സുന്നികളുടെ മേൽ ബഹുദൈവാരാധകരെന്ന മുദ്ര ചാർത്തിയ മുജാഹിദുകളുടെ പരിപാടിയിൽ സുന്നി നേതാക്കൾ പോകുന്നതെന്തിന്? മുജാഹിദ് സമ്മേളത്തിൽ പങ്കെടുത്ത പാണക്കാട് തങ്ങൾമാർക്കെതിരെ സമസ്തയിൽ അതൃപ്തി പുകയുന്നു; റഷീദലി തങ്ങളെ ഇകെ സുന്നികളുടെ പരിപാടിയിൽ നിന്ന് വിലക്കി; സമസ്തയുടെ അടിയന്തിര യോഗം നാളെ
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും വേങ്ങര കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലെത്തിയതിൽ സമസ്തക്കുള്ളിൽ അമർഷം പുകയുന്നു. കടുത്ത നിലപാടെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് സമസ്ത. നവീന ആശയക്കാരുടെ സമ്മേളനങ്ങളിൽ പങ്കെടുക്കരുതെന്ന് സമസ്തകേരള ജംഇയ്യത്തുൽ ഉലമ(ഇ.കെ
സുന്നി) പണ്ഡിതർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിനെ മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതാണ് സമസ്ത നേതാക്കളെയും പ്രവർത്തകരെയും ചൊടിപ്പിച്ചിരിക്കുന്നത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ റശീദലി തങ്ങളെ ഇ.കെ സുന്നികളുടെ പരിപാടികളിൽ നിന്നും ഇതിനോടകം വിലക്കിയിട്ടുണ്ട്. പാരമ്പര്യ സുന്നികളും സമസ്തയുടെ ഭഗമായി പ്രവർത്തിക്കുക.യും ചെയ്യുന്നവരാണ് മുസ്ലിംലീഗ് നേതാക്കൾ കൂടിയായ പാണക്കാട് തങ്ങൾ കുടുംബം. എന്നാൽ സമസ്ത പണ്ഡിതസഭയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതാണ് കടുത്ത നടപടിയിലേക്ക് സമസ്ത നേതാക്കളെ നീങ്ങാൻ പ്രേരിപ്പിച്ചിരിക്കുന്നത്.
നാല് ദിവസമായി കൂരിയാട് നടന്നുവരുന്ന കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന 'പള്ളി, മദ്റസ, മഹല്ല്' സമ്മേളനത്തിന്റെ ഉദ്ഘാടകനായാണ് കേരള വഖഫ് ബോർഡ് ചെയർമാൻ കൂടിയായ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ പങ്കെടുത്തത്. മുജാഹിദ് സമ്മേളനത്തിൽ ഇന്നലെ നടന്ന യുവജന സമ്മേളനം ഉദ്ഘാടകനായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എത്തിയത്.
ആരുടെയും മുന്നിൽ ആശയം അടിയറവ് വെച്ചല്ല താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും സമസ്തയുടെ ആദർശം ഉൾകൊണ്ടാണെന്നും താനൊരൗ സമസ്ത പ്രവർത്തകനാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റശീദലി തങ്ങൾ പറഞ്ഞിരുന്നു. ഭിന്ന സ്വരങ്ങളല്ല സംഘടനയിൽ നിന്നും വരേണ്ടത്. ഐക്യത്തിന്റെ വഴിയാണ് ഉണ്ടാവേണ്ടത്. ഐക്യ നിലനിർത്തി മുന്നോട്ട് പോവാൻ നമുക്ക് സാധിക്കണം. സംഘടനയേക്കാൾ വലുതാണ് ഇസ്ലാം. ഐക്യത്തിന്റെ പാതയിൽ നിന്നും പിന്മാറാൻ ഒരിക്കലും ഇസ്ലാം കൽപ്പിച്ചിട്ടില്ല. മുജാഹിദ് പ്രസ്ഥാനം പിളർന്ന സമയത്ത് ഇരു സംഘടനകളെയും ഒന്നിപ്പിക്കുന്നതിന് പ്രവർത്തിച്ചയാളാണ് പാണക്കാട് ശിഹാബ് തങ്ങൾ. പാണക്കാട് പൂക്കോയ തങ്ങളുടെയും ശിഹാബ് തങ്ങളുടെയും പാത താനും പിന്തുടരുമെന്നും റശീദലി തങ്ങൾ പ്രസംഗത്തിൽ പറഞ്ഞു പറഞ്ഞു.
മുജാഹിദ് സമ്മേളനത്തിൽ റഷീദലി തങ്ങൾ പങ്കെടുക്കുന്നതിനെതിരെ സമസ്തയുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനമായ എസ്കെഎസ്എസ്എഫ് നേതാക്കളാണ് ആദ്യം വിമർശനവുമായെത്തിയത്. വിഷയത്തിൽ റഷീദലി തങ്ങൾ ഫേസ്ബുക്ക് വഴി വിശദീകരണം നൽകിയിരുന്നു. പിന്നീട് സമസ്ത പത്രകുറിപ്പ് ഇറക്കി മുജാഹിദ് വേദിയിൽ പങ്കെടുക്കരുതെന്നത് സമസ്തയുടെ നിലപാടാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇത് മറികടന്ന് പാണക്കാട് കുടുംബത്തിലെ രണ്ട് തങ്ങന്മാർ പങ്കെടുത്തത് ഗൗരവത്തോടെയാണ് സമസ്ത പണ്ഡിത സഭയും പോഷക ഘടകങ്ങളും കാണുന്നത്. വിഷയത്തിൽ സമസ്ത നേതാക്കളുടെ അടിയന്തിര യോഗം നാളെ ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ഇ.കെ സുന്നി സമസ്തയുടെ പോഷകഘടകമായ സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റാണ് റശീദലി ശിഹാബ് തങ്ങൾ.
മുനവ്വറലി തങ്ങളാകട്ടെ എസ്.കെ.എസ്.എസ്.എഫിനു കീഴിലെ 'ട്രെൻഡ്' വിംഗിന്റെ സംസ്ഥാന ചെയർമാനുമാണ്.
മുസ്ലിംലീഗ് നേതൃത്വത്തിൽ നിന്നുള്ള ശക്തമായ ഇടപെടലിനെ തുടർന്നാണ് പാണക്കാട് തങ്ങന്മാർ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത വൈസ് പ്രസിഡന്റുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുടെ മൗനസമ്മദവും തങ്ങന്മാരുടെ വേദി പങ്കിടലിൽ ഉണ്ടെന്നാണ് അറിയുന്നത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിനു പിന്നാലെ റശീദലി തങ്ങളെ സമസ്ത പരിപാടികളിൽ നിന്നും വിലക്കിയിട്ടുണ്ട്.
ഇന്നലെ കോഴിക്കോട് മുക്കം ഓമശേരിയിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷൻ മേഖലാ സമ്മേളന പരിപാടിയിൽ നിന്നും റശീദലി തങ്ങളെ വിലക്കി. പ്രവർത്തകരുടെയും നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് റശീദലി തങ്ങളെ വിലക്കുകയായിരുന്നു. സമസ്ത നേതാക്കളും റശീദലി തങ്ങളും പങ്കെടുക്കുന്ന മറ്റൊരു പരിപാടി താനൂർ നടക്കാവിൽ നടക്കാനിരിക്കുകയാണ്. എന്നാൽ റശീദലി തങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ പങ്കെടുക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നാളെ നടക്കുന്ന യോഗത്തിലും മുജാഹിദ് വേദി പങ്കിട്ട തങ്ങന്മാർക്കെതിരെ പ്രതിഷേധം ഉയരുമെന്നാണ് അറിയുന്നത്. മുമ്പ് നടന്ന സമസ്ത തൊണ്ണൂറാം വാർഷിക പരിപാടിയിൽ നിന്നും റശീദലി തങ്ങൾ വിട്ട് നിന്നിരുന്നു. ആ സമയത്ത് റശീദലി തങ്ങൾക്കെതിരെ സമസ്തയിൽ നിന്നുള്ള എതിർപ്പുണ്ടായിരുന്നു. പിന്നീട് സമസ്തയുടെ നേമിനിയായി വഖഫ് ബോർഡ് അധ്യക്ഷനായെത്തുകയായിരുന്നു.
അതേസമയം മുസ്ലിംങ്ങളുടെ ഐക്യമാണ് ലക്ഷ്യമെന്നും വഖഫ് ബോർഡ് സ്ഥാനത്തിരിക്കുമ്പോൾ എല്ലാ സംഘടനകളേയും ഒരുപോലെ കാണണമെന്നുമാണ് റശീദലി തങ്ങളുടെ നിലപാട്. സലഫി ധാര പിന്തുടരുന്ന മുജാഹിദ് പ്രസ്ഥാനത്തെ മതത്തിലെ നവീന വാദികളായാണ് പാരമ്പര്യ സുന്നികൾ കാണുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികളെ മുശ്രിക്ക് (ബഹുദൈവാരാധകർ), കാഫിർ (അവിശ്വാസി) എന്ന ഗണത്തിൽപ്പെടുന്നവരായാണ് മുജാഹിദുകൾ കണ്ടിരുന്നത്. സൂഫി ധാരയിൽപ്പെടുന്ന സുന്നികളുടെ പല ആചാര അനുഷ്ഠാനങ്ങലെ
ശിർക്കായിട്ടുമാണ് മുജാഹിദുകൾ കണ്ടിരുന്നത്. മലബാറിലെ ആത്മീയ കേന്ദ്രം കൂടിയാണ് പാണക്കാട് കുടുംബങ്ങൾ. ഇവിടെ ആത്മീയ ചികിത്സയും അനുബന്ധ കാര്യങ്ങളും ഇപ്പോഴും നടന്നു വരുന്നുണ്ട്.
എന്നാൽ ഇത് കടുത്ത മത വിരുദ്ധതയാണെന്നും ഇവർ മുസ്ലിംങ്ങളല്ലെന്നുമാണ് സലഫി-മുജാഹിദുകളുടെ വാദം. സുന്നികളുടെ മേൽ ബഹുദൈവാരാധകരെന്ന മുദ്ര ചാർത്തിയ മുജാഹിദുകളുടെ പരിപാടിയിൽ പിന്നെന്തിന് പോകണം എന്നാണ് സമസ്തയുടെ ചോദ്യം. എ.പി വിഭാഗം സുന്നികൾ മുജാഹിദുകളുമായി നേരത്തെ അകൽച്ച പാലിച്ചു വരുന്നവരാണ്. എന്നാൽ സമസ്ത ഇ.കെ വിഭാഗവും കടുത്ത നടപടിയിലേക്ക് പോകുന്നതോടെ സുന്നി ഐക്യമെന്ന സാധ്യതയ്ക്കും പണ്ഡിതർ വഴി ആരായുന്നുണ്ട്. മുസ്ലിംലീഗുമായി ചേർന്നു പ്രവർത്തിച്ചു വരുന്നവരാണ് സമസ്ത(ഇ.കെ സുന്നി)യും പോഷക ഘടകങ്ങളും. ലീഗ് സമസ്ത അകൽച്ച ഈയിടെയായി വർദിച്ചുവന്നു. എന്നാൽ സമസ്ത പണ്ഡിതരുടെ ഒന്നടങ്കം തീരുമാനത്തെ മറികടന്ന സംഭവം ലീഗ്-ഇ.കെ സുന്നി ബന്ധത്തെ ഏത് തരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍