പത്രങ്ങൾക്കും ചാനലുകൾക്കും പരസ്യങ്ങളിലൂടെ പണം വാരിക്കോരി നൽകിയിട്ടും ഒരു 'പേരില്ല'! സിഎംആർഎൽ മുതലാളി കരിമണൽ കർത്ത ഒടുവിൽ സ്വന്തമായി പത്രം തുടങ്ങി
ആവണി ഗോപാൽ
തിരുവനന്തപുരം: കരിമണൽ വ്യവസായം കേരളത്തിന് കേട്ടുപരിചയമായത് വിവാദങ്ങളുടെ അകമ്പടിയോടെയാണ്. പി കെ കുഞ്ഞാലിക്കുട്ടി താൽപ്പര്യമെടുത്ത് ആലപ്പുഴ തീരത്ത് ഖനനം കരിമണൽ ഖനനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വി എം സുധീരൻ എതിർപ്പുമായി രംഗത്തെത്തിയത് ചരിത്രം. പിൽക്കാലത്ത് ഇടതെന്നോ വലതെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കളെയും പോക്കറ്റിലാക്കി ശശിധരൻ കർത്തയെന്ന വ്യവസായി കരിമണൽ വ്യവസായത്തിലെ അതികായനായി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ). പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെഎംആർഎല്ലിനെ പോലും വെല്ലുന്ന വിധത്തിൽ സിഎംആർഎൽ കോടികൾ കൊയ്തുകൂട്ടിയപ്പോൾ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം കർത്തയുടെ വഴിയേയായി. എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ പത്രങ്ങൾക്കും ചാനലുകൾക്കും കോടികൾ വാരിക്കോരി നൽകി. പരിസ്ഥിതി പ്രേമിയായ വി എസ് അച്യുതാനന്ദനും കർത്തയും തമ്മിലുള്ള സുഹൃത് ബന്ധവും ഇതിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ കോടികൾ വ്യവസായത്തിനായി മുടക്കിയിട്ടും മാദ്ധ്യമ സുഹൃത്തുക്കൾ ധാരാളം ഉണ്ടായിട്ടും ഒരു 'പേരില്ല' എന്ന തോന്നലിൽ നിന്നാകാം സ്വന്തമായി പത്രം തുടങ്ങിയിരിക്കയാണ് ശശിധരൻ കർത്ത.
ആലപ്പുഴയിൽ നിന്നും മാതൃമലയാളം എന്ന പേരിലാണ് ശശിധരൻ കർത്ത പത്രം ആരംഭിച്ചിരിക്കുന്നത്. പ്രമുഖരായ മാദ്ധ്യമപ്രവർത്തകരെ അണിനിരത്തി തന്നെയാണ് കർത്ത പത്രം ആരംഭിച്ചിരിക്കുന്നത്. ടാബ്ലോയിഡ് പത്രമെന്ന വിധത്തിൽ മധ്യാഹ്ന പത്രമായാണ് മാതൃമലയാളം പുറത്തിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കൊച്ചി എന്നിങ്ങനെ നാലിടങ്ങളിലായി പുറത്തിറങ്ങുന്ന പത്രത്തിന്റെ ചീഫ് എഡിറ്റർ കേരളാ കൗമുദിയിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായിരുന്ന വടയാർ സുനിലാണ്. മറ്റ് പ്രമുഖ പത്രങ്ങളിലെ മാദ്ധ്യമപ്രവർത്തകരും ശശിധരൻ കർത്തയുടെ പത്രത്തിൽ ജോലിക്ക് കയറിയിട്ടുണ്ട്.
തന്റെ കരിമണൽ വ്യവസായത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് കർത്ത പുതുതായി പത്രം ആരംഭിച്ചിരിക്കുന്നതെന്നാണ് അറിവ്. ആലപ്പുഴ തന്നെ കേന്ദ്രമാക്കാൻ കാരണം കരിമണൽ തന്നെയാണ്. ആലപ്പുഴ, കൊല്ലം തീരങ്ങളിലാണ് കർത്തയുടെ കരിമണൽ വ്യവസായത്തിന്റെ പ്രധാന കേന്ദ്രം. രണ്ട് ജില്ലകളുടെയും തീരത്തു നിന്നുള്ള കരിമണൽ തന്നെയാണ് കൊച്ചിയിലെ സി.എം.ആർ.എല്ലിലേക്ക് എത്തുന്നതും. അതുകൊണ്ട് തന്നെ ആലപ്പുഴയിൽ നിന്നും പത്രം ആരംഭിച്ചത് വ്യക്തമായ വാണിജ്യ താൽപ്പര്യങ്ങളോടെയാണെന്നും അറിയുന്നു.
കരിമണൽ ഖനനത്തിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത്തരം എതിർപ്പുകളെ പത്രത്തന്റെ സ്വാധീനം ഉപയോഗിച്ച് മറികടക്കാമെന്നും കർത്ത കണക്കുകൂട്ടുന്നു. കുട്ടനാട് പാക്കേജ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കർഷകരുടെ മനസിൽ ഇടംപിടിക്കാനുള്ള ശ്രമവും പത്രം തുടക്കമിട്ടിട്ടുണ്ട്. കരിമണൽ വിറ്റ് കാശുണ്ടാക്കുന്ന വ്യവസായിയെന്ന് അറിയപ്പെടുമ്പോഴും വേണ്ടത്ര പേരില്ലെന്ന തോന്നതിൽ നിന്നാണ് പത്രമുതലാളിയാകാൻ കർത്ത ഒരുങ്ങിയതെന്നുമാണ് കേൾക്കുന്നത്. കർത്തയുടെ സിഎംആർഎല്ലിന് കരിമണൽ കിട്ടാത്തഘട്ടം വന്നപ്പോൾ മാദ്ധ്യമങ്ങളെയും തൊഴിലാളി സംഘടനകളെയും വിലക്കെടുത്ത സംഭവത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ കർത്ത സ്പോൺസർ ചെയ്ത തൊഴിലാളി സമരത്തിൽ എളമരം കരീമും ചന്ദ്രശേഖരനമൊക്കെ പങ്കാളികളായിരുന്നു. ഇതാകട്ടെ സ്പോൺസേഡ് പരിപാടിയായി ചാനലുകൾ സംപ്രേഷണം ചെയ്യുകയുമുണ്ടായി.
രാഷ്ട്രപതി പ്രണബ് മുഖർജി കേരളം സന്ദർശിക്കാൻ എത്തിയ വേളയിലും സ്വയം പ്രശസ്തനാകാനുള്ള പബ്ലിക് റിലേഷൻസ് തന്ത്രങ്ങളുമായി കർത്ത രംഗത്തെത്തിയിരുന്നു. പ്രണബ് മുഖർജിയിൽ നിന്നും കർത്ത അവാർഡ് ഏറ്റുവാങ്ങുമെന്ന് മാദ്ധ്യമങ്ങളിൽ വൻ പരസ്യം നൽകിയെങ്കിലും അവാർഡ് ഏറ്റുവാങ്ങിയ വാർത്ത എങ്ങുമുണ്ടായിരുന്നില്ല. ഇങ്ങനെ കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ നൽകി മാദ്ധ്യമങ്ങളുടെ പ്രിയങ്കരനായ ശശിധരൻ കർത്തയുടെ പുതിയ ഉദ്യമത്തിന് പിന്നിൽ പബ്ലിസിറ്റി സ്റ്റണ്ടുമുണ്ട്.
ഈ സംഭവത്തിന് ശേഷം കർത്തയുടെ പേര് ഉയർന്നുകേട്ടത് ചവറ കെഎംആർഎല്ലിൽ ഉണ്ടായ വിഷവാതക ചോർച്ചയുടെ സമയത്തായിരുന്നു. സ്വകാര്യ മേഖലയിലുള്ള കരിമണൽ വ്യവസായക്കാരെ സഹായിക്കാൻ നടന്ന അട്ടിമറി ശ്രമമാണ് കെഎംആർഎല്ലിൽ ഉണ്ടായതെന്നായിരുന്നു വിമർശനം. ഇതേക്കുറിച്ച് അന്വേഷണം നടന്നെങ്കിലും എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്. ആലപ്പുഴ - കൊല്ലം തീരങ്ങളിൽ വിപുലമായ കരിമണൽ ഖനനം ലക്ഷ്യമിട്ട് സിഎംആർഎൽ ശ്രമങ്ങൾ നടത്തുണ്ട്. നേരത്തെ തീരപ്രദേശങ്ങളിൽ കരിമണൽ ഖനനം നടത്തുന്നതിനെ എതിർത്തുകൊണ്ട് ഷിബു ബേബി ജോണും എൻ കെ പ്രേമചന്ദ്രനും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയാണ് ഉണ്ടായത്. പുതുതായി ആരംഭിക്കുന്ന പത്രത്തിന്റെ പിന്തുണയോടെ കരിമണൽ ഖനനത്തെ എതിർക്കുന്നവരുടെ വായടപ്പിക്കാനാണ് ശ്രമമെന്നും ആരോപണങ്ങളുണ്ട്.
കേരളാ കൗമുദി ഫ്ളാഷ്, രാഷ്ട്രദീപിക, ബിഗ് ന്യൂസ് ശ്രേണിയിലേക്കെത്തുന്ന മറ്റൊരു പത്രമാണ് ശശിധരൻ കർത്തയുടെ മാതൃമലയാളം. നേരത്തെ തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങിയ ന്യൂസ് ബുള്ളറ്റ് എന്ന മധ്യാഹ്ന പത്രം ചുരുങ്ങിയ കാലം കൊണ്ട് തന്നെ അടച്ചുപൂട്ടിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍