സേവ് ശബരിമല പ്രക്ഷോഭം അതിർത്തി കടക്കുന്നു..! വിശ്വാസ സംരക്ഷണത്തിനായി ഡൽഹിയിലും തമിഴ്നാട്ടിലും ആന്ധ്രയിൽ കത്തുന്ന പ്രക്ഷോഭം; സ്വാമിയപ്പാ.. ശരണമപ്പാ.. ശരണം വിളികളുമായി സംഘടിച്ച് തെരുവിൽ ഇറങ്ങി ഭക്തർ; റിവ്യൂഹർജി നൽകിയോ ഓർഡിനൻസ് പുറപ്പെടുവിച്ചോ വിശ്വാസം സംരക്ഷിക്കണമെന്ന് ആവശ്യം; ഇതര സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കുമ്പോൾ ദേശീയതലത്തിൽ രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമങ്ങളും സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അത് നടപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ കേരളത്തിനു പുറത്തും പ്രതിഷേധം വ്യാപകമാകുന്നു. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും ഡൽഹി കേരള ഹൗസിനു മുന്നിലും സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പ്രതിഷേധത്തിനിറങ്ങിയത്. കേരളത്തിലെ ശക്തമായ പ്രതിഷേധത്തിനൊപ്പമാണ് മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളും വിശ്വാസികളും പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിൽ അയ്യപ്പഭക്തരുടെ എണ്ണം വളരെ കൂടുതലാണ്. അവർ വിശ്വാസകാര്യത്തിൽ അടക്കം വളരെയധികം തീവ്രത പുലർത്തുന്നവരാണ്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച കോടതി ഉത്തരവ് പുറത്തുവന്നതോടെ ഇവിടങ്ങളിലെ ഭക്തർക്കും ശക്തമായ എതിർപ്പുകളുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഈ പ്രക്ഷോഭം ഇതരസംസ്ഥാനങ്ങളിലേക്കും പടരുകയായിരുന്നു. കന്യാകുമാരിയിൽ കഴിഞ്ഞദിവസം നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധത്തിന്റെ ദൃശ്യങ്ങളാണിത്. ഇതുപോലെ വിവിധ ജില്ലകളിൽ പ്രക്ഷോഭങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് തമിഴ് മാധ്യമങ്ങൾ പുറത്തുവിടുന്നത്.
തമിഴ് വംശജരും അവിടുത്തെ മലയാളികളും സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ശബരിമലയിൽ പ്രായഭേദമന്യെ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ഇവരുടെ ഉറച്ച നിലപാട്. മലയാളികളേക്കാൾ കൂടുതൽ ശബരിമലയിലെത്തുന്നത് തമിഴ്നാട്ടിൽ നിന്നുള്ളവരാണെന്നിരിക്കെ ഇവരുടെ പ്രതിഷേധം ഏറെ പ്രസക്തവുമാണ്. സർക്കാർ റിവ്യൂഹർജി നൽകുകയോ ഓർഡിനൻസ് പുറപ്പെടുവിക്കുകയോ ചെയ്ത് ഭക്തരുടെ വിശ്വാസം സംരക്ഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞദിവസം ഡൽഹി കേരള ഹൗസിൽ നടന്ന പ്രതിഷേധത്തിൽ കടകംപള്ളിയെയും മുഖ്യമന്ത്രിയെയുമൊന്നെ കേരളഹൗസിൽ നിന്ന് പുറത്തിറക്കാത്ത വിധം സമരം ശക്തമാക്കണമെന്നായിരുന്നു ആഹ്വാനം. മലയാളികളാണ് പ്രധാനമായും ഈ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തി താമസമാക്കിയ അയ്യപ്പഭക്തരും ഇതിനെ പിന്തുണച്ചിരുന്നു.ആന്ധ്രാപ്രദേശിലും കർണാടകയിലുമൊക്കെ ഇത്തരത്തിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം നടക്കുന്നുണ്ട്. സോഷ്യൽമീഡിയ പേജുകളിലും പ്രതിഷേധം രൂക്ഷമാണ്. ശബരിമല വിഷയത്തിൽ ജാതിയും മതവും അതിർത്തിയും ഭാഷയുമൊന്നും നോക്കാതെ എല്ലാ അയ്യപ്പഭക്തരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നു എന്നു തന്നെയാണ് ഈ പ്രതിഷേധങ്ങളിൽ നിന്നെല്ലാം വ്യക്തമാകുന്നത്.
അതേസമയം ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. കേരളത്തിൽ ഇടതു സർക്കാർ ഭരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാറാണ് ഈ വിഷയത്തിൽ വിശ്വാസത്തെ ഹനിക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നതെന്നാണ് ഒരു കൂട്ടർ ഉത്തരേന്ത്യൻ സൈബർ ഗ്രൂപ്പിൽ അടക്കം പ്രചരിപ്പിക്കുന്നത്. കേരളത്തിൽ ബിജെപിയുടെ നിലപാട് വ്യത്യസ്തമാണെങ്കിലും ഈ വിഷയം ഉത്തരേന്ത്യയിൽ രാഷ്ട്രീയ ആയുധമാക്കി മാറ്റാമെന്ന വിധത്തിലാണ് സംഘപരിവാറിലെ ഒരു വിഭാഗം. സുപ്രീംകോടതി ഉത്തരവാണ് ഈ വിഷയത്തിൽ പ്രാധാന്യമെങ്കിലും ഇടതു സർക്കാർ ഹൈന്ദവ വിശ്വാസങ്ങളെ തകർക്കുന്നു എന്നു വരുത്തുകയാണ് ഒരു വിഭാഗം.
ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തു പലയിടത്തും പ്രതിഷേധം ഉടലെടുത്തിരുന്നു. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പമ്പയിൽ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു. പാലക്കാട് മരുതറോഡിൽ ഹിന്ദു പരിഷത് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കോയമ്പത്തൂർ തൃശൂർ പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയുണ്ടായി.
ആർഎസ്എസിന്റെ നിലപാട് ശബരിമല ഉൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ദൃശ്യമാധ്യമങ്ങളിലൂടെയും സംഘപരിവാർ പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഇതെല്ലാം മൂടിവെന്നാണ് നിലവിൽ പ്രതികരിക്കുന്നത്. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരും ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിർത്തിട്ടിരുന്നില്ല. മാത്രമല്ല, അനുകൂലനിലപാടാണ് സ്വീകരിച്ചതും. എങ്കിലും കേന്ദ്രസംസ്ഥാന സർക്കാരുകളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലല്ല സുപ്രീംകോടതി വിധി പ്രസ്താവിച്ചതെന്നതും ശ്രദ്ധേയമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയും മൗലികാവകാശവും സാമൂഹ്യനീതിയും ജനാധിപത്യവുമെല്ലാം തലനാരിഴകീറി വിശകലനം ചെയ്ത ശേഷമാണ് കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് 2006 ജൂലൈ 28നാണ് ഇന്ത്യൻ യങ്ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഇത് ചർച്ചയായപ്പോൾ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘപരിവാർ താത്വികാചാര്യനുമായ പി പരമേശ്വരൻ അന്ന് പറഞ്ഞത് സ്ത്രീപ്രവേശനം നിരോധിക്കാൻ ഒരുകാരണവുമില്ലെന്നാണ്. ഡൽഹിയിൽ ഒരുപരിപാടിക്ക് ശേഷം അദ്ദേഹത്തെ ചെന്നുകണ്ട 10 എംഫിൽ വിദ്യാർത്ഥിനികൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഈ വാർത്ത 2016 നവംബർ 12ന് ഇന്ത്യൻ എക്സ്പ്രസ് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പത്തുവർഷം കഴിഞ്ഞ് പരമേശ്വരന്റെ നവതി നാളിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഈ വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്ക് ഏകാഭിപ്രായം വേണമെന്ന് നിലപാട് തിരുത്തിയെങ്കിലും ആർഎസ്എസ് നേതൃത്വം അന്നും ഇന്നും സ്ത്രീപ്രവേശനം വേണമെന്ന നിലപാട് ആവർത്തിച്ചുകൊണ്ടേയിരുന്നു.
2016 മാർച്ച് ആദ്യം രാജസ്ഥാനിൽചേർന്ന ആർഎസ്എസ് ബൈഠകിലും എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം വേണമെന്ന് പ്രമേയം പാസാക്കി. തുടർന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞത് 1000 വർഷം പഴക്കമുള്ള ആചാരങ്ങളുടെ പേരിലായാലും സ്ത്രീപ്രവേശനം നിഷേധിക്കാനാകില്ലെന്നാണ്. 2016 ജൂലൈ 10ന് ജനം ടിവി ഇത് തുടർച്ചയായി സംപ്രേഷണംചെയ്തു. ആർഎസ്എസ് മുഖവാരികയായ കേസരിയിൽ ബാലഗോകുലം സ്ഥാപകനായ എം എ കൃഷ്ണൻ ഇങ്ങനെ എഴുതി 41 ദിവസത്തെ വ്രതമാണ് സ്ത്രീ പ്രവേശനത്തിന് തടസ്സമാകുന്നതെങ്കിൽ അത് 14 ദിവസമാക്കി ചുരുക്കണമെന്നാണ്.
ജാതിമത ചിന്തകൾക്കതീതമായി ആർക്കും പ്രവേശിക്കാമെങ്കിൽ സ്ത്രീകൾക്ക് മാത്രം എന്തിന് വേർതിരിവെന്നും ലേഖനത്തിൽ ചോദിച്ചു. 2016 സെപ്റ്റംബറിൽ ആർഎസ്എസ് നേതാവ് ആർ ഹരി നിലപാട് ആവർത്തിച്ചു. 41 ദിവസത്തെ വ്രതം തീരുമാനിച്ചത് പുരുഷന്മാർക്കായിരിക്കുമെന്നും സ്ത്രീകളായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നുവെന്നും വൈദികകാലംമുതൽ ആരാധനയിൽ സ്ത്രീകളെ ഒരിടത്തും മാറ്റിനിർത്തിയിട്ടില്ലെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. സ്ത്രീപ്രവേശനത്തെയും നിത്യപൂജയെയും അനുകൂലിച്ച് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തും ചർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍