മുസ്ലിമായിരുന്ന കെ.കെ അലവി 1970കളിൽ ക്രിസ്തുമതം സ്വീകരിച്ച് ഫാദർ അലവിയായി; മഞ്ചേരിയിൽ തുടങ്ങിയ മർക്കസുൽ ബിശാര കേന്ദ്രീകരിച്ച് ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുപോകുന്നു; ബ്രെയിൻവാഷ് ചെയ്തും ദാരിദ്ര്യത്തെയും മതത്തെ കുറിച്ചുള്ള അറിവില്ലായ്മയും ചൂഷണം ചെയ്തുള്ള ഇടപടെൽ ചെറുക്കുമെന്ന് സത്യസരണി; ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും
എംപി റാഫി
മലപ്പുറം: 'ഘർവാപസി' ഉദ്യമവുമായി സത്യസരണി. ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്ത്യാനിറ്റിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരുന്നത് പ്രധാന ലക്ഷ്യമായും അതിൽ വിജയിച്ചതായും സത്യസരണി വെബ്സൈറ്റിൽ. വിവാദ മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്. എന്നാൽ ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ക്രിസ്തു മതത്തിലേക്ക് മാറിയവരെ തിരികെ കൊണ്ടുവരുമെന്നും അതിന് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കുന്നത്. ഹിന്ദുമതത്തിൽ നിന്ന് മറ്റ് മതങ്ങൾ സ്വീകരിച്ചവരെ ഹിന്ദുമതത്തിലേക്കു തന്നെ തിരിച്ചുകൊണ്ടു വരാനുള്ള സംഘ്പരിവാർ സംഘടനകളുടെ സംഘടിതമായ പദ്ധതിയാണ് ഘർവാപസി.
ഇതിനു സമാനമായ പദ്ധതി സത്യസരണിയുടെ നേതൃത്വത്തിൽ നടത്തുന്നുവെന്നാണ് വെബ്സൈറ്റ് വ്യക്തമാക്കുന്നത്. മുസ്ലിംങ്ങളെ ബ്രെയിൻവാഷ് ചെയ്ത് മതം മാറ്റുകയാണെന്നും ഇവരെ കണ്ടെത്തി ഏകദൈവ വിശ്വാസത്തിലേക്കു കൊണ്ടുവരികയാണ് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും വെബ്സൈറ്റിൽ പറയുന്നു. സത്യസരണിയിലെ മതപഠന കേന്ദ്രമായ മർകസുൽ ഹിദായയുടെ ചരിത്രവും സ്ഥാപനത്തിന്റെ പ്രവർത്തന മേഖലകളും വെബ്സൈറ്റിൽ വിശദീകരിക്കുന്ന ഭാഗത്താണ് ക്രിസ്ത്യാനിറ്റിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടു വരുന്നത് പ്രധാന ഉദ്യമമായി പറയുന്നത്.
വെബ്സൈറ്റിൽ പറയുന്നതിങ്ങനെ: ' ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രവർത്തിക്കുന്നുണ്ട്. മുസ്ലിംങ്ങളെ ബ്രെയിൻവാഷ് ചെയ്തും അവരുടെ ദാരിദ്ര്യത്തെയും മതത്തെ കുറിച്ചുള്ള അറിവില്ലായ്മയും ചൂഷണം ചെയ്ത് അവരെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുപോകുകയാണ്. അങ്ങനെ മതം മാറിയ മുസ്ലിംങ്ങളെ കണ്ടുപിടിച്ച് അവരെ പറഞ്ഞ് മനസിലാക്കി ഇസ്ലാമിന്റെ തൗഹീദിലേക്ക് കൊണ്ടുവരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഞങ്ങളതിൽ വിജയിച്ചിട്ടുണ്ട്.'
ദഅവ(പ്രബോധനം) നടത്താനായി പരിശീലനം സിദ്ധിച്ച 500 പേരടങ്ങുന്ന സംഘമുണ്ടെന്നും ഇവരുടെ നേതൃത്വത്തിലാണ് മറ്റു മതക്കാരിലേക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കുന്നതെന്നും വെബ്സൈറ്റിൽ പറയുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെയും ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രബോധന സന്നദ്ധ പ്രവർത്തനങ്ങലിൽ സജീവമാണ്. ആയിരക്കണക്കിനാളുകളിൽ ഇസ്ലാമിന്റെ സന്ദേശം എത്തിക്കാൻ സാധിച്ചതായും വെബ്സൈറ്റ് അവകാശപ്പെടുന്നു.
അതേസമയം ഫാദർ അലവിയും അദ്ദേഹം നടത്തുന്ന സ്ഥാപനവുമായുള്ള ചില പ്രശ്നങ്ങളാണിതെന്നും അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും സത്യസരണിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യാത്തതിനാലാണ് വിശദാംശങ്ങൾ ലഭിക്കാത്തതെന്നും പറഞ്ഞു. ഫാദർ അലവിയുടെ മതം മാറ്റവും പിന്നാലെ ഫാദർ അലവി നിരവിധി പേരെ മതം മാറ്റിയെന്നുമാണ് സത്യസരണിയുടെ പക്ഷം. മുസ്ലിമായിരുന്ന കെ.കെ അലവി 1970കളിലാണ് ക്രിസ്തുമതം സ്വീകരിച്ച് ഫാദർ അലവിയാകുന്നത്. പിന്നീട് മുസ്ലിംങ്ങൾക്കിടയിൽ മിഷണറി പ്രവർത്തനം നടത്തുന്നതിനായി മഞ്ചേരിയിൽ തുടങ്ങിയ മർക്കസുൽ ബിശാര കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയാണ് ഫാദർ അലവി.
2000ത്തിനു ശേഷം ഫാദർ അലവിക്കു നേരെ വധശ്രമമുണ്ടായിരുന്നു. ഏറെക്കാലം പൊലീസ് സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. അലവി നിരവധി മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്കു മാറ്റിയെന്നാണ് മതമൗലികവാദികളുടെ അന്നത്തെ ആരോപണം. എന്നാൽ ഫാദർ അലവി നടത്തുന്ന സ്ഥാപനത്തിനെതിരെ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചതായും സത്യസരണി അധികൃതർ പറയുന്നു. എന്നാൽ, ഫാദർ അലവിയെന്നോ ഏതെങ്കിലും വ്യക്തികളെയോ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നില്ല. ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ ബ്രെയിൻവാഷ് ചെയ്ത് മതം മാറ്റുന്നുവെന്നും ഇവരെ പറഞ്ഞു മനസിലാക്കി തിരിച്ചു കൊണ്ടുവരണമെന്നുമാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
സത്യസരണിയുടെ നേതൃത്വത്തിൽ സംഘടിത 'ഘർവാപസി' നടക്കുന്നതായി അടിവരയിടുകയാണ് ഔദ്യോഗിക വെബ്സൈറ്റിലൂടെ. മതപരിവർത്തനങ്ങളുടെ പേരിൽ വിവിധ അന്വേഷണങ്ങൾ നേരിടുന്ന സത്യസരണിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് വെബ്സൈറ്റ്. ചെർപുളശേരി സ്വദേശി ആതിര, വൈക്കം സ്വദേശി അഖില ഹാദിയ, തിരുവനന്തപുരം സ്വദേശിനി അപർണ ഷഹാന തുടങ്ങിയ മത പരിവർത്തനങ്ങൾ ഏറെ വിവാദമുണ്ടാവുകയും ഇതിന്മേൽ സത്യസരണി അന്വേഷണം നേരിടുകയും ചെയ്യുന്നുണ്ട്. കൂടാതെ മതം മാറ്റവുമായി ബന്ധപ്പെട്ട എട്ട് പരാതികളും നിലവിൽ മഞ്ചേരിയിലെ സത്യ സരണിക്കെതിരെയുണ്ട്.
1994 ൽ ആരംഭിച്ച സത്യസരണി ഘട്ടംഘട്ടമായാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. പിന്നീട് സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോസ്റ്റർ സംവിധാനം അടക്കം ഒരുക്കി. സത്യസരണി ഒരു മത പരിവർത്തന കേന്ദ്രമല്ലെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനമാണെന്നും സത്യസരണി മാനേജ്മെന്റ് പറയുന്നു. എന്നാൽ മതം പഠിക്കാനെത്തുന്ന വിവിധ മതസ്തർക്ക് അതിനൊള്ള അവസരം സത്യസരണിയിലുണ്ടെന്നും അതിനെല്ലാം കൃത്യമായ രേഖകളുണ്ടെന്നും ഇവർ പറയുന്നു.
ഇസ്ലാമിക മൂല്യങ്ങൾ പഠിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക, ധാർമ്മികതയിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക, ഇസ്ലാമിക വിദ്യാഭ്യാസം നൽകുക, ദൈവിക സന്ദേശം പ്രചരിപ്പിക്കുക, പുതിയ വിശ്വാസികൾക്ക് തൊഴിൽ അവസരം നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുക തുടങ്ങിയവ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളായി വെബസൈറ്റിൽ പറയുന്നു. 2013ലാണ് സത്യസരണിയുടെ വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍