണം ചെയ്തു.
മർദിച്ച പൊലീസുകാരന് നേരെ തീർത്ഥാടകരും
ശബരിമല : സന്നിധാനത്തും ശരണ പാതയിലും പൊലീസ് നടത്തുന്ന നിരന്തരമായ അതിക്രമങ്ങളിലും ബലപ്രയോഗങ്ങളിലും സഹികെട്ട തീർത്ഥാടകർ പൊലീസിനെതിരെ പ്രതികരിച്ചു ചെയ്തു തുടങ്ങി. ശബരീപീഠത്ത് ഡ്യൂട്ടി നോക്കിയ പൊലീസുകാരന് ഇതര സംസ്ഥാന തീർത്ഥാടകന്റെ മർദ്ദനത്തിൽ പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവവികാസം . വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു ശബരീപീഠത്തിന് സമീപമായിരുന്നു സംഭവം . മണിക്കൂറുകളായി കാത്തു നിന്ന ക്യൂവിൽ നിന്നും പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ തീർത്ഥാടകനെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഉപദ്രവിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചതത്രേ.
കെ എ പി അഞ്ചാം ബെറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രാജേഷിനാണ് തീർത്ഥാടകന്റെ മർദനത്തിൽ പരിക്കേറ്റത്. സഹപ്രവർത്തകനെ മർദ്ദിക്കുന്നതു കണ്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും തീർത്ഥാടകൻ ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞു. തുടർന്ന് മർദ്ദനത്തിൽ പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകർ ചേർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് ബാരക്കിലേക്ക് കൊണ്ടുപോയി. ഓടി രക്ഷപ്പെട്ട തീർത്ഥാടകനായി പൊലീസ് സംഘം ചേർന്ന് ഉൾക്കാട്ടിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണ്ഡലകാല സീസണിലും വലിയ നടപ്പന്തലിൽ തീർത്ഥാടകന്റെ മർദ്ദനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. സന്നിധാനത്തടക്കം പൊലീസ് തീർത്ഥാടർക്ക് നേരേ രൂക്ഷമായ മർദ്ദനമുറകൾ പ്രയോഗിക്കുന്നതായ പരാതികൾ മണ്ഡലകാലത്തടക്കം ഉയർന്നിരുന്നു. ഇതിനിടെയാണ് തീർത്ഥാടകന്റെ മർദ്ദനത്തിൽ പൊലീസുകാരന് പരിക്കേറ്റിരിക്കുന്നത്.
മണ്ഡലകാലാവസാന ഘട്ടത്തിൽ ചുമതലയേറ്റ പൊലീസിന്റെ മൂന്നാം ബാച്ചിനെയും നിലവിൽ ചുമതലയുള്ള നാലാം ബാച്ചിനെയും സംബന്ധിച്ചാണ് തീർത്ഥാടകരിൽ നിന്നടക്കം പരാതികൾ ഏറെ ഉയർന്നത്. മരക്കൂട്ടത്തടക്കമുള്ള ശരണ പാതയിൽ തീർത്ഥാടകരെ ലാത്തിയും കാട്ട് കമ്പുകളും ഉപയോഗിച്ച് മർദ്ദിക്കുന്നതായും പതിനെട്ടാം പടിയിലും സോപാനത്തും കുട്ടികൾ അടക്കമുള്ളവർക്ക് നേരെ ബലപ്രയോഗം നടത്തുന്നതായും പിടിച്ചു തള്ളുന്നതുമായ നിരവധി പരാതികളാണ് പൊലീസിനെതിരെ ഉയരുന്നത്.
ബലപ്രയോഗം രൂക്ഷമായ സാഹചര്യങ്ങളൽ ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ പൊലീസിന് നേരേ തിരിയുന്നത് ചില നേരിയ സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു. തീർത്ഥാടകർക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമങ്ങളും അനാവശ്യ നിയന്ത്രണങ്ങളും സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യങ്ങളും ഈ മണ്ഡല - മകര സിളക്ക് സീസണിൽ ഉണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍