'നിന്നോട് കയറി വരാനല്ലേ പറഞ്ഞുള്ളൂ.. കസേരയിൽ ഇരിക്കാൻ പറഞ്ഞോ?' ജനമൈത്രി പൊലീസ് ഭരിക്കുന്ന ശാസ്താംകോട്ടയിൽ പൊതുപ്രവർത്തകർക്കും രക്ഷയില്ല; കേസിന്റെ കാര്യത്തിന് സ്റ്റേഷനിലെത്തി സിഐ പ്രശാന്തിന് മുന്നിലെ കസേരയിൽ ഇരുന്നതിന് അപമാനിതനായത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം; റോഡിൽ നിൽക്കുന്നവരെ തെറിവിളിക്കുന്നതും സ്റ്റേഷനിൽ എത്തുന്നവരെ അപമാനിക്കുന്നതും ഹോബിയാക്കിയ പൊലീസിനെതിരെ അമർഷം പുകയുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷന് മുകളിൽ ജനമൈത്രി പൊലീസ് എന്ന വലിയ ബോർഡ് വെച്ചിട്ടുണ്ട്. കേരള പൊലീസിന്റെ ജനമൈത്രി ശാസ്താംകോട്ടയിൽ ആ ബോർഡിൽ തീരുകയാണ്. ശാസ്താംകോട്ട സിഐ പ്രശാന്തും എസ്ഐ ഷുക്കൂറും ഇവിടെ നടത്തുന്നത് പഴയ നാടുവാഴി മോഡൽ ഭരണമാണ് എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖകളും. കഴിഞ്ഞ ദിവസമാണ് റോഡരുകിൽ നിന്ന് സംസാരിച്ച യുവതിയേയും യുവാവിനേയും എസ്ഐ കണ്ണുപൊട്ടുന്ന തെറി വിളിച്ചതും അതിന് പരാതിയുമായി ചെന്നപ്പോൾ സിഐ അവരുടെ മെക്കിട്ട് കേറിയതും. ഇപ്പോൾ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സ്റ്റേഷനിലെ കസേരയിൽ ഇരുന്നതിന്റെ പേരിൽ അപമാനിക്കുന്നതിന്റെ ശബ്ദരേഖയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ച സിപിഎം നേതാവായ പഞ്ചായത്ത് അംഗം ഹെൽമറ്റ് വെച്ചില്ലെന്ന പേരിൽ തടഞ്ഞു നിർത്തി അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പൊലീസ് തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
കഴിഞ്ഞ ആഴ്ച്ചയിലാണ് സ്റ്റേഷനിൽ ഒരു കേസുമായെത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കസേരയിൽ ഇരുന്നതിന്റെ പേരിൽ സിഐ പ്രശാന്ത് അപമാനിച്ചത്. കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഐവർകാല നിലയ്ക്കലിൽ ഒരു വാട്ടർ ടാങ്ക് എടുത്ത് മാറ്റുന്നത് സംബന്ധിച്ച പ്രശ്നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ പ്രാദേശിക നേതാവായ വിജയനാണ് അപമാനം നേരിടേണ്ടി വന്നത്. നിലയ്ക്കൽ കോളനിയിൽ വർഷങ്ങൾ പഴക്കമുള്ള വാട്ടർ ടാങ്ക് കോളനി നിവാസികൾക്ക് ഭീഷണിയായി നിൽക്കുകയായിരുന്നു. ഇത് നീക്കം ചെയ്യാൻ പഞ്ചായത്ത് ടെൻഡർ കൊടുക്കുകയായിരുന്നു. ആദ്യ ദിവസം തൂണുകൾ എല്ലാം കട്ട് ചെയ്ത് നിർത്തിയ ശേഷം കരാറുകാരൻ പണിക്കാരുമായി മടങ്ങി പോകാൻ ശ്രമിച്ചു. എന്നാൽ, തൂണികൾ എല്ലാം അറുത്ത് നിർത്തിയ ശേഷം ടാങ്ക് തള്ളി താഴെയിടാതെ പോകുന്നത് പ്രദേശവാസികൾക്ക് അപകടം ഉണ്ടാകാൻ കാരണമാകും എന്ന് ആളുകൾ കരാറുകാരനോട് പറഞ്ഞു. ഇതിനിടെ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കരാറുകാരനെ പിന്തുണയ്ക്കുകയും ബാക്കി പണി നാളെ ചെയ്താൽ മതി എന്ന് പറയുകയും ചെയ്തതായിരുന്നു പ്രശ്നത്തിന്റെ തുടക്കം.
തർക്കത്തെ തുടർന്ന് നാട്ടുകാർ തന്നെ ടാങ്ക് തള്ളിമറിച്ചിട്ടു. ഇതിനിടെ നാട്ടുകാരും കോൺഗ്രസ് നേതാവും തമ്മിൽ ചെറിയതോതിൽ സംഘർഷം ഉണ്ടായിരുന്നു. ഇതോടെ ഇയാൾ പരാതിയുമായി സ്റ്റേഷനിലെത്തി. തന്നെ കോളനിവാസികൾ മർദ്ദിച്ചു എന്നായിരുന്നു യൂത്ത്കോൺഗ്രസ് നേതാവിന്റെ ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കോളനി നിവാസിയുമായ വിജയൻ ആ സമയം സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ, വിജയനെ കൂടി പ്രതിചേർത്താണ് യൂത്ത് കോൺഗ്രസ് നേതാവ് കേസ് കൊടുത്തത്. ടാപ്പിങ് തെഴിലാളിയായ വിജയൻ പണി ചെയ്തുകൊണ്ടിരിക്കെ ആയിരുന്നു സ്റ്റേഷനിൽ നിന്നും പെട്ടെന്ന് എത്തണം എന്നാവശ്യപ്പെട്ട് വിളി വന്നത്. ഇതോടെ ഇയാൾ മറ്റ് മൂന്ന് സിപിഎം പ്രവർത്തകർക്കൊപ്പം സ്റ്റേഷനിലെത്തി.
വിജയനോടും സംഘത്തോടും സിഐ തന്നെയാണ് ഓഫീസിലേക്ക് വരാൻ ആവശ്യപ്പെട്ടത്. നീയില്ലാത്ത കേസ് അവിടെ ഇല്ലല്ലോടാ എന്ന ആമുഖത്തോടെയാണ് സിഐ അവരെ എതിരേൽക്കുന്നത്. ഓഫീസിനുള്ളിൽ കസേര വലിച്ചിട്ടിരുന്നതോടെ സിഐ.യുടെ മട്ട് മാറി. താൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന വിജയൻ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. നിന്റെ പേരെന്താണ് എന്ന ചോദിക്കുമ്പോൾ വിജയൻ എന്നും അദ്ദേഹം മറുപടി പറയുന്നുണ്ട്. നീ എണീക്ക് അവിടുന്ന് ഇരിക്കാൻ ആര് പറഞ്ഞു എന്നായി സി ഐ പ്രശാന്ത്. നീ ഇതിൽ എതിർകക്ഷിയാണെന്നും വാദിക്ക മാത്രമേ ഇരിക്കാൻ അവകാശമുള്ളൂ എന്നുമായി സിഐ. സാറ് കേറിവരാൻ പറഞ്ഞതുകൊണ്ടാണ് എന്ന പറഞ്ഞ വിജയനോട് കേറി വരാനല്ലേ, ഇരിക്കാൻ പറഞ്ഞോ എന്നായി സിഐ. താൻ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്നും കേസ് അടിസ്ഥാനരഹിതമാണെന്നും പറയുമ്പോഴും തനിക്ക് മുന്നിൽ ഇരുന്നയാളിന്റെ നടപടിയെ അംഗീകരിക്കാൻ സിഐ തയ്യാറാകുന്നില്ല. പരാതിക്കാരന് ഇരിക്കാം എന്നും എതിർകക്ഷി ഇരിക്കണോ എന്ന് ആലോചിക്കണം എന്നുമായി സിഐ. ഞങ്ങൾ പ്രശ്നമുണ്ടാക്കാൻ വന്നതല്ലെന്നും ഇദ്ദേഹം പറഞ്ഞിട്ടും രോഷം അടങ്ങാതെ സിഐ തിളയ്ക്കുകയാണ്. കേസ് പരാതിക്കാരൻ തന്നെ പിന്നീട് പിൻവലിക്കുകയായിരുന്നു.
താൻ ജോലി ചെയ്തിരുന്നിടത്ത് നിന്നുമാണ് വരുന്നതെന്നും പരാതിക്കാരൻ പറയുന്ന സമയത്ത താൻ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്നും വിജയൻ പറഞ്ഞിട്ടും സിഐ അടങ്ങുന്നില്ല. പ്രദേശത്തെ പൊതുപ്രവർത്തരോട് മുഴുവൻ പ്രതികാരബുദ്ധിയോടെയാണ് സിഐയും എസ്ഐയും പെരുമാറുന്നതെന്നാണ് വ്യാപക പരാതി. പൊതുപ്രവർത്തകരെ അപമാനിക്കുകയും അതിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമാണ് ഇവരുടെ സ്ഥിരം പരിപാടി എന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൃഷ്ണകുമാർ ഹെൽറ്റ് വച്ചില്ലെന്ന പേരിൽ തടഞ്ഞു നിർത്തുകയും അപമാനിക്കുകയും ചെയ്തത്. തനിക്ക് പെറ്റി എഴുതി തന്നാൽ അടയ്ക്കാം എന്ന പറയുമ്പോൾ പോലും ശാസ്താംകോട്ട പൊലീസ് അതിന് തയ്യാറാകാതെ സിനിമാ സ്റ്റൈലിൽ ഡയലോഗുകൾ പറയുകയും അത് ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഷാജഹാൻ എന്ന പൊലീസുകാരനും സിഐ പ്രശാന്തിനും എസ്ഐ ഷുക്കൂറിനും എതിരെ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയിൽ പരാതി നൽകിയിട്ടുണ്ട്. പൊതുപ്രവർത്തകരെയും പൊതു ജനങ്ങളെയും പരസ്യമായി അപമാനിക്കുകയും തെറിവിളിക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയാത്തതിൽ സിപിഎമ്മിനുള്ളിലും അമർഷം പുകയുകയാണ്. പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു എന്ന് പരസ്യമായി പ്രതികരിക്കാൻ പോലും പലരും തയ്യാറായെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനോ അവരെ നിയന്ത്രിക്കാനോ ഉന്നതതല ഇടപെടൽ ഉണ്ടാകുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍