ജൈവവൈവിധ്യം കാട്ടിൽ മാത്രമല്ല കടലിലും; സംരക്ഷിക്കപ്പെടാനുള്ള പരിശീലനം വനം വകുപ്പിനും; പവിഴപ്പുറ്റുകളും കണ്ടൽക്കാടുകളും നിലനിർത്താൻ ആൻഡമാനിൽ നടന്ന പരിശീലനത്തിലെ വിശേഷങ്ങൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: നട്ടുച്ചനേരത്ത് ഒരുബോട്ടുയാത്ര. തീരത്തുനിന്നും മുന്നൂറ് മീറ്റർ കടന്നാൽ കടലിലേക്ക് എടുത്തുചാട്ടം. പിന്നെ മണിക്കൂറുകളോളം അടിത്തട്ടിലെ എണ്ണിയാലൊടുങ്ങാത്ത സസ്യ-ജന്തുജാലങ്ങളേക്കുറിച്ചുള്ള പഠനം. കാടും കടലും രണ്ടല്ല ഒന്നാണെന്ന് തിരിച്ചറിവ് പകർന്ന്, ആൻഡമാൻ ദ്വീപുകളിൽ കടലിൽ വനംവകുപ്പ് ജീവനക്കാർക്കായി നടന്ന പരിശീലനക്കളരിയുടെ നേർസാക്ഷ്യമിങ്ങനെ.
ഈ മാസം നടന്ന പരിശീലന പരിപാടിയിൽ ആറ് സംസ്ഥാനങ്ങളിൽ നിന്നായി രണ്ടുവനിതകളുൾപ്പെടെ 12 വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. തട്ടേക്കാട് ഫോറസ്റ്റ് റെയിഞ്ചോഫീസർ മനുസത്യൻ, ഇടുക്കി വള്ളക്കടവ് ഫോറസ്റ്റ് റെയിഞ്ചോഫീസർ അജീഷ് എം എന്നിവരാണ് ക്യാമ്പിൽ പങ്കെടുത്ത മലയാളികൾ. കാട്ടിലെ ജൈവവൈവിധ്യം എന്നപോലെ തന്നെ കടലിനടിയിലെ ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവ് വനംവകുപ്പ് ജീവനക്കാർക്ക് പകർന്നുനൽകുകയും ഇതിനാവാശ്യമായ പരിജ്ഞാനവും പരിശീലനവും ഇവർ്ക്ക് നൽകുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര വനം-വന്യജീവി വകുപ്പും ജർമ്മനിയിലെ ജിസ്സ് ഓർഗനൈസേഷനും ചേർന്നാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
ആദ്യം കാടുകാണാനിറങ്ങിയതിന്റെ നൂറിരട്ടി ആകാംക്ഷയും ആശങ്കയുമാണ് കടലിനടിയിലെ കാഴ്ചകൾ ആദ്യം കണ്ടപ്പോളുണ്ടായതെന്ന് മനു സത്യൻ വെളിപ്പെടുത്തി. ആൻഡമാൻ നിവാസികൾ ദൈവത്തേപ്പോലെ ആരാധിക്കുന്ന ദേശിയമൃഗം കടൽ പശുവിനെ അടുത്തു കാണാനായത് ഭാഗ്യമായി കരുതുന്നുവെന്നും മനു കൂട്ടിച്ചേർത്തു. കണ്ടൽ കാടുകളെയും പവിഴപ്പുറ്റുകളെയും ചുറ്റിപ്പറ്റിയുള്ള പഠനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും നടന്നത്, കടലിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിലും തീരസംരക്ഷണത്തിലും ഇവ വഹിക്കുന്ന പങ്ക് വ്യക്തമാക്കുന്നതായിരുന്നു പഠനക്ലാസുകൾ. കണ്ടൽ കാടുകളും പവിഴപ്പുറ്റുകളും കടൽ ക്ഷോഭത്തെ ഒരുപരിധിവരെ തടഞ്ഞുനിർത്തുമെന്നും ഇവയുടെ നാശം മത്സ്യസമ്പത്തിന്റെ അളവ് കുറയ്ക്കുമെന്നും ഇത് കടലിലെ ജൈവവൈവിധ്യത്തെ തകർക്കുമെന്നും ക്ലാസുകളിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി .
കടലിനടിയിലെ പവിഴപ്പുറ്റുകളിലും തീരത്തോടടുത്തു വളരുന്ന കണ്ടൽച്ചെടികൾക്കിടയിലും മുട്ടയിടുന്ന മത്സ്യ ഇനങ്ങൾ നിരവധിയുണ്ട്. ഇവ നശിപ്പിക്കപ്പെടുന്നതോടെ മത്സ്യങ്ങളിലെ വംശവർദ്ധന കാര്യമായി കുറയുമെന്നും കാലക്രമേണ കടലിൽ ഈ ഇനത്തിൽപ്പെട്ട മത്സ്യങ്ങളുടെ എണ്ണം ക്രമാതീതമായി കുറയുമെന്നും ഇതുമൂലം പരസ്പര പൂരകങ്ങളായ കടലിലെ ജീവജാലങ്ങളുടെ ഭക്ഷ്യ- ആവാസവ്യവസ്ഥ തകരുമെന്നുമാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. ജിസ്സിലെയും കേന്ദ്ര വനം -വന്യജീവി ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദഗ്ധരാണ് ക്ലാസുകൾ നയിച്ചത്.
തീരത്തു നിന്നും 300 മീറ്റർ മുതൽ 400 മീറ്റർ വരെ അകലത്തിൽ 18 മീറ്റർ വരെ ആഴത്തിൽ സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മണിക്കൂറുകളോളം നേരം മുങ്ങിക്കിടന്നായിരുന്നു പഠനം. ഇതിനായി ക്യാമ്പിൽ പങ്കെടുത്തവർക്ക് ആദ്യഘട്ടത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും പിന്നീട് പരിശീലനവും നൽകി. ആൻഡമാൻ ഭരണകൂടത്തിന്റെ സ്കൂബി ഡൈവിങ് ലൈസൻസ് കരസ്ഥമാക്കുകയെന്നതായിരുന്നു പഠിതാക്കളുടെ പ്രധാനവെല്ലുവിളി. ഇതുണ്ടെങ്കിൽ മാത്രമേ ഇവിടെ കടലിൽ മുങ്ങിയുള്ള പഠന-പരിശീലന പരിപാടികൾക്ക് ബന്ധപ്പെട്ട അധികൃതർ അനുമതി നൽകു. ഇതിനുള്ള നടപടിക്രമങ്ങൾ സംഘാടകർ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി. ആൻഡമാൻ തീര സംരക്ഷണ അഥോറിറ്റി ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ യോഗ്യതകൾ വിലയിരുത്തിയ ശേഷം പഠിതാക്കളെ നേരിൽ കണ്ടാണ് ക്യാമ്പിൽ പങ്കടുത്തവർക്ക് ലൈസൻസ് നൽകിയത്.
പവിഴപ്പുറ്റുകളും കണ്ടൽകാടുകളും ധാരാളമുള്ളതിനാലാണ് ആൻഡമാൻ ദ്വീപ് പരിശീലനത്തിന് തിരഞ്ഞെടുക്കാൻ കാരണം. രാജ്യത്ത് 130 ഓളം മറൈൻ പ്രോട്ടക്ടഡ് ഏരിയകൾ നിലവിൽ വന്നിട്ടുണ്ട്. വനം-വന്യജീവി സംരക്ഷണ നിയമങ്ങൾ തന്നെയാണ് കടലിലെ സസ്യ-ജന്തുജാലങ്ങളുടെ സംരക്ഷണകാര്യത്തിലും രാജ്യത്ത് നിലനിൽക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ ബോധവൽക്കരണ പരിപാടികൾ രാജ്യത്ത് ഇനിയും നടപ്പിലായിട്ടില്ല. ആഗോള പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ ഇടപെടലാണ് ഇക്കാര്യത്തിൽ കർമ്മ രംഗത്തിറങ്ങാൻ കേന്ദ്ര വനം- വന്യജീവി വകുപ്പിന് പ്രചോദനമായത്.
ഈ വർഷം ജനുവരിയിൽ ഐ എഫ് എസുകാർക്കായി ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു, ആൻഡമാനിലെ പരിപാടിയുടെ സാമ്പത്തീക ബാധ്യത വഹിച്ചത് സംഘാടകരായ ജിസ്സ് ആയിരുന്നു.
- ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍