കഴിഞ്ഞ വർഷം ആദ്യ 30 ദിവസം കൊണ്ട് നേടിയ 124 കോടി നടവരവ് ഇക്കുറി 72 കോടിയായി കുറഞ്ഞു; ഈ സീസണിൽ ഏറ്റവും അധികം ഭക്തർ എത്തിയത് ഇന്നലെ ആണെങ്കിലും ഒരു ലക്ഷം കടക്കാൻ ഇനിയുമായിട്ടില്ല; ക്യൂ നീളാതിരിക്കാൻ തിരക്കിട്ട ശ്രമങ്ങൾ: പൊലീസ് അയഞ്ഞപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും ശബരിമലക്ക് ഇക്കുറി പ്രതീക്ഷ ബാക്കിയില്ല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തുടക്കം മുതൽ സംഘർഷഭരിതായ അന്തരീക്ഷത്തിലായിരുന്ന ശബരിമലയിൽ ഇക്കുറി ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതോടെ വരുമാനത്തിലു ഗണ്യമായ കുറവ്. കഴിഞ്ഞ വർഷം ആദ്യത്തെ 30 ദിവസം കൊണ്ട് നേടിയത് 124 കോടിയോളം രൂപയാണങ്കിൽ ഇക്കുറി അതിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 72.02 കോടി രൂപ മാത്രമാണ് സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലഭിച്ച വരുമാനം. മകരവിളക്കിന് കൂടുതൽ ആളുകൾ എത്തിയാൽ ഇപ്പോഴത്തെ വരുമാനത്തിലുണ്ടായ ഇടിവ് നികത്താമെന്നാണ് പ്രതീക്ഷയെങ്കിലും എത്രകണ്ട് അതിന് സാധിക്കുമെന്ന സംശയം ബോർഡിനുണ്ട്. ഇന്ന് രാത്രി നിരോധനാജ്ഞ അവസാനിക്കുന്നതോടെ ഭക്തർ കൂട്ടത്തോടെ സന്നിധാനത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പൊലീസ് അയഞ്ഞതോടെ ഭക്തരുടെ വരവും കൂടിയിട്ടുണ്ട്.
മകരവിളക്കോടു കൂടി വരവിലെ വ്യത്യാസം മറികടക്കാനാകുമെന്നാണു പ്രതീക്ഷയെന്നാണ് ബോർഡ് പ്രസിഡന്റ് പത്മകുമാർ പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്ന കാര്യം. സമരംകൊണ്ടും തെറ്റായ പ്രചാരണങ്ങൾ മൂലവുമാണു വരവു കുറഞ്ഞത്. ചാനലുകളിലെ വൈകുന്നേരങ്ങളിലെ ചർച്ചകൾ ശബരിമലയെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിച്ചു. ഈ വർഷം സംസ്ഥാന സർക്കാർ 268 കോടി രൂപയാണു ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. ദേവസ്വം ബോർഡിനു കീഴിൽ ശബരിമല ഉൾപ്പെടെയുള്ള ഒരു ക്ഷേത്രത്തിലെയും വരുമാനം സംസ്ഥാന ഖജനാവിലേക്കു പോകുന്നില്ല. ഇത്തരത്തിൽ വ്യാജമായ പ്രചാരണം നടത്തുന്നതു ക്ഷേത്രങ്ങളെ തകർക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്.
ശബരിമലയിൽ കാണിക്ക ഇടരുതെന്നു ചിലർ ആഹ്വാനം ചെയ്തെങ്കിലും ഭക്തർ അതു തള്ളി. കാണിക്ക ഇനത്തിൽ ഈ മണ്ഡലകാലത്ത് ഇതുവരെ 28.13 കോടി രൂപ ലഭിച്ചിട്ടുണ്ട്. ഗുരുവായൂർ, ഏറ്റുമാനൂർ തുടങ്ങി സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷേത്രങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. സാമ്പത്തിക സഹായം നൽകരുതെന്ന പരസ്യമായ ആഹ്വാനത്തിലൂടെ ശബരിമലയെ മാത്രമല്ല കേരളത്തിലെമ്പാടുമുള്ള ക്ഷേത്രങ്ങളെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണുള്ളത്. ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ധനലക്ഷ്മി ബാങ്കിന്റെ ശാഖകളിലാണു നിക്ഷേപിക്കുന്നത്.
ക്ഷേത്രങ്ങളിലെ നിത്യനിദാന ചെലവ്, നിർമ്മാണ വികസന പ്രവർത്തനങ്ങൾ, ശമ്പളം, െപൻഷൻ, തുടങ്ങിയ ആവശ്യങ്ങൾക്കായി ചെലവഴിച്ചശേഷം മിച്ചം വരുന്ന പണം ദേവസ്വം കമ്മിഷണറുടെ പേരിൽ മറ്റു ചില ബാങ്കുകളിൽ കൂടി സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്. നിലവിൽ 233.39 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണു ദേവസ്വം ബോർഡിനുള്ളത്. ജീവനക്കാരുടെ പെൻഷൻ മുടക്കം കൂടാതെ നൽകുകയെന്ന ഉദ്ദേശ്യത്തോടെ 970 കോടി രൂപയുടെ സ്ഥിരനിക്ഷേപവും നിലവിലുണ്ട്. 201718 വർഷത്തെ വരവ് 356.60 കോടി രൂപയായിരുന്നു. സന്നിധാനത്തു നിന്നും പഴകിയ അരവണ ലഭിച്ചെന്ന പരാതിയിൽ അന്വേഷണം നടത്തും. ഇക്കാര്യത്തിൽ വ്യാജപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിക്കു ശുപാർശ ചെയ്യുമെന്നും പത്മകുമാർ അറിയിച്ചു.
അതിനിടെ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കിനാണു സന്നിധാനം തിങ്കളാഴ്ച സാക്ഷ്യംവഹിച്ചത്. രാത്രി 12 മുതൽ വൈകിട്ട് 7.30 വരെയുള്ള കണക്കനുസരിച്ച് 83,648 പേർ മലകയറി ദർശനം നടത്തി. ഒരുലക്ഷം തികച്ചില്ലെങ്കിലും ഇത് വരും ദിവസങ്ങളിൽ ഭക്തർ കൂട്ടത്തോടെ എത്തുമെന്നതിന്റെ തെളിവായി വ്യാഖ്യാനിക്കപ്പെടുന്നു. തിരക്കു പരിഗണിച്ച് വലിയനടപ്പന്തലിൽ വെർച്വൽക്യു പാസുകാർക്ക് പ്രത്യേക ക്യു ഏർപ്പെടുത്തി. ഒപ്പം വടക്കേനടയിലുടെ ദർശനത്തിനു പൊലീസ് പുതിയ പരിഷ്ക്കാരവും കൊണ്ടുവന്നു.
പകലാണ് അയ്യപ്പന്മാരുടെ പ്രവാഹം തുടങ്ങിയത്. രാവിലെ 8 മുതൽ വൈകിട്ട് 7 വരെ മാത്രമുള്ള കണക്ക് അനുസരിച്ച് 47,799 പേരാണ് എത്തിയത്. തിരക്ക് കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വെർച്വൽ ക്യു പാസ് ഉള്ളവരെയും അല്ലാത്തവരെയും ഒരുപോലെ ഒറ്റ ക്യുവിലൂടെയാണ് കടത്തിവിട്ടത്. തിരക്കു കൂടിയപ്പോൾ വെർച്വൽ ക്യുവിലുള്ളവരെ പ്രത്യേകമായി തിരിച്ചുവിടാൻ കഴിഞ്ഞത് ഒരുവിഭാഗത്തിനെങ്കിലും ആശ്വാസമായി.
കഴിഞ്ഞ ദിവസങ്ങൾ ഉച്ചപൂജ കഴിഞ്ഞു നടഅടച്ചാൽ അപ്പോൾ തന്നെ പതിനെട്ടാംപടി കയറുന്നതു നിർത്തിവയ്ക്കുമായിരുന്നു. തിരക്കു കൂടിയതോടെ ഉച്ചപൂജ കഴിഞ്ഞു നടഅടച്ച ശേഷം 2 വരെ തീർത്ഥാടകരെ പടികയറാൻ അനുവദിച്ചു. നട തുറക്കുമ്പോൾ തന്നെ ദർശനത്തിന് ഇവരെ നേരത്തെതന്നെ വടക്കേനടയിലെ ക്യുവിലും കയറ്റി ഇരുത്തി. അതിനാൽ നടതുറക്കുമ്പോൾ വടക്കേനടയിലൂടെ ദർശനത്തിനു പോകാൻ മാളികപ്പുറം നടപ്പന്തലിലെ പ്രവേശന കവാടത്തിൽ തിക്കും തിരക്കും കൂട്ടുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.
ഈസമയത്തു വടക്കേനടയിൽ ക്യു നിൽക്കാനുള്ള നടപ്പന്തൽ തിങ്ങി നിറഞ്ഞ് തീർത്ഥാടകരായിരുന്നു. നെയ്യഭിഷേകത്തിനു വടക്കേനടയിൽ ഇരുന്നു തയ്യാറെടുക്കാനുള്ള സമയവും നീട്ടി. പുലർച്ചേ 3 മുതൽ 11.30 വരെയായിയിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. അത് 12 വരെയാക്കി നീട്ടാനും പൊലീസ് തയാറായി.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍