എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ; അവകാശപ്പെട്ട സ്വത്തുക്കൾ സഹോദരങ്ങൾക്ക് വീതിച്ചു നൽകി സ്വയം മാതൃകയായി; ഉറക്കം പാർട്ടി ഓഫിസിൽ; ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം; പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ് ഭാസ്ക്കരൻ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ നിന്നും ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്
രഞ്ജിത് ബാബു
കണ്ണൂർ: എ.കെ. ജി. പിറന്ന ഗ്രാമത്തിൽ ഇതാ ഒരു മാതൃകാ കമ്യൂണിസ്റ്റ്. രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഭാസ്ക്കരേട്ടനെന്നും മറ്റുള്ളവർ സഖാവ് ഭാസ്ക്കരനെന്നും വിളിക്കുന്ന പി.വി. ഭാസ്ക്കരൻ. തികഞ്ഞ കമ്യൂണിസ്റ്റ് ശൈലിയിൽ ജീവിക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ്. എന്നാൽ ഭാസ്ക്കരേട്ടനെപ്പോലെ ജീവിക്കാൻ ഇന്ന് എത്ര പേർക്ക് കഴിയും?. പാർട്ടി ഓഫീസിൽ ഉറക്കം. നാടൻ ഹോട്ടലിൽ ഭക്ഷണം. ചെരിപ്പു പോലും ധരിക്കാതെയുള്ള ലളിത ജീവിതം. പാർട്ടി പ്രവർത്തനത്തിനിടെ വിവാഹം പോലും മറന്നു പോയ സഖാവ്. 66 കാരനായ ഭാസ്ക്കരേട്ടന്റെ ജീവിത കഥ ഇങ്ങിനെ. 1969 ൽ പെരളശ്ശേരി ഹൈസ്ക്കൂളിൽ വിദ്യാർത്ഥി സമരം കാണാൻ വന്നതായിരുന്നു ചെറുമാവിലായി യു.പി. സ്ക്കുളിലെ ഈ ഏഴാം തരക്കാരൻ. കെ.എസ്. യു. വിന്റെ കുത്തകയായിരുന്നു അന്ന് പെരളശ്ശേരി സ്ക്കൂൾ. വിദ്യാർത്ഥികൾക്കു നേരെ നടന്ന ഒരക്രമവുമായി ബന്ധപ്പെട്ട് സ്ക്കൂൾ ലീഡറായിരുന്ന കെ.എസ്. യു. നേതാവ് കെ.എസ്. എഫിനൊപ്പം സമരത്തിന് നേതൃത്വം നൽകി. അതോടെ സമരത്തിന്റെ ആവേശം ഭാസ്ക്കരനിലും ചലനമുണ്ടാക്കി. സജീവ പ്രവർത്തകനല്ലെങ്കിലും ഭാസ്ക്കരന്റെ അച്ഛൻ ചെത്തു തൊഴിലാളിയായ അപ്പുവും കമ്യൂണിസ്റ്റായിരുന്നു.
പെരളശ്ശേരി ഹൈസ്ക്കൂളിലേക്ക് ഭാസ്ക്കരൻ പ്രവേശനം നേടിയ കാലം. കെ.എസ്. യു.വും കെ. എസ്. എഫും തുല്യ ശക്തികളായി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്രവുമായി ബന്ധപ്പെട്ട് തലശ്ശേരി കോടതി പിക്കറ്റിങ് സമരത്തിൽ ഭാസ്ക്കരനും പങ്കെടുത്തു. ചെറിയ തോതിൽ മർദ്ദനമേൽക്കുകയും ചെയ്തു. അതോടെ ഭാസ്ക്കരൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി. എസ്. എഫ്.ഐ. യുടെ കണ്ണൂർ താലൂക്ക് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ സമ്മേളനത്തിൽ കൊൽക്കത്തയിലേക്കുള്ള പ്രതിനിധിയായും ഭാസ്ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. കൽക്കത്തയിൽ കൊടും തണുപ്പുള്ള സമയത്തായിരുന്നു സമ്മേളനം. എല്ലാവരും ചെരിപ്പു ധരിക്കണമെന്നും നിർദ്ദേശവുമുണ്ട്. ഭാസ്ക്കരനാണെങ്കിൽ ഒരു കൗതുകത്തിനു പോലും ചെരിപ്പിട്ടിട്ടുമില്ല.
കണ്ണൂരിൽ നിന്നും തീവണ്ടി കയറി മദിരാശിയിൽ മണിക്കൂറുകളോളം കാത്തു നിന്നാലേ കൽക്കത്തയിലേക്ക് ട്രെയിൻ കിട്ടൂ. അതിനാൽ സമ്മേളന പ്രതിനിധികളെല്ലാം മദിരാശിയിലിറങ്ങി. അന്നത്തെ മൂർ മാർക്കറ്റിലെത്തി ഭാസ്ക്കരൻ ചെരിപ്പു വാങ്ങി. എന്നാൽ ഇട്ട് നോക്കാതെ ചെരിപ്പ് ബാഗിൽ വെച്ച് കൊൽക്കത്തയിലേക്ക് യാത്ര തുടർന്നു. ട്രെയിൻ കൊൽക്കത്തയിലെത്തിയിട്ടും ഭാസ്ക്കരൻ ചെരിപ്പ് ധരിച്ചില്ല. ഒടുവിൽ താമസ സ്ഥലത്തെത്തി.
പിറ്റേ ദിവസം സമ്മേളന സ്ഥലത്തേക്ക് പോകുമ്പോൾ ചെരിപ്പു ധരിച്ചു. രാവിലെ നല്ല തണുപ്പായിരുന്നു. പ്രതിനിധി സമ്മേളനം നടക്കുന്ന വേദി വരെ ഭാസ്ക്കരൻ ചെരിപ്പ് ധരിച്ചു തന്നെയെത്തി. അതോടെ ചെരിപ്പ് തനിക്ക് വഴങ്ങുന്നില്ലെന്ന് ഭാസ്ക്കരന്‍ മനസ്സിലായി. കൊൽക്കത്തയിലെ തണുപ്പൊന്നും തന്റെ പാദങ്ങളെ ബാധിക്കുന്നില്ലെന്ന് ഭാസ്ക്കരന്‍ ബോധ്യമായി. പിന്നെ അദ്ദേഹം ചെരിപ്പ് ധരിച്ചില്ല. മണിക്കൂറുകൾ മാത്രം ചെരിപ്പ് ധരിച്ച ഭാസ്ക്കരൻ പിന്നീടൊരുക്കലും ചെരിപ്പിനെക്കുറിച്ച് ചിന്തിച്ചില്ല. പൂർണ്ണ നഗ്ന പാദനായി അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ഭാസ്ക്കരന്‍ സ്വന്തം.
എസ്. എസ്. എൽ. എസി. വരെയാണ് ഭാസ്ക്കരന്റെ വിദ്യാഭ്യാസം. ഇംഗ്ലീഷും ഹിന്ദിയും ഒഴിച്ച് മറ്റെല്ലാ വിഷയങ്ങളും പാസായെങ്കിലും ഭാസ്ക്കരൻ തുടർ പഠനത്തിന് താത്പര്യമെടുത്തില്ല. തനിക്ക് ഇംഗ്ലീഷും ഹിന്ദിയും വഴങ്ങില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സംഘടനയിൽ നിന്നു കെ.എസ്. വൈ. എഫിലെത്തി. വില്ലേജ് തലം മുതൽ ഏറിയാ തലം വരെയുള്ള ഭാരവാഹിയായി. അതിനിടെ നിർമ്മാണ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയന്റെ ഏരിയാ സെക്രട്ടറിയായും സിപിഐ(.എം). ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
മാവിലായി ലോക്കൽ സെക്രട്ടറിയായും പിന്നീട് തുടർച്ചയായി മൂന്ന് തവണ മാവിലായി സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഡയരക്ടറായും ഭാസ്ക്കരൻ സേവനമനുഷ്ടിച്ചു. 2005 മുതൽ 2010 വരെ പെരളശേരി പഞ്ചായത്ത് പര്സിഡന്റായി ഭാസ്ക്കരൻ സേവനം അനുഷ്ടഠിച്ചിരുന്നു. ഇക്കാലത്ത് ജലസംരക്ഷണം, കൃഷി, മൃഗസംരക്ഷണം, തുടങ്ങി നിരവധി സെമിനാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി.
സംസ്ഥാനത്ത് ആദ്യമായി ലൈബ്രറി കൗൺസിൽ രൂപീകരിച്ചപ്പോൾ കണ്ണൂരിൽ നിന്നും സ്റ്റേറ്റ് കൗൺസിലിലേക്ക് ഭാസ്ക്കരൻ തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു. മാവിലായിയിലെ അപ്പുവിന്റേയും മാതുവിന്റേയും മകനായ ഭാസ്ക്കരൻ അച്ഛനമ്മമാരുടെ സ്വത്തുക്കളെല്ലാം സഹോദരിക്കും സഹോദരനും നൽകി അവകാശം ഉപേക്ഷിച്ച് മാതൃകയായി. പിന്നീട് 1984 മുതൽ പൂർണ്ണമായും പാർട്ടി ഓഫീസിൽ താമസമാക്കി.
മൂന്ന് പെരിയയിലെ പാർട്ടി ഓഫീസ് പൊളിച്ച് പെരളശ്ശേരിയിൽ പണിതപ്പോൾ താമസം അവിടേക്ക് മാറ്റുകായിരുന്നു. എല്ലാവർക്കും ലഭ്യമാവുന്ന ജീവിത സാഹചര്യം മാത്രമേ ഒരു കമ്യൂണിസ്റ്റ് കാരനും കുടുംബവും ആഗ്രഹിക്കാവൂ എന്നാണ് ഭാസ്ക്കരന്റെ പക്ഷം. രാഷ്ട്രീയക്കാരുടെ ജീവിതവും അവരുടെ കുടുംബ ജീവിതവും തുറന്ന പുസ്തകമായിരിക്കണമെന്ന് ഭാസ്ക്കരൻ പറയുന്നു. ഭാസ്ക്കരനെ കുറിച്ച് മാവിലായിയിലെ പി.രാജൻ പറയുന്നത് ഇങ്ങിനെ. പൊതു പ്രവർത്തകർക്ക് മാതൃകയായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ഭാസ്ക്കരേട്ടനെന്ന് രാജൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍