നികുതി അടച്ചില്ലെങ്കിൽ ഏത് കോടീശ്വരനായാലും ജയിലിൽ തന്നെ; രാജകുമാരൻ പിടിമുറുക്കുന്നതോടെ സൗദിയിലെ പല കമ്പനികൾക്കും താഴ് വീഴുന്നു; നികുതി അടയ്ക്കാൻ വിസമ്മതിച്ച അൽവലീദ് ബിൻ തലാൽ രാജകുമാരൻ ജയിലിൽ പോയതോടെ ആശങ്കയോടെ സൗദിയിലെ മറ്റ് രാജകുടുംബങ്ങളും; സൗദി രാജകുമാരന്റെ നീക്കങ്ങളിൽ ഉറ്റുനോക്കി രാജ്യം
മറുനാടൻ മലയാളി ബ്യൂറോ
സൗദി അറേബ്യ: നികുതി അടയ്ക്കാൻ വിസമ്മതിച്ച കോടീശ്വരനെ ജയിലിലടച്ചു. സൗദിയിലെ കോടീശ്വരനായ നിക്ഷേപകൻ അൽവലീദ് ബിൻ തലാൽ രാജകുമാരനെയാണ് സൗദി ഗവൺമെന്റ് ചുമത്തിയ 728 മില്യൺ നികുതിയടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ജയിലിലടച്ചത്. രണ്ടു മാസങ്ങൾക്കു മുന്‍പ് അറസ്റ്റിലായ അൽവലീദിനെ കനത്ത സരക്ഷ സംവിധാനങ്ങളോടെ റിയാദ് റിറ്റ്സ് കാർലറ്റൺ ഹോട്ടലിൽ പാർപ്പിച്ചിരിക്കയായിരുന്നു. ഇപ്പോഴത്തെ സൗദി അധികാരി ബിൻ സൽമാൻ 728 മില്യൺ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു അത് അടക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ജയിലിലടച്ചത്.
കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ ബിൻ സൽമാൻ രാജകുമാരനാണ് അഴിമതി തുടച്ചുമാറ്റുന്നതിന്റെ ഭാഗമായി രാജ കുടുംബാംഗങ്ങളയും ഉന്നതങ്ങളിൽ പിടിപാടുള്ളവരെയും ഉൾപ്പെടെ അഴിമതി ചെയ്യുന്നവരെയെല്ലാം അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഇറാനെതിരെയുള്ള സൗദി അറേബ്യയുടെ പ്രതിരോധനത്തിൽ ബിൻ സൽമാൻ പങ്ക് വഹിച്ചിരുന്നു. മുഖം നോകേകാതെയെടുക്കുന്ന നടപടിയിൽ രാജകുടുംബാംഗങ്ങളും ഉന്നത തലത്തിലുള്ളവരുമായി ഏകദേശം 200 ഓളം പേരെയാണ്് അറസ്റ്റ്് ചെയ്തത്.
സൗദി അറേബ്യയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നാണ് ബിൻലാദിൻ ഗ്രൂപ്പ്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത പ്രമുഖരിൽ ബിൻലാദിൻ കുടുംബത്തിലെ ഉന്നതരുമുണ്ടായിരുന്നു. ഇപ്പോൾ ബിൻലാദിൻ കമ്പനിക്ക് സർക്കാർ കുരുക്കിട്ടുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെയുള്ള പോലെ ഇനി കമ്പനിക്ക് പ്രവർത്തിക്കാൻ സാധ്യമല്ല. കമ്പനിയുടെ ഓഹരികളുടെ ഒരുഭാഗം സർക്കാരിന് കൈമാറി. സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം കമ്പനി അധികൃതർ അംഗീകരിക്കുകയായിരുന്നു. അടുത്തത് അൽവലീദ് ബിൻ തലാൽ രാജകുമാരന്റെ കിങ്ഡം ഹോൾഡിങ്സ് കമ്പനിയെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിൻ ലാദിൻ ഗ്രൂപ്പിന്റെ ഓഹരികളിൽ വലിയൊരു ഭാഗം സർക്കാരിന് കൈമാറാനാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളും കമ്പനിയും തമ്മിൽ ചർച്ച നടക്കുകയായിരുന്നു. മുഴുവൻ ഓഹരി കൈമാറില്ല. പകരം നിശ്ചിത ശതമാനം ഓഹരിയാണ് സർക്കാരിന് വിട്ടുനൽകുന്നത്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തവരിൽ ബിൻ ലാദിൻ കമ്പനിയുടെ ഉന്നതരുമുണ്ടായിരുന്നു. അഴിമതി വഴി കമ്പനി സർക്കാരിന് കോടികൾ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലായിരുന്നു അറസ്റ്റ്. നഷ്ടപരിഹാരം എന്ന നിലയിലാണ് സർക്കാരിന് ഓഹരികൾ കൈമാറുന്നത്.
സർക്കാർ നഷ്ടപരിഹാരമായി മുന്നോട്ട് വച്ച തുക നൽകാൻ കമ്പനിക്ക് കഴിയില്ലായിരുന്നു. തുടർന്നാണ് പണമില്ലെങ്കിൽ കമ്പനിയുടെ ഒരു ഭാഗം സർക്കാർ ആവശ്യപ്പെട്ടത്. തുടർന്ന് ഈ ധാരണ അംഗീകരിക്കുകയായിരുന്നു. എന്നാൽ സ്വകാര്യ മേഖലാ കമ്പനിയായി തന്നെ ഇനിയും മുന്നോട്ട് പോകുമെന്ന് ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിൻ ലാദിൻ ഗ്രൂപ്പ് അറിയിച്ചു. സൗദി ഭരണകൂടത്തിന്റെ കരാറുകൾ കൂടുതലും ലഭിച്ചിരുന്നത് ബിൻലാദിൻ ഗ്രൂപ്പിനായിരുന്നു. നേരത്തെ ഒപ്പുവച്ച നിർമ്മാണ കരാറുകൾ പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. മക്ക ഹറം വിപുലീകരണ കരാറുകളാണ് ഭരണകൂടവുമായി ഒപ്പുവച്ച കരാറുകൾ പ്രധാനപ്പെട്ടത്. നേരത്തെ ക്രെയിൻ ദുരന്തമുണ്ടായതിനെ തുടർന്ന് പല പുതിയ കരാറുകളും ബിൻലാദിൻ ഗ്രൂപ്പിന് നൽകിയിരുന്നില്ല. അതിന് മുമ്പ് ഒപ്പുവച്ച കരാറുകളിലെ നിർമ്മാണ പ്രവൃത്തികളും ഇനിയും പൂർത്തിയാക്കാനുണ്ട്.
ബിൻലാദിൻ ഗ്രൂപ്പിന്റെ ചെയർമാൻ ബക്കർ ബിൻ ലാദിനാണ്. ഇദ്ദേഹത്തെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ ചില സഹോദരങ്ങളെയും പൊലീസ് പിടികൂടിയിരുന്നു. ഇവരുടെ ഓഹരികളാണ് കമ്പനി സർക്കാരിന് വിട്ടുനിൽകിയിരിക്കുന്നത്. അറസ്റ്റിലായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയാണ് ബിൻലാദിൻ ഗ്രൂപ്പുമായി ചർച്ച നടത്തിയത്. അറസ്റ്റിലായവരെല്ലാം ഓഹരികൾ വിട്ടുനൽകാൻ തയ്യാറായെന്ന് കമ്പനി വിശദീകരണത്തിൽ സൂചിപ്പിക്കുന്നു. ബിൻലാദിൻ കമ്പനിക്ക് കോടികൾ നിലവിൽ കടമുണ്ട്. ഇതിന്റെ ബാധ്യത ആര് ഏറ്റെടുക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കമ്പനിയുടെ ഓഹരികൾ കൈമാറുന്ന സാഹചര്യത്തിൽ ബാധ്യതകളും ഭരണകൂടം ഏറ്റെടുക്കണമെന്നാണ് ബിൻലാദിൻ കുടുംബത്തിന്റെ ആവശ്യം.
സൗദിയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നാണെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധി ബിൻ ലാദിൻ ഗ്രൂപ്പ് നേരിടുന്നുണ്ടായിരുന്നു. പ്രത്യേകച്ച് 2014ന് ശേഷം. എണ്ണവില കുത്തനെ ഇടിഞ്ഞ ശേഷം സർക്കാർ ബിൻലാദിൻ ഗ്രൂപ്പിന് കരാറുകൾ നൽകുന്നത് കുറച്ചതാണ് ആദ്യ തിരിച്ചടിയായത്. ഒരുലക്ഷത്തിലധികം ജീവനക്കാരാണ് ബിൻലാദിൻ ഗ്രൂപ്പിലുള്ളത്. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ പതിനായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത് വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യക്കാരടക്കമുള്ളവരെയായിരുന്നു പിരിച്ചുവിട്ടത്. തുടർന്ന് ഇന്ത്യൻ ഭരണകൂടവും വിഷയത്തിൽ ഇടപെട്ടിരുന്നു.
സൗദി ഭരണകൂടവും അൽ വലീദ് ബിൻ തലാൽ രാജകുമാരനും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനമായിട്ടില്ല. അദ്ദേഹത്തെ വിട്ടയക്കണമെങ്കിൽ 600 കോടി ഡോളർ തിരിച്ചടയ്ക്കണമെന്നാണ് സർക്കാർ നിർദ്ദേശം. പറ്റില്ലെങ്കിൽ അദ്ദേഹത്തിന്റെ കിങ്ഡം ഹോൾഡിങ്സ് കമ്പനിയുടെ ഓഹരി കൈമാറണമെന്നാണ് ആവശ്യം. ഇക്കാര്യം അംഗീകരിക്കാൻ ബിൻ തലാൽ തയ്യാറായിട്ടില്ല. ചർച്ച ഇപ്പോഴും നടക്കുന്നുണ്ട്. തുക കുറയ്ക്കണമെന്നാണ് ബിൻ തലാലിന്റെ ആവശ്യം. ബിൻ തലാലിന് വേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകരാണ് സർക്കാർ സമിതിയുമായി ചർച്ച നടത്തുന്നത്. ബിൻ തലാലിനെ ജയിലിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍