ഒളിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കാൻ സർക്കാരിനു വേണ്ടി പണം മുടക്കിയിട്ടും അന്നു ലഭിച്ചത് അപമാനം മാത്രം; തട്ടിപ്പുകേസിലെ പ്രതിയെന്നു പറഞ്ഞു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്നു മാളത്തിലൊളിച്ചു; പാരാലിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിച്ച വേദിയിൽ മുഖ്യമന്ത്രി പിണറായിയെ ആദരിച്ചും ആദരവ് ഏറ്റുവാങ്ങിയും വ്യവസായി സെബാസ്റ്റ്യൻ മുക്കാടൻ താരമായി
അരുൺ ജയകുമാർ
തിരുവനന്തപുരം: മലയാളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ പൊതു സ്വഭാവം അങ്ങനെയാണ് തെറ്റുപറ്റിയാൽ അത് സമ്മതിക്കാൻ മെനക്കിടാറില്ല. തിരുത്താൻ മെനക്കെടിതെ തെറ്റിനെ ന്യായീകരിക്കാൻ തുടർച്ചയായി ശ്രമങ്ങൾ നടത്തുകയും ചെയ്യും. സംസ്ഥാന സർക്കാറിന്റെ മാനം രക്ഷിക്കാൻ വേണ്ടി പണം മുടക്കിയിട്ടും സെബാസ്റ്റ്യൻ മുക്കാടൻ എന്ന വ്യവസായിക്ക് പകരം ലഭിച്ചത് അപമാനം മാത്രമായിരുന്നു. 2016ലെ റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയവരെ ആദരിക്കാൻ സ്പോട്സ് കൗൺസിലിന് വേണ്ടി പണം മുടക്കിയപ്പോൾ ഭൂമി തട്ടിപ്പുകേസിലെ പ്രതിയാണെന്നും മറ്റും പറഞ്ഞാണ് അദ്ദേഹത്തെ ആദരിക്കൽ വേദിയിൽ നിന്നും ചില സ്ഥാപിത താൽപ്പര്യക്കാർ മാറ്റി നിർത്തിയത്.
കൂടാതെ ചാനലുകൾ മുക്കാടനെ കുറിച്ച് തെറ്റായ വാർത്തകൾ നൽകിയതോടെ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ നിന്നും വിട്ടു നിന്നു. അന്ന് സർക്കാർ വേദിയിൽ പഠിക്ക് പുറത്തായ സെബാസ്റ്റ്യൻ മുക്കാടൻ ഇന്ന് ശരിക്കും താരമാണ്. കാരണം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചവർ ഇന്ന് മാളത്തിൽ ഒളിച്ചപ്പോൾ പാരാലിമ്പിക്സിൽ മെഡൽ നേടിയവരെ ആദരിക്കാൻ സ്പോർസ് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടു ഈ ചങ്ങനാശ്ശേരിക്കാരൻ.
ഒളിമ്പിക്സ് മെഡൽ ജേതാക്കളായ പി വി സിന്ധുവിനും സാക്ഷി മാലിക്കിനുമായിരുന്നു നേരത്തെ മുക്കാടൻ കാശു മുടക്കിയതു കൊണ്ട് സ്പോടസ് കൗൺസിൽ ആദരിക്കാൻ ചടങ്ങു സംഘടിപ്പിച്ചത്. ഈ ചടങ്ങിിലാണ് അദ്ദേഹത്തിന് പുറത്തിറിക്കേണ്ടി വന്നതും മുഖ്യമന്ത്രി ചടങ്ങു ബഹിഷ്ക്കരിച്ചതും. എന്നാൽ, ഇന്ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ വച്ച് പാരാലിംമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവരെ ആദരിക്കുന്ന ചടങ്ങിന്റെയും സ്പോൺസർ സെബാസ്റ്റ്യൻ മുക്കാടനായിരുന്നു. വേണ്ടത്ര മാദ്ധ്യമശ്രദ്ധപോലും പാരാലിംമ്പിക്സ് മെഡൽ ജേതാക്കൾക്ക് ലഭിക്കാത്തപ്പോഴാണ് മുക്കാടൻ ഇവർക്ക് വേണ്ടി പണം മുടക്കിയത്. ഇത്തവണ മുമ്പത്തെ പോലെ ക്രുപ്രചാരകരുടെ കെണിയിൽ വീഴാതെ കാര്യങ്ങൾ മനസിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായിക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് സെബാസ്റ്റ്യൻ മുക്കാടൻ ഇത്തവണ ശ്രദ്ധേയനായിത്. സ്പോർട് കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രിക്ക് ഉപഹാരം സമർപ്പിക്കാനും സെബാസ്റ്റ്യൻ മറന്നില്ല. പിണറായിയുടെ കൈയിൽ നിന്നും സെബാസ്റ്റ്യനും ഉപഹാരം ഏറ്റ് വാങ്ങി. കോട്ടൺ ഹിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ അവഗണിക്കപ്പെട്ടതിന്റെ നിരാശയുണ്ടെങ്കിലും ഇത്തവണ വളരെ അധികം സന്തോഷത്തിലായിരുന്നു സെബാസ്റ്റ്യനെ കാണപ്പെട്ടത്.
മുക്കാടൻ ഗ്രൂപ്പ് ഓഫ് കമ്പനീസാണ് മെഡൽ ജേതാക്കൾക്ക് പാരിതോഷികമായി സമ്മാനതുകയും ഫലകവും നൽകിയത്. മുഖ്യമന്ത്രി ഇത് കൈമാറി. പാരലിമ്പിിക്സിൽ സ്വർണ്ണ മെഡൽ നേടിയവർക്ക് 5 ലക്ഷവും വെള്ളിമെഡൽ നേടിയവർക്ക് 3 ലകഷവും വെങ്കലമെഡൽ നേടിയവർക്ക് 2 ലക്ഷം രൂപയുമാണ് സമ്മാനിച്ചത്. ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടിയ തമിഴ്നാട് സ്വദേശി മാരിയപ്പൻ തങ്കവേലു, ഇതേ ഇനത്തിൽ വെങ്കലം നേടിയ ഉത്തർപ്രദേശ് സ്വദേശി വരുൺ സിങ്ങ് ഭട്ടി, ജാവലിൻ ത്രോയിൽ റെക്കോർഡോടെ സ്വർണം നേടിയ ദേവേന്ദ്ര ജചാരിയ എന്നിവർക്കാണ് സമ്മാനതുക കൈമാറിയത് ഷോട്ട്പുട്ടിൽ വെള്ളിമെഡൽ നേടിയ ദീപിക മാലിക്ക് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നില്ല. ഇവരുടെ ഉപഹാരം സ്പോർട്സ് കൗൺസിൽ പ്രതിനിധി ഏറ്റുവാങ്ങി.
സെബാസ്റ്റ്യൻ മുക്കാടനെ സംബന്ധിച്ചിടത്തോളം മധുരമായ ഒരു പ്രതികാരം കൂടിയായിരുന്നു ഇന്നത്തെ ചടങ്ങ്. മുമ്പ് കോട്ടൽഹിൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പരിപാടിയുടെ നടത്തിപ്പിനോ മെഡൽ ജേതാക്കൾക്ക് സമ്മാനം നൽകുന്നതിനോ സർക്കാർ ഖജനാവിൽ നിന്നും പണം ചെലവായിട്ടില്ല. സാക്ഷിക്കും സിന്ധുവിനും പരിശീലകരായ പുല്ലേല ഗോപീചന്ദിനും മൻദീപിനും ചേർത്ത് 90 ലക്ഷം രൂപയാണ് സെബാസ്റ്റ്യൻ ചങ്ങനാശ്ശേരി ചെലവാക്കിയത്. ഇതിന് പുറമേയാണ് മറ്റ് ചെലവിനുള്ള പണവും ചെലവാക്കിയത്. എന്നാൽ, ചടങ്ങിന് രണ്ട് ദിവസം മുമ്പാണ് ചാനലുകളിൽ അടക്കം മുക്കാടന്‍ എതിരായി വാർത്തകൾ വന്നത്. ഒരു പെറ്റിക്കേസ് പോലും ഇല്ലാതിരുന്നിട്ടും ഭൂമിതട്ടിപ്പിന് കേസുണ്ടെന്ന പ്രചരണമാണ് ഉണ്ടായത്. ഈ പ്രചരണങ്ങൾക്ക് പിന്നിൽ ചങ്ങനാശ്ശേരിയിലെ ഒരു ഉന്നതനാണെന്ന് അദ്ദേഹം അന്ന് പറയുകയുമുണ്ടായി.
അന്ന് വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു സെബാസ്റ്റ്യൻ മുക്കാടൻ. ഇങ്ങനെ കേസ് കൊടുത്തു കിട്ടുന്ന തുകയിൽ 25% വീതം ചടങ്ങിനു വേദിയായ കോട്ടൺഹിൽ സ്കൂളിനും ജി.വി.രാജ സ്പോർട്സ് സ്കൂളിനും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഒരു കോടിയോളം രൂപയുടെ സമ്മാനത്തുകയായിരുന്നു മുക്കാടൻ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് പി.വി സിന്ധുവും വെങ്കല ജേതാവ് സാക്ഷി മാലിക്കിനും അവരുടെ പരിശീലകർക്കുമായി നൽകിയത്.
സിന്ധുവിന് 50 ലക്ഷവും സാക്ഷിക്ക് 25 ലക്ഷവും പരിശീലകർക്കു യഥാക്രമം പത്തും അഞ്ചും ലക്ഷവും ആയിരുന്നു സമ്മാനം. സ്പോർട്സ് ഡയറക്ടറേറ്റും കൗൺസിലും സംയുക്തമായി സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറി. മന്ത്രിമാരും എത്തിയില്ല. ഇതോടെ ചടങ്ങിന്റെ ഗ്ലാമർ കുറഞ്ഞു. മുഖ്യമന്ത്രിയുടെ സൗകര്യാർഥമാണു വേദി ഏഷ്യയിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന തലസ്ഥാനത്തെ സ്കൂളിലേക്കു മാറ്റിയത്. അവസാന നിമിഷം മുഖ്യമന്ത്രി പിന്മാറിയപ്പോൾ പകരം സ്പോർട്സ് കൗൺസിൽ പ്രസിഡന്റാണു സമ്മാനം നൽകിയത്.
എന്നാൽ, മുക്കാടന്റെ പേരിൽ ഒരു പെറ്റിക്കേസ് പോലും ഇല്ലെന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാരാലിമ്പിക്സ് മെഡൽ ജേതാക്കൾക്ക് പുരസ്ക്കാരം നൽകുന്ന ചടങ്ങിൽ എത്തിയതും മുക്കാടനൊപ്പം വേദി പങ്കിട്ടതും. അതേസമയം അന്ന് കുപ്രചരണങ്ങളുമായി രംഗത്തെത്തിയ മാദ്ധ്യമങ്ങൾ തന്ത്രപൂർവ്വം വാർത്തയ്ക്ക് പ്രാധാന്യം നൽകാതെ മുങ്ങുകയും ചെയ്തു. എന്തായാലും ഇന്ന് മുക്കാടന്റെ മധുരപ്രതികാരത്തിന്റെ ദിനം കൂടിയായിരുന്നു വ്യാജപ്രചാരകർക്ക് മേൽ നേടിയ വിജയവും.
1973ൽ തൊഴിൽതേടി ദുബായിലെത്തിയ സെബാസ്റ്റ്യൻ ഇന്ന് ഇവിടെയുള്ള പ്രമുഖബിസിനസ്സുകാരിൽ ഒരാളാണ്. സ്പോർട്സിനോട് അതിരുകടന്ന ആവേശമോ ലഹരിയോ ഇല്ല. അതേസമയം ഇന്ത്യൻതാരങ്ങൾ ഒളിമ്പിക്സിൽ പരാജയപ്പെടുന്നതിൽ വലിയ നിരാശയുംസങ്കടവും ഉണ്ടായിരുന്നുതാനും. അതിനൊരു അറുതിവരുത്തിയത് സാക്ഷിയും സിന്ധുവുമാണ്. ഈ സമ്മാനം താരങ്ങൾക്ക് പ്രചോദനമാവട്ടെ എന്ന പ്രതീക്ഷയിലാണ് അദ്ദേഹം സമ്മാനം പ്രഖ്യാപിച്ചിരുന്നത്. ഓട്ടോബാൻ കാർ റെന്റൽ കമ്പനി ഉൾപ്പെടെ യു.എ.ഇ. യിൽ നിരവധി ബിസിനസ്സുകളുള്ള സെബാസ്റ്റ്യൻ കേരളത്തിൽ മുക്കാടൻ പ്ലാന്റേഷൻസിന്റെ ഉടമ കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍