ശബരിമലയിലെ റോഡുകളിൽ നടക്കുന്നത് ഖജനാവ് കൊള്ള; അനുബന്ധപാതകൾ ഉദ്യോഗസ്ഥ-കരാർ-ഭരണ ലോബിയുടെ അക്ഷയപാത്രം; തീർത്ഥാടനകാലത്തെ തട്ടിക്കൂട്ട് ടാറിങ്ങിലൂടെ കീശയിലാക്കുന്നത് കോടികൾ; കലാപരിപാടി ഇത്തവണയും തുടരും
പത്തനംതിട്ട: ഓരോ ശബരിമല തീർത്ഥാടനകാലം വരുമ്പോഴും നമ്മൾ കാൺകെ, നമ്മുടെ മുന്നിൽ, എന്നാൽ നമ്മൾ അറിയാതെ നടക്കുന്ന കോടികളുടെ പകൽക്കൊള്ളയുണ്ട്. ഭരണപക്ഷ-ഉദ്യോഗസ്ഥ-കരാർ മാഫിയ ഒത്തുചേർന്ന് ശബരിമല അനുബന്ധ പാതകളുടെ അറ്റകുറ്റപ്പണിയിലൂടെ കവർന്നെടുക്കുന്നത് കോടികളാണ്.
ശബരിമല തീർത്ഥാടകർക്കു വേണ്ടിയുള്ള റോഡ് അറ്റകുറ്റപ്പണി ആയതിനാൽ ജനങ്ങളും സംശയിക്കില്ല. ഭരിക്കുന്നത് ഇടതോ വലതോ ആകട്ടെ, സർക്കാരും ഉദ്യോഗസ്ഥരും പൊതുമരാമത്ത് കരാറുകാരും ചേർന്ന ലോബി പ്രതിവർഷം ശബരിമല അനുബന്ധ പാതകളിൽ നിന്ന് കൊള്ളയടിക്കുന്നത് കോടികളാണ്. കഴിഞ്ഞ 15 വർഷത്തെ കണക്ക് പരിശോധിച്ചാൽ തീർത്ഥാടനകാലത്തെ അറ്റകുറ്റപ്പണികൾക്കായി മാത്രം അനുവദിച്ചത് 3000 കോടി രൂപയാണ്. 100 കോടി രൂപയെങ്കിലും റോഡിൽ ചെലവഴിച്ചിരുന്നെങ്കിൽ ഓരോ വർഷത്തെയും അറ്റകുറ്റപ്പണി ഒഴിവാക്കാമായിരുന്നു.
ഇത്തവണയും ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ സർക്കാർ അനുവദിച്ചിരിക്കുന്നത് 170 കോടിയാണ്. ഇതിൽ എത്ര കോടി റോഡിൽ ടാർ ആയി വീഴുമെന്ന് കണ്ടറിയുക തന്നെ വേണം. തീർത്ഥാടനകാലത്തോട് അനുബന്ധിച്ച് മഴയിലും മഞ്ഞിലും ടാർ റോഡിൽ ഉരുക്കിയൊഴിക്കും. ഒരു മാസം കഴിയും മുമ്പ് റോഡുകൾ വീണ്ടും കുണ്ടും കുഴിയുമാകും. എട്ടുമാസം കഴിയുന്നതോടെ വീണ്ടും ഇതേ റോഡുകൾക്ക് അറ്റകുറ്റപ്പണിക്ക് കോടികൾ അനുവദിക്കും. തിരക്കിട്ട് വീണ്ടും അറ്റകുറ്റപ്പണി, ഒരു മാസത്തിനുള്ളിൽ തകർച്ച. ഇത് അഴിമതിയുടെ ഒരു ചക്രമാണ്. വർഷങ്ങളായി ഇതിങ്ങനെ ഉരുണ്ടു കൊണ്ടിരിക്കുന്നു.
കഴിഞ്ഞ 15 വർഷത്തിനിടെ തീർത്ഥാടനകാലത്തിന് മുന്നോടിയായുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് വിനിയോഗിച്ച തുകയുടെ കണക്കെടുത്താൽ ആരും ഞെട്ടിപ്പോകും. ശബരിമല അനുബന്ധ പാതകൾ മുഴുവൻ അഞ്ചു തവണ ബി.എം. ആൻഡ് ബി.സി ചെയ്യാൻ കഴിയുമായിരുന്നത്ര തുകയാണ് ഈയിനത്തിൽ ചെലവാക്കിയിരിക്കുന്നത്. ഇങ്ങനെ പ്രതിവർഷം റോഡ് ടാർ ചെയ്യുന്നതിന് തുക അനുവദിക്കുന്നതിനു പിന്നിലുള്ള ഗുട്ടൻസ് ഇനി പറയുന്നു. 10 ലക്ഷം വേണ്ടി വരുന്നിടത്ത് അടിയന്തിര അറ്റകുറ്റപ്പണിയുടെ പേരിൽ 50 ലക്ഷം വകയിരുത്താം. റോഡിൽ വീഴുന്നത് അഞ്ചു ലക്ഷം രൂപയുടെ ടാർ ആണ്. ശേഷിക്കുന്ന 45 ലക്ഷം സർക്കാരിലെ ഉന്നതരുടെയും കരാറുകാരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് വീണു കൊണ്ടിരിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഈ ആരാധനാലയത്തിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ളയെ ആരും എതിർക്കുന്നില്ല. ഇതേപ്പറ്റി പൊതുമരാമത്ത് മന്ത്രിയോട് ചോദിച്ചാൽ കിട്ടുന്ന മറുപടി ഇങ്ങനെ: ശബരിമല റോഡുകൾ ഹെവി മെയിന്റനൻസ് സ്കീമിൽ ഉൾപ്പെടുത്തി സഞ്ചാരയോഗ്യമാക്കി വരികയാണ്. എന്നിട്ട് ആ സ്കീം തുടങ്ങിയോ? ഇല്ല, കഴിഞ്ഞ കുറേ വർഷങ്ങളായി ഇതേ പല്ലവി കേൾക്കുന്നു.
നവംബർ മധ്യത്തോടെയാണ് ശബരിമല തീർത്ഥാടനം തുടങ്ങുന്നത്. റോഡ് അറ്റകുറ്റപ്പണിക്ക് ടെൻഡർ അടക്കമുള്ള നടപടിക്രമം പൂർത്തിയാക്കുന്നത് നവംബർ അഞ്ചിനുള്ളിലായിരിക്കും. പിന്നെ തിരക്കിട്ട അറ്റകുറ്റപ്പണി തുടങ്ങും. രാവിലെ മുതൽ ഉച്ചവരെ പണി നടക്കും. ഉച്ചയ്ക്ക് ശേഷം തുലാവർഷം കനത്തു പെയ്യും. പിറ്റേന്ന് വന്ന് കുഴിയിലെ മഴവെള്ളം പോലും നീക്കാതെ മെറ്റിലും ടാറുമിട്ട് റോളർ കയറ്റി ഉരുട്ടും. ദിവസങ്ങൾക്കുള്ളിൽ ഈ പണിയുടെ ബില്ലും മാറി കൊടുക്കും. പെട്ടെന്ന് ബിൽ മാറി നൽകാമെന്ന ഉറപ്പി•േലാണ് കരാറുകാരെക്കൊണ്ട് പണി എടുപ്പിക്കുന്നത്. തീർത്ഥാടനകാലം തുടങ്ങും മുമ്പ് പണി തീർന്നില്ലെങ്കിൽ പഴി കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ പൊതുമരാമത്ത് അധികൃതർ എങ്ങനെയും ബിൽ മാറിക്കൊടുക്കും. കിട്ടാനുള്ള കമ്മിഷനും മേടിക്കും. ഇനിയാണ് രസം, മൂന്നുമാസം നീണ്ടു നിൽക്കുന്ന തീർത്ഥാടനകാലം തുടങ്ങി ഒരു മാസം പിന്നിടും മുമ്പ് റോഡുകൾ പഴയ പടിയാകും. എട്ടുമാസം ഇതു വീണ്ടും ഇങ്ങനെ കിടക്കും. അടുത്ത ശബരിമല മണ്ഡലകാലം ആരംഭിക്കുമ്പോഴേക്കും വീണ്ടും പഴയ പണി തുടക്കം മുതൽ ആവർത്തിക്കും.
അഴിമതിക്കെതിരേ പോരാടുന്ന ഒരു സംഘടനയും ഇതിലെ തട്ടിപ്പ് മനസിലാക്കുന്നില്ല. അയ്യപ്പന്റെ പേരിലുള്ള സേവാ സംഘടനകൾക്കും ഈ തട്ടിപ്പിനെപ്പറ്റി കാര്യമായ വിവരമില്ല. തീർത്ഥാടനകാലമല്ലേ റോഡ് നന്നാകട്ടെ എന്ന് എല്ലാവരും കരുതും. ഈ മാനസികാവസ്ഥയാണ് വർഷങ്ങൾ നീണ്ട തട്ടിപ്പ് തുടരാൻ കാരണമായിരിക്കുന്നത്. ശബരിമല പാതകളിൽ കഴിഞ്ഞ 15 വർഷം ഒഴുക്കിയ പണത്തിന്റെ കണക്കെടുത്ത് നോക്കിയാൽ തട്ടിപ്പിന്റെ ആഴം വ്യക്തമാകും. ഇത്രയും പണമുണ്ടായിരുന്നെങ്കിൽ എന്നേ ശബരിമല പാത അന്താരാഷ്ട്ര നിലവാരം കൈവരിക്കുമായിരുന്നു. ഹെവിമെയിന്റനൻസ് എന്നു പറയുന്നതല്ലാതെ അതൊരിക്കലും പൂർണ തോതിൽ നടപ്പാക്കാൻ ഭരണകൂടം തയാറാകില്ല. അങ്ങനെ നടന്നാൽ പിന്നെ ശബരിമല തീർത്ഥാടന കാലത്തെ വൻവെട്ടിപ്പ് നടക്കില്ല. ഈ പറഞ്ഞ കാര്യങ്ങളുടെ നേർസാക്ഷ്യമാണ് ഇനിയുണ്ടാകാൻ പോകുന്നത്. ശബരിമല അനുബന്ധ പാതകളെല്ലാം ഒട്ടും സഞ്ചരിക്കാൻ കഴിയാത്ത വിധം തകർന്നു കിടക്കുകയാണ്. ജോലി കഴിഞ്ഞാലുടൻ കൂലി എന്നു പറയുന്നതു പോലെ അറ്റകുറ്റപ്പണി കഴിഞ്ഞാലുടൻ ബിൽ മാറിക്കൊടുക്കും. ഇത്തവണ അനുവദിച്ച പണം സർക്കാർ പൊതുമരാമത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇനി ടാർ ഉരുക്കിയൊഴിച്ചാൽ മാത്രം മതി. ആ പണം കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലേക്ക് പോവുകയും ചെയ്യും. പാവം കഴുതകൾ പൊതുജനം നടുവൊടിഞ്ഞ് കിടക്കാൻ തന്നെ എന്നും വിധി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍