കാമശാസ്ത്രം പറഞ്ഞു തോൽപ്പിക്കാനെത്തിയ ദേവേന്ദ്രനെ അടിയറവു പറയിപ്പിച്ചത് അയ്യപ്പനല്ല; കന്യകയിൽ പുത്രനെ ജനിപ്പിച്ചത് ധർമ്മശാസ്താവും; ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം സ്ത്രീ പ്രവേശനത്തെ തടയാനുള്ള നിയമോപദേശപ്രകാരം; വാദം സുപ്രീംകോടതിയിൽ പൊളിയുമെന്ന് സർക്കാരും സംഘപരിവാറിലെ ഒരുവിഭാഗവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കിയത് സർക്കാരിനെ അറിയിക്കാത്ത് സുപ്രീംകോടതിയിലെ വിരുദ്ധ നിലപാട് എടുക്കൽ മൂലമെന്ന് സൂചന. ഹൈന്ദവ സംഘടനകളോട് പോലും ഇക്കാര്യം ദേവസം ബോർഡ് ചർച്ചയാക്കിയില്ല. ആർഎസ്എസ് നേതൃത്വം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരാണ്. ഹൈന്ദവ സംഘടനകളോട് ചർച്ച ചെയ്താൽ ഈ വിവരം ആർഎസ്എസ് അറിയുമെന്നും തിരുവിതാംകൂർ ദേവസം ബോർഡ് വിലയിരുത്തി. അതുകൊണ്ടാണ് ഉത്തരവ് ഇറങ്ങുവരും ഇക്കാര്യം പുറം ലോകത്ത് അറിയിക്കാൻ തയ്യാറാകാത്തത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും പേരുമാറ്റത്തെ സ്വാധിനിക്കുമെന്ന് ദേവസം ബോർഡ് ഭയന്നുവെന്നതാണ് യാഥാർത്ഥ്യം.
ശബരിമലിയിലെ പേരുമാറ്റത്തിന് വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവിൽ പറയുന്നുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ശബരിമലയിൽ ചെന്ന് ധർമശാസ്താവിൽ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധർമശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വർഷങ്ങൾക്കുമുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയിൽ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തർ ഇവിടെ എത്തുന്നത്. ദേവസ്വം ബോർഡിന് ധാരാളം ധർമശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയിൽ മാത്രമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് തന്നെ ദേവസം ബോർഡിന്റെ ഉദ്ദേശം സുപ്രീംകോടതിയിലെ കേസെന്ന് വ്യക്തമാവുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആർഎസ്എസിലെ പ്രബല വിഭാഗം ഉയർത്തുന്ന വാദത്തെ അട്ടിമറിക്കാനാണ് ഇത്. സംസ്ഥാന ബിജെപിയിലെ ചിലരുടെ ഉപദേശവും ദേവസം ബോർഡിന് കിട്ടിയതായി സൂചനയുണ്ട്. നിയമപരമായ ഉപദേശം തേടലിന് ശേഷമാണ് ഈ ഉത്തരവ്.
്ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ദേവസം ബോർഡിന്റെ വാദങ്ങളെ പൊളിച്ചടുക്കി സംഘപരിവാർ അനുകൂല പ്രസിദ്ധീകരണമെന്ന് വിലയിരുത്തുന്ന മഹസ്സെന്ന മാസികയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ പ്രോഗ്രാം വിഭാഗം മേധാവി കൂടിയായ മനോജ് മനയിലായിരുന്നു ഇത് എഴുതിയത്. ആർഎസ്എസ് നേതൃത്വത്തോട് ചേർന്ന് പ്രവർത്തിക്കുകയും തന്റെ രാഷ്ട്രീയം തുറന്നു പറയാൻ മടിക്കുകയും ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനായിരുന്നു മനോജ്. അതുകൊണ്ട് തന്നെ ഈ നിലപാട് വിശദീകരണത്തെ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് വിശദീകരണമായി ദേവസം ബോർഡ് കണ്ടു. ഇതോടെയാണ് ഈ വാദങ്ങളെ പൊളിക്കാൻ വേണ്ട മുൻകരുതൽ ദേവസം ബോർഡ് എടുത്തത്. ശബരിമല ക്ഷേത്രത്തെ ധർമ്മശാസ്താ ക്ഷേത്രമെന്ന് കണ്ടാൽ സ്ത്രീ പ്രവേശനം അനുവദിക്കേണ്ടി വരുമെന്ന നിയമോപദേശവും കിട്ടി.
ശ്രീധർമ്മ ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയാണ് മഹസ് എന്ന ലേഖനത്തിലൂടെ മനോജ് മനയിൽ ചെയ്തത്. അയ്യപ്പനുമായുള്ള ദേവപരീക്ഷയിൽ ദേവേന്ദ്രൻ പരാജയപ്പെടുന്നു. ജയിക്കാൻ മറ്റു പോംവഴി കാണാതെ ദേവേന്ദ്രൻ ബ്രഹ്മചാരിക്ക് നിഷിദ്ധമായ കാമശാസ്ത്ര സംബന്ധമായ ചോദ്യം ചോദിക്കുന്നു. ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിപോയ അയ്യപ്പൻ മൂന്നേ മുക്കാൽ നാഴിക ഇടവേള ചോദിക്കുകയും പ്രഭയെന്ന കന്യകയെ വിവാഹം ചെയ്ത് സുതകൻ എന്ന പുത്രനെ ജനിപ്പിച്ച് കാമശാസ്ത്ര രഹസ്യങ്ങൾ പഠിച്ച് ഇന്ദ്രനുമായി വാദമുഖത്തിൽ ഏർപ്പെട്ടു. ഇതിലും താൻ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ ചതിപ്രയോഗത്തിലൂടെ ജേഷ്ഠാഭഗവതിയെ കരുവാക്കി അയ്യപ്പനെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ അയ്യപ്പൻ സ്വർഗ്ഗം തന്നെ ചുട്ടുപൊള്ളിക്കുന്നു. രക്ഷയില്ലെന്ന് കണ്ട ദേവേന്ദ്രൻ തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കൈലാശനാഥനെ ശരണം പ്രാപിച്ചു- പുരാണത്തിന്റേയും ഹൈന്ദവ ഗ്രന്ഥങ്ങളുടേയും പേരുകൾ വെളിപ്പെടുത്തിയായിരുന്നു മനോജ് മനയിൽ കാര്യങ്ങളെഴുതിയത്.
തത്വശാസ്ത്രത്തിൽ അയ്യപ്പനു പൂജാക്രിയകൾ ഇല്ലെന്നിരിക്കെ ശരിമലയിലെ അയ്യപ്പ പ്രതിഷ്ഠ എങ്ങനെയാണ് നൈഷ്ഠിക ബ്രഹ്മചരിയായി മാറുന്നത്? തന്ത്രശാസ്ത്രത്തിൽ ഋതുമതികളുടെ സ്ഥാനം വളരെ വലുതാണെന്ന് നാമറിയണം. തന്ത്രത്തിൽ, മാതംഗീദേവിയെ കുറിച്ചുള്ള ധ്യാനം സ്മരേത് പ്രഥമ പുഷ്പിണീ(പുഷ്പിണി എന്നാൽ രജസ്വല) എന്നാണ്. എന്നിട്ടും ആർത്തവം നിലയ്ക്കാത്തതിന്റെ പേരിൽ മാത്രം വലിയ വിഭാഗത്തെ അകറ്റി നിർത്തുകയാണ് ശബരിമലയിൽ എന്നും മനോജ് മനയിൽ വിശദീകരിക്കുന്നു. നാം കാണുന്ന പുരോഹിതരെങ്കിലും കള്ളനാണയങ്ങളല്ലേ? ആ ചോദ്യത്തിനും ഉത്തരം തരുന്നത് ശബരിമല താഴമൺ തന്ത്ര തന്നെയെന്നതാണ് സങ്കടകരം. ഒരേ സമയം നൗഷ്ഠിക ബ്രഹ്മചര്യക്ക് പൂജ ചെയ്യുകയും ഇടനേരങ്ങളിൽ ഫ്ലാറ്റുകളിൽ ദേവദാസിക്ക് വേണ്ടി തന്റെ വിയർപ്പും വിഴുപ്പും കുത്തിവയ്ക്കുകയും ചെയ്ത കഥകൾ മറുന്നുകാണാനിടയില്ലെന്ന് കൂടി ലേഖനത്തിൽ മനോജ് മനയിൽ കുറിച്ചിരുന്നു.
ഇതിലെ കുരുക്ക് മറുനാടൻ മലയാളിയുടെ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ലേഖനത്തിൽ അയ്യപ്പനെ രേഖപ്പെടുത്തിയത് ധർമ്മ ശാസ്താവിനെയാണെന്നാണ് ദേവസം ബോർഡ് പുതിയ വിശദീകരണത്തിലൂടെ വ്യക്തമാക്കുന്നത്. ധർമ്മ ശാസ്താവും അയ്യപ്പനും രണ്ടാണ്. ധർമ്മ ശാസ്താവിന്റെ അവതാരമാണ് പന്തളത്ത് ജനിച്ച അയ്യപ്പൻ. ഈ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയിരുന്നു. അതുകൊണ്ടാണ് ശബരിമലയിൽ മാത്രം സ്ത്രീ പ്രവേശനം നിഷിധമാകുന്നതെന്നാണ് ദേവസം ബോർഡിന്റേയും സ്ത്രീ പ്രവേശനം എതിർക്കുന്നവരുടേയും പുതു വാദം. സുപ്രീംകോടതിയിൽ ശ്രീ ധർമ്മശാസ്താവുമായുള്ള പുരാണ കഥകൾ ഉദ്ധരിക്കപ്പെട്ടാൽ അതിനെ തടയാനാണ് ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം. എന്നാൽ കോടതിയിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ഈ തന്ത്രം വിമർശന വിധേയമാക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. സുപ്രീംകോടതിയുടെ വലിയ വിമർശനം ദേവസം ബോർഡ് നേരിടേണ്ടി വരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന്ന നിലപാട് സുപ്രീംകോടതിയിൽ ഇടത് സർക്കാർ എടുത്തു കഴിഞ്ഞു. ദേവസം ബോർഡിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നീങ്ങുന്ന സർക്കാരിനെ മുഖവിലയ്ക്കെടുത്താൽ ശബരിമലയിലെ പേരുമാറ്റത്തിലെ ഉത്തരവ് പോലും അട്ടിമറിക്കപ്പെടുമെന്ന് ദേവസം ബോർഡ് വിലയിരുത്തി. എന്നാൽ അയ്യപ്പ ക്ഷേത്രമെന്ന് പേരുകൊടുത്താലും സ്ത്രീ വിരുദ്ധ ഉയർത്താൻ കഴിയില്ലെന്ന വാദവും സജീവമാണ്. ആർഎസ്എസുകാരനായ മനോജ് മനയിലിന്റെ വാദം തന്നെയാണ് ഇവിടേയും ഉപയോഗിക്കപ്പെടുന്നത്. പേര് മാറ്റിയാലും ഇത് ഇനിയും പ്രസക്തമാണന്നൊണ് ഉയരുന്ന വാദം. ശബരിമല ക്ഷേത്രം ഏറ്റവും ഒടുവിലായി തീവച്ചു നശിപ്പിച്ചതുകൊല്ലവർഷം 1125ലാണു. വൈക്കത്തിനടുത്തുള്ള ക്രിസ്ത്യാനിയായ 'കോടാലി സ്വാമി' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു മതവെറിയനാണു തീവച്ചത് എന്നാണു നിഗമനം. തീവച്ച് നശിപ്പിച്ച ക്ഷേത്രം പുതുക്കിപ്പണിയാനുള്ള തീവ്രശ്രമങ്ങൾ ഹിന്ദുസമൂഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും ഇതിനുടയുണ്ടായ ദേവപ്രശ്നത്തേയാണ് മനോജ് തന്റെ വാദം വിശദീകരിക്കാനായി ഉയർത്തിക്കാട്ടിയത്.
അത് ഇങ്ങനെ ആയിരുന്നു- നാനാ ഭാഗത്തുനിന്നുമുള്ള സഹായസഹകരണത്താൽ ക്ഷേത്രം പൂർവാധികം ഭംഗിയായി പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രപുനർനിർമ്മാണം പൂർത്തിയായപ്പോൾ സ്വാഭാവികമായും ക്രിയകൾക്കു മുന്നോടിയായി ദേവഹിതം ആരായുക പതിവാണു. (ഇന്നത്തെപ്പോലെ പെയ്ഡ് ഹിതഭാഷണം അന്നു നടപ്പിൽ വന്നിട്ടില്ല). പ്രശ്നചിന്തക്കൊടുവിൽ ജ്യോതിഷി അവിതർക്കിതമായി ഒരു കാര്യം പറഞ്ഞു: ദേവപ്രതിഷ്ഠയിൽ പുരുഷസാന്നിധ്യം (ഭാവം) കാണുന്നില്ല! ശബരിമലയിലെ പ്രതിഷ്ഠാ ഭാവം പുരുഷനല്ല, സ്ത്രീയാണത്രെ! പ്രശ്നക്കാരൻ ആകെ പ്രശ്നത്തിലായപ്പോൾ അന്നത്തെ താഴമൺ തന്ത്രി പ്രശ്നക്കാരന്റെ വാക്കുകളെ ശരിവച്ചു പറഞ്ഞു. 'ശരിയാണു. പ്രതിഷ്ഠയുടെ സ്ഥായീ ഭാവം സ്ത്രൈണമാണു. പൂജയ്ക്കു മുൻപ് ഞങ്ങൾ ലളിതാസഹസ്രനാമം ജപിച്ച് സ്ത്രീ ഭാവത്തെ സാന്ത്വനിപ്പിച്ച് മയപ്പെടുത്തിയതിനുശേഷമാണു പുരുഷഭാവം ഉണർത്താറുണ്ട്' അതായത്, ശബരിമല പ്രതിഷ്ഠാ ഭാവം സ്ത്രൈണമാണു. പൗരുഷമല്ല. സ്ത്രീഭാവ പ്രതിഷ്ഠ എങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയാവും?എന്നായിരുന്നു മനോജ് മനയിൽ ഉയർത്തിയ ചോദ്യം.
ഈ ചോദ്യങ്ങളുടെ പ്രസക്തി നിലനിൽക്കുന്നിടത്തോളം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ ദേവസം ബോർഡിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും പ്രചരണമുണ്ട്. അതിനിടെ ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സംഘപരിവാരുകാരെന്ന വാദവും സജീവമാണ്. എന്നാൽ സുപ്രീംകോടതിയിൽ ഈ നിലപാട് വിശദീകരിക്കാൻ പോലും ദേവസം ബോർഡിന് കഴിയില്ല.
തീരുമാനത്തെ എതിർത്ത് മന്ത്രി കടകംപള്ളി, നിയമലംഘനമെങ്കിൽ റദ്ദാക്കട്ടേയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റും
ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയ ദേവസ്വം ബോർഡ് തീരുമാനം ഗുരുതരമായ നിയമലംഘനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അധികാരമില്ലാത്ത കാര്യം രഹസ്യമായി ചെയ്യാൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും മെമ്പർ അജയ് തറയലിനേയും പ്രേരിപ്പിച്ച ചോതോവികാരവും പിന്നിലെ നിഗൂഢതയും എന്തെന്നറിയില്ലെന്നും ബോർഡിന്റെ വിശദീകരണം തേടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി അറിയിച്ചു. എന്നാൽ, ദേവസ്വം ബോർഡിന്റെ സ്വയംഭരണാധികാര പരിധിയിൽപെടുന്ന തീരുമാനത്തിൽ സർക്കാറിന്റെ അനുമതിയുടെ ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാട്.
ടമയമൃശക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയുള്ള പേരുമാറ്റം രാഷ്ട്രീയ തീരുമാനം തന്നെയാണെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തു നടന്ന വാർത്താസമ്മേളനത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ ഇക്കാര്യം പരോക്ഷമായി പറയുകയും ചെയ്തിരുന്നു. ധർമ്മശാസ്താവ് വിവാഹിതനായിരുന്നു എന്ന വിശ്വാസത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം പുതിയ പേര് കേസിന്റെ പശ്ചാത്തലത്തിലാണെന്ന് തുറന്നു സമ്മതിച്ചിരുന്നില്ല. പേര് അയ്യപ്പസ്വാമി ക്ഷേത്രം എന്നാകുമ്പോൾ അയ്യപ്പന്റെ ബ്രഹ്മചാരി സങ്കൽപ്പം മുൻനിർത്തി സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് വാദിക്കാമെന്നാണ് ബോർഡ് കരുതുന്നത്.
പേരുമാറ്റിയ വിവരം പത്രത്തിലൂടെ അറിഞ്ഞ് നിരവധി പേർ വിളിച്ചെന്നും പത്രത്തിലൂടെയാണ് ഇക്കാര്യം താനറിഞ്ഞതെന്നുമാണ് മന്ത്രി കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചത്. പേരുമാറ്റം രണ്ടുമാസം മുമ്പ് നടന്നതായാണ് അറിയുന്നത്. പിന്നീട് അവലോകനയോഗത്തിലും മറ്റും കണ്ടിട്ടും സംഭവം ശ്രദ്ധയിൽപ്പെടുത്താനുള്ള സാമാന്യമര്യാദ പ്രയാർ കാട്ടിയില്ലെന്നും മന്ത്രി പറയുന്നു. സ്ത്രീപ്രവേശനം പോലുള്ള വിവിധ വിഷയങ്ങളിൽ സർക്കാറിന് വിരുദ്ധമായ നിലപാട് പുലർത്തുന്നതിൽ പ്രയാറിനോടുള്ള നീരസം നേരത്തെയും മുഖ്യമന്ത്രിയുൾപ്പെടെ പരസ്യമാക്കിയിരുന്നു.
അതേസമയം, പേരുമാറ്റം നിയമലംഘനമാണെങ്കിൽ റദ്ദാക്കട്ടെ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. നിയമമാറ്റം നടത്തിയിട്ടില്ലാത്തതിനാൽ സർക്കാറിന്റെ അറിയിക്കേണ്ട ആവശ്യം തൽക്കാലമില്ല. അവലോകയോഗം മുന്നൊരുക്കം വിലയിരുത്താനുള്ളതാണ്. അവിടെ മന്ത്രിയോട് ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ല. ഭക്തരുടെ ആവശ്യം ബോർഡ് അംഗീകരിക്കുകയായിരുന്നു. തീരുമാനം സ്ത്രീപ്രവേശന കേസിനെ സഹായിക്കുമെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
ദേവസം ബോർഡ് നിലപാട് ധീരമെന്ന് രാഹുൽ ഈശ്വർ
ഭക്തരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ച ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട് ധീരമാണെന്ന് തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയായ രാഹുൽ ഈശ്വർ പ്രതികരിച്ചു. ധർമ്മശാസ്താ ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ഒന്നേയുള്ളൂ എന്നത് ബോദ്ധ്യപ്പെടുത്താനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റം കേസിനെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ആവാം. തന്ത്രിമാരുടെ ആവശ്യത്തിന് പകരം ഭക്തരുടെ ആവശ്യമായിരുന്നു ഇത്. നേരത്തെ ഈ വിഷയം വന്നപ്പോഴൊക്കെ മുൻ തന്ത്രി കണ്ഠരര് മഹേശ്വരര് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്