എല്ലാവർക്കും കൊറോണ.... എല്ലാവനേയും പിടിച്ചു പുറത്താക്കൂ.. എന്ന് ആക്രോശിക്കുന്ന അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ; ഇഷ്ടക്കാർക്ക് ഇടനാഴിയിലൂടെ അകത്തേക്ക് വഴിയൊരുക്കും; ചോദിക്കുന്നവർക്കുള്ള മറുപടി 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നും; സെക്രട്ടറിയേറ്റിൽ പിണറായിക്കും മുകളിൽ ആളുണ്ട്! ഭരണപക്ഷ യൂണിയനിലെ പ്രമുഖനെ കൊണ്ട് മടുത്ത് സെക്രട്ടറിയേറ്റിലെത്തുന്ന സാധാരണക്കാർ; കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്തരുതെന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച് ജീവനക്കാരന്റെ കൊറോണ വിപ്ലവം
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം : കൊറോണയുടെ പേരിൽ സെക്രട്ടറിയേറ്റിൽ അടിയന്തരാവസ്ഥ! സെക്രട്ടറിയേറ്റിലെത്തുന്ന സന്ദർശകർ പറയുന്നത് കേൾക്കാൻ പോലും തയ്യാറാകാതെ പട്ടികളെ പോലെ ആട്ടിപായിക്കുന്നുവെന്നാണ് പരാതി. കൊറോണയുടെ പേരിൽ ഭീതി വിതയ്ക്കുകയോ മനുഷ്യത്വമില്ലാതെ പെരുമാറുകയോ ചെയ്യരുതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് പുല്ലുവില കൽപ്പിച്ചാണ് സെക്രട്ടറിയേറ്റിൽ അസിസറ്റന്റ് സെക്യൂരിറ്റി ഓഫീസറിന്റെ നേതൃത്വത്തിൽ സന്ദർശക പീഡനം.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സെക്രട്ടറിയേറ്റ് ഒന്ന്, രണ്ട് അനക്സുകളെ പരിഭ്രാന്തിയിലാഴ്ത്തി കൊണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയത്. ഒന്നാം അനക്സിൽ എത്തിയവരോടായിരുന്നു ആക്രോശം. മന്ത്രിമാരായ എ.സി.മൊയ്തീന്റെയും കെ.ടി.ജലീലിന്റെയും ഓഫീസിലേക്ക് അടിയന്തര ആവശ്യത്തിനെത്തിയവരോടാണ് തെരുവ് ഗുണ്ടയെപോലെ സെക്യൂരിറ്റി ജീവനക്കാർ തട്ടിക്കയറിയത്. സെക്രട്ടറിയേറ്റിലേക്ക് എത്തിയവരെ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. കൊറോണ കാരണം നിയന്ത്രണങ്ങൾ ഉണ്ട് അത്യാവശ്യമാണെങ്കിൽ പോകേണ്ട ഓഫീസിൽ നിന്ന് വിളിച്ചാൽ വിടാമെന്നും സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
ഇതിനിടെയായിലേക്കായിരുന്നു അസി.സെക്യൂരിറ്റി ഓഫീസറുടെ വരവ്. യൂണിഫോമിൽ അല്ലാതെ മാടമ്പികളെ പോലും തോൽപ്പിക്കുന്ന സംസാരഭാഷയുമായെത്തിയ അയാൾ സുരക്ഷാ ജീവനക്കാരനോട് തട്ടിക്കയറി 'എല്ലാവനും കൊറോണയാണ് പിടിച്ച് പുറത്താക്ക്.' എന്നായിരുന്നു നിർദ്ദേശം. സന്ദർശകരുടെ ആവശ്യത്തിന്റെ ഗൗരവം സുരക്ഷാ ജീവനക്കാരൻ ഓഫീസറെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ല. ഇതോടെ മാന്യനായ സുരക്ഷാ ജീവനക്കാരൻ നിസഹായനായി. ഇതിനിടെ അസിസറ്റന്റ് സെക്യൂരിറ്റി ഓഫീസറുടെ ഇഷ്ടക്കാരായ ഒരു സ്ത്രീയും പുരുഷനും അവിടെയത്തി. കൈയിലിരുന്ന മൊബൈൽ ഉയർത്തി അനക്സിന്റെ ഇടത് വശത്തെ ഇടനാഴിയിലൂടെ അകത്തേക്ക് കയറാനുള്ള നിർദേശവും നൽകി.
നേരത്തെ എത്തിയവർ അപ്പോഴും അവിടെ നിന്നു. ഞങ്ങളെയും കയറ്റിവിടണമെന്ന് പറപ്പോൾ 'കാര്യങ്ങൾ ക്ലിയർ കട്ടാണ് പറ്റില്ലന്ന് അല്ലേ പറഞ്ഞ് ' എന്ന് ആക്രോശിച്ച് രണ്ടാം അക്സിലേക്ക് നടന്നു. ബൈക്കിലെത്തിയവർ മടങ്ങുന്നതിനിടെ ' പോടെ അല്ലെങ്കിൽ ബൈക്ക് തൂക്കിയെറിയുമെന്നായി.' ഇതോടെ സന്ദർശകർ മാന്യമായി സംസാരിക്കണമെന്ന് സന്ദർശകർ ഓർമ്മിച്ചു. കാര്യമെന്താണെന്ന് ചോദിച്ചവരോടെല്ലാം, 'ഇവിടെ എല്ലാവർക്കും കൊറോണയാണെന്ന്' അയാൾ ഉച്ചത്തിൽ പറഞ്ഞു. നിങ്ങൾ എന്തിനാണ് തട്ടിക്കയറുന്നതെന്ന് ചോദിച്ചപ്പോൾ 'നിന്നോടൊന്നും പറയേണ്ട കാര്യമില്ല, ഞാൻ പറയേണ്ടവരോട് പറഞ്ഞോളാം' എന്നും പറഞ്ഞ് അസഭ്യ വാക്കുകൾ വിളിക്കുകയും ചെയ്തു.
സെക്രട്ടറിയേറ്റിലാകെ കൊറോണ പടർന്നെന്നും ആരെയും കയറ്റി വിടേണ്ടെന്ന് നിർദ്ദേശമുണ്ടെന്നും ഈ ഉദ്യോഗസ്ഥൻ പറഞ്ഞതോടെ പ്രദേശത്തുണ്ടായിരുന്നവരെല്ലാം ഭീതിയിലായി. സെക്രട്ടറിയേറ്റിൽ കൊറോണ പടർന്നെന്ന് പറയാൻ താങ്കൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണോ എന്ന് ചോദിച്ചവരോട്, 'ഞാനാണ് ഇവിടുത്തെ അധികാരി' എന്നായിരുന്നു മറുപടി. ചിത്രം പകർത്തിയവർക്കു നേരെ ഇയാൾ പാഞ്ഞടുക്കുകയും ചെയ്തു. സുരക്ഷാ ചുമതലയുള്ള പൊലീസെത്തിയാപ്പോഴാണ് ഇയാൾ സെക്രട്ടറിയേറ്റ് അനക്സിനുള്ളിലേക്ക് കയറിപ്പോയത്.
തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിയായ ഇയാൾ ഭരണപക്ഷ യൂണിയന്റെ പ്രബലനാണെന്ന് സ്വയം പറഞ്ഞ് സമാനമായ രീതിയിൽ പലരോടും അപമര്യാദയായി പെരുമാറിയതായി സെക്രട്ടറിയേറ്റിലെ ജീവനക്കാർ പറയുന്നു. നേരത്തെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അംഗവുമായിരുന്നു. സെക്രട്ടറിയേറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ സുരേഷ് കുമാർ അഞ്ചുദിവസമായി അവധിയിലായത് ഈ തക്കം നോക്കിയാണ് അസി.സെക്യൂരിറ്റി ഓഫീസർ രാജാവായി വിലസുന്നതെന്നാണ് ആരോപണം.
പൊലീസിലെ ഡിവൈ.എസ്പിയാണ് ചീഫ് സെക്യൂരിറ്റി ഓഫീസർ. എല്ലാ സുരക്ഷാ ക്രമീകരണങ്ങളുടെയും ചുമതല ഇദ്ദേഹത്തിനാണ്. സുരേഷ് കുമാർ അവധിയിലായതിനാൽ സെക്യൂരിറ്റി ഓഫീസർ ഷാജഹാനാണ് ചുമതല.
നിരോധനമില്ല നിയന്ത്രണങ്ങൾ മാത്രമെന്ന് അധികാരികൾ
സെക്രട്ടറിയേറ്റിലും അനക്സുകളിലും ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടില്ലെന്നും ചില നിയന്ത്രണങ്ങൾ മാത്രമാണുള്ളതെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് വ്യക്തമാക്കി. സാധാരണ നിലയിലുള്ളതുപോലെ എല്ലാവരെയും കയറ്റിവിടാനാകില്ല. എന്നാൽ അവശ്യം പരിഗണിച്ച് കയറ്റിവിടും. നിരോധനം സംബന്ധിച്ച് യാതൊരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെും് ചീഫ്സെക്രട്ടറിയുടെ ഓഫീസ് വിശദീകരിക്കുന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ ജീവനക്കാർ മാസ്ക് ധരിക്കുകയും സോപ്പുപയോഗിച്ച് കൈ കഴുകുകയും സാനിട്ടൈസർ ഉപയോഗിക്കുകയും വേണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജീവനക്കാരും സന്ദർശകരും കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഒരു മീറ്റർ സുരക്ഷിത അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ടെന്നല്ലാതെ ഭീതി പരത്തുന്ന നടപടികൾ പാടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇന്നലെ വൈകിട്ട് പൊതുഭരണ വകുപ്പ് രഹസ്യവിഭാഗം പുറത്തിറക്കിയ നിർദേശങ്ങളിലും നിരോധനമല്ല നിയന്ത്രണങ്ങളാണ് പറയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍