Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; പുലർച്ചെ എത്തിയ അക്രമികൾ ആശ്രമം തല്ലിതകർത്തു; രണ്ട് കാറുകൾക്ക് തീയിട്ടു; മടങ്ങിയത് സാളഗ്രാമത്തിന് മുന്നിൽ റീത്ത് വച്ചും; കുണ്ടമൺകടവിലെ അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി; അക്രമം നടത്തിയത് പരിവാറുകാരെന്ന് ആരോപിച്ച് സന്ദീപാനന്ദ ഗിരി; രാഹുൽ ഈശ്വറിനും കുടുംബത്തിനുമെതിരേയും ആരോപണം; ശബരിമലയിലെ സ്ത്രീ അനുകൂല നിലപാടിനോടുള്ള പകപോക്കലെന്ന് സ്വാമി

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; പുലർച്ചെ എത്തിയ അക്രമികൾ ആശ്രമം തല്ലിതകർത്തു; രണ്ട് കാറുകൾക്ക് തീയിട്ടു; മടങ്ങിയത് സാളഗ്രാമത്തിന് മുന്നിൽ റീത്ത് വച്ചും; കുണ്ടമൺകടവിലെ അക്രമികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി; അക്രമം നടത്തിയത് പരിവാറുകാരെന്ന് ആരോപിച്ച് സന്ദീപാനന്ദ ഗിരി; രാഹുൽ ഈശ്വറിനും കുടുംബത്തിനുമെതിരേയും ആരോപണം; ശബരിമലയിലെ സ്ത്രീ അനുകൂല നിലപാടിനോടുള്ള പകപോക്കലെന്ന് സ്വാമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം. തിരുവനന്തപുരം കുണ്ടമൺകടവിലെ ആശ്രമത്തിലാണ് ഇന്ന് പുലർച്ചെ ആക്രമണം ഉണ്ടായത്. രണ്ട് കാറുകൾക്ക് തീയിട്ടു. ആശ്രമത്തിന് മുമ്പിൽ റീത്ത് വച്ചാണ് ആക്രമികൾ മടങ്ങിയത്. ്അക്രമം നടത്തിയത് സംഘപിരവാറുകാരാണെന്ന് സ്വാമി ആരോപിച്ചു. ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് സ്വാമി.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതിന് സ്വാമിക്കെതിരെ ഭീഷണിയുണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിലയിരുത്തൽ. കുണ്ടമൺകടവിലെ അക്രമം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. കത്തിച്ച കാറുകളിലെ തീയണച്ചത് ഫയർഫോഴ്‌സ് എത്തിയാണ്. സമീപത്തെ സിസിടിവികളും മറ്റും പരിശോധിച്ച് അക്രമികളെ കണ്ടെത്താനുള്ള നടപടി പൊലീസ് തുടങ്ങി കഴിഞ്ഞു. തന്റെ ആശ്രമത്തിന് നേരെ അക്രമം നടത്തിയവർക്ക് മറുപടി പറയേണ്ടി വരുമെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. സംഘപരിവാറിനൊപ്പം രാഹുൽ ഈശ്വറും കുടുംബവുമാണ് അക്രമത്തിന് പിന്നിലെന്നാണ് സ്വാമിയുടെ ആരോപണം.

കാഴിക്കോട് ജനിച്ച സന്ദീപാനന്ദഗിരി ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ച് പ്രവർത്തിക്കുകയായിരുന്നു. സ്‌കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്. ഭാഗവതം,മഹാഭാരതം, ഭഗവദ്ഗീത,ധർമശാസ്ത്രം തുടങ്ങിയ സനാതനധർമത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അഗാധമായ അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള സന്ദീപാനന്ദഗിരിക്ക് ലോകമൊട്ടുക്ക് ആസ്വാദകരുള്ള പ്രഭാഷകനാണ്. എന്നാൽ വിശ്വാസ പ്രശ്‌നങ്ങൾക്ക് പലപ്പോഴും പുരോഗമന ചിന്തയിലൂന്നിയ മറുപടികളാണ് സന്ദീപാനന്ദഗിരി നൽകാറ്. ഇത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തിൽ ഉൾപ്പെടെ ഇത് നിഴലിച്ചു.

ശബരിമല സ്ത്രീ പ്രവേശനം തടയുമെന്ന് പ്രഖ്യാപിച്ചു സമരം നടത്തുന്നത് ഭക്തിയും വിശ്വാസവും ലവലേശമില്ലാത്തവരാണെന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ വിശ്വാസികൾക്കെതിരായി യാതൊരു നിർദ്ദേശവും നൽകാതിരിക്കേ സമരം തുടരുന്നതിന് പിന്നിൽ സവർണ താൽപര്യങ്ങളുടെ സംരക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം എന്ന സുപ്രീം കോടതി വിധിയെ ചൊല്ലി കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനെതിരെ സമരം നടത്തുന്നതിന് പിന്നിലുള്ള അജണ്ട വേറെയാണ്. ശബരിമല അയ്യപ്പനോടുള്ള വിശ്വാസവും ഭക്തിയും കൊണ്ടൊന്നുമല്ല ഈ സമര കോലാഹലം. ഇതിന്റെ പേരിൽ ഹിന്ദുമതത്തിന്റെ അടയാളങ്ങൾ പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ സമരമെന്നും ആരോപിച്ചു. ഇതിനൊപ്പം ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വറിന്റെ ഭാര്യയുമായി നടത്തി സംവാദവും വിവാദങ്ങൾക്ക് കാരണമായി. നേരത്തേയും സന്ദീപനാനന്ദ ഗിരിക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

അമൃതാനന്ദമയീ മഠത്തിനെതിരെ നടത്തിയ പ്രസ്താവനയായിരുന്നു ഇതിന് കാരണം. ശബരിമല വിഷയത്തിൽ നടത്തുന്ന ഈ വിവാദങ്ങളുടെയും സമരങ്ങളുടെയും പിന്നിൽ വലിയ രാഷ്ട്രീയ ശക്തി സമാഹരണത്തിനുള്ള ദുഷ്ട ലാക്കുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും വലിയ മാനങ്ങളുള്ള സുപ്രീം കോടതി വിധിയെ ചൊല്ലിയുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും ശബരിമല വിഷയത്തിലും സ്വാമി നിലപാട് എടുത്തതോടെ വീണ്ടും വിവാദ പരുഷനായി. യുക്തിക്ക് നിരക്കാത്തതും ഹിന്ദുമത സനാതന ധർമ്മങ്ങൾക്കും എതിരാണ് ഈ സമരമെന്നും അയ്യപ്പനെയും ഹിന്ദുമതത്തെയും അവഹേളിക്കുന്ന വിവാദങ്ങളും സമരവും അവസാനിപ്പിക്കണമെന്നായിരുന്നു നിലപാട്.

സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് കേസരിയിലും ബിജെപി മുഖപത്രത്തിലും സ്ത്രീ പ്രവേശനത്തിന് അനുകൂലമായി ലേഖനവും മുഖപ്രസംഗവും എഴുതിയിട്ടുണ്ടെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞിരുന്നു. ചാനൽ ചർച്ചയിലും മറ്റും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാടുമായി നിറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP