കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു; ആക്ഷേപം ഉണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമ്മ ധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്; അച്ഛന്റെ തെരഞ്ഞെടുപ്പിന് പോലും തിരിഞ്ഞുനോക്കാത്ത മകനേയും ഗവർണ്ണമെന്റ് പ്ലീഡറാക്കിയതിന് ഉപകാരസ്മരണ മറക്കാതെ ഉപദേശവുമായി സെബാസ്റ്റ്യൻ പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ബന്ധുത്വ നിയമനങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുകയാണ്. മുഖ്യമന്ത്രി പണറായി വിജയൻ പോലും ന്യായീകിച്ചില്ല. അപ്പോഴേക്കും സംഭവിച്ചതിലൊന്നിലും തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ(എം) സഹയാത്രികൻ സെബാസ്റ്റ്യൻ പോൾ എത്തുന്നു. തൃക്കാക്കരയിൽ മത്സരിച്ച് തോറ്റ് സെബാസ്റ്റ്യൻ പോളിന്റെ ന്യായീകരണങ്ങളെ സിപിഐ(എം) അണികൾ പോലും സോഷ്യൽ മീഡിയയിൽ വിമർശന വിധേയമാക്കുന്നു. എന്തുകൊണ്ട് സെബാസ്റ്റ്യൻ പോൾ ബന്ധുത്വ നിയമനത്തിൽ ന്യായീകരണം നിരത്തുന്നുവെന്നതിന്റെ കാരണവും സോഷ്യൽ മീഡിയയിലെ സിപിഐ(എം) സഖാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഉദ്ദിഷ്ഠകാര്യത്തിന് ഉപകാര സ്മരണ.... ബന്ധുത്വ നിമയന വിവാദത്തിൽ കുടുംബത്തിന് ഒന്നും നഷ്ടമാകാതിരിക്കാനാണ് സെബാസ്റ്റ്യൻ പോൾ എന്ന സഖാവിന്റെ ശ്രമമെന്നാണ് ഉയരുന്ന വാദം.
ഹൈക്കോടതിയിൽ പ്ലീഡറാകൻ യോഗ്യത വേണം. പ്രവർത്തി പരിചയവും അഭിഭാഷക ബിരുദവുമുള്ള ആർക്കും പ്ലീഡർമാരാകാം. ഇതിന്റെ മറവിൽ എല്ലാ സർക്കാരിന്റെ കാലത്തും ഇഷ്ടക്കാർ കയറിക്കൂടും. പരിചയവും മികവും ഒന്നും ഇതിന് ആരും നോക്കാറില്ല. അതുകൊണ്ട് തന്നെ കേസുകളെല്ലാം സർക്കാർ തോൽക്കും. ഇതൊക്കെ തന്നെയാണ് ഇത്തവണയും സംഭവിച്ചത്. അങ്ങനെ സർക്കാർ അഭിഭാഷകരായവരിൽ റോൺ ബാസ്റ്റിനുമുണ്ട്. അതായത് സെബാസ്റ്റ്യൻ പോളിന്റെ മകൻ. അഭിഭാഷക ബിരുദമുള്ളതുകൊണ്ട് തന്നെ റോണിന്റെ യോഗ്യതയെ ആർക്കും ചോദ്യം ചെയ്യാനാകില്ല. എന്നാൽ സിപിഐ(എം) നേതാവിന്റെ മകനെന്ന പരിഗണന മാത്രമാണ് റോണിനെ ഹൈക്കോടതിയിൽ പ്ലീഡറാക്കിയതെന്ന് ആർക്കും ബോധ്യപ്പെടും. അതുകൊണ്ട് തന്നെയാണ് വ്യവസായ വകുപ്പിലെ ബന്ധുത്വ നിയമനങ്ങളെ സെബാസ്റ്റ്യൻ പോൾ അനുകൂലിക്കുന്നതെന്നാണ് ഉയരുന്ന വാദം.
ബന്ധുത്വ നിയമനത്തിൽ സിപിഎമ്മിന് സെബാസ്റ്റ്യൻ പോൾ നൽകിയ ഉപദേശം ഇങ്ങനെ: കരുതലോടെ പ്രവർത്തിക്കുകയും പ്രവൃത്തിയെ പ്രതിരോധിക്കുകയും വേണം. ആക്ഷേപമുണ്ടാകുമ്പോൾ വാടിപ്പോകാത്ത മനോവീര്യവും കർമധീരതയുമാണ് എൽഡിഎഫിന് ഉണ്ടാകേണ്ടത്. രാഷ്ട്രീയ നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മീഷന് വിടാനാവില്ല. അവ രാഷ്ട്രീയമായിത്തന്നെ നടക്കും. കെന്നഡിയുടെ അറ്റോർണി ജനറൽ സഹോദരൻ റോബർട്ട് ആയിരുന്നു. രാഷ്ട്രീയ നിയമനങ്ങളിൽ പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ മാത്രമാണ് പരാതി ഉന്നയിക്കാവുന്നത് . ഭരണഘടന, വിജിലൻസ് എന്നൊക്കെ പറഞ്ഞു ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആരെയും വിരട്ടരുത് . പാർട്ടിയുടെ ഉപാധ്യക്ഷനും അവസരം കിട്ടിയാൽ പ്രധാനമന്ത്രിയുമായി മകനെ നിയമിച്ച അധ്യക്ഷയുടെ പാർട്ടിയാണ് അവരുടേത്. അവരുടെ കരിങ്കൊടി കാണുമ്പോൾ എൽഡിഎഫ് മന്ത്രിമാർക്ക് ഇടർച്ച ഉണ്ടാകരുത്. എൽഡിഎഫ് ഭരണത്തിൽ ആരെ എവിടെ ഇരുത്തണമെന്ന് തീരുമാനിക്കേണ്ടത് എൽഡിഎഫ് തന്നെയാണ്-ഇതായിരുന്നു കുറിപ്പ്.
അതായത് പ്രതിപക്ഷ പ്രതിഷേധങ്ങൾ വകവയ്ക്കരുത്. നിയമനങ്ങൾ അതേ പടി തുടരണമെന്നാണ് സെബാസ്റ്റ്യൻ പോളിന്റെ വിശദീകരണം. ഇതിൽ സിപിഐ(എം) അടി ഉലയുന്നത് പാർട്ടിക്ക് യോജിച്ചതല്ലെന്നും പറയുന്നു. എന്നാൽ സിപിഐ(എം) അണികളുടെ പരാതിയെ ഗൗരവത്തോടെ കാണണമെന്നും പറയുന്നു. ഇവിടെ ആരേയും എവിടേയും ഇരത്താൻ ഇടത് സർക്കാരിന് ആകണമെന്ന് സെബാസ്റ്റ്യൻ പോൾ പറയുന്നു. ഇത് റോണി ബാസ്റ്റിന്റെ നിമയനത്തെ സാധൂകരിക്കാനാണെന്നാണ് വാദം. സെബാസ്റ്റ്യൻ പോളിന്റെ സമ്മർദ്ദം മൂലമാണ് റോണിയെ ഹൈക്കോടതിയിൽ നിയമിച്ചതെന്ന വാദവും നേരത്തെ തന്നെ സജീവമാണ്. ഈ ആളിക്കത്തിക്കാൻ മാത്രമേ പുതിയ പോസ്റ്റിലൂടെ സെബാസ്റ്റ്യൻ പോളിന് കഴിയുന്നുള്ളൂ. വലിയ വിമർശനമാണ് അസ്ഥാനത്തുള്ള സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റിനെതിരെ സിപിഎമ്മുകാർ തന്നെ ഉയർത്തുന്നത്. മകന്റെ നിയമനത്തെ ന്യായീകരിക്കാനാണിതെന്നും അവർ പറയുന്നു.
ഇതിനോട് സിപിഐ(എം) അണികൾ തന്നെ പ്രതികരിക്കുന്നത് ഇങ്ങനെ: രാഷ്ട്രീയ നിയമങ്ങൾ ജടഇ ക്കു വിടാനാവില്ല എന്ന് പറയാൻ ടിയാൻ ജടഇ യുടെ ആരാണാവോ..? എന്താണാവോ..? അവ രാഷ്ട്രീയമായിത്തന്നെ നടക്കും എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ന്യായീകരിക്കാനായി ചൂണ്ടിക്കാണിക്കുന്നത് ഒരുകാലത്തു നിങ്ങൾതന്നെ എതിർത്തുകൊണ്ടിരുന്ന സാമ്രാജ്യത്ത രാജ്യമായ അമേരിക്കൻ ഭരണത്തെ തന്നെയല്ലേ...? അവിടെ കെന്നഡി അങ്ങനെ ചെയ്തെങ്കിൽ ഇവിടെ അതിന്റെപേരിൽ ഇന്ന് നിങ്ങളുടെ (??) സ്വന്തം കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ചെയ്തികളെ സാമ്രാജ്യത്വ വല്കരിക്കുകയല്ലേ ചിന്തകൻ ചെയ്യുന്നത്....? മലർന്നുകിടന്ന് തുപ്പുന്ന പ്രസ്താവനകളുമായി ഇവരൊക്കെ ഇറങ്ങുമ്പോൾ പ്രസ്ഥാനവും അതിന്റെ ആശയങ്ങളും,ആദർശവും ഒക്കെ ബംഗാളിലെപ്പോലെ ദുർബലമാകുന്നു..... ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റ് ചിന്തകൾ അസ്തമയത്തിലേക്കടുക്കുന്ന പാർട്ടിക്ക് ഭൂഷണമാവില്ല... (ആശയപരമായി പൊരുത്തപ്പെടാൻ കഴിയാത്തവർ എന്ത് ചെയ്തു എന്ന് നോക്കിയല്ല ആദർശമുള്ളവൻ പ്രവർത്തിക്കേണ്ടത്...അങ്ങനെയെങ്കിൽ പോസ്റ്റിൽ പറഞ്ഞതുപോലെ തുറന്നു സമ്മതിക്കേണ്ടിവരും ഞങ്ങളും അങ്ങനെയൊക്കെ തന്നെയാണെന്ന്....)-അതിരൂക്ഷമായ ഭാഷയിലാണ് സെബാസ്റ്റ്യൻ പോളിനെ സോഷ്യൽ മീഡിയയിലെ സിപിഐ(എം) അണികൾ പോലും കടന്നാക്രമിക്കുന്നത്.
ശ്രീ .സെബാസ്റ്റ്യൻ പോൾ ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടിട്ടുണ്ട് തനിക്ക് സുപ്രീം കോടതി ജഡ്ജി ആകാനായിരിന്നു ആഗ്രഹമെന്ന്. അത്രയും നീതിബോധവും,അറിവുമുള്ള ഒരു വ്യക്തി പാർട്ടി ഭേദമന്യേ ജനങ്ങൾ വിലകൽപ്പിക്കുന്ന ഒരു വ്യക്തിയായ താങ്കളിൽ നിന്നും ഇത്രയും തരംതാണ ന്യായീകരണം പ്രതീക്ഷിച്ചില്ല....പാർട്ടി പ്രവർത്തകർ പോലും തിരുത്തൽ നടപടികൾ ആഗ്രഹിക്കുന്ന ഈ ഘട്ടത്തിൽ...-എന്നാണ് മറ്റൊരു പ്രതികരണം. ഈ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് അപ്പുറമാണ് സെബാസ്റ്റ്യൻ പോളിന്റെ മകന്റെ നിയമനത്തിൽ എറണാകുളത്തെ സിപിഎമ്മുകാർക്കുള്ള അതൃപ്തി. സിപിഎമ്മുമായി ഒരു സഹകരണവും സെബാസ്റ്റ്യൻ പോളിന്റെ മകനില്ല. അച്ഛൻ തൃക്കാക്കരയിൽ മത്സിക്കുമ്പോൾ പോലും വോട്ട് ചോദിച്ച് എത്താത്ത മകൻ. എന്നാൽ അച്ഛന്റെ പേരുപയോഗിച്ച് സർക്കാർ അഭിഭാഷകനായി ഹൈക്കോടതിയിൽ ആളുകളിക്കുന്നു. ഇതിനെ എറണാകുളത്തെ സിപിഎമ്മുകാരും ചോദ്യം ചെയ്യുന്നു. കുടുംബപരമായ ആനുകൂല്യങ്ങൾ നേടിയതിന്റെ ഉപകാര സ്മരണയാണ് പുതിയ ഫെയ്സ് ബുക്ക് പോസ്റ്റ് എന്നാണ് കുറ്റപ്പെടുത്തൽ.
ബന്ധുത്വ നിയമനത്തിൽ തിരുത്തൽ ആഗ്രഹിക്കുന്ന സിപിഐ(എം) നവമാദ്ധ്യമ കൂട്ടായ്മകളിൽ എല്ലാം സെബാസ്റ്റ്യൻ പോളിന്റെ പോസ്റ്റും വലിയ ചർച്ചയാണ്. തെറ്റ് ചെയ്യുന്നവരെ ശരിയുടെ വഴിയേ നടക്കുന്നവർക്ക് പിന്തുണയ്ക്കാനാകില്ല. അതുകൊണ്ട് തന്നെ ആരെന്ത് പറഞ്ഞാലും വ്യവസായ വകുപ്പിലെ നിയമനങ്ങൾ റദ്ദാക്കണം. ഒപ്പം ഹൈക്കോടതി പ്ലീഡറായുള്ള റോൺ ബാസ്റ്റിന്റെ നിയമനവും. ഇതാണ് സിപിഐ(എം) അണികൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്ന വികാരം.
Stories you may Like
- ഇടതു സഹയാത്രികന്റെ വാക്കുകളിലുള്ള സിപിഎം പ്രതികരിക്കണമെന്ന പരോക്ഷ ആവശ്യം
- മറുനാടൻ വേട്ടക്കെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
- കണ്ണൂർ സ്ക്വാഡിന്റെ വിജയാഘോഷം മമ്മൂട്ടിയുടെ വീട്ടിൽ!
- അച്ഛനോടും മകനോടും തോറ്റവരുടെ കൂട്ടത്തിൽ ഇപ്പോൾ ജെയ്ക്കും
- മറുനാടനിലെ പൊലീസ് തേർവാഴ്ച മുഖ്യമന്ത്രിക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്