സിവിൽ സർവ്വീസ് പഠിക്കുന്നതിനിടെയിൽ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ചരിത്രം കുറിച്ചു; ഒരേ സമയം അദ്ധ്യാപകനായും വിദ്യാർത്ഥിയുമായി യോ..യോ ടീച്ചറെന്ന പേരെടുത്തു; ഐഎഎസ് വേണ്ടെന്ന് വച്ച് ഐപിഎസ് എടുത്തത് സുരേഷ് ഗോപി കഥാപാത്രം കണ്ടെന്ന് നുണ പറഞ്ഞ്; ഐഎഎസ് പരീക്ഷയ്ക്ക് കോപ്പി അടിച്ചു പിടിയിലായ മലയാളി ഐപിഎസുകാരന് പാരയാകുന്നത് രണ്ട് കൊല്ലം മുമ്പ് മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ആരാണ് സിവിൽ സർവീസസ് (മെയിൻ) പരീക്ഷയിൽ കൃത്രിമം കാട്ടിയ മലയാളി ഐ.പി.എസ്. ട്രെയിനി ഓഫീസർ. കേരളം ആവേശത്തോടെയാണ് സഫീർ കരീമിനെ കണ്ടിരുന്നത്. യുവാക്കൾ പ്രതീക്ഷയോടെ കണ്ട മലയാളി. ചെന്നൈ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെ കൃത്രിമം കാട്ടിയതിനാണ് സഫീർ പിടിയിലായത്. ബ്ളൂടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ സഫീറിന് ഹൈദരാബാദിൽനിന്ന് ഭാര്യ മൊബൈൽ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നുവത്രെ. തിരുനൽവേലി നങ്കുനേരി സബ്ഡിവിഷനിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനിൽ ജോലിചെയ്യുകയായിരുന്നു ഷബീർ.
ഐ.എ.എസ്. നേടണമെന്ന ആഗ്രഹത്തിലാണ് സിവിൽ സർവീസസ് പരീക്ഷ വീണ്ടുമെഴുതിയത്. 2014 ഐ.പി.എസ്. ബാച്ചുകാരനാണ്. സംഭവത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കേസെടുത്തിട്ടുള്ളത്. സഫീറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നതിനായി ചെന്നൈ പൊലീസ് ഹൈദരാബാദ് പൊലീസിന്റെ സഹായംതേടിയിട്ടുണ്ട്. ഇവരെ കുറിച്ച് നിരവധി വാർത്തകൾ നേരത്തേയും നിറഞ്ഞു. ഇതിൽ മനോരമ നൽകിയ അഭിമുഖം തീർത്തും ചർച്ചയായി. ഇതിൽ സബീറിന്റെ കടന്നുവര് കൃത്യമായി തന്നെ വരച്ചു കാട്ടിയിരുന്നു. വിദ്യാഭ്യാസം ഇല്ലാത്ത ആ അച്ഛന്റെ കണ്ണിൽ ഏറ്റവും വലിയ ജോലി പൊലീസുകാരന്റേതായിരുന്നു. മകനോടു പറഞ്ഞു നീയും പഠിച്ചു വളർന്ന് അങ്ങനാകണം. വാപ്പയുടെ ചെറിയ പൊലീസുകാരനെന്ന ആഗ്രഹത്തിന് തോളത്ത് മൂന്ന് നക്ഷത്രങ്ങൾ ചേർത്തു വച്ച് മകനൊരു ബിഗ് സല്യൂട്ട് നൽകി. ഐപിഎസ് എന്ന് പേരിനൊപ്പം എഴുതിചേർത്ത് അച്ഛന്റെ സ്വപ്നത്തിന് പൂർണ്ണത നൽകിയ മകൻ-ഇങ്ങനെയായിരുന്നു മനോരമ നൽകിയ വിശദീകരണം.
ഈ അഭിമുഖമാണ് പിടിക്കപ്പെടുമ്പോൾ സഫീറിന് വിനയാകുന്നത്. സുരേഷ് ഗോപിയുടെ കമ്മീഷണർ സിനിമ കണ്ട് ഐപിഎസുകാരനായ യുവാവ് എന്തിന് ഐഎഎസിന് ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഇതിൽ തന്നെ എല്ലാ കള്ളത്തരവും ഉണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മനോരമയിൽ സഫീറിന് ഐപിഎസ് കിട്ടിയപ്പോൾ പ്രസിദ്ധികരിച്ച അഭിമുഖ സമാനമായ ലേഖനം ഇങ്ങനെയാണ്.
സ്വന്തം ചിന്തകളിലൂടെ പഠനം
സാധാരണ ഡൽഹിയിലും ചെന്നൈയിലുമുള്ള വമ്പൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചു വന്ന ശേഷം ഇവിടെ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടുകളില ചേർന്ന് പഠിക്കുന്നതാണ് സിവിൽ സർവീസ് ലക്ഷ്യമിടുന്നവരെല്ലാം ചെയ്യുന്നത്. പക്ഷേ സഫീർ കരീമെന്ന വിദ്യാർത്ഥി നേരെ മറിച്ചാണ് ചിന്തിച്ചത്. ഡൽഹിയിൽ നിന്നു പഠിച്ചു വന്നശേഷം പഠിപ്പിച്ചുകൊണ്ട് പഠിച്ചു. അതും കേരളത്തിൽ സ്വന്തം പിതാവിന്റെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിക്കൊണ്ട്. അങ്ങനെ വലിയൊരു വിദ്യാർത്ഥി സംഘത്തിനിടയിൽ നിന്ന് പഠിപ്പിച്ചു പഠിച്ച് സിവിൽ സർവീസിലേക്ക് നടന്നു കയറി. പഠനം എങ്ങനൊക്കെ കുറിക്കുകൊള്ളുന്നതാക്കാമെന്ന ചിന്തിച്ചായിരുന്നു സഫീറിന്റെ ഓരോ ചുവടുവയ്പ്പും. ക്ലാസിലിരിക്കുന്ന വിദ്യാർത്ഥിയുടെ ചിന്തകൾ പോകാവുന്ന തലങ്ങളിലേക്കാം സ്വന്തം പഠനത്തെ നയിച്ചു.
യോ..യോ...അദ്ധ്യാപകൻ
സിവിൽ സർവീസെന്നാൽ ഒരു വീഡിയോ ഗെയിം പോലെയാണെന്ന് സഫീർ പറയുന്നു. വഴികളും തന്ത്രങ്ങളും മനസിലാക്കിയാൽ ലക്ഷ്യത്തിലെത്താൻ എളുപ്പം. തന്റെ രീതികൾ അങ്ങനെയായിരുന്നു. പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത് അതൊരു ചെറിയ പോക്കറ്റ് മണി ആകുമല്ലോയെന്നു കരുതി കൂടിയാണ്. പക്ഷേ സഫീറിന്റെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് ആ വിദ്യാർത്ഥി സംഘവും തന്റെ കുഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ടും വളർന്നു. സിവിൽ സർവീസെന്ന വലിയ കടമ്പയ്ക്ക് തയ്യാറെടുക്കുന്ന ഒരു കൂട്ടം മിടുക്കർക്കൊപ്പം അവരുടെ ചിന്തകൾപ്പൊപ്പം ഈ അദ്ധ്യാപകനും സഞ്ചരിച്ചു. അവരുടെ സമ്മർദ്ദങ്ങൾക്കും സംശയങ്ങൾക്കും എന്തിന് ഉഴപ്പലുകൾക്കുമൊപ്പം വരെ ഈ അദ്ധ്യാപകൻ നിന്നു. ന്യൂജനറേഷൻ അദ്ധ്യാപകൻ എന്നു പറയുന്നതിൽ തെറ്റില്ല. പഠനം വാട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് ഉപയോഗിച്ചുമൊക്കെ പഠനത്തെ പ്രോത്സാഹിപ്പിച്ച ഇദ്ദേഹത്തെ പിന്നെന്തു വിളിക്കണം.
അദ്ധ്യാപകൻ മാത്രമല്ല നിസ്വാർഥനായ സഹപാഠിയും...
മനസിലുള്ള അറിവ് പ്രായോഗികമായി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ എല്ലാവർക്കും കഴിവുണ്ടാകില്ല. സഫീർ കരീം എന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലകൻ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. താൻ പഠിച്ചതു മാത്രമല്ല എങ്ങനെയാണ് അത് പഠിച്ചെടുത്തതെന്നും അതിനുപയോഗിച്ച കുറുക്കു വഴികളും വരെ വിദ്യാർത്ഥികളിലേക്കെത്തിച്ചു. ആരിലും അൽപം സ്വാർഥത വന്നു ചേരും സിവിൽ സർവീസ് പഠനത്തിനിടയിൽ പക്ഷേ സഫീർ കരീമിന്റെ ഓരോ വിദ്യാർത്ഥികൾക്കും അദ്ദേഹം ഒരു അദ്ധ്യാപകൻ മാത്രമായിരുന്നില്ല. ഒപ്പമിരുന്ന് പഠിക്കുന്ന തന്റെ വഴികളേതെന്ന് വെളിപ്പെടുത്താൻ മടിയില്ലാത്ത നിസ്വാർഥനായ സഹപാഠിയും കൂടിയായിരുന്നു.
കമ്മീഷണർ സിനിമയും വാപ്പയുടെ സ്വപ്നവും
പ്രിലിമിനറിയും മെയിൻസും കടന്നിട്ടും അഭിമുഖ പരീക്ഷ സഫീറിനെ രണ്ടു പ്രാവശ്യവും അകറ്റി നിർത്തി. മൂന്നാം തവണ വിജയിയായി കുതിക്കുമ്പോഴും തന്നെ സിവിൽ സർവീസെന്ന സ്വപ്നത്തിന് പ്രചോദിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. കമ്മീഷണർ സിനിമയും വാപ്പയുടെ സ്വപ്നവും. ഒരു ആക്ഷൻ ത്രില്ലർ മൂവി രാജ്യത്തെ ഏറ്റവും വലിയ സർക്കാർ പരീക്ഷയെഴുതാൻ പ്രചോദനം നൽകിയെന്ന് ഇന്റർവ്യൂ ബോർഡിനോട് പറയാൻ ഒരു കൂസലുമില്ലായിരുന്നു ഇദ്ദേഹത്തിന്. ലോകം മാറ്റിമറിക്കാമെന്ന ചിന്തയോടെയല്ല അഭിമുഖത്തിനിരുന്നത്. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളായിരുന്നു. ഈ സിനിമയില്ലായിരുന്നുവെങ്കിൽ അതിനേക്കാളുപരി വാപ്പയുടെ പ്രചോദനമില്ലായിരുന്നില്ലെങ്കിൽ സഫീർ കരീം ഒരു ഐപിഎസുകാരനാകുമായിരുന്നില്ല. സഫീർ ഉറപ്പിച്ചു പറഞ്ഞു.
എന്തിനാ ഐപിഎസ്
സിവിൽ സർവീസ് ജയിച്ച ശേഷവും അതിനു മുൻപും ഏറ്റവും നേരിട്ട ചോദ്യം എന്തുകൊണ്ട് ഐപിഎസ് എന്തിനാണെന്നായിരുന്നു. ആരും സന്തോഷത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് വരില്ലല്ലോ. അവർക്കു വേണ്ടി നീക്കിവയ്ക്കണം കഴിയാവുന്നത്ര നേരം. വലിയ വാഗ്ദാനങ്ങളൊന്നും പറയുന്നില്ല. പക്ഷേ സാധാരണക്കാർക്കു വേണ്ടിയേ പ്രവർത്തിക്കൂ എന്ന കാര്യം മനസിൽ കൈവച്ച് പറയാനാകും.
സർക്കാർ സ്കൂളിലെ പഠനവും കാറ്റ് പരീക്ഷയും
സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥിയാണ് സഫീർ. പ്ലസ് ടു കഴിഞ്ഞ് സർക്കാർ സീറ്റിൽ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് എംബിഎയ്ക്കായി കാറ്റ് പരീക്ഷയെഴുതി. രാജ്യത്ത് ഒന്നാമനായി ജയിക്കുമ്പോൾ മോഹം ഐഐഎം പോലുള്ള സ്ഥാപനങ്ങളായിരുന്നു. പക്ഷേ വാപ്പ വേണ്ടെന്നു പറഞ്ഞു. അതാവാം സഫീറിന്റെ ജീവിതത്തിലെ വഴിത്തിരിവ്. നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ അതിൽ മാത്രമായിരിക്കണം ശ്രദ്ധ എന്നു പറഞ്ഞത് വാപ്പയാണ്. ആ വാക്കുകളാണ് സഫീർ കരീമിന്റെ ജീവിതത്തിലെ വഴിത്തിരിവെന്നു പറയാം.
പരീക്ഷ ജയിക്കാൻ കാത്തിരുന്നു പ്രണയം വീട്ടിൽ പറയാൻ
സഹൃദയനായ അദ്ധ്യാപകനും ഗൗരവക്കാരനായ വിദ്യാർത്ഥിയും ആയിരിക്കേ അൽപം പ്രണയവും ഒപ്പമുണ്ടായിരുന്നു. വിദ്യാർത്ഥിനിയായിരുന്നു ജോയ്സി. മതം വിവാഹത്തിന് തടസമായാലോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ പരീക്ഷ ജയിച്ചാൽ പിന്നെ വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനു വേണ്ടി കാത്തിരുന്നു. തന്റെ പേടിയെ അസ്ഥാനത്താക്കി ജോയ്സിയെ വിവാഹം കഴിക്കാൻ വീണ്ടുകാർ സന്തോഷത്തോടെ സമ്മതം മൂളി. പ്രിലിമിനറി കടന്ന ജോയ്സി പഠനത്തിരക്കിലാണ് ഭാര്യയായും വിദ്യാർത്ഥിനിയായും.
ഇവിടെ യഥാർഥത്തിൽ ജയിച്ചത് സഫീറാണോ
സഫീർ കരീമെന്ന യുവാവ് 112ാം റാങ്കുകാരനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പാസായി എന്നത് സത്യം തന്നെ. പ്രായോഗിക ബുദ്ധിയും ക്ഷമയും ഉപയോഗിച്ച് കൈപ്പിടിയിലൊതുക്കിയ വിജയം. പക്ഷേ ഈ ജയം ശരിക്കും സഫീറിന്റേതാണോ. ഇഷ്ടികക്കമ്പനിയിൽ ദിവസ വേതനത്തിലുള്ള ജോലിയും അൽപം കൃഷിയുമായിരുന്നു സഫീറിന്റെ വാപ്പയുടെ വരുമാന മാർഗങ്ങൾ. സഫീറിനെ കൂടാതെ ഒരു മകളുമുണ്ട്. നാലു പേരടങ്ങുന്ന കുടുംബം ശരാശരി ജീവിത നിലവാരത്തിലുള്ളതായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ മകൻ ഏതെങ്കിലും വൻകിട കമ്പനിയിൽ ജോലി ചെയ്യുന്നതിലാകുമല്ലോ ഇതുപോലെ സാധാരണക്കാരനായ ഏതൊരച്ഛനും ആഗ്രഹിക്കുക. പ്രത്യേകിച്ച് കാറ്റ് പരീക്ഷ ഉന്നത റാങ്കിൽ മകൻ പാസാകുക കൂടി ചെയ്താൽ. സിവിൽ സർവീസെന്നാൽ വലിയ കടമ്പകൾ കടക്കേണ്ട ഒന്നാകുമ്പോൾ അതിലേക്ക് മകനെ പറഞ്ഞുവിടാൻ ധൈര്യം കാണിക്കുന്നവർ ചുരുക്കം. നല്ല വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ പോലും ഇതിനൊന്നും സമ്മതിച്ചെന്നു വരില്ല. സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ചിന്തയും എഞ്ചിനീയറിങിലെ നല്ല കരിയർ പാഴാകുമല്ലോ എന്ന പേടിയും എല്ലാം ആ ചിന്തകൾക്ക് ചങ്ങലയിടും. ഇവിടെയാണ് ആദ്യം ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി. സഫീർ കരീമിന്റെ വാപ്പയും ഈ ചിന്താഗതിക്കാരനായിരുന്നുവെങ്കിൽ സഫീർ ജയിക്കുമായിരുന്നോ. ഒരിക്കലുമില്ല. എസി മുറിയിലിരുന്ന് പണം വാരാവുന്ന കരിയറിനെ നോക്കാതെ നീ പൊലീസുകാരനായാൽ മതിയെടായെന്നു പറഞ്ഞ വാപ്പയുടെ നിഷ്കളങ്കതയും ധൈര്യവുമല്ലേ സഫീർ കരീമിനെ സഫീർ കരീം ഐപിഎസ് ആക്കിയത്. അല്ലേ.....
പക്ഷേ വാപ്പ അത് സമ്മതിക്കില്ല. അയാൾ പഠിച്ചു നേടി. അത്രമാത്രം. അതിലൊരുപാട് സന്തോഷം അത്രമാത്രം. കുഞ്ഞുനാളിലവർ ആഗ്രഹിച്ച പലതും എനിക്ക് വാങ്ങി നൽകാനായില്ല. ആ സങ്കടം ഇപ്പോഴുണ്ട്.,അത്രമാത്രം....സന്തോഷത്തിന്റെ നറുമുത്തിൽ കുഞ്ഞു കണ്ണുനീർ തുള്ളി വന്നപ്പോൾ ആ അച്ഛന്റെ വാക്കുകൾ മുറിഞ്ഞു....-ഇങ്ങനെയായിരുന്നു മനോരമ ലേഖനം അവസാനിപ്പിച്ചത്. ഈ നായകനാണ് ഇപ്പോൾ കോപ്പിയടിയിൽ പ്രതിനായകനായത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്