പ്രൈസ് മണിയും ഗ്രേസ് മാർക്കും വേണ്ട; പരിമിത സാന്നിധ്യമുള്ള കലാരൂപങ്ങൾ വേണ്ട; ഇനി കൂട്ടിച്ചേർക്കലുകളും പാടില്ല; അപ്പീൽ നടപടിക്രമങ്ങൾക്കു നിയമനിർമ്മാണവും വേണം; കലോൽസവ നടത്തിപ്പിൽ ബാലാവകാശ കമ്മീഷന്റെ ശുപാർശകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്കൂൾ കലോൽസവത്തിലെ വിജയികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത് പുനരാലോചനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ശുപാർശ. സ്കൂൾ കലോൽസവ നടത്തിപ്പ് സംബന്ധിച്ച് കമ്മീഷൻ സമർപ്പിച്ച ശുപാർശയിലാണ് ഗ്രേസ് മാർക്കുകൾക്കെതിരെ നിലപാട് എടുക്കുന്നത്.
ഗ്രേസ് മാർക്ക് മൂന്നിലൊന്നായി ഇത്തവണ കുറയ്ക്കണമെന്നും സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് പ്രൈസ് മണി നൽകുന്ന സമ്പ്രദായം ഒഴിവാക്കേണ്ടതാണെന്നും ശുപാർശ ചെയ്യുന്നു. സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സത്വര നടപടിക്കായാണ് ശുപാർശകൾ കമ്മീഷൻ സമർപ്പിച്ചത്. കമ്മീഷൻ സമർപ്പിക്കുന്ന ശുപാർശകളിൽ കൈക്കൊണ്ട നടപടി 2012 ലെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചട്ടം 45 പ്രകാരം കമ്മീഷനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കലോത്സവ വിജയികൾക്ക് നൽകുന്ന ഗ്രേസ്മാർക്കും വിജയികൾക്ക് നൽകുന്ന മറ്റു ആനുകൂല്യങ്ങളും വളരെ ഉയർന്ന നിലയിലുള്ളതാണ്. അക്കാഡമിക് നൈപുണ്യത്തിന് നൽകേണ്ട പ്രാധാന്യം ഒരർത്ഥത്തിലും ഗ്രേസ് മാർക്കും മറ്റു സൗജന്യ മാർക്കും നൽകി അപ്രസക്തമാക്കി കൂടാ. ആയതിനാൽ ഇപ്പോൾ നൽകുന്ന ഗ്രേസ് മാർക്ക് മൂന്നിലൊന്നായി കുറച്ച് 10, 8, 6 എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും ഗ്രേഡുകാർക്ക് നൽകാവുന്നതും ആയത് സമാന മേഖലകളിലെ ബന്ധപ്പെട്ട പഠനത്തിന് സഹായകമാകുന്ന രീതിയിൽ മാത്രം നൽകി പരിമിതപ്പെടുത്തേണ്ടതുമാണ്.
ഒരിക്കലും ഗ്രേസ് മാർക്ക് മൊത്തം മാർക്കിനോട് കൂട്ടി എഴുതരുത്. ഗ്രേസ് മാർക്ക് പ്രത്യേകം കാണിക്കേണ്ടതാണ്. കലോൽസവമുൾപ്പെടെയുള്ള മേഖലകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടതുണ്ടോ എന്ന കാര്യം സർക്കാർ പുനർവിചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു- സർക്കാരിനുള്ള ശുപാർശയിൽ ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു.
കലോത്സവത്തിൽ ഇപ്പോഴുള്ള പല ഇനങ്ങളും കുറയ്ക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും വീണ്ടും കൂടുതൽ ഇനങ്ങൾ കലോത്സവ മത്സരത്തിൽ ഉൾപ്പെടുന്നത് പരിഗണിച്ചു കൂടെന്നും നിർദ്ദേശിക്കുന്നു. കേരള സമൂഹത്തിൽ പരിമിത സാന്നിദ്ധ്യമുള്ള പല കലാ ഇനങ്ങളും ഇന്ന് മത്സര ഇനങ്ങളിലുണ്ട്. ഇതിന് പരിശീലകരും വിധി കർത്താക്കളും കുറവാണ്. പലപ്പോഴും പരിശീലകർ തന്നെയാണ് ഇത്തരം കലാ രൂപങ്ങൾക്ക് വിധികർത്താക്കളായി വരുന്നത് എന്നതു വിധി നിർണ്ണയത്തിന്റെ സുതാര്യതയെ ബാധിക്കുന്നു. അത്തരം കലാ രൂപങ്ങൾ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തരുത്. വിധി നിർണ്ണയത്തിന്റെ സുതാര്യതയും ഗുണമേന്മയും ഉറപ്പ് വരുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണം.
യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെയാണ് ഇപ്പോൾ വിധി നിർണ്ണയവും അപ്പീൽ നടപടി ക്രമങ്ങളും നടക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പക്ഷം നടപടികൾ കൂടുതൽ സുതാര്യമാകുന്നതും എളുപ്പത്തിലാകുന്നതുമാണ്. പ്രകടനങ്ങൾക്ക് നൽകേണ്ട മാർക്ക് സംബന്ധിച്ച് വിധി കർത്താക്കൾക്ക് ശരിയായ വിവരവും മാനദണ്ഡവും നൽകിയാൽ മാർക്ക് നൽകുന്നതിലെ പ്രകടമായ വ്യത്യാസം ഒഴിവാക്കാനാകും. ഓരോ വിധി കർത്താവും നൽകുന്ന മാർക്കുകളിൽ 5 ശതമാനമോ 10 ശതമാനമോ വ്യത്യാസം കണ്ടാലോ, അനുവദനീയമായ മാർക്കിലും കൂടുതൽ മാർക്ക് നൽകുന്ന സാഹചര്യമുണ്ടായാലോ അത്തരം വിധി കർത്താവ് നൽകിയ മാർക്ക് അവഗണിക്കേണ്ടതും മറ്റു വിധികർത്താക്കൾ നൽകിയ ശരാശരി മാർക്ക് പരിഗണനക്കെടുക്കേണ്ടതുമാണെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്യുന്നു.
കലോത്സവം നടത്തിപ്പിന്റെ അപ്പീൽ നടപടിക്രമങ്ങൾ ഇപ്പോൾ നടക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഭരണപരമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്. അപ്പീൽ നടപടി ക്രമങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഒരു നിയമ നിർമ്മാണത്തിന്റെ സാധ്യത സജീവമായി പരിഗണിക്കേണ്ടിയിരിക്കുന്നു. അപ്രകാരം ഒരു നിയമ നിർമ്മാണത്തിലൂടെ അപ്പീൽ നടപടിക്രമങ്ങൾ നിയന്ത്രണ വിധേയമാക്കി, വിദഗ്ധരായ ആളുകൾ ഉൾപ്പെടെ അപ്പീൽ ഫോറങ്ങൾ അപ്പീൽ തീർപ്പ് കൽപ്പിക്കുന്ന സാഹചര്യം വന്നാൽ ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി പരാതികൾ ഒഴിവാക്കാനാകും. അപ്പീൽ തീർപ്പ് കൽപ്പിക്കുന്നതിന് വിദഗ്ദ്ധർ ഉൾപ്പെടുന്ന ഫോറം തന്നെ നിയമ നിർമ്മാണത്തിലൂടെ കൊണ്ടുവരാവുന്നതാണ്.
ഇപ്രകാരം കൊണ്ടു വരുന്ന നിയമനിർമ്മാണത്തിൽ വിധികർത്താക്കൾക്കും അപ്പീൽ അധികാരികൾക്കും പെരുമാറ്റ ചട്ടങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും സജീവമായി പരിഗണിക്കണം. കൃത്രിമം കാണിക്കുന്ന വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനും വ്യവസ്ഥകളുണ്ടാകണമെന്നും നിർദ്ദേശിക്കുന്നു.
വിധി കർത്താക്കളെ തിരഞ്ഞെടുക്കുന്നതും അപ്പീൽ അധികാരികളെ നിശ്ചയിക്കുന്നതും ജില്ലാതല ഉദ്യോഗസ്ഥന്മാരായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും, അസി. എഡ്യൂക്കേഷണൽ ഓഫീസർമാർക്കും വിട്ടു നൽകരുത്. ഇത് അത്യന്തം ശ്രദ്ധയോടെയും യോഗ്യത സംബന്ധിച്ച് ശരിയായ പഠനവും ഗവേഷണവും നടത്തിയും അവരുടെ പശ്ചാത്തലം സംബന്ധിച്ച് ശരിയായ രീതിയിൽ മനസ്സിലാക്കിയും വേണം വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും നിശ്ചയിക്കാൻ. ഇതിനായി എല്ലാ വർഷവും പൊതു വിദ്യാ ഭ്യാസ ഡയറക്ടർ അത്യന്തം ശ്രദ്ധയോടെ 50 അംഗ പാനൽ തയ്യാറാക്കണം. ഓരോ അംഗവും അവരുടെ ബയോഡേറ്റാ അധികാരികൾക്ക് നൽകണം. ഈ പാനലിൽ നിന്നും മാത്രമേ ഓരോ ജില്ലയിലേക്കുമുള്ള വിധികർത്താക്കളെയും അപ്പീൽ അധികാരികളെയും തെരഞ്ഞെടുക്കാൻ പാടുള്ളൂ.
ഓരോ വിധി കർത്താവും അപ്പീൽ കമ്മിറ്റി അംഗ ങ്ങളും തങ്ങളുടെ ബന്ധുക്കളോ ശിഷ്യന്മാരോ മത്സരത്തിൽ പങ്കെടുക്കുന്നില്ല എന്ന് കാണിച്ച് സത്യവാങ്മൂലം വാങ്ങണം. എത്ര നല്ല കലാസ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടിയവരാണെങ്കിലും പരിചയ സമ്പത്തില്ലാത്ത, ഈ മേഖലയിൽ കഴിവ് തെളിയിക്കാത്തവരും പ്രവർത്തന പരിചയക്കുറവുള്ളവരുമായ പുത്തൻ ബിരുദധാരികളെ വിധി കർത്താക്കളുടെപാനലിൽ നിയമിക്കരുത്. പാനലിൽ ഉൾപ്പെട്ട വിധികർത്താക്കളെ അവരുടെ സ്വന്തം ജില്ലകളിൽ വിധി നിർണ്ണയം നടത്തുന്നതിന് നിയോഗിക്കരുത്. വിധികർത്താക്കളുടെ പാനൽ എല്ലാ വർഷവും പരിഷ്ക്കരിക്കണം. വിധി നിർണ്ണയത്തിൽ ക്രമവിരുദ്ധമായി പ്രവർത്തിക്കുന്ന വിധികർത്താക്കളെ പാനലിൽ നിന്നും സ്ഥിരമായി ഒഴിവാക്കേണ്ടതും തുടർന്ന് ഒരിക്കലും അവരെ പാനലിൽ ഉൾപ്പെടുത്തുകയും ചെയ്യരുതെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെടുന്നു.
നല്ല കലാകാരന്മാരെ വാർത്തെടുക്കുക എന്ന കലോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണ്ണമായും നിറവേറ്റപെടുന്നുവെന്നത് പരിശോധനക്ക് വിധേയമാക്കണം. ഈ ഉദ്ദേശം എത്രത്തോളം പൂർത്തീകരിക്കാൻ സാധിച്ചു എന്ന കാര്യത്തിൽ കൃത്യമായ പഠനം നടത്തി ആയതിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കണെന്നും ശുപാർശയിലുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍