ശാസ്ത്ര പ്രചാരണമാണ് വനിതാ മതിലിൽ കല്ലുകളാവുകയല്ല നാസ്തികരുടെ ചുമതലയെന്ന് സജീവൻ അന്തിക്കാട്; ദൈവം എന്നത് മനുഷ്യ മസ്തിഷ്ക്കത്തിലെ ന്യൂറോളജിക്കൽ പ്രശ്നം മാത്രമെന്ന് എതിരൻ കതിരവൻ; മതത്തിന്റെ പൊയ്ക്കാലുകൾ ഇല്ലെങ്കിലും മനുഷ്യന് ഒരു പ്രശ്നവുമില്ലെന്ന് സി രവിചന്ദ്രൻ; ജാതിയുടെയും മതത്തിന്റെയും പേരിൽ സംവരണം തങ്ങൾ വാങ്ങില്ലെന്നും ആശയത്തിൽ വെള്ളം ചേർക്കില്ലെന്നും ഉറപ്പിച്ച് പറഞ്ഞ് ഗവേഷക വിദ്യാർത്ഥികൾ; അക്കേഷ്യഭീതി മുതൽ ലാട വൈദ്യംവരെ ചർച്ചയാക്കി സ്വതന്ത്ര ചിന്തകരുടെ സംഗമം
മറുനാടൻ ഡെസ്ക്
കൊച്ചി: അക്കേഷ്യ ഭീതി മുതൽ ആസ്ട്രോ ഫിസിക്സ് വരെ, പാരന്റിങ്ങ് തൊട്ട് സൈക്കോപ്പത്തുകളുടെ മനഃശാസ്ത്രവും ലാടവൈദ്യം വരെയും. മതവിമർശനവും സാമൂഹിക നിരീക്ഷണങ്ങളും ശാസ്ത്ര ക്ലാസുകളും സംവാദങ്ങളുമൊക്കയായി വിജ്ഞാനോൽസവമായാണ് സ്വതന്ത്ര ചിന്തകരുടെ സംഘടനയായ എസ്സൻസ് ക്ലബിന്റെ വാർഷിക സമ്മേളനം - എസ്സൻഷ്യ- 18 ന് സമാപനമായത്. മതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആരും തൊടാത്ത മേഖലകളിലൂടെയാണ് എറണാകുളം ടൗൺഹാളിൽ നടന്ന സെമിനാർ കടന്നുപോയത്.രാവിലെ 9 മണിമുതൽ രാത്രി 8 മണിവരെ നടന്ന സെമിനാറിൽ 26 പേരാണ് സംസാരിച്ചത്.
മദർ തേരേസയെ കുറിച്ചുള്ള വാഴ്ത്തപ്പെട്ട എല്ലാ കഥകളും പൊളിച്ചടുക്കുന്നതായിരുന്നു ജോസ് കണ്ടത്തിലിന്റെ ' മദർ തേരേസ: പറയാത്ത കഥകൾ' എന്ന പ്രഭാഷണം. മദർ തേരേസയുടെ ലക്ഷ്യം അടിസ്ഥാനമായി മത പരിവർത്തനം തന്നെയായിരുന്നു. രോഗികളെ മരുന്നുപോലും കൊടുക്കാതെ നരകിച്ച് മരിക്കാൻ വിടുന്ന അവർ, അസുഖം വന്നാൽ പ്രാർത്ഥന നടത്താതെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെ അഭയം പ്രാപിക്കുകയാണ് ചെയ്തിരുന്നത്. ഒരു തവണ ഉപയോഗിച്ച സൂചി തന്നെ വീണ്ടും ഉപയോഗിക്കുന്നത് കണ്ട് മദർതേരസയുടെ ആശുപത്രി സന്ദർശിച്ച വിദേശ ഡോക്ടർമാർ അമ്പരന്നുപോയിട്ടുണ്ട്. കോടിക്കണക്കിന് രൂപ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് കിട്ടുമ്പോളും അത് വത്തിക്കാന്റെ അക്കൗണ്ടിലായിരുന്നു അവർ സൂക്ഷിച്ചിരുന്നതെന്നും വിവിധ രേഖകൾ ഉദ്ധരിച്ച് ജോസ് കണ്ടത്തിൽ ചൂണ്ടിക്കാട്ടി.
അയ്യപ്പൻ എന്നത് വലിയൊരു അന്ധവിശ്വാസ പാക്കേജ് ആണെന്നും, അതിലെ ഒരു ബ്രഹ്മചര്യ പ്രശ്നം മാത്രം എടുത്തിട്ട് അത് ശരിയല്ലെന്ന് പറയുന്നവർ ബാക്കിയുള്ള അന്ധവിശ്വാസങ്ങളെ അംഗീകരിക്കുണ്ടോയെന്ന് 'ശബരിമലക്കും മീതെ' എന്ന വിഷയം അവതരിപ്പിച്ച് സജീവൻ അന്തിക്കാട് ചൂണ്ടിക്കാട്ടി. ജാതി സംഘടനകളെ വിളിച്ച് ചേർത്ത് ഉണ്ടാക്കിയ നവോത്ഥാന മതിലിൽകണ്ണികളാവുക നാസ്തികരുടെ ചുമതലയല്ലെന്നും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും വളർത്താനുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദൈവം എവിടെ എന്ന വിഷയം അവതരിപ്പിച്ച് പ്രശസ്ത ശാസ്ത്രലേഖകനും ഗവേഷകനുമായ എതിരൻ കതിരവൻ ചൂണ്ടിക്കാട്ടിയത്, നമ്മുടെ മസ്തിഷ്ക്കത്തിലെ ന്യൂറോളജിക്കൽ
പ്രോസസുകളാണ് ദൈവം എന്നതാണ്. ഫ്രണ്ടൽ കോർട്ടക്സിന് ക്ഷതമേൽക്കുന്ന പലർക്കും മതവിശ്വാസം തന്നെ ഇല്ലാതായിട്ടുണ്ട്. മത ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ കിട്ടുന്ന ഊർജ്ജവും മറ്റും ഡോപ്പുമിൻ എന്ന രാസവസ്തുവിന്റെ കളികളാണ്. ഇത് കൃത്രിമമായും ഉണ്ടാക്കിയെടുക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൃക്ഷായുർവേദം എന്ന വ്യാപകമായ ആധുനിക അന്ധവിശ്വാസത്തെകുറിച്ചുള്ള ഡോ കെ.എം.ശ്രീകുമാറിന്റെ ക്ലാസും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആധുനിക ലോകത്തും എങ്ങനെ കപട വൈദ്യന്മാർ പിടിമുറുക്കുന്നുവെന്ന് ഡോ. സുനിൽകുമാറും വിശദീകരിച്ചു. അക്കേഷ്യ എന്ന വൃക്ഷത്തെ ചുറ്റിപ്പറ്റിയുള്ള ഭീതിയെ പൊളിച്ചടുക്കുന്നതായിരുന്നു ഡോ. രാഗേഷിന്റെ പ്രചാരണം. അക്കേഷ്യ വെള്ളം വലിച്ചെടുക്കുന്നുവെന്നും, മരുഭൂമികൾ ഉണ്ടാക്കുന്നെന്നുമുള്ള പ്രചാരണം തീർത്തും വ്യാജമാണെന്നും, മിതമായ വെള്ളത്തിൽ വളരാൻ കഴിയുന്ന പരിണാമപരമായ അനുകൂലനം കിട്ടിയ ഒരു ചെടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാം മതത്തിലെ അബദ്ധധാരണകൾക്കും മതാന്ധവിശ്വാസങ്ങൾക്കും എതിരെ മാവൂരാൻ നാസർ നടത്തിയ നർമ്മത്തിൽ പൊതിഞ്ഞ 'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്' എന്ന് തലക്കെട്ടിട്ട പ്രഭാഷണം സദസ്യരുടെ മുക്തകണ്ഠ പ്രശംസ നേടി. ഹജ്ജ്, കഅ്ബ, പിശാചിനെ കല്ലേറ്റ്, ചന്ദ്രനെ പിളർത്തൽ തുടങ്ങിയ ഇസ്ലാം അവകാശപ്പെടുന്ന കാര്യങ്ങൾ യുക്തിവിരുദ്ധമായ വെറും കോമഡിയാണെന്ന് മാവൂരാൻ നാസർ ചൂണ്ടിക്കാട്ടി.
രണ്ടുകാലുള്ള ഒരു കുട്ടിക്ക് ചെറുപ്പം മുതൽ ഊന്നുവടികൾ ശീലിപ്പിച്ച് മൂന്നാംപാദം കൊടുക്കുന്നതു പോലെയാണ് അവന്റെ മനസ്സിലേക്ക് മതം കയറ്റിവിടുന്നതെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.അവസാന സെഷനായ 'ഭഗത്സിങും മൂന്നാം പാദവും' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. നാസ്തികത എന്നത് രണ്ടുകാലിലുള്ള സ്വതന്ത്രമായ നിൽപ്പാണ്. മതം പോലുള്ള ഊന്നുവടികളുടെയും കൃത്രിമമായ ആശ്വാസങ്ങളുടെയും ആവശ്യമില്ല. ഇത് കൃത്യമായി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ഭഗത്സിങ്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിൽ എഴുതിയ 'എന്തുകൊണ്ട് ഞാൻ നാസ്തികനായി' എന്ന പുസ്തകത്തിൽ ഇക്കാര്യം ഭഗത്സിങ് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഒരു നാസ്തികൻ എന്ന നിലയിൽ ഭഗത്സിങിനെ അധികമാരും വിലയിരുത്തിയിട്ടില്ല. തന്റെ കൂടെയുള്ള വിപ്ലവകാരികൾ എല്ലാവരും വിശ്വാസികൾ ആയി തുടരുമ്പോഴും ഭഗത്സിങ് മതം ഒരു അസംബന്ധമാണെന്ന നിലപടാണ് എടുത്തത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
രമേശ് രാജശേഖരൻ (മൺമറഞ്ഞവരുടെ കണ്ണീർ), രഞ്ചു (പാഠം ഒന്ന് ടീച്ചർ ആബസ്ൻഡ്), ഷാജു തൊറയൻ ( കാനായിലെ കൽഭരണികൾ), മണികണ്ഠൻ ഇൻഫ്രാകിഡ്സ് (ധ്വനി), ഡോ. ഹരീഷ്കൃഷ്ണൻ ( രാക്ഷസൻ), സനിൽ കെ.വി ( മനുഷ്യജാതി), ഡോ.സാബു ജോസ് ( സംഭവ ചക്രവാളം), ധന്യാ ഭാസ്കരൻ ( പാരന്റോ പാരയോ) , ബിജുമോൻ എസ്പി.( ബാൻച്ചോ വോയുടെ ഭയാനതകൾ), സുരേഷ്ബാബു (ഇരപോവുന്ന ഗുഹകൾ), സനോജ് കണ്ണൂർ( ലിവിങ്ങ് ടുഗദർ), ഡോ.പ്രസന്നൻ (മോഡേൺ ചാതുർവർണ്ണ്യം), മൃദുൽ ശിവദാസ് ( സത്യക്രിസ്ത്യാനികൾ) തുടങ്ങിയവരും പ്രഭാഷണം നടത്തി.
ചരിത്രത്തിൽ ആദ്യമായി ചെറുപ്പക്കാരായ നാല് വിദ്യാർത്ഥികൾ അവിശ്വാസി ആയതുകൊണ്ട് മാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് സദസ്സിനോട് നേരിട്ട് സംവദിച്ച 'എലൈറ്റ് 18' എന്ന പരിപാടിയാണ് എസ്സൻഷ്യയിൽ തീർത്തും വേറിട്ടത്. എസെൻസ് റിസോഴ്സ് പേഴ്സൺമാരായ കൃഷ്ണപ്രസാദ്, ശിബു, മനുജ മൈത്രി, അനുപമ രാധാകൃഷ്ണൻ എന്നിവരാണ് ചർച്ച നയിച്ചത്. എസെൻസ് റിസോഴ്സ് പേഴ്സണും കവിയുമായ ആർ. അജിത് കുമാർ മോഡറേറ്ററായിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംവരണം തങ്ങൾ സ്വീകരിക്കില്ലെന്നും, വിവാഹം അടക്കമുള്ള കാര്യങ്ങളിലും ആദർശംവിട്ടുള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാവില്ലെന്നും ഇവർ പ്രഖ്യാപിച്ചു. നാസ്തിക പറയുന്നവരെ ഇനി ഒറ്റപ്പെടുത്താൽ കഴിയില്ലെന്നും സംഘടിത മതത്തിന്റെ സമ്മർദത്തെ അതിജീവിക്കാമെന്നുമുള്ള പ്രഖ്യാപനം കൂടിയായി സെമിനാർ.
.നേരത്തെ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ലിറ്റ്മസ് സെമിനാറിലെ പ്രഭാഷണങ്ങൾ ചേർന്ന പുസ്തകത്തിന്റെ 'സ്വതന്ത്ര ചിന്തകരുടെ സുവിശേഷം' പ്രകാശനവും ചടങ്ങിൽ നടന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.രണ്ടാം ദിവസം എസൻസ് അംഗങ്ങൾ ചേർന്ന് കൊച്ചിയിൽനിന്ന് കടലിലേക്ക് ക്രൂയിസിൽ വിനോദയാത്രയും നടത്തി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്