പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ ശമ്പളം നൽകുമ്പോൾ അസിസ്റ്റൻഡിനു നൽകുന്നത് 30,385 രൂപ; ഡ്രൈവർക്ക് 19,670, ഓഫിസ് അറ്റൻഡന്റിന് 18,030 രൂപയും സ്റ്റാഫുകൾക്ക് വീട്ടുവാടകയും ഖജനാവിൽ നിന്നും; കോളടിച്ചത് തോറ്റ എംപിക്ക് മാത്രമല്ല; ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ സമ്പത്തിന് പേഴ്സണൽ സ്റ്റാഫും; ഖജനാവ് കൊള്ളയുടെ കഥ തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുൻ എംപി എ.സമ്പത്തിനു മേൽ ഖജനാവിലെ സമ്പത്തുകൊണ്ട് പിണറായി സർക്കാരിന്റെ അഭിഷേകം. ഉയർന്ന ശമ്പളത്തിൽ ഡൽഹിയിലെ സർക്കാർ പ്രത്യേക പ്രതിനിധിയായി സമ്പത്തിനെ നിയോഗിച്ച സർക്കാർ ഇപ്പോൾ ഓഫീസ് സ്റ്റാഫും അനുവദിച്ചു. ആറ്റിങ്ങൽ ലോക്സഭാ സീറ്റിൽ നേരിട്ട പരാജയത്തിനു ശേഷം സമ്പത്തിനെ സർക്കാർ ഏറ്റെടുത്ത അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്. ആറ്റിങ്ങലിൽ തോറ്റ ശേഷം സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിലാണ് സമ്പത്തിനു ഉടനടി നിയമനം നൽകിയത്.
ഈ വിവാദത്തിന്റെ ചൂട് മാറും മുൻപേയാണ് ഇപ്പോൾ പഴ്സനൽ സ്റ്റാഫിനെകൂടി അനുവദിക്കാൻ സർക്കാർ തീരുമാനം വന്നിരിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റൻഡ്, ഡ്രൈവർ, ഓഫിസ് അറ്റൻഡന്റ് എന്നിവരെ നിയമിക്കാനാണ് ശനിയാഴ്ച പൊതുഭരണവകുപ്പ് അനുവാദം നൽകിയത്. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ സി.കെ.സതീഷ് ബാബുവാണ് പ്രൈവറ്റ് സെക്രട്ടറി. പ്രൈവറ്റ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളമാണ് അസിസ്റ്റന്റിനു നൽകിയിരിക്കുന്നത്. എല്ലാ കാര്യങ്ങളും ഇടത് സർക്കാരിൽ തലതിരിഞ്ഞാണ് പോകുന്നത് എന്നതിന്റെ ഉദാഹരണം കൂടിയായി ഇത് മാറുകയും ചെയ്യുന്നു.
സമ്പത്തിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് 21,850 രൂപ ശമ്പളം നൽകുമ്പോൾ അസിസ്റ്റൻഡിനു നൽകുന്നത് 30,385 രൂപയാണ്. ഡ്രൈവർക്ക് 19,670, ഓഫിസ് അറ്റൻഡന്റിന് 18,030 രൂപയും നൽകുന്നു. സ്റ്റാഫുകൾക്ക് വീട്ടുവാടകയും അനുവദിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര മാനദണ്ഡമനുസരിച്ച് സ്ഥിരജീവനക്കാർക്കു മാത്രമേ അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം വീട്ടുവാടകയായി അനുവദിക്കാൻ കഴിയൂ. സമ്പത്തിന്റെ സ്റ്റാഫിലുള്ളവരെല്ലാം കരാർ ജീവനക്കാരാണ്. ഇവരുടെ യാത്രാ ബത്ത പിന്നീട് തീരുമാനിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവർക്കുവേണ്ടി യാത്രാബത്ത ഇനത്തിലും സർക്കാരിനു ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും.
എ.സമ്പത്തിനെ പ്രത്യേക പ്രതിനിധിയെ നിയമിച്ചതുകൊണ്ട് സർക്കാരിനു കാര്യമായ ഗുണമില്ലെന്നു ഭരണവൃത്തങ്ങളിൽ തന്നെ അഭിപ്രായം ഉയർന്നിരിക്കെയാണ് സമ്പത്തിനു പെഴ്സണൽ സ്റ്റാഫും മറ്റു സൗകര്യങ്ങളും നൽകി പിണറായി സർക്കാർ വീണ്ടും അനുഗ്രഹവർഷം നടത്തിയിരിക്കുന്നത്. എല്ലാം സർക്കാർ ഖജനാവിൽ നിന്നും തന്നെയാണ് പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ കടങ്ങൾ സെറ്റിൽ ചെയ്തത് സർക്കാർ ഖജനാവിൽ നിന്നും പണം നൽകിയാണ്. ഒപ്പം എംഎൽഎയുടെ മകന് സർക്കാർ ജോലിയും നൽകി. ഉഴവൂർ വിജയൻ മരിച്ചപ്പോൾ കുടുംബത്തിന് 25 ലക്ഷം രൂപയും സർക്കാർ ഖജനാവിൽ നിന്നാണ് നൽകിയത്. ഭരണപരിഷ്ക്കാര കമ്മിഷൻ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ വി എസ്.അച്യുതാനന്ദനും, മുന്നോക്ക വികസന കോർപ്പറേഷൻ അധ്യക്ഷൻ ആർ.ബാലകൃഷ്ണപിള്ളയ്ക്കും ചീഫ് വിപ്പ് കെ.രാജനും സർക്കാർ ക്യാബിനറ്റ് പദവി നൽകിയിട്ടുണ്ട്. ഒപ്പം സ്റ്റാഫുകളും. ഇതിനുള്ള പണവും സർക്കാർ ഖജനാവിൽ നിന്നാണ് പോകുന്നത്. ഇത്തരം വിവാദങ്ങൾ സർക്കാരിനെ ചൂഴ്ന്നു നിൽക്കുമ്പോഴാണ് വീണ്ടും ഖജനാവിനെ പിഴിഞ്ഞ് ധൂർത്തുകളും അധികാര ദുർവിനിയോഗങ്ങളും വരുന്നത്.
ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ ഓഫിസ് കേന്ദ്രീകരിച്ചാണ് സമ്പത്തിന്റെ ഓഫിസും പ്രവർത്തിക്കുന്നത്. സമ്പത്ത് ചെയ്യുന്ന ജോലി ചെയ്യുന്നത് മുൻപും ഇപ്പോഴും ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ ഓഫിസ് തന്നെയാണ്. എന്നാൽ ഇപ്പോൾ ഉത്തരവാദിത്തങ്ങൾ മുഴുവൻ സമ്പത്തിനു എന്ന രീതിയിലാണ് സർക്കാർ നീങ്ങുന്നത്. ഇത്തരം കാര്യങ്ങളിൽ റസിഡൻസ് കമ്മിഷണറുടെ ഓഫിസിനും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. സമ്പത്തിനെ നിയമിക്കുന്നതിനു മുൻപ് റസിഡൻസ് കമ്മിഷണറുടെ ഓഫിസാണ് സംസ്ഥാന -കേന്ദ്ര സർക്കാരുകൾക്കിടയിലെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്നത്. സമ്പത്തിനു പ്രത്യേക പദവി നൽകിയതോടെ ഡൽഹിയിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ താറുമാറായതായി വിലയിരുത്തലും വന്നിട്ടുണ്ട്.
നിലവിൽ തന്നെ സ്ഥല സൗകര്യമില്ലാത്ത റസിഡൻസ് കമ്മിഷണറുടെ ഓഫിസിലാണ് സമ്പത്തിന്റെ ഓഫീസും സ്റ്റാഫും എല്ലാം പ്രവർത്തിക്കുന്നതും. എജി ഓഫീസിൽ വേലപ്പൻ നായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറാക്കി നിയമിച്ച അതേ രീതിയിൽ തന്നെയാണ് ഡൽഹിയിലെ റസിഡന്റ് കമ്മിഷണർ ഓഫിസിൽ സമ്പത്തിനെ നിയോഗിച്ചതും. വേലപ്പൻ നായർ സ്പെഷ്യൽ ലെയ്സൺ ഓഫീസറായപ്പോൾ സമ്പത്ത് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയാണ്. എജി ഓഫീസിൽ എജി ചെയ്യുന്ന ജോലികൾ തന്നെയാണ് വേലപ്പൻ നായർക്ക് നൽകിയത്. ഡൽഹിയിലും ഇതേ അവസ്ഥ തന്നെ. ചരിത്രത്തിൽ ആദ്യമായാണ് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയെ സർക്കാർ നിയമിച്ചത്.
റസിഡൻസ് കമ്മിഷണർ ചെയ്യുന്ന ജോലി തന്നെയാണ് സമ്പത്തും ചെയ്യേണ്ടതും. ഇത്തരം കാര്യങ്ങൾക്ക് എതിരെ ജനങ്ങളിൽ ഉയരുന്ന എതിർപ്പും വിരൽ ചൂണ്ടലുകളും ഇടത് സർക്കാരിനു നേരെയാണ് ഉയരുന്നത്. പക്ഷെ എന്നത്തെയും പോലെ ഇത്തരം എതിർപ്പുകൾക്ക് നേരെ സർക്കാർ അവഗണന തന്നെയാണ് തുടരുന്നത്, ഒപ്പം പുതു നിയമനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.
Stories you may Like
- ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം
- ഇത് മന്ത്രി വീണാ ജോർജിന്റെ ഓഫീസിലെ പ്രധാനിയെ രക്ഷിച്ചെടുക്കാനുള്ള 'കരുതൽ
- പെൻഷൻ ഉറപ്പാക്കി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ മാറ്റിത്തുടങ്ങി
- ഗണേശ് കുമാറിന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
- ആയുഷ് നിയമന കോഴയിൽ വീണാ ജോർജിന്റെ ഓഫീസിനെതിരെ അന്വേഷണം ഉണ്ടാകില്ല
- TODAY
- LAST WEEK
- LAST MONTH
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- വീട്ടുടമയും കുടുംബവും വിനോദ യാത്രക്ക് പോയത് ഷിജുവിനെ വീട് നോക്കാനും വളർത്തുനായയെ പരിചരിക്കാനും ചുമതലപ്പെടുത്തി; തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ മൃതദേഹം; ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിൽ നിന്നും 22 കിലോമീറ്റർ അകലെയായി; അനിലയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് നിഗമനം
- ചില ഓൺലൈൻ മാധ്യമങ്ങൾ ചിത്രം 250 കോടി നേടി എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സിറാജ് വലിയ തുക ആവശ്യപ്പെട്ടു; വരവ് ചെലവ് കണക്ക് നോക്കി കരാർ അനുസരിച്ചുള്ള ലാഭവിഹിതം ന്ൽകാമെന്ന് സൗബിൻ ഷാഹിർ; മഞ്ഞുമ്മൽ ബോയ്സിൽ ഒത്തുതീർപ്പ് സാധ്യത
- കോഴിക്കോട് നിന്ന് ബംഗ്ലൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ബസിന്റെ വാതിൽ തനിയെ തുറന്നു; ബാഗിന്റെ വള്ളി ഉപയോഗിച്ച് താൽകാലികമായി വാതിൽ കെട്ടി വച്ച് 1171 രൂപയും ആഡംബ നികുതിയും നൽകിയവർ ആ ബസിൽ യാത്ര തുടർന്നു; നവകേരള ബസിലും 'മാൻഡ്രേക്ക് ഇഫക്ട്' !
- വീട്ടിൽ വ്യായാമം ചെയ്യവേ യുവ ചാർട്ടേഡ് അക്കൗണ്ടന്റ് കുഴഞ്ഞു വീണു മരിച്ചു; യുകെ മലയാളികൾക്ക് തീരാ വേദനയായി ജെറീനയുടെ മരണം; മകളുടെ കല്യാണം കാണാൻ കൊതിച്ചിരിക്കവേ എത്തിയ മരണത്തിൽ തകർന്ന് ജോർജ്ജും റോസ്ലിയും
- താൽകാലിക ചുമതലയാണെങ്കിലും ആ കസേര ഹസൻ അത്രയെളുപ്പം വിട്ടു കൊടുക്കില്ല; ഒർജിനൽ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂർവ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവൻ; സുധാകരൻ കാത്തിരിക്കണം; എഐസിസിയുടെ അറിയിപ്പ് വരും വരെ ഹസൻ തുടരും; കെസി ഇഫക്ട് വീണ്ടും
- മിക്സചർ വാങ്ങാൻ പോകുന്ന വഴി ബൈക്ക് മറിഞ്ഞു; ഗുരുതരമായി പരുക്കേറ്റ പിന്നിലിരുന്ന പതിനേഴുകാരനെ ഉപേക്ഷിച്ച് ബൈക്കുമായി കടക്കാൻ ശ്രമം; നാട്ടുകാർ തടഞ്ഞ് പൊലീസിൽ നൽകി; പരുക്കേറ്റ പതിനേഴുകാരൻ മരിച്ചു; ബൈക്ക് ഓടിച്ചിരുന്നയാൾ അറസ്റ്റിൽ
- 'പ്രതാപനും വിൻസെന്റും പിന്നെ അവരുടെ ഒരു കോക്കസും; തൃശൂരിൽ വേറെ ആര് വന്നാലും അവർ സമ്മതിക്കില്ല; ശ്വാസം മുട്ടിച്ചു കളയും; സഹികെട്ടാണ് കോൺഗ്രസ് വിട്ടത്; മുരളി മന്ദിരം അച്ഛൻ എനിക്കെന്ന് പറഞ്ഞ വീടാണ്'; തനിക്കും മുരളിയേട്ടനും അവകാശമുണ്ടെന്ന് പത്മജ
- ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളിൽ ഒരു ഇതൾ പോലും അരളിപ്പൂവ് ഇടരുത്; വീട്ടിലുണ്ടെങ്കിൽ വെട്ടിക്കളയണം; ഗുരുവായൂരിലടക്കം ഒഴിവാക്കിയിട്ടും ശബരിമലയിലടക്കം തുടരുന്നു; നാലുഗ്രാം അകത്തു ചെന്നാൽ മാരകം; അരളി മലയാളി ഇനിയും ഗൗരവത്തിലെടുക്കാത്ത കൊടിയ വിഷം തന്നെ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- ലോക്സഭയിലെ ബിജെപി അക്കൗണ്ട് തുറക്കൽ തിരുവനന്തപുരത്തു നിന്നോ? തലസ്ഥാനത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഉദ്ധരിച്ചു പത്രവാർത്ത; ശശി തരൂർ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അടിയൊഴുക്കിൽ ആശങ്ക; തൃശൂരിൽ എൽ.ഡി.എഫ് വിജയമെന്നും കേന്ദ്ര ഇന്റലിജൻസ്
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍