Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കും കണ്ടാലും പേടി തോന്നുന്ന വലിയ മാളങ്ങൾ; ഇഴജന്തുക്കൾക്ക് എപ്പോൾ വേണമെങ്കിലും കയറിക്കൂടാവുന്ന പൊത്തുകൾ തറയിലും ഭിത്തിയിലും; ഷഹ്ല ഷെറിന് പാമ്പുകടിയേറ്റതും തറയിലുണ്ടായിരുന്ന പൊത്തിൽ നിന്ന്; പരാതിപ്പെട്ടിട്ടും അദ്ധ്യാപകർ അടക്കം ആരും ചെറുവിരൽ അനക്കിയില്ല; കുട്ടികൾക്ക് ക്ലാസ് മുറിയിൽ ചെരിപ്പിട്ട് കയറാൻ അനുവാദമില്ലെങ്കിലും അദ്ധ്യാപകർക്ക് എന്തുമാവാം; ഫിറ്റന്‌സ് പോലുമില്ലാത്ത സർവജന സ്‌കൂൾ നടത്തിപ്പിൽ കടുത്ത അനാസ്ഥ

ആർക്കും കണ്ടാലും പേടി തോന്നുന്ന വലിയ മാളങ്ങൾ; ഇഴജന്തുക്കൾക്ക് എപ്പോൾ വേണമെങ്കിലും കയറിക്കൂടാവുന്ന പൊത്തുകൾ തറയിലും ഭിത്തിയിലും; ഷഹ്ല ഷെറിന്  പാമ്പുകടിയേറ്റതും തറയിലുണ്ടായിരുന്ന പൊത്തിൽ നിന്ന്; പരാതിപ്പെട്ടിട്ടും അദ്ധ്യാപകർ അടക്കം ആരും ചെറുവിരൽ അനക്കിയില്ല; കുട്ടികൾക്ക് ക്ലാസ് മുറിയിൽ ചെരിപ്പിട്ട് കയറാൻ  അനുവാദമില്ലെങ്കിലും അദ്ധ്യാപകർക്ക് എന്തുമാവാം; ഫിറ്റന്‌സ് പോലുമില്ലാത്ത സർവജന സ്‌കൂൾ നടത്തിപ്പിൽ കടുത്ത അനാസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

 കൽപ്പറ്റ: അഞ്ചാം ക്ലാസുകാരി ഷഹ്ല ഷെറിൻ പാമ്പുകടിയറ്റ് മരിച്ച ബത്തേരി സർക്കാർ സർവജന സ്‌കൂൾ നടത്തിപ്പിൽ കടുത്ത അനാസ്ഥയെന്ന് തെളിയുന്നു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ക്ലാസ് മുറികളിൽ ഇഴജന്തുക്കൾ കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങളാണുള്ളത്. ഇതുപോലൊരു വിടവിൽ കാൽ പെട്ടപ്പോഴാണ് കുട്ടിയുടെ കാൽ മുറിഞ്ഞത്. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നു എന്നാൽ, ഇതൊന്നും അദ്ധ്യാപകർ അടക്കം ആരും കണ്ടതായി നടിച്ചില്ല. ബുധനാഴ്ച വൈകീട്ട് 3.30-ഓടെയാണ് ക്ലാസ് മുറിയിലെ തറയിലുണ്ടായിരുന്ന പൊത്തിൽ നിന്ന് ഷഹ്ല ഷെറിന് പാമ്പു കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഷഹ്ല മരിച്ചത്. ഇതിനിടെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ഏറെ നേരെ നിരീക്ഷണത്തിൽ വെച്ചിട്ടും കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് ഡോക്ടർമാർക്ക് സ്ഥിരീകരിക്കാനായിരുന്നില്ല.

ക്ലാസിൽ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നാണ് കുട്ടികൾ പറയുന്നത്. എന്നാല്, പലവട്ടം പരാതിപ്പെട്ടിട്ടും ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ചെരിപ്പിട്ട് ക്ലാസിൽ കയറാൻ പാടില്ല. അതേ സമയം അദ്ധ്യാപകർക്ക് ക്ലാസിൽ ചെരിപ്പിടാൻ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. കുട്ടിയെ പാമ്പുകടിച്ചതെന്ന് അറിഞ്ഞിരുന്നില്ല. രക്ഷകർത്താവ് വന്നിട്ട് ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കംപ്യൂട്ടറുള്ളതിനാലാണ് ചെരുപ്പിട്ട് കയറാൻ ക്ലാസ് മുറിയിൽ അനുവദിക്കാത്തത്. അല്ലാതെ ചെരുപ്പ് ഇടരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രധാനാധ്യാപകൻ മോഹനൻ പറയുന്നു.

സ്‌കൂളിലെ അദ്ധ്യാപകർക്കു കാർ ഉണ്ടായിട്ടുപോലും ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നതാണ് വസ്തുത. സ്‌കൂൾ വിടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. അതുകൊണ്ടാണ് കുട്ടി വേദന കൊണ്ട് പിടഞ്ഞിട്ടും അദ്ധ്യാപകർ ആരും തിരിഞ്ഞു നോക്കാത്തതും പ്രശ്നം ലഘൂകരിക്കാൻ ശ്രമിച്ചതും. കുട്ടിയുമായി ആശുപത്രിയിൽ പോയാൽ സ്‌കൂളിലെ അവസാന ബെൽ മുഴങ്ങുമ്പോൾ കാറുമായി വീട്ടിലേക്ക് പോകാൻ അദ്ധ്യാപകർക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ ഏൽപ്പിച്ച് രക്ഷപ്പെടനാണ് അദ്ധ്യാപകർ ശ്രമിക്കുന്നത്. ഇതാണ് കുട്ടികളുടെ രോഷം ഇരമ്പാനും കാരണം. അദ്ധ്യാപകരെ കൈയേറ്റം ചെയ്തും സ്റ്റാഫ് റൂം അടിച്ചു തകർത്തും ജനരോഷം ഇരമ്പുന്നത് ഇതുകൊണ്ടാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന അദ്ധ്യാപകരാണ് ഷെഹലയുടെ മരണത്തിലെ യഥാർത്ഥ ഉത്തരവാദികൾ.

തന്നെ പാമ്പു കടിച്ചതായി ഷെഹല തന്നെ പറഞ്ഞിരുന്നു. 3.15നു പാമ്പു കടിച്ച കുട്ടിയെ മുക്കാൽ മണിക്കൂറിനുശേഷമാണ് ആശുപത്രിയിലെത്തിച്ചത്. പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹല ഷെറിൻ (10) ആണ് മരിച്ചത്. ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്ന് മണി കഴിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റതു പോലുള്ള പാടുകളും കണ്ടു. പാമ്പാണ് കടിച്ചതെന്ന് കുട്ടിയും തിരിച്ചറിഞ്ഞു. പക്ഷേ വീട്ടിലെത്താൻ തിടുക്കമുണ്ടായിരുന്ന അദ്ധ്യാപകർ ഇതൊന്നും കാര്യമായെടുത്തില്ല.

തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചു. സ്‌കൂൾ അധികൃതർ നൽകിയ വിവരമനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ഇവിടെ ദുരന്തമുണ്ടാക്കിയത്. കാറിൽ സ്‌കൂളിലെത്തുന്ന അദ്ധ്യാപകർ പോലും പ്രശ്നത്തിൽ മനുഷ്യത്വ പരമായ ഇടപെടൽ നടത്തിയില്ല.

പാമ്പുകടിച്ചതായി ഷഹല അദ്ധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. കുട്ടിയുടെ കാലിന് നീല നിറവുമുണ്ടായിരുന്നു. ഷഹലയ്ക്ക് വിറയലും അനുഭവപ്പെട്ടിരുന്നു. തന്നെ ആശുപത്രിയിൽ കൊണ്ടുപോവണമെന്നും വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. എന്നാൽ, കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് പ്രധാനാധ്യാപകൻ പറഞ്ഞത്. സ്വന്തമായി വാഹനമുള്ള അദ്ധ്യാപകരുണ്ടായിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. ഒരു അദ്ധ്യാപിക ആശുപത്രിയിൽ കൊണ്ടുപോവാൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രധാനാധ്യാപകൻ നിരസിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ടോയ്‌ലറ്റില്ല, ബക്കറ്റില്ല, വെള്ളമില്ല. ചെരുപ്പിട്ട് ക്ലാസിൽ കയറാൻ അനുവദിക്കാറില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. അതേസമയം, വിദ്യാർത്ഥിനികളുടെ ആരോപണം അദ്ധ്യാപകർ നിഷേധിച്ചു. ആശുപത്രിയിൽ കൊണ്ടുപോവാൻ വൈകിയിട്ടില്ലെന്നാണ് അവർ പറയുന്നത്. എന്നാൽ എന്തിന് മാതാപിതാക്കൾ എത്തുന്നതു വരെ കാത്തിരുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP