അച്ഛൻ തെങ്ങിൽ നിന്ന് വീണ് മരിച്ചപ്പോൾ പഠിച്ചിരുന്നത് പത്താംക്ലാസിൽ; രോഗിയായ ജേഷ്ഠന്റെ അവസ്ഥ തിരിച്ചറിഞ്ഞ് കുടുംബത്തെ ചുമലിലേറ്റിയത് 15കാരൻ; പട്ടിണിയെ അതിജീവിക്കാൻ ഓട്ടോ തൊഴിലാളിയും ചെത്തുകാരനും വാർക്കപ്പണിക്കാരനും കേറ്ററിങ് ജീവനക്കാരനുമായി; ആഗ്രഹിച്ചത് അദ്ധ്യാപകനാകാൻ; കിട്ടിയത് കോൺസ്റ്റബിൾ കുപ്പായവും; കാക്കുള്ളിലെ കവി ഹൃദയം എത്തിച്ചത് സച്ചിയുടെ സൗഹദക്കൂട്ടായ്മമയിലേക്ക്; സിഐ സലീഷ് എൻ ശങ്കർ സിനിമാ താരമായത് പാട്ടിന്റെ വഴിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പട്ടിണിയെ അതിജീവിക്കാൻ പഠനത്തിനൊപ്പം ഓട്ടോ തൊഴിലാളി, ചെത്തുതൊഴിലാളി, വാർക്കപ്പണിക്കാരൻ, കേറ്ററിങ് ജീവനക്കാരൻ.. ഇതിനിടെയിൽ പഠിക്കാനും മറന്നില്ല. അങ്ങനെ സലീഷ് എൻ ശങ്കരൻ പൊലീസുകാരനായി. കോൺസ്റ്റബിൾ ആയി സർവ്വീസിൽ കയറി സിഐയും ആയി. ഇതിനിടെയിൽ പ്രെമോഷൻ. അത് പക്ഷേ ജീവിതത്തിൽ അല്ല. സനിമയിലാണ്. 6 മാസം മുൻപു വരെ ആലുവ സിഐ ആയിരുന്ന സലീഷ് എൻ. ശങ്കരനാണ് അയ്യപ്പനും കോശിയും എന്ന സിനിമയിൽ ബിഗ് സ്ക്രീനിൽ ഡിവൈഎസ് പിയുടെ റോൾ മികവുറ്റതാക്കിയത്.
അയ്യപ്പനും കോശിയും സിനിമയിൽ ഡിവൈഎസ്പി ചെറിയാൻ ജോർജ് ശ്രദ്ധിക്കപ്പെടുമ്പോൾ സലീഷ് എൻ ശങ്കരനും ചർച്ചകളിലെത്തുന്നു. തൃശൂർ വെസ്റ്റ് സിഐ ആണ് ഇപ്പോൾ സലീഷ്. കഥയും കവിതയും ഗാനങ്ങളും എഴുതുകയും ഹ്രസ്വചിത്രങ്ങൾ തയാറാക്കുകയും ചെയ്ത കാക്കിക്കുള്ളിലെ കലാഹൃദയത്തിന് ഉടമയാണ് സലീഷ്. പൊലീസിൽ ചേരുന്നതിനു മുൻപ് ഉപജീവനത്തിനു പല തൊഴിലുകളും ചെയ്തിട്ടുള്ള സലീഷിന് അഭിനയവും അതിജീവനത്തിന്റെ മറ്റൊരു വഴിമാത്രം. ജോലിയുടെ സമ്മർദങ്ങൾക്കിടയിൽ തനിക്ക് വേണ്ടി കണ്ടെത്തുന്ന നിമിഷങ്ങളാണ് സിനിമയും അഭിനയവും. ഇനി താമസിയാതെ സർവ്വീസിലും ഡിവൈഎസ് പി ആയി സ്ഥാനക്കയറ്റം തേടിയെത്തും. പാട്ടെഴുത്തുകാരൻ എന്ന നിലയിൽ സംവിധായകൻ സച്ചിയുമായുള്ള പരിചയമാണ് സിനിമയിലേക്കു വഴിതുറന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി അഭിനയം. സ്കൂൾ, കോളജ് കാലത്തെ നാടകാഭിനയ പരിചയമായിരുന്നു അയ്യപ്പനും കോശിയിലേയും ഡിവൈഎസ് പി കഥാപാത്രത്തിന് തുണയായത്. കഴിഞ്ഞ ഓണക്കാലത്തു സലീഷ് രചിച്ച്, ആദിവാസി യുവാവായ കുഞ്ഞിക്കൃഷ്ണൻ പാടിയ തുമ്പയും തുമ്പിയും എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. സലീഷിന്റെ 2 പാട്ടുകൾ കെ.ജി. ജയൻ സംഗീതം പകർന്ന് പി. ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപു തിരക്ക് എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. സല്യൂട്ട് എന്ന ഹ്രസ്വചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചു. രണ്ടും പൊലീസിന്റെ ബോധവൽക്കരണ ചിത്രങ്ങളാണ്.
തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയാണ് സലീഷ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. ചെത്തുതൊഴിലാളിയായ അച്ഛൻ ശങ്കരൻ തെങ്ങിൽ നിന്നു വീണു മരിക്കുയായിരുന്നു. പിന്നെ ദാരിദ്ര്യം.. അമ്മ നളിനിയെയും 3 മക്കളെയും കഷ്ടപ്പെട്ട് മുമ്പോട്ട് പോയി.. രണ്ടാമനാണ് സലീഷ്. ജ്യേഷ്ഠൻ രോഗിയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തിന് വേണ്ടി സലീഷിന് കുട്ടിക്കാലം ജീവതാനുഭവങ്ങളുടേതായി. എല്ലാ ജോലിയും ചെയ്തു. ഇതിനിടെ മുടങ്ങാതെ പഠനവും. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടി. സെറ്റ് പരീക്ഷ പാസ്സായി. അദ്ധ്യാപക ജോലിക്കുള്ള തയ്യാറെടുപ്പുകൾക്കിടെ അവിചാരിതമായാണ് സലീഷിനു പൊലീസ് കോൺസ്റ്റബിളായി ജോലി കിട്ടിയത്. 1998ൽ.
സുഹൃത്ത് സുദർശനാണ് സലീഷിനു വേണ്ടി അപേക്ഷ അയച്ചത്. 2003ൽ എസ്ഐ ആയി. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ജോലി ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നൂറിലേറെ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു. ഇരുനൂറോളം കവർച്ചകൾക്കും കൊലപാതക കേസുകൾക്കും തുമ്പുണ്ടാക്കി. ആലുവ സിഐ ആയിരിക്കുമ്പോഴാണ് എടയാറിലെ ശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന 6 കോടി രൂപ മൂല്യമുള്ള 20 കിലോഗ്രാം സ്വർണം കവർച്ച ചെയ്യപ്പെട്ടത്. കാര്യമായ തെളിവുകൾ ഇല്ലാതിരുന്ന കേസിൽ 5 പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്തതു സലീഷാണ്.
വഷങ്ങൾ പലതും പകർന്നാടിയെങ്കിലും ജീവിതത്തിൽ എപ്പോഴും പ്രിയപ്പെട്ടത് എഴുത്തുകാരൻ എന്നതാണ്. ആ പ്രിയം തന്നെയാണ് സച്ചിയിലേക്ക് എത്തിച്ചത്. തൊണ്ടിമുതലിനും ദൃക്സാക്ഷിക്കും ശേഷം മലയാള സിനിമയ്ക്ക് കേരള പൊലീസിൽ നിന്നു ലഭിച്ച പുതിയ താരമാണ് സലീഷ്. ചെത്തുകാരനായിരുന്നു സലീഷിന്റെ അച്ഛൻ ശങ്കരൻ. വീട്ടുകാര്യത്തേക്കാൾ നാട്ടുകാര്യത്തിന് പ്രാധാന്യം കൊടുത്ത ആൾ. വളരും തോറും കഷ്ടപ്പാടിന്റെ വില കൂടുതൽ തിരിച്ചറിഞ്ഞാണ് സലീഷും സഹോദരങ്ങളും വളർന്നത്. മരത്തിൽ നിന്നു വീണ് അച്ഛൻ മരിക്കുമ്പോൾ പത്താം ക്ലാസിലായിരുന്നു സലീഷ്.
കേരളവർമ ജീവിതത്തിൽ ഒപ്പമുണ്ടായിരുന്ന ചങ്ങാതിമാരിൽ ഒരാൾ ഇന്ന് കേരളത്തിന്റെ കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ഒരാൾ ചീഫ് വിപ്പ് കെ.രാജൻ, പിന്നോരാൾ കൊടുങ്ങല്ലൂർ എംഎൽഎ. വി.ആർ. സുനിൽകുമാർ. വേഷങ്ങൾ പലതും പകർന്നാടിയെങ്കിലും ജീവിതത്തിൽ എപ്പോഴും പ്രിയപ്പെട്ടത് എഴുത്തുകാരൻ എന്നതാണ്. ആ പ്രിയം തന്നെയാണ് സച്ചിയിലേക്ക് എത്തിച്ചത്. അട്ടപ്പാടിയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. എഴുതിയ പാട്ടുകൾ സച്ചിയെ കാണിച്ചു കൊടുത്തും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കിട്ടും പരിചയം സൗഹൃദമായി മാറി. അങ്ങനെയിരിക്കെയാണ് സിനിമയിൽ അവസരവുമായി സച്ചിയുടെ വിളി എത്തിയത്. ആദ്യമൊന്ന് സംശയിച്ചുവെങ്കിലും താമസമില്ലാതെ സമ്മതം മൂളി.
ഇതിനെല്ലാമിടയിൽ ക്യാമറയേയും കാടുകളെയും സ്നേഹിക്കുന്ന മറ്റൊരു സലീഷുമുണ്ട്. കിലോമീറ്ററുകളോളം കാടിന്റെ കാഴ്ചകൾ തേടി നടന്ന് ക്യാമറയിൽ പകർത്തിയിട്ടുണ്ട് സലീഷ്. അമ്മ നളിനിയും ഭാര്യ നിഷിയും പത്താം ക്ലാസുകാരൻ ജിതിനും ആറാം ക്ലാസുകാരി ഇക്സോറയുമടങ്ങുന്നതാണ് കുടുംബം. സിനിമ കണ്ട ശേഷം വീട്ടുകാർ പറഞ്ഞത് പ്രതീക്ഷിച്ചതിലും നന്നായി അഭിനയിച്ചു എന്നാണ്. അതു കൊണ്ടു തന്നെ അവസരങ്ങൾ വേണ്ടെന്നു വയ്ക്കുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കുമെന്ന് സലീഷ് പറയുന്നു. എന്തിരുന്നാലും പൊലീസ് ജോലി ഉപേക്ഷിക്കില്ല എന്നാണ് സലീഷിന്റെ തീരുമാനം.
Stories you may Like
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- ആർ. ശങ്കർ ട്രോഫിക്ക് ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം ജലമേളകളിൽ അവഗണന
- പൂങ്കുന്നത്തെ ശ്രീലക്ഷ്മിയുടെ വേർപാടിന്റെ ദുഃഖത്തിൽ കൂട്ടുകാരും സഹപ്രവർത്തകരും
- ബസ് ജീവനക്കാരന്റെ മരണം നാാലു വർഷത്തിന് ശേഷം കൊലപാതകമെന്ന് തെളിഞ്ഞു;
- ജമിനി ശങ്കരൻ ഇനി ഇന്ത്യൻ സർക്കസിലെ ഒളിമങ്ങാത്ത ചരിത്രം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍