പൊതു പണിമുടക്ക് ദിനം കാശുണ്ടാക്കണമെങ്കിൽ പുത്തരിക്കണ്ടത്ത് പോയി നിൽക്കണം! പ്രതിഷേധക്കാർ ആദ്യം ഓടിക്കയറിയത് മെയിൻ ബ്രാഞ്ച് അടിച്ചു തകർക്കാൻ; ജീവനക്കാർ കൂടുതലും സ്ത്രീകളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്രമം കാട്ടാതെ തെറിയഭിഷേകവുമായി താഴത്തെ ട്രഷറി ബ്രാഞ്ചിൽ; നേതാക്കളെ കുടുക്കാൻ വനിതാ ജീവനക്കാരുടെ പരാതിയും എസ് ബി ഐ സജീവമാക്കും; സുരേഷ് ബാബുവിനെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നത് സാക്ഷാൽ ശിവൻകുട്ടിയും; സിപിഎം പിടിച്ചത് പുലിവാല്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതു പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച് കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ. മുൻ എംഎൽഎ വി ശിവൻകുട്ടിയെയാണ് കേസ് ഒതുക്കി തീർക്കാൻ സിപിഎം നിയോഗിച്ചിരിക്കുന്നത്. നഷ്ടപരിഹാരം നൽകി ബാങ്കിനെ കൊണ്ട് കേസ് പിൻവലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സർക്കാർ ജോലി നഷ്ടപ്പെടുമെന്നതിനാൽ കേസ് പിൻവലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല. ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുകയാണ്. എസ് ബി ഐയുടെ ഉന്നത നേതൃത്വത്തെ സ്വാധീനിക്കാനാണ് നീക്കം. എന്നാൽ കേസ് അട്ടിമറിക്കില്ലെന്ന് ഉറപ്പാക്കാൻ ബിജെപിയുടെ ഇടപെടലുമുണ്ട്.
ശബരിമല യുവതി പ്രവേശന വിഷയത്തിലെ സമരങ്ങളിൽ ബിജെപി നേതാക്കൾക്കെതിരേയും കേസുകളുണ്ട്. ഈ കേസുകൾ ഒതുക്കാനാണ് ബിജെപി എസ് ബി ഐ കേസിനെ ആയുധമാക്കുന്നത്. തീവണ്ടി തടഞ്ഞതിലെ ആർ പി എഫ് കേസും സിപിഎം നേതാക്കൾക്ക് വിനയാണ്. അതിനിടെ എസ് ബി ഐ ഓഫീസ് ആക്രമണക്കേസിൽ കുരുക്ക് മുറുകാനുള്ള സാധ്യതയും ഏറെയാണ്. കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കൾക്കെതിരെ കൂടുതൽ കേസുകൾ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു. ബാങ്കിലെ വനിതാ ജീവനക്കാർ പ്രതികൾ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് കാണിച്ച് റീജിയനൽ മാനേജർക്ക് പരാതി നൽകി. ഈ പരാതി പൊലീസിന് കൈമാറിയേക്കും. സെക്രട്ടറിയേറ്റിന്റെ വശത്ത് എസ് ബി ഐയ്ക്ക് രണ്ട് ബ്രാഞ്ചാണുള്ളത്. സമരാമനുകൂലികൾ ആദ്യമെത്തിയത് മെയിൻ ബ്രാഞ്ചിലായിരുന്നു. ഇവിടെ മുഴുവൻ സ്ത്രീ ജിവനക്കാരായിരുന്നു. ഇവരോട് വളരെ മോശമായാണ് സമരാനുകൂലികൾ പെരുമാറിയത്.
പൊതു പണിമുടക്ക് ദിവസം ബാങ്ക് തുറക്കാൻ എത്തിയത് എന്തിനായിരുന്നുവെന്ന് ചോദിച്ചായിരുന്നു സമരക്കാരുടെ ആക്രോശം. പണം ഉണ്ടാക്കണമെങ്കിൽ പുത്തരിക്കണ്ടത്ത് പോയി നിൽക്കാനും വനിതാ ജീവനക്കാരോടെ സിപിഎം സമരാനുകലൂകിൾ ആക്രോശിച്ചു. ഇതിന് ശേഷമാണ് മെയിൻബ്രാഞ്ചിന് താഴെയുള്ള ട്രഷറി ബ്രാഞ്ചിൽ സമരക്കാരെത്തിയത്. ഇവിടെ പുരുഷ ജീവനക്കാരായിരുന്നു കൂടുതൽ. ഇവിടെ സംഘം അതിക്രമവും കാട്ടി. കമ്പ്യൂട്ടറും മറ്റും അടിച്ചു തകർത്തു. 15അംഗ സംഘത്തിൽ രണ്ട് പേരെ പിടികൂടി. എന്നാൽ പ്രമുഖ നേതാക്കളെ പൊലീസിന് വിട്ടു കൊടുത്തില്ല. അറസ്റ്റ് ചെയ്താൽ ഇവർക്ക് ജോലി നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് കേസ് ഒതുക്കി നേതാക്കളെ രക്ഷിക്കാൻ നീക്കം.
എസ്ബിഐയുടെ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുള്ളത് എൻജിഒ യൂണിയന്റെ രണ്ടു വന്മരങ്ങളാണ്. ഒന്ന് എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ.സുരേഷ് ബാബു, മറ്റൊന്ന് എൻജിഒ യൂണിയന്റെ തന്നെ മറ്റൊരു നേതാവ് സുരേഷ്. ഇരുവരുമാണ് എസ്ബിഐ സ്റ്റാച്യു ട്രഷറി ബ്രാഞ്ചിലേക്ക് യൂണിയൻ നേതാക്കളെയും നയിച്ചുകൊണ്ടാണ് നീങ്ങിയത്. ഇരുവരും അറസ്റ്റിലാകാൻ സാധ്യതകൾ വളരെ പരിമിതമാണ്. അത്രയ്ക്ക് ശക്തരായ എൻജിഒ യൂണിയൻ നേതാക്കളാണ് ഇരുവരും. കേരളത്തിലെ ചരക്ക് സേവന നികുതി ഓഫീസുകളിൽ ഇ.സുരേഷ്ബാബു നടപ്പിലാക്കികൊണ്ടിരിക്കുന്ന രീതിയാണ് ആക്രമണത്തിന്റെ രൂപത്തിൽ എസ്ബിഐ ശാഖ നേരിട്ടുകണ്ടത്. ഈ സാഹചര്യത്തിലാണ് വമ്പൻ നേതാക്കളെ കേസിൽ നിന്ന് രക്ഷിക്കാൻ സിപിഎം നേതൃത്വം തന്നെ ഇടപെടൽ നടത്തുന്നത്. ഒന്നരലക്ഷത്തിന്റെ നഷ്ടം ബാങ്കിനുണ്ടായെന്നാണ് വിലയിരുത്തൽ. ഇത് തിരിച്ചു നൽകി കേസ് ഒഴിവാക്കാനാണ് നീക്കം.
കരമനയിലെ ചരക്ക് സേവന നികുതി വകുപ്പിന്റെ ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്മെന്റ് എ വിഭാഗത്തിലാണ് സുരേഷ് ബാബു ജോലി നോക്കുന്നത്. ചരക്ക് സേവന നികുതി വിഭാഗത്തിൽ ഏത് ജീവനക്കാരൻ എന്ത് ചെയ്യണമെന്നു തീരുമാനിക്കുന്നത് ഈ സുരേഷ് ബാബുവാണ്. സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ അസാധ്യമായ സ്വാധീനശക്തിയാണ് സുരേഷ് ബാബുവിനുള്ളത്. ആക്രമണത്തിന് ബാങ്കിൽ കയറിപ്പോകുന്ന സുരേഷ്ബാബുവിന്റെ രൂപം സിസിടിവി ക്യാമറകളിൽ വളരെ വ്യക്തമാണ്. എന്നിട്ടും സുരേഷ് ബാബുവിനെ പൊലീസ് പിടികൂടിയില്ല. കേരളത്തിലെ ചരക്ക് സേവന നികുതി വകുപ്പ് അപ്പാടെ ഭരിക്കുന്നത് സുരേഷ് ബാബുവാണ്. രാത്രിക്ക് രാത്രി വകുപ്പിലെ ഏത് ജീവനക്കാരനെയും ട്രാൻസ്ഫർ ചെയ്യിപ്പിക്കാൻ കഴിയുന്ന നേതാവ് എന്നാണ് സുരേഷ് ബാബു അറിയപ്പെടുന്നത്. വൻ സ്വാധീന ശക്തിയുള്ള നേതാവ്. വാക്കിനു എതിർവാക്കില്ല. എതിർവാക്ക് പറഞ്ഞാൽ ജീവനക്കാർ വിവരമറിയും.
സിസിടിവി ദൃശ്യങ്ങൾ ആദ്യ ദിനം തന്നെ പൊലീസ് പരിശോധിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ശാഖാ മാനേജറുടെ മുറിയിലെ കമ്പ്യൂട്ടറും ഫോണും ചില്ലുകളും ഇന്നലെ അടിച്ചുതകർത്തു. കന്റോൺമെന്റ് പൊലീസിന് ഇന്നലെ തന്നെ ശാഖാ മാനേജർ പരാതി നൽകിയിരുന്നു. പ്രകോപനമില്ലാതെയാണ് സമരക്കാർ ആക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജർ പറഞ്ഞു. ജീവനക്കാരെ സമരാനുകൂലികൾ ഭീഷണിപ്പെടുത്തിയെന്നും മാനേജർ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ബാങ്ക് ആക്രമണക്കേസിലെ പ്രതികളെ രക്ഷിക്കാൻ സിപിഎം ജില്ലാ നേതൃത്വം തന്നെയാണ് രംഗത്തുള്ളത്. ഒരു കാരണവശാലും നേതാക്കൾ അകത്താകാൻ പാടില്ലെന്ന് ജില്ലാ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിൽ രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്. എൻ.ജി.ഒ. യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടന്റാണ് അശോകൻ. ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടറേറ്റിലെ അറ്റൻഡറാണ് ഹരിലാൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍