കാന്തപുരത്തിന്റെ നോളജ് സിറ്റിക്കെതിരേയുള്ള കേസ് പൊളിഞ്ഞതോടെ സമസ്തയിൽ തമ്മിലടി; കേസിനു വേണ്ടി സ്വരൂപിച്ച ലക്ഷങ്ങൾ എവിടെ പോയെന്ന് ചോദിച്ച് ഒരു വിഭാഗം; നിലവിളക്ക് വിവാദത്തിന്റെ വിവാദം അടങ്ങും മുമ്പ് മുസ്ലിം പണ്ഡിത സംഘടനയിൽ അഭിപ്രായ ഭിന്നത
എം പി റാഫി
കോഴിക്കോട്: നോളജ്സിറ്റി വിഷയത്തിൽ അന്തിമവിധി കാന്തപുരത്തിന് അനുകൂലമായതോടെ ഇ.കെ വിഭാഗത്തിൽ ആഭ്യന്തരകലഹം രൂക്ഷമായിരിക്കുകയാണ്. സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ നോളജ്സിറ്റിക്കെതിരെ കേസ് നടത്തുന്നതിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെ ലക്ഷങ്ങൾ മുടക്കി കേസ് നടത്തി പരാജയം നേരിട്ടതാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിളക്ക് വിഷയത്തിൽ എംപി മുസ്തഫൽ ഫൈസിക്കെതിരെയുണ്ടായ നടപടിയുമായി ബന്ധപ്പെട്ട് സമസ്തയിൽ ഉടലെടുത്ത വിവാദം കെട്ടടങ്ങും മുമ്പാണ്, കേരളത്തിലെ ആധികാരിക മുസ്ലിം പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ തലമുതിർന്ന പണ്ഡിതർ തമ്മിൽ അഭിപ്രായഭിന്നത വീണ്ടും തലപൊക്കിയിരിക്കുന്നത്.
ആസൂത്രണത്തിലെ പിഴവും വക്കീലിനെ തെരഞ്ഞൈടുക്കുന്നതിലെ വീഴ്ചയുമാണ് കേസ് പരാജയപ്പെടാൻ കാരണമായതെന്നാണ് ഒരുവിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നത്. എന്നാൽ കേസ് നടത്തുന്നതിനാവശ്യമായ നാൽപ്പത്തിരണ്ടു ലക്ഷം രൂപ സമാഹരിച്ചത് സമസ്തയുമായി ബന്ധമുള്ള ധനികരിൽ നിന്നായിരുന്നു. കൂടാതെ മദ്രസകൾ കേന്ദ്രീകരിച്ചും കാന്തപുരത്തിനെതിരെയുള്ള കേസ് നടത്തുന്നതിന് ഫണ്ട് സ്വരൂപിച്ചിരുന്നു. ഈ പണം എങ്ങനെ ചെലവഴിച്ചു എന്നുള്ളതിന് മറുപടിയും വ്യക്തതയും നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മദ്രസകൾ കേന്ദ്രീകരിച്ച് പിരിച്ചെടുത്ത തുകയ്ക്കു കൃത്യമായ കണക്കില്ലെങ്കിൽ പൊതു കൺവെൻഷൻ വിളിച്ചു ചേർത്ത് പ്രവർത്തകരെ വസ്തുത ധരിപ്പിക്കുമെന്നുള്ള ഭീഷണിയും ഒരുവിഭാഗം ഉയർത്തിയിട്ടുണ്ട്. സമസ്തയുടെ കീഴിലുള്ള ഇസ്ലാംമതവിദ്യാഭ്യാസ ബോർഡിലേക്കു പിരിച്ചെടുത്ത തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് മദ്രസകളിൽ നിന്നും പിരിച്ചെടുത്ത തുകയെ ചൊല്ലി കലഹം ശക്തമായിരിക്കുന്നത്. മുൻകാലങ്ങളിൽ ആഭ്യന്തരമായി നിലനിന്നിരുന്ന ചില സംഘടനാ പ്രശ്നങ്ങൾ കൂടിയാണ് ഇപ്പോൾ കലഹം മൂർച്ഛിക്കുന്നതിലേക്ക് എത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയുമായ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പണ്ഡിത സംഘമാണ് കാന്തപുരം വിഭാഗത്തിന്റെ നോളജ് സിറ്റി കേസ് നടത്തുന്നതിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നത്. ഇതിനു മുതിർന്ന പണ്ഡിതരുടെ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ കാന്തപുരം വിഭാഗത്തിന്റെ നോളജ്സിറ്റിയെ എന്തു വിലകൊടുത്തും എതിർക്കുമെന്നും നിർമ്മാണ പ്രവർത്തനത്തിന് അനുവദിക്കില്ലെന്നും സമസ്തയുടെ മറ്റൊരു സെക്രട്ടറിയും കേരള ഹജ്ജ് ബോർഡ് ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്ലിയാർ പരസ്യമായി തന്നെ പറഞ്ഞ് രംഗത്തുവന്നിരുന്നു. ഇതുമുതൽ ഭിന്നത പ്രകടമായി നിലനിന്നിരുന്നു.കേസിന്റെ നടത്തിപ്പും മറ്റു ചുമതലയുമെല്ലാം സമസ്ത മുശാവറയിൽപ്പെട്ട ഒരു പണ്ഡിതന്റെയും വിദ്യാർത്ഥി സംഘടനയായ എസ്.കെ എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുടെയും അധീനതയിലായിരുന്നു നടന്നുവന്നിരുന്നത്. മർക്കസ് നോളജ് സിറ്റിക്കെതിരെ ചെന്നൈ ഹരിത ട്രിബ്യൂണലിൽ കേസ് വാദിക്കുന്നതിനായി സംഘടനയുമായി ബന്ധമുള്ള ഒരു പ്രമുഖ വക്കീലിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ കേസിന്റെ അന്തിമ വിധിഘട്ടത്തിൽ പ്രതീക്ഷിക്കാതെയുള്ള തിരിച്ചടിയുണ്ടായതാണ് ഇപ്പോൾ ഭിന്നത രൂക്ഷമാകാൻ ഇടയാക്കിയിട്ടുള്ളത്.
കാന്തപുരം സുന്നികളുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന മർക്കസ് നോളജ് സിറ്റി വിവിധ വിദ്യാഭ്യാസ വ്യവസായ തൊഴിൽ സംരംഭങ്ങൾ ഏകോപിപ്പിച്ചുള്ള പദ്ധതിയായിരുന്നു. എന്നാൽ ഇത് സ്ഥാപിക്കുന്നത് പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന തരത്തിൽ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ പരിധിയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈയിലെ ഹരിത ട്രിബ്യൂണലിൽ ഹരജി സമർപ്പിച്ചത്. കേരള സർക്കർ, ജില്ലാകലക്ടർ, മലിനീകരണനിയന്ത്രണ ബോർഡ് തുടങ്ങി പത്തോളം കക്ഷികൾക്കെതിരെയും മർക്കസിനോടൊപ്പം കേസുണ്ടായിരുന്നു. സമസ്തക്കു കീഴിലെ സംഘടനയായ ജംഇയ്യത്തുൽ ഖാസി ഖുളാത്ത് എന്ന സംഘടനയുടെ നേതാവും അഭിഭാഷകനുമായ പയ്യോളി സ്വദേശി നൂറുദ്ദീൻ മുസ്ലിയാരുടെ മരുമകൻ കെ. സവാദ് നൽകിയ കേസാണ് ഹരിത ട്രിബ്യൂണൽ തള്ളിക്കൊണ്ട് ഉത്തരവിറക്കിയത്. കേസിനു പിന്നിൽ പരിസ്ഥിതി സ്നേഹമല്ലെന്നും കാന്തപുരം വിഭാഗത്തോടുള്ള അന്ധമായ സംഘടനാ വിരോധമാണെന്നും നോളജ്സിറ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയിൽ ബോധിപ്പിക്കുകയായിരുന്നു.
നോളജ്സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യാതൊരു വിലക്കുമില്ലെന്നും വിദ്യാഭ്യാസ പ്രവർത്തനവും പരിസ്ഥിതി സംരക്ഷണവും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇത്തരം പദ്ധതികൾ രാജ്യപുരോഗതിക്ക് അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടതായി രേഖകൾ വ്യക്തമാക്കുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കൈതപ്പൊയിലിൽ നിർമ്മാണം പുരോഗമിക്കുന്ന മർക്കസ് നോളജ് സിറ്റി പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നുവെന്നും പ്രസ്തുത ഭൂമി വയനാട് വന്യജീവി സങ്കേതത്തോട് ചേർക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ പരാതി നൽകിയിരുന്നത്. എന്നാൽ ഒരു വർഷക്കാലമായി നടന്നു വരുന്ന കേസ് പരിശോധിച്ച ശേഷം കോടതി കേസ് തള്ളുകയായിരുന്നു. ജസ്റ്റിസ് ഡോ.ജ്യോതിമണി, എക്സ്പേർട്ട് മെമ്പർ പ്രൊഫ. ആർ നാഗേന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് 31ന് വിധി പ്രസ്താവിച്ചത്.
അതേസയം, ഭരണഘടന ഉറപ്പു നൽകുന്ന നിയമവ്യവസ്ഥയുടെ വിജയമായി കോടതി വിധിയെ കാണുന്നതായി നോളജ്സിറ്റി അധികൃതർ പറഞ്ഞു. പദ്ധതിയുമായി പൂർവ്വാധികം ശക്തിയോടെ മുന്നോട്ടു പോകുമെന്നും 2020ഓടെ ആദ്യഘട്ടം പൂർത്തീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കേസിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ മേൽകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഹരജിക്കാർ തീരുമാനമെടുത്തിട്ടില്ല. സമസ്തയിൽ നോളജ്സിറ്റി വിവാദം പുകയുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തുടർനടപടിയെടുക്കുമെന്നാണ് അറിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍