ഇന്നത്തെ ചർച്ചയിൽ റിവ്യൂ ഹർജിയിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് എടുക്കാൻ അനുമതി നൽകിയെന്ന് സൂചന; സിപിഎം രംഗത്തിറക്കിയ കണ്ണൂരിലെ ഭക്തരെ തള്ളിപ്പറഞ്ഞത് പോലും ഒത്തുതീർപ്പിന് കളമൊരുക്കാൻ; പിണറായി ശാസിച്ച് മാറ്റി നിർത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ ഒടുവിൽ സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ രംഗത്ത്; ജനരോഷം രൂക്ഷമായതോടെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനുള്ള സർക്കാർ നീക്കം ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ ദേവസ്വം ബോർഡിനെ മുൻനിർത്തി സമവായത്തിന് ശ്രമിക്കുന്നത് സർക്കാർ തന്നെ. സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി കൊടുക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡിനെ അനുവദിച്ചേക്കുമെന്നാണ് സൂചന. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്.. ഇതിന്റെ ഭാഗമായി ദേവസ്വംബോർഡ് വിളിച്ചുചേർത്ത പ്രതിനിധികളുടെ ചർച്ച ചൊവ്വാഴ്ച നടക്കും. തന്ത്രിമാർ, പന്തളം കൊട്ടാരം പ്രതിനിധികൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിൽ കൊട്ടാരവും തന്ത്രി കുടുംബവും റിവ്യൂ ഹർജിയിൽ ഉറച്ച നിലപാട് എടുക്കും. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേവസ്വം ബോർഡ് തീരുമാനിക്കട്ടെയെന്നാണ് സർക്കാർ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാൻ സർക്കാരിന്റെ അനുമതി കിട്ടിയെന്നാണ് ബോർഡും നൽകുന്ന സൂചന. ചൊവാഴ്ച ചർച്ചകഴിഞ്ഞ് സമരത്തിന്റെ രീതി മാറ്റുന്ന കാര്യം പരിഗണിച്ചാൽ മതിയെന്ന് ബിജെപി.യും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ ആദ്യ വിശദീകരണ യോഗം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ഈ സമയം സമവായ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സ്ത്രീ പ്രവേശനത്തിൽ നിലയ്ക്കൽ കടന്നേ പമ്പവഴി ശബരിമലയ്ക്കു പോകാനാകൂ എന്നതിനാൽ വിശ്വാസികളുടെ പ്രതിഷേധവും പ്രതിരോധവും ഇവിടേക്ക് കേന്ദ്രീകരിക്കുന്നു. മാസപൂജയ്ക്ക് നടതുറക്കുന്ന പശ്ചാത്തലത്തിലാണിത്. കരിമല വഴിയുള്ള കാട്ടുപാതയും പുല്ലുമേട് വഴിയും മാസപൂജയ്ക്ക് തുറക്കാറില്ല. കോടതിവിധിയിൽ പ്രതിഷേധിച്ച് വിശ്വാസികൾ നിലയ്ക്കലിൽ നടത്തുന്ന ശരണമന്ത്ര കൂട്ടായ്മ ബുധനാഴ്ച ശക്തമാകും. ഇത് മനസ്സിലാക്കി കൂടിയാണ് സർക്കാർ ഇടപെടൽ നടത്തുന്നത്. പർണശാല കെട്ടി ഒരേസമയം നൂറുപേരാണ് ശരണമന്ത്രം ജപിച്ചിരിക്കുന്നത്. ഇതോടൊപ്പം ശബരിമല പാതയിൽ തിങ്കളാഴ്ച മുതൽ വനിതകൾ വാഹന പരിശോധനയും നടത്തുന്നുണ്ട്. യുവതികൾ പോകുന്നുണ്ടെങ്കിൽ അവരോട് ശബരിമലയ്ക്ക് പോകരുതെന്ന് അഭ്യർത്ഥിക്കുകയും നിലയ്ക്കൽ പർണശാലയിൽ സുരക്ഷിതമായി വിശ്രമിക്കാൻ പറയുകയുമാണ് ചെയ്യുന്നത്. സ്ത്രീകൾ മാത്രമാണ് ഈ വിശ്വാസപ്രതിരോധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. നട അടയ്ക്കുന്നതുവരെ ഇതു തുടരാനാണ് തീരുമാനം.
ഇത് മൂലം തീർത്ഥാടനം പോലും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ചർച്ചയ്ക്ക് വിളിച്ചത്. ചർച്ചയിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ നടപ്പാക്കുമെന്നും പ്രത്യേക നിർദ്ദേശം വയ്ക്കുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു. ക്ഷണിച്ച എല്ലാവരും ചർച്ചയ്ക്കെത്തുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയിൽ എത്തുമെന്ന യുവതികളുടെ പ്രഖ്യാപനം പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവർ വരാൻ സാധ്യതയില്ലെന്നും ബോർഡ് പ്രസിഡന്റ് പറയുന്നു. ഇതോടെ ബോർഡ് വിശ്വാസികളുടെ പക്ഷത്തേക്ക് നീങ്ങുകയാണ്. കണ്ണൂരിൽ സിപിഎം പാർട്ടി ഗ്രാമത്തിലുള്ളവരാണ് മാലയിട്ട് വൃതമെടുക്കുന്നത്. ഇവർ ശബരിമലയിൽ എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സ്ത്രീ ഭക്തരെ തള്ളിപ്പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റെ എത്തുന്നത്. അതിനിടെ കണ്ണൂരിലെ സ്ത്രീകളെ ക്ഷേത്ര ദർശനത്തിൽ നിന്ന് പിന്മാറ്റാൻ സിപിഎം സമ്മർദ്ദം ശക്തമാക്കിയതായും സൂചനയുണ്ട്. അങ്ങനെ ദേവസ്വം ബോർഡ്ിന്റെ നിലപാട് അനുകൂലമാകുന്നതു കൊണ്ടാണ് ചർച്ചയ്ക്ക് പന്തളം കൊട്ടരവും തന്ത്രി കുടുംബവും എത്തുന്നത്,
പന്തളം കൊട്ടാരം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ, സെക്രട്ടറി പി.എൻ. നാരായണ വർമ എന്നിവർ പറഞ്ഞു. രേഖാമൂലമുള്ള ക്ഷണം ലഭിച്ചശേഷമാണ് തീരുമാനമെടുത്തത്. ചർച്ചയ്ക്ക് വിളിച്ചിട്ടു പങ്കെടുത്തില്ലെന്ന ആക്ഷേപം ഒഴിവാക്കാൻ കൂടിയാണിത്. തന്ത്രികുടുംബം ഉൾപ്പെടെ കൊട്ടാരത്തോടൊപ്പം നിൽക്കുന്നവരുമായി ഇക്കാര്യം ആലോചിച്ചിരുന്നു. ഇതിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ചർച്ചയിൽ വയ്ക്കും. എൻ എസ് എസുമായും അവർ കൊട്ടാരം കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. വിധി നടപ്പാക്കാൻ സാവകാശം, പുനഃപരിശോധനാ ഹർജി, ഓർഡിനൻസ് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുതന്നെയാകും ചർച്ചയിലും ഉയരുക. ഇതിൽ പ്രായോഗികമായത് നടപ്പാക്കാൻ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ പുനപരിശോധനാ ഹർജി കൊടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വിയോജിപ്പോടെ പത്മകുമാർ മലക്കം മറിഞ്ഞു. പത്മകുമാറിനെ മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ കൈവിടുമെന്നായപ്പോൾ പ്ത്മകുമാറിനെ തന്നെ സമവായ ചർച്ചയ്ക്ക് നിയോഗിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്ത് എത്തിയെന്നാണ് വിലയിരുത്തൽ.
തുലാമാസ പൂജയ്ക്ക് ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് നടതുറക്കുന്നത്. ഈ സാഹചര്യത്തിലാണ് സമവായ ചർച്ചയ്ക്ക് ദേവസ്വം ബോർഡ് രംഗത്തിറങ്ങുന്നത്. ഇത്തവണ വിലക്കുള്ള സ്ത്രീകൾ എത്താനിടയില്ലെന്നും അതുകൊണ്ടുതന്നെ കോടതിവിധി നടപ്പാക്കാൻ സാവകാശം തേടുകയെന്നതുമാണ് സർക്കാർ പരിഗണിക്കുന്നത്. ചർച്ചയിൽ ഇതിന് മുൻതൂക്കം കിട്ടിയേക്കും. പഴയ നിലപാടിൽ അയവുവന്നതോടെ പുനഃപരിശോധനാ ഹർജിയും പരിഗണിക്കാനാണ് സാധ്യത. വിശ്വാസ പ്രതിഷേധം തന്നെയാണ് ഇതിന് കാരണം. ശബരിമലയിൽ സർക്കാരിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ സജീവമാണ്. ഇതോടെയാണ് ഒത്തുതീർപ്പിന് ദേവസ്വം ബോർഡിനെ രംഗത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ബുധനാഴ്ച എരുമേലിയിലും നിലയ്ക്കലും അമ്മമാരുടെ ഉപവാസയജ്ഞം തുടരുകയാണ്.
എരുമേലിയിലെ യജ്ഞം പൂഞ്ഞാർ കൊട്ടാരത്തിലെ മംഗളാഭായി തമ്പുരാട്ടിയും നിലയ്ക്കലിലെ യജ്ഞം കെ.പി. ശശികലയും ഉദ്ഘാടനം ചെയ്യും. കാസർകോടുമുതൽ കോട്ടയം വരെയുള്ളവർ എരുമേലിയിലും തിരുവനന്തപുരം മുതൽ പത്തനംതിട്ട വരെയുള്ളവർ നിലയ്ക്കലുമാണ് എത്തുകയെന്ന് കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ പറഞ്ഞു. അങ്ങനെ പ്രതിഷേധം ശക്തമാകുന്നതും സർക്കാരിനെ തീരുമാനങ്ങളിൽ പിന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.
നിലപാടുകളിൽ ഉറച്ച് പന്തളം കൊട്ടാരം
ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിൽ ഉന്നയിക്കുമെന്നു കൊട്ടാരം ഭാരവാഹികൾ പറഞ്ഞു. തീരുമാനങ്ങളിൽ നിന്നു പിന്മാറില്ല. സുപ്രീം കോടതി വിധി നടപ്പാക്കാൻ കൂടുതൽ സാവകാശം നേടുന്നതിന് ബോർഡിൽ സമ്മർദം ചെലുത്തും. ആവശ്യങ്ങൾ ബോർഡ് അംഗീകരിച്ചാൽ മാത്രമേ തുടർന്നു സഹകരണം ഉണ്ടാവുകയുള്ളു. ഇല്ലെങ്കിൽ സ്വാമിശരണം പറഞ്ഞു പിരിയും. വിഷയം എന്തൊക്കെയെന്നും ആരൊക്കെ പങ്കെടുക്കുമെന്നും വ്യക്തത ഇല്ലാത്തതിനാലാണു ചർച്ചയിൽ പങ്കെടുക്കേണ്ട എന്ന് ആദ്യം തീരുമാനിച്ചത്. പിന്നീടു രേഖാമൂലം കത്തു ലഭിച്ചതിനാലാണു നിലപാടു മാറ്റിയതെന്നും ഇരുവരും പറഞ്ഞു.
തന്ത്രിമാരോടും കൊട്ടാരം നടത്തുന്ന ധർമസമരവുമായി സഹകരിക്കുന്ന സംഘടനാ ഭാരവാഹികളോടും ചർച്ച ചെയ്ത ശേഷമാണു പുതിയ തീരുമാനം കൈക്കൊണ്ടത്. ബോർഡ് വിളിച്ച ചർച്ചയിൽ കൊട്ടാരം പങ്കെടുക്കുന്നില്ല എന്ന പരാതിയും കണക്കിലെടുത്തു. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതു വരെ നാമജപയജ്ഞവും യാത്രകളും തുടരും. ഭക്തരുടെ വികാരം ബോർഡിനു മനസ്സിലായി വരുന്നു എന്നതിന്റെ തെളിവാണ് ഇന്നു നടക്കുന്ന ചർച്ചയെന്നും അവർ പറഞ്ഞു.
ആചാരങ്ങളെ ബഹുമാനിക്കുന്ന യുവതികൾ എത്തില്ല: പത്മകുമാർ
ആചാരങ്ങളെ ബഹുമാനിക്കുന്ന യുവതികളാരും ശബരിമലയ്ക്ക് വരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പേരെടുക്കാനാണ് ശ്രമമെങ്കിൽ വന്നേക്കാം. കണ്ണൂരിൽ നിന്ന് യുവതി വ്രതം എടുത്തു വരുന്നുവെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കാനുള്ള തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും തീരുമാനം
സ്വാഗതാർഹമാണെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുമായി ബന്ധമുള്ളവരെയാണ് ദേവസ്വം ബോർഡ് ചർച്ചയ്ക്ക് ക്ഷണിച്ചത്. പ്രശ്നം ഉണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണു ചർച്ച. യൂണിയൻ ചർച്ചയൊന്നുമല്ല നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരെയും വിളിക്കേണ്ട കാര്യമില്ലെന്നും പത്മകുമാർ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്