ജിഷയുടെ അമ്മയെ കാണാൻ സരിത എത്തിയപ്പോൾ ആശുപത്രി പരിസരം മുഴുവൻ ജനക്കൂട്ടം; തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ മുന്നണി പോരാളി താനെന്ന് തെളിയിക്കാൻ സോളാർ തട്ടിപ്പ് പ്രതിയുടെ നെട്ടോട്ടം; ഇന്നത്തെ വെളിപ്പെടുത്തലോടെ വീണ്ടും താരമാകാമെന്ന പ്രതീക്ഷ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സോളാർ വിവാദം കൊഴകുമെന്നായിരുന്നു സരിതാ എസ് നായരുടെ പ്രതീക്ഷ. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇതുവരെ അത് വലിയൊരു വിഷയമായി ഉയർന്നു വന്നില്ല. അഴിമതികളിൽ ഒന്ന് എന്ന രീതിയിൽ പരാമർശിക്കപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂട്ടർക്കും അത് ഒരിക്കലും തലവേദനയായതുമില്ല. അതുകൊണ്ട് തന്നെയാണ് സോളാറിൽ നിർണ്ണായക വെളിപ്പെടുത്തലുകൾക്ക് സരിത തയ്യാറെടക്കുന്നത്. സോളാർ കമ്മീഷന് മുന്നിൽ കൂടുതൽ വിഡിയോകൾ സരിത നൽകും. അതിൽ പലതും പൊതുസമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്യും. ഇതിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച മുഖ്യഘടകമായി മാറുകയാണ് ലക്ഷ്യം. ഇടതുമുന്നണിക്ക് വിജയം എത്തിച്ച വ്യക്തി താനെന്ന് വരുത്താനാണ് ശ്രമം.
ഇതിന്റെ ഭാഗമായി ജിഷയുടെ അമ്മ രാജേശ്വരിയെ സോളാർ കേസ് പ്രതി സരിത എസ്. നായർ സന്ദർശിച്ചു. ജിഷയും താനും ഒരേ അനുഭവങ്ങളാണ് നേരിട്ടതെന്നും താൻ ജീവനോട് ഇരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ എന്നും സരിത പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് സരിത പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ജിഷയുടെ വീട്ടുകാരുടെ അനുവാദത്തോടെയാണ് സരിത എത്തിയത്. അഞ്ച് മിനിറ്റോളം സരിത ജിഷയുടെ അമ്മയ്ക്കൊപ്പം ചെലവഴിച്ചു. ജിഷയും താനും ഓരോ പ്രതീകങ്ങളാണെന്ന് സരിത പറഞ്ഞു. ജിഷയ്ക്ക് നേരിടേണ്ടി വന്ന അതേ അനുഭവം തന്നെയാണ് തനിക്കും നേരിടേണ്ടി വന്നത്.
സോളാർ കമ്മീഷനിൽ ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയ ശേഷമാണ് സരിത പെരുമ്പാവൂരിൽ എത്തിയത്. സരിത എത്തിയതറിഞ്ഞ് നിരവധി പേർ താലൂക്ക് ആശുപത്രിയിൽ തടിച്ചുകൂടി. ഇതെല്ലാം തന്റെ ജനപ്രിയതയ്ക്കുള്ള തെളിവായി സരിത കരുതുന്നു. സോളാർ ആരോപണങ്ങൾ ഉയർന്നപ്പോൾ സരിതയുടെ വാക്കുകൾക്ക് കേരളം കാതോർത്തിരുന്നു. എന്നാൽ പലപ്പോഴും മൊഴികൾ മാറ്റി പറഞ്ഞതോടെ സരിതയുടെ പ്രസക്തിയും കുറഞ്ഞു. പിതൃതുല്യനെന്ന് വിളിച്ച മുഖ്യമന്ത്രിക്ക് എതിരെ ഉയർത്തിയ ആരോപണങ്ങളും സോളാറിന്റെ പ്രസക്തി ഇല്ലാതാക്കി. എന്നാൽ തന്റെ കൈയിൽ ഇനിയും ഞെട്ടിക്കുന്ന തെളിവുകൾ ഉണ്ടെന്ന് സരിത പറഞ്ഞുകൊണ്ടേ ഇരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സോളാർ കമ്മീഷനിൽ പുതിയ തെളിവുകൾ നൽകാനൊരുങ്ങുന്നത്.
തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ഈ നീക്കത്തിലൂടെ രാഷ്ട്രീയ പൊട്ടിത്തെറിയാണ് സരിത ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരുമായി തന്റെ ബന്ധം വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ സോളാർ കമീഷന് കൈമാറിയതായി സരിത. എസ്.നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് പെൻഡ്രൈവുകളും മുഖ്യമന്ത്രി, മന്ത്രിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള ബന്ധം വ്യക്തമാക്കുന്ന രണ്ട് ഫയലുകളുമാണ് സരിത കമീഷന് കൈമാറിയതെന്നാണ് വിവരം. വിവാദ കത്തും കമീഷന് നൽകിയെന്ന് സരിത വെളിപ്പെടുത്തി. ടെലിവിഷൻ ചാനൽ പുറത്തുവിട്ട താനെഴുതിയ കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ കേന്ദ്ര മന്ത്രി കെ.സി. വേണുഗോപാലും മാനനഷ്ടക്കേസ് ഫയൽ ചെയ്ത സാഹചര്യത്തിലാണ് തെളിവുകൾ കൈമാറാൻ തീരുമാനിച്ചതെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മകൻ ചാണ്ടി ഉമ്മൻ, കെ.സി. വേണുഗോപാൽ, മന്ത്രിമാരായ അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, ആര്യാടൻ മുഹമ്മദ് എന്നിവരിൽനിന്ന് ശാരീരികവും മാനസികവുമായ മോശം അനുഭവങ്ങളുണ്ടായതായി അവർ പറഞ്ഞു. എംഎൽഎമാരായ ഹൈബി ഈഡൻ, പി.സി. വിഷ്ണുനാഥ്, മോൻസ് ജോസഫ് കൂടാതെ കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി ബന്ധപ്പെട്ട് പറയേണ്ടെന്ന് കരുതിയ കാര്യങ്ങൾ ഇപ്പോൾ പറയിപ്പിക്കുകയാണ്. വേണമെങ്കിൽ തനിക്ക് കോടികളുടെ ഒത്തുതീർപ്പിന് പോകാം എന്നാൽ, ഇപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് മാനനഷ്ടമുണ്ടായത് തനിക്ക് മാത്രമാണ്. അന്വേഷണമാവശ്യപ്പെട്ട് സമീപിച്ച കോടതി തനിക്ക് വിശ്വാസ്യതയില്ളെന്ന നിലപാടെടുത്തു. എന്നാൽ, മാനനഷ്ടക്കേസ് കൊടുത്തവർ അവർക്കെതിരായ പ്ളാറ്റ്ഫോം സ്വയം സൃഷ്ടിച്ചിരിക്കുകയാണെന്നും സരിത പറഞ്ഞിരുന്നു.
കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കൺവെൻഷൻ സെന്ററിനായും മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരിയാകേണ്ടി വന്നു. പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ മെത്രാൻ കായൽ മാതൃക നടപ്പാക്കാനാണ് ഇടപെട്ടത്. ഇക്കാര്യങ്ങൾ സംബന്ധിച്ച തെളിവുകളും വെള്ളിയാഴ്ച ഹാജരാക്കും. കേരളം താങ്ങാത്ത കാര്യങ്ങളായിരിക്കാം വെള്ളിയാഴ്ച ഹാജരാക്കുന്നതെന്നും സരിത പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം തന്റെയും കുടുംബത്തിന്റെയും അവസ്ഥയെന്തായിരിക്കുമെന്നറിയില്ളെന്നും സരിത എറഞ്ഞു. തെളിവെടുപ്പിനിടെ തുടർച്ചയായി ഹാജരാകാതിരുന്ന സരിത.എസ്.നായരെ ഇനി വിസ്തരിക്കുന്നില്ളെന്ന് നേരത്തേ സോളാർ കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രത്യേക അപേക്ഷ നൽകി സരിത തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ അവ സ്വീകരിക്കുമെന്നും കമ്മിഷൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച സരിത തെളിവുകൾ ഹാജരാക്കിയത്.
തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാ വിഷയമാകാനുള്ള സരിതയുടെ നീക്കമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. പുറത്തുവരുന്ന തെളിവുകളുടെ വ്യാപ്തിയാകും കാര്യങ്ങൾ നിശ്ചയിക്കുകയെന്നതാണ് വസ്തുത. എന്നാൽ യുഡിഎഫിന്റെ സാധ്യതകളെ തകർക്കാൻ സരിതയ്ക്കാകില്ലെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കും യുഡിഎഫിനും ഉള്ളത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍