സംഘടനകളും മാദ്ധ്യമങ്ങളും ലക്ഷ്മിനായരിലേക്ക് ശ്രദ്ധതിരിച്ചതോടെ ഫെബ്രുവരി രണ്ടിന് ടോംസ് കോളേജ് തുറക്കാൻ തട്ടിക്കൂട്ട് പണികളുമായി മാനേജ്മെന്റ്; ഞങ്ങളുടെ മക്കൾക്ക് ഇനി അവിടെ പഠിക്കേണ്ടെന്ന ഉറച്ച നിലപാടുമായി രക്ഷിതാക്കൾ രണ്ടാം പരിശോധനയ്ക്കെത്തിയ സമിതിയെ തടഞ്ഞു; പരാതികളിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യംനേടി ചെയർമാൻ
കോട്ടയം: സാങ്കേതിക സർവകലാശാലയിൽ നിന്ന് ഒരു അന്വേഷണ സംഘത്തെ കൂടി നിയോഗിച്ച് മറ്റക്കര ടോംസ് കോളേജിന് കഌൻ സർട്ടിഫിക്കറ്റ് നൽകി കോളേജ് തുറക്കാൻ രഹസ്യ നീക്കം നടക്കുന്നതായി ആക്ഷേപം. പരസ്യങ്ങൾ തരുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ കാണാത്ത മട്ടിൽ ചാനലുകളും പത്രങ്ങളും പൂർണമായും ലോ അക്കാഡമി വിഷയത്തിലേക്ക് ക്യാമറ തിരിച്ചതിന്റെ മറവിലാണ് ഈ നീക്കം നടക്കുന്നത്. ഇക്കാര്യം വ്യക്തമായതോടെ ഇന്ന് സാങ്കേതിക സർവകലാശാലാ ഉപസമിതി വീണ്ടും പരിശോധനയ്ക്ക് കോളേജിൽ എത്തിയപ്പോൾ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ചേർന്ന് ആ പരിശോധന തടഞ്ഞു. രണ്ടാമതൊരു പരിശോധന കൂടി നടത്തി കോളേജിൽ എല്ലാം ശരിയായെന്നുവരുത്താനുള്ള നീക്കമാണിതിന് പിന്നിലെന്ന് പറഞ്ഞാണ് ഇന്ന് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെ കോളേജിന് മുന്നിൽ സംഘർഷവസ്ഥയാണിപ്പോൾ
പാമ്പാടി, മറ്റക്കര കോളേജുകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന നിലയിൽ മുഖ്യമന്ത്രിയും സാങ്കേതിക സർവകലാശാലയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതിനെ മറികടന്ന് ടോംസ് എൻജിനീയറിങ് കോളേജ് ഫെബ്രുവരി രണ്ടിന് തുറക്കാനുള്ള ചരടുവലികൾ പിന്നാമ്പുറത്ത് നടക്കുന്നതായാണ് ആക്ഷേപം. രണ്ടാഴ്ചമുമ്പ്് സാങ്കേതിക സർവകലാശാലാ സമിതി കോളേജിൽ പരിശോധന നടത്തിയപ്പോൾ വൻ ക്രമക്കേടുകൾ കണ്ടെത്തുകയും വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഒന്നൊഴിയാതെ ബോധ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെ കോളേജിന്റെ അഫിലിയേഷൻ ഉൾപ്പെടെ റദ്ദാക്കപ്പെടുമെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പീഡനങ്ങൾക്ക് ചെയർമാൻ ടോം ജോസഫിനെതിരെയും നടപടിയുണ്ടാവുമെന്നും വ്യക്തമായിരുന്നു.
അപ്പോൾ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിയെന്ന് കാട്ടുന്നതിനായി മെൻസ് ഹോസ്റ്റൽ കെട്ടിടത്തിലെ ബോർഡ് മാറ്റി കോളേജിന്റെ ബോർഡ് വച്ചിരിക്കുകയാണ് ഇപ്പോൾ. സമരത്തെ തുടർന്ന് വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിച്ച് രണ്ടാഴ്ച അറ്റകുറ്റപ്പണി നടത്തി സൗകര്യങ്ങൾ വർദ്ധിപ്പിച്ചാണ് കോളേജ് കെട്ടിടമാക്കി ഹോസ്റ്റൽ മാറ്റിയെടുത്തത്. ഇന്നത്തെ ഉപസമിതി സന്ദർശനത്തോടെ ക്ലീൻ സർട്ടിഫിക്കറ്റ് വാങ്ങിയെടുത്ത് കോളേജ് വീണ്ടും തുറക്കാനാണ് മാനേജ്മെന്റിന്റെ നീക്കം. അടുത്ത സെമസ്റ്റർ ക്ലാസ് ഫെബ്രുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പ് വിദ്യാർത്ഥികൾക്ക് നൽകിക്കഴിഞ്ഞതും ഇതിന്റെ ഭാഗമായിട്ടാണെന്ന് കരുതുന്നു.
പാമ്പാടി നെഹ്റു കോളേജിൽ ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് കത്തിപ്പടർന്ന സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരായ സമരമാണ് ടോംസ് കോളേജിലെയും വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ വ്യാപിച്ചത്. ഇതോടെ കോളേജിൽ ചെയർമാൻ ടോം ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങൾ ഒന്നൊന്നായി പുറത്തുവന്നു. വിദ്യാർത്ഥിസംഘടനകൾ എല്ലാം കോളേജിനെതിരെ സമരരംഗത്തിറങ്ങി. ആക്ഷേപം വ്യാപകമായതോടെ സാങ്കേതിക സർവകലാശാലാ സമിതി കോളേജിൽ എത്തുകയും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്കു പുറമെ അടിസ്ഥാന സൗകര്യങ്ങൾപോലും ഒരുക്കാതെ കോളേജിന് അഫിലിയേഷൻ ലഭിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അമ്പത് സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന കോളേജ് പത്തേക്കർ സ്ഥലത്താണെന്നതുൾപ്പെടെ തെറ്റായ നിരവധി വിവരങ്ങൾ നൽകിയാണ് കോളേജിന് അനുമതി നൽകിയതെന്നും ഇതിന് ടോം ജോസഫിന്റെ ബന്ധുകൂടിയായ വൈദികൻ ഫാ. ബേബി സെബാസ്റ്റ്യൻ ഉൾപ്പെട്ട സംഘത്തിന്റെ ഒത്താശയുണ്ടായിരുന്നെന്നും മറുനാടൻ കഴിഞ്ഞദിവസം റിപ്പോർട്ടു ചെയ്തിരുന്നു. ഇത്തരത്തിൽ തുടക്കംമുതൽ നിരവധി ക്രമക്കേടുകൾ നിലനിൽക്കെ അതെല്ലാം മറികടന്ന് കോളേജ് തുറക്കാൻ അനുകൂല സാഹചര്യമുണ്ടാനും കേസിൽ നിന്ന് തലയൂരാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.
സാങ്കേതിക സർവകലാശാല ഉപസമിതി കോളേജിൽ നടത്തിയ ആദ്യ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതോടെ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ടോംസ് കോളേജ് വിദ്യാർത്ഥികള മറ്റു കോളേജുകളിലേക്ക് മാറ്റണമെന്നും സമിതി ശുപാർശ നൽകിയിരുന്നു. ഇതോടെ ഇവിടെ തങ്ങളുടെ കുട്ടികളെ ഇനി പഠിപ്പിക്കാനില്ലെന്നും കൂടുതൽ സൗകര്യമുള്ള മറ്റു കോളേജുകളിലേക്ക് മാറ്റണമെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഴുവൻ രക്ഷാകർത്താക്കളും. ക്ഷേ, വിദ്യാർത്ഥി സമരം അക്രമാസക്തമായതോടെ കോളേജ് അടച്ചിടുകയും ഇതോടെ വിദ്യാർത്ഥി സമരവും തണുക്കുകയും ചെയ്തു. തിരുവനന്തപുരം ലാ അക്കാഡമി പ്രിൻസിപ്പൽ വിവാദം സജീവമായതോടെ മറ്റക്കര ടോംസ് കോളേജ് പ്രശ്നം രാഷ്ട്രീയ പാർട്ടികളും മറന്നത് പോലായി. എസ്.യു.സി.ഐ മാത്രമാണ് സമരം സജീവമാക്കി നിറുത്തുന്നത്. കോളേജ് ചെയർമാൻ ടോം പി. ജോസഫിനെ അറസ്റ്റ് ചെയ്യുക, വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റി തുടർ പഠനത്തിന് അവസരം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.യു.സി.ഐ ഇന്നലെ കളക്ടറേറ്റ് മാർച്ചും നടത്തി. ഇന്ന് രക്ഷിതാക്കളുടെ നേതൃത്വത്തിൽ രാവിലെ സമരവും നടക്കുന്നുണ്ട്.
ചെയർമാനെതിരെ നടപടിവേണമെന്ന ആവശ്യത്തിൽ പൊലീസും ഇപ്പോൾ കൈമലർത്തുകയാണ്. രണ്ടാഴ്ച മുമ്പ് കുട്ടികളുടെയും രക്ഷാകർത്താക്കളുടേതുമായി ഇരുപത് പരാതികൾ കിട്ടി. ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് അറസ്റ്റ് ചെയ്യാവുന്ന കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ആണ് പള്ളിക്കത്തോടെ എസ്ഐ അനിൽകുമാർ വ്യക്തമാക്കുന്നത്. അന്വേഷണം പൂർത്തിയായാൽ ടോംസ് കോളേജ് ചെയർമാനെതിരെ ചാർജ് ഷീറ്റ് നല്‍കുമെന്നും സമ്മർദ്ദത്തിന് വഴങ്ങി അറസ്റ്റ് വൈകിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും എസ്ഐ പറയുന്നു. അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയിൽ നിന്ന് ചെയർമാൻ മുൻകൂർ ജാമ്യമെടുത്തതായി അറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ മുതലെടുത്ത് കോളേജ് വീണ്ടും തുറക്കാനും ചെയർമാനെതിരായ കേസുകൾ തേച്ചുമാച്ചുകളയാനും ശക്തമായ ചരടുവലികൾ നടക്കുന്നുവെന്ന ആക്ഷേപമാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിക്കുന്നത്.
മറ്റക്കര ടോംസ്, വീണ്ടും തുറക്കാൻ നീക്കം, ചെയർമാൻ ടോം കെ ജോസഫ്, ലോ അക്കാഡമി, വിദ്യാർത്ഥി സമരം, രണ്ടാം പരിശോധനാ സമിതിയെ തടഞ്ഞു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍