കോടതിയിൽനിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ സെൻകുമാറിനെ നിയമിച്ചുള്ള ഉത്തരവിറക്കി സർക്കാർ; ഉത്തരവ് പഠിച്ചശേഷമെ പൊലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കൂവെന്ന് സെൻകുമാർ; ഉത്തരവിറങ്ങിയത് മണിക്കൂറുകൾനീണ്ട കൂടിയാലോചനകൾക്കും ഉപദേശങ്ങൾക്കുമൊടുവിൽ
മറുനാടൻ ബ്യൂറോ
തിരുവനന്തപുരം: ടിപി സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സെൻകുമാറിനെ നിയമിക്കണമെന്ന ഉത്തരവിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയും 25000 രൂപ പിഴഅടയ്ക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ പുനർനിയമന ഉത്തരവ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
കോടതി നടപടിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെയോടെ ഉത്തരവിറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഉത്തരവ് വീണ്ടും വൈകിപ്പിക്കുകയായിരുന്നു. അതേസമയം കോടതിയിൽനിന്ന് സർക്കാരിനേറ്റ തിരിച്ചടിയെത്തുടർന്ന് ഇന്നലെത്തന്നെ സെൻകുമാറിന് പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പൊതുഭരണ വിഭാഗമാണ് സെൻകുമാറിന് പുനർനിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറത്തിറക്കിയിരുക്കുന്നത്. എന്നാൽ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് സെൻകുമാർ പ്രതികരിച്ചു. ഉത്തരവിൽ എന്താണ് എഴുതുതിയിരിക്കുന്നതെന്ന് പഠിച്ചശേഷമെ പൊലീസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കുകയുള്ളൂവെന്നും സെൻകുമാർ പറഞ്ഞു.
സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമനം നൽകണമെന്ന ഉത്തരവിൽ വ്യക്തതതേടി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളിയതിന് പിന്നാലെ, അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെത്തന്നെ ഒപ്പിട്ടിരുന്നു. സെൻകുമാറിനെ നിയമിക്കാൻ വൈകുന്നത് ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിക്കുമെന്ന വിലയിരുത്തലിന്റെ തുടർച്ചയായിരുന്നു ഈ നടപടി.
സെൻകുമാറിനെ നിയമിക്കേണ്ടതു സ്റ്റേറ്റ് പൊലീസ് ചീഫ് (സംസ്ഥാന പൊലീസ് മേധാവി) ആയിട്ടാണോ, ഹെഡ് ഓഫ് പൊലീസ് ഫോഴ്സ് (പൊലീസ് സേനയുടെ തലവൻ) ആയിട്ടാണോ? കാരണം കഴിഞ്ഞ സർക്കാർ സെൻകുമാറിനെ നിയമിച്ചതു തലവനായിട്ടാണ്. അപ്പോൾ എങ്ങനെ മേധാവി ആക്കും?-ഇതായിരുന്നു സർക്കാരിന്റെ സംശയം. ഇത് മാറ്റാനായിരുന്നു വ്യക്തതാ ഹർജി നൽകിയത്. സെൻകുമാർ വിരമിക്കുന്നതു വരെ കേസ് നീട്ടാമെന്ന ബുദ്ധിയാണ് ഇതെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയായി തന്നെ സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീം കോടതി വിധിയുടെ അവസാന വരിയിൽ പറഞ്ഞതിനെ വളച്ചൊടിച്ചുള്ള സംശയം കോടതിയേയും പ്രകോപിപ്പിച്ചു. തലവൻ എന്നാൽ പ്രധാനി, പ്രമാണി എന്നൊക്കെയാണു ശബ്ദതാരാവലയിൽ. മേധാവിയെന്നാൽ നായകൻ, മേലധികാരി, സമർഥൻ, ബുദ്ധിയോടുകൂടിയവൻ എന്നൊക്കെയും. അപ്പോൾ ഇതെല്ലാം ചേർന്നതാകും പുതിയ പൊലീസ് മേധാവി. അങ്ങനെ സെൻകുമാർ ആഗ്രഹിച്ചിടത്ത് പിണറായി സർക്കാരെത്തി.
വ്യക്തതാഹർജി തള്ളിയ സുപ്രീംകോടതി സർക്കാരിന് 25,000 രൂപ പിഴയും വിധിച്ചിരുന്നു. ഇത്തരമൊരു ഹർജി നൽകിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഉത്തരവ് സർക്കാർ നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്നറിയാമെന്ന് കോടതി ഒരുഘട്ടത്തിൽ പറഞ്ഞു. ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ഒരാഴ്ചയ്ക്കകം പിഴയടയ്ക്കാനും വിധിച്ചു. അതിനിടെ, കോടതിയുത്തരവ് നടപ്പാക്കാത്തതിനെതിരേ സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് നോട്ടീസയച്ചു. ഹർജി മെയ് ഒമ്പതിന് പരിഗണിക്കും. ചൊവ്വാഴ്ച കടുത്ത പരമാർശവും ചീഫ് സെക്രട്ടറിയെ വെട്ടിലാക്കുന്ന നടപടികളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് മനസ്സിലാക്കിയാണ് സെൻകുമാറിന് പിണറായി വിജയൻ വഴങ്ങിയത്.
പുനർനിയമനം വൈകിപ്പിക്കാൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശ്രമിക്കുമെന്ന ആരോപണവുമായി ഡിജിപി.ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കോടതിയുത്തരവ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചത്. നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാൻ ആഭ്യന്തരസെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഇടപെട്ടെന്നാണ് ടി.പി. സെൻകുമാറിന്റെ ആരോപണം. അതുകൊണ്ടുതന്നെ പുനർനിയമനം വൈകിപ്പിക്കാൻ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പരമാവധി ശ്രമിക്കും. കോടതിയുത്തരവ് ഉടൻ നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്നും സെൻകുമാർ കോടതിയലക്ഷ്യഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
വിധി പ്രഖ്യാപിച്ച് അഞ്ചുദിവസം പിന്നിട്ടു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നിട്ടും പുനർനിയമന ഉത്തരവിറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസം തടവ് നൽകിയിട്ടുള്ള കാര്യവും ഹർജിയിൽ പരാമർശിച്ചിരുന്നു. നഷ്ടപ്പെട്ട കാലാവധി നീട്ടിനൽകണമെന്നും ഹർജിയിൽ പറയുന്നു. ഈ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുന്നത്. സുപ്രീംകോടതി പ്രകോപിതരായതോടെ ആ കേസിലും സർക്കാർ പ്രതികൂല വിധി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് 11 മാസത്തെ നിയമപോരാട്ടം മറന്ന് സെൻകുമാറിനെ പൊലീസ് മേധാവിയായി സർക്കാർ നിയമിക്കുന്നത്. നളിനി നെറ്റോയെ കേസിൽ നിന്ന് രക്ഷിക്കാൻ കൂടിയാണ് ഇത്.
എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്ന ഉടൻ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് സെൻകുമാറിനെ നീക്കുകയായിരുന്നു. സർക്കാരിന്റെ നടപടി ചോദ്യംചെയ്ത് അദ്ദേഹം സുപ്രീംകോടതിയിൽ ഹർജി നൽകി. കേസിൽ ഏപ്രിൽ 24-ന് സെൻകുമാറിനെ പുനർനിയമിക്കാൻ ഉത്തരവിട്ടു. വിധിയിൽ നടപടികൾ സ്വീകരിക്കണമെന്ന നിയമോപദേശം ഉണ്ടായിട്ടും വ്യക്തതാ ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയാണ് സർക്കാർ ചെയ്തത്.
വിധി വന്നതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ തിരക്കിട്ടു കൂടിയാലോചന തുടങ്ങി. വിധിപ്പകർപ്പു കിട്ടിയിട്ടു നിയമന ഉത്തരവിറക്കണോ, അല്ലാതെ തന്നെ ഇറക്കണോ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു പകർപ്പെടുത്ത് ഉത്തരവു നടപ്പാക്കണോ എന്നൊക്കെയായി ചർച്ച. എന്നാൽ ഇതേക്കുറിച്ചെല്ലാം ഇനി ആരുടെ നിയമോപദേശം തേടുമെന്ന ആശയക്കുഴപ്പവുമുണ്ടായി. അവസാനം താമസം വിനാ ഉത്തരവിറക്കാനുള്ള തീരുമാനം എത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അഭിപ്രായവും അതു തന്നെയായിരുന്നു.
ഒടുവിൽ വൈകുന്നേരത്തോടെ വിധിപ്പകർപ്പു ലഭിച്ചപ്പോൾ അതുൾപ്പെടെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയൽ മുഖ്യമന്ത്രിക്കു കൈമാറി. ഉത്തരവ് ഇന്നലെ തന്നെ വേണമെന്നു സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. തുടർന്നാണു മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പിട്ടത്. ഇതേത്തുടർന്നാണ് ഇന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍