സോളാർ കമ്മീഷൻ ഉത്തരവ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ചെയ്യിച്ച സരിതയ്ക്ക് എന്തുകൊണ്ട് ആ കത്ത് കീറി കളഞ്ഞുകൂടാ? കത്തു ബോംബിന്റെ മേൽ ദുരൂഹത നിലനിർത്തുന്നത് ബ്ലാക്ക് മെയിൽ കച്ചവടം തുടരാനോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജയിലിൽ വച്ച് എഴുതിയ കത്ത് ഹാജരാക്കണമെന്ന സോളാർ കമീഷൻ ഉത്തരവിനെതിരെ സരിത എസ്. നായർ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരിക്കുന്നു. സോളാർ കമീഷന്റെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. എന്നാൽ ഈ നിയമക്കുരുക്കുകളൊന്നുമില്ലാതെ സരിതയ്ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്നായിരുന്നു ഇത്. കത്തിനെ പറ്റി സോളാർ കമ്മീഷൻ ചോദിച്ചപ്പോൾ തന്നെ അത് കീറി കളഞ്ഞുവെന്ന് സരിതയ്ക്ക് പറയാമായിരുന്നു. മാനസിക സംഘർഷമുള്ളതിനാൽ കത്ത് കീറിയതാണെന്ന് പറഞ്ഞാൽ നിയമപരമായി പോലും കമ്മീഷന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എന്നാൽ കത്ത് തന്റെ കൈയിലുണ്ടെന്നും അത് ഹാജരാക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും സരിത പറയുന്നു. ഇതിൽ കള്ളക്കളിയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
സോളാറിലെ സരിതയുടെ വിലപേശൽ ശക്തിയെന്ന് പറയുന്നത് പ്രസ്തുത കത്താണ്. ജയിലിൽ വച്ചെഴുതിയ കത്ത് പുറത്തുവന്നാൽ പല വമ്പന്മാരുടേയും തല ഉരുളും. ഈ ഭീഷണിയിൽ പല പ്രമുഖരും പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സോളാര്‍ കമ്മീഷന് മുന്നിൽ കത്ത് തന്റെ കൈയിലുണ്ടെന്ന് സരിത പറഞ്ഞത്. ഇതിലൂടെ ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ സാധ്യത തുറന്നിടുന്നു. ഈ കത്ത് കമ്മീഷന് നൽകിയാലും അതോടെ അതിന്റെ പ്രസക്തി നഷ്ടമാകും. ചില മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടി വരുമായിരിക്കും. എങ്കിലും സരിതയ്ക്ക് നഷ്ടം മാത്രമേ ഉള്ളൂ. കത്തിന്റെ ഉറവിടം കമ്മീഷന് കിട്ടിയാൽ അതിന്റെ പ്രസക്തി അതോടെ നഷ്ടമാകും. ഈ സാഹചര്യവും അടയ്ക്കുന്നത് ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ സാധ്യതയാണ്. അതുകൊണ്ടാണ് കത്ത് നഷ്ടമായിട്ടില്ലെന്ന് വ്യക്തമാക്കി അത് പുറത്തു പോകാതിരിക്കാൻ സ്വകാര്യതയുടെ മറ സരിത ആയുധമാക്കുന്നത്.
തന്റെ കത്ത് സ്വകാര്യ രേഖയാണെന്ന് സരിത സോളാർ കമീഷനിൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിയ കമീഷൻ കത്ത് ഹാജരാക്കണമെന്ന് നിർദേശിക്കുകയായിരുന്നു. ഇതിനകം തന്നെ കത്തിന്റെ സ്വകാര്യത നഷ്ടപ്പെട്ടു എന്നും കേസിന്റെ മുന്നോട്ടുപോക്കിന് കത്ത് ഹാജരാക്കിയേ മതിയാകൂ എന്നും കമീഷൻ പറഞ്ഞു. ഇത് ചോദ്യം ചെയ്താണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ജയിലിൽ വച്ച് സരിത എഴുതി അഭിഭാഷകന് കൈമാറിയ കത്ത് ഹാജരാക്കാൻ നിർദേശിക്കണമെന്ന ആവശ്യം തെളിവെടുപ്പിനിടെ കമീഷൻ മുമ്പാകെ ഉയർന്നിരുന്നു. സരിതയുടെ അഭിഭാഷകൻ ഈ ആവശ്യത്തെ എതിർത്തെങ്കിലും എതിർപ്പ് തള്ളുകയും കത്ത് ഹാജരാക്കാൻ കമീഷൻ നിർദേശിക്കുകയുമായിരുന്നു. ഈ ഉത്തരവിനെതിരെയാണ് സരിത ഹർജി നൽകിയതും അനുകൂല വിധി നേടിയതും.
സ്വകാര്യസ്വഭാവം ഉള്ളതിനാലും ഉള്ളടക്കം കമീഷന്റെ പരിഗണനയിലുള്ള കാര്യമല്ലാത്തതിനാലും കത്ത് ഹാജരാക്കാൻ തടസ്സമുണ്ടെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. ഇതാണ് താൽകാലികമായി അംഗീകരിക്കപ്പെടുന്നത്. പ്രഫഷനൽ കമ്യൂണിക്കേഷന്റെ പരിധിയിൽ വരുന്നതാണിത്. തെളിവുനിയമത്തിന്റെ 126ാം വകുപ്പ് പ്രകാരം ഇത്തരം കാര്യങ്ങൾ ഹാജരാക്കാൻ കോടതിക്കോ മറ്റു ഫോറങ്ങൾക്കോ ആവശ്യപ്പെടാനാകില്ലെന്നാണ് കോടതിയിൽ സരിത വാദിക്കുന്നത്. അതിനിടെ സോളാർ കമ്മിഷനോടു സഹകരിക്കില്ലെന്നും സരിത സൂചന നൽകുന്നു. തന്റെയും മക്കളുടേയും ഭാവിയെക്കരുതിയാണു കത്ത് കമ്മിഷനു മുന്നിൽ ഹാജരാക്കാത്തതെന്നും സരിത പറയുന്നു. മനുഷ്യത്വരഹിതമായാണു കമ്മിഷൻ തന്നോടു പെരുമാറുന്നതെന്നു സരിത പറഞ്ഞു.
സ്ത്രീയെന്ന പരിഗണനയും മനുഷ്യാവകാശവും കമ്മിഷൻ പരിഗണിക്കുന്നില്ല. അതുകൊണ്ടു കമ്മിഷനുമായി തുടർന്നു സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്. വിവേകക്കുറവുകൊണ്ടാണു കത്ത് മാദ്ധ്യമങ്ങൾക്കു മുന്നിൽ ഹാജരാക്കിയത്. ഭാവിയെക്കരുതി കത്ത് കമ്മിഷനുമുന്നിൽ ഹാജരാക്കാനാകില്ല. മുഖ്യമന്ത്രി സോളാർ കമ്മിഷനുമുന്നിലെത്തിയതിൽ തനിക്ക് ആശങ്കയില്ലെന്നും സരിത വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ സരിത എഴുതിയതായി പറയുന്ന കത്ത് ഹാജരാക്കണമെന്നായിരുന്നു സോളർ കമ്മിഷന്റെ ഉത്തരവ്. കമ്മിഷനിൽ മൊഴി നൽകാനെത്തുമ്പോൾ കത്തു കൊണ്ടുവരണമെന്നാണു ജസ്റ്റിസ് ജി. ശിവരാജന്റെ നിർദ്ദേശം.
പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാകേണ്ടതില്ലെങ്കിൽ 27, 28 തീയതികളിൽ സരിത കമ്മിഷനിൽ ഹാജരാകണമെന്നാണു നിർദ്ദേശം. ഹൈക്കോടതി സ്റ്റോയോടെ കത്ത് സരിതയ്ക്ക് ഹാജരാക്കേണ്ടതില്ല. സരിത എസ്. നായരുടെ വിവാദ കത്ത് പിടിച്ചെടുക്കുന്നതിനു നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ സോളർ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ മുൻപാകെ പറഞ്ഞിരുന്നു.
കത്തിലെ രഹസ്യം പരസ്യമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ കത്തിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടെന്നും സോളർ തട്ടിപ്പ് അന്വേഷണത്തിനു കത്ത് ആവശ്യമാണെന്നും കമ്മിഷൻ ഡിജിപിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സരിത കോടതിയെ സമീപിച്ചത്. ഇത് വിജയിക്കുന്നതോടെ സോളാർ കത്തിലെ ബ്ലാക് മെയിൽ തുടരാൻ വീണ്ടും അവസരമൊരുങ്ങുകയാണ്. മുമ്പ് ഇതേ കത്ത് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സരിത ഉയർത്തിക്കാട്ടിയിരുന്നു. അന്ന് ഇതിലെ വസ്തുതകൾ പുറത്തുവരികയും ചെയ്തിരുന്നു. അത്തരമൊരു കത്താണ് സരിത ഇപ്പോൾ ഹാജരാക്കാൻ കഴിയില്ലെന്ന് പറയുന്നത്.
പ്രസ് ക്ലബ്ബിലെ വാർത്താസമ്മേളനവും ബ്ലാക് മെയിൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നിരുന്നു. സോളാറുമായി ബന്ധപ്പെട്ട പല കേസുകളും ഒതുക്കിത്തീർക്കപ്പെട്ടിരുന്നു. ഇതിന് കാരണം ഈ കത്ത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ബ്ലാക് മെയിലിംഗാണെന്നാണ് വിലയിരുത്തൽ. സരിത ജയിലിലുള്ളപ്പോൾ തന്നെ സോളാറിലെ പല കേസുകളും കാശു കൊടുത്ത് ഒതുക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍