പിണറായിക്കെതിരെ പോർവിളിയുമായി സെൻകുമാർ; ഇനി പൊലീസിൽ രഹസ്യമൊന്നുമില്ല; എല്ലാം വിവരാവകാശത്തിന്റെ പരിധിയിൽ; ഇരുമ്പുമറ നീക്കി ഡിജിപിയുടെ വിവാദ ഉത്തരവ്; ടോപ് സീക്രട്ട് സെക്ഷനിലെ രേഖകൾ ബീനാകുമാരി പുറത്ത് നൽകേണ്ടി വരും; വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിനെ വെല്ലുവിളിച്ച് വീണ്ടും പൊലീസ് മേധാവി ടിപി സെൻകുമാർ. പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ കലവറ പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുകയാണ് പൊലീസ് മേധാവി. പൊലീസിൽ ഇനി രഹസ്യങ്ങൾ വേണ്ടെന്നും എല്ലാം വിവരാവകാശ പ്രകാരം പൊതു ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഡിജിപി സെൻകുമാർ ഉത്തരവിട്ടു. ഫലത്തിൽ സംസ്ഥാന സർക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ് ഡിജിപി. ഈ ഉത്തരവ് ഉടൻ തന്നെ സർക്കാർ റദ്ദാക്കുമെന്നാണ് സൂചന.
പൊലീസിലെ ടി സെക്ഷനെന്നാൽ ടോപ് സീക്രട്ട് എന്നാണ് വയ്പ്. ഈ വിഭാഗത്തിലെ രേഖകളൊന്നും വിവരാവകാശ പ്രകാരം ലഭ്യമാകില്ല. ഈ സാഹചര്യത്തിലാണ് സെൻകുമാറിന്റെ ഇടപെടൽ. നേരത്തെ ഈ സെക്ഷനിലെ ജൂനിയർ സൂപ്രണ്ടായ ബീനാ കുമാരിയെ സെൻകുമാർ മാറ്റിയത് വൻ വിവാദമായിരുന്നു. ഇത് സർക്കാർ ഇടപെട്ട് റദ്ദാക്കി. ഇതിന് ശേഷമാണ് ടി സെക്ഷൻ രഹസ്യ സ്വഭാവം പോലും സെൻകുമാർ ഇല്ലാതാക്കുന്നത്. നേരത്തെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ മാറ്റിയതിന് ശേഷം ചില വിവരാവകാശങ്ങൾ ടി സെക്ഷനുമായി ബന്ധപ്പെട്ട് ചിലർ ചോദിച്ചിരുന്നു. ഇത് നിഷേധിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണമാണ് ബീനാകുമാരിയെ സെൻകുമാർ മാറ്റിയതെന്നായിരുന്നു പരാതി. ഇതാണ് സർക്കാർ റദ്ദാക്കിയത്. ഈ സാഹചര്യത്തിലാണ് ബീനാകുമാരിയുടെ സെക്ഷന്റെ രഹസ്യ സ്വഭാവം സെൻകുമാർ ഇല്ലാതാക്കുന്നത്. മംഗളം ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
മനുഷ്യാവകാശ ധ്വംസനങ്ങളും അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ഉൾപ്പെട്ട വിവരങ്ങൾ കൈമാറണമെന്നാണ് ആവശ്യം. പൊലീസ് ആസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും ഉത്തരവ് നടപ്പാക്കണം. പ്രത്യേകിച്ച് ടി വിഭാഗമെന്നാണ് ഉത്തരവ് വിശദീകരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരങ്ങൾ ടി സെക്ഷനും കൈമാറണം. ഇത് ചീഫ് ഇൻഫർമേഷൻ കമ്മീഷണറേയും അറിയിക്കണം. ഇത്തരത്തിൽ ആരെങ്കിലും വിവരം അറിയാൻ വിസമതം പ്രകടിപ്പിച്ചാൽ ഡിജിപിയെ ബന്ധപ്പെട്ട വിവരാവകാശ ഓഫീസർ അറിയിക്കണം. പൊലീസ് ആസ്ഥാനത്തെ എല്ലാ സെക്ഷനും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുമെന്നും ഉത്തരവ് വിശദീകരിക്കുന്നു. 2009ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ നിർദ്ദേശം. വ്യാഴാഴ്ചയാണ് വിവാദ ഉത്തരവ് സെൻകുമാർ പുറത്തിറക്കിയത്.
എഡിജിപി ടോമിൻ തച്ചങ്കരി അടക്കമുള്ളവരുടെ അറിവില്ലാതെയാണ് ഈ ഉത്തരവ് അതീവ രഹസ്യമായി സെൻകുമാർ ഇറക്കിയതെന്നാണ് സൂചന. ഉത്തരവിൽ സെൻകുമാർ തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്. പഴയ ഉത്തരവുകളെല്ലാം വ്യക്തമായി ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഇതിനെ വിവരാവകാശ പ്രവർത്തകർ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ സർക്കാർ കടുത്ത അമർഷത്തിലാണ്. പൊലീസിലെ ടോപ് സീക്രട്ട് സെക്ഷന് ചില പ്രത്യേക അവകാശങ്ങൾ ഉണ്ട്. പൊലീസിന്റെ ഭാഗമായ എല്ലാ രഹസ്യങ്ങളും പുറത്തു പറയാൻ പാടില്ല. ഈ സാഹചര്യത്തിൽ മുമ്പ് സെൻകുമാർ പുറത്തിറക്കിയ ഉത്തരവുകളുടെ ഗതി ഇതിനും വരും. സർക്കാർ ഉടൻ ഇത് റദ്ദാക്കും. എന്നാൽ ഇങ്ങനെ സർക്കാർ ഉത്തരവ് റദ്ദാക്കിയാൽ വിവരാവകാശ പ്രവർത്തകർ നിയമ പോരാട്ടത്തിനും ഇറങ്ങും. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്യും. അതിന് സാഹചര്യമൊരുക്കാനാണ് ഉത്തരവെന്ന് സർക്കാരും തിരിച്ചറിയുന്നുണ്ട്. അതിനാൽ നിയമോപദേശത്തിന് ശേഷം മാത്രമേ ഉത്തരവ് റദ്ദാക്കൂവെന്നാണ് സൂചന.
കേരള പൊലീസിലെ ഏറ്റവും സുപ്രധാനമായ ഓഫിസ് വിഭാഗമാണ് ടി ബ്രാഞ്ച് പൊലീസിലെ രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്ന മേഖല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടി ബ്രാഞ്ചും അവിടത്തെ ജൂനിയർ സൂപ്രണ്ട് വി എൻ ബീനാ കുമാരിയും വാർത്തകളിൽ നിറഞ്ഞത് സെൻകുമാറിന്റെ ഉത്തരവിലൂടെയായിരുന്നു. പാലീസ് ആസ്ഥാനത്തെ അധികാര തർക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെന്നു വിലയിരുത്തപ്പെടുന്നു. സർക്കാരിന്റെ പിന്തുണയുള്ള എഡിജിപി ടോമിൻ തച്ചങ്കരി സെൻകുമാറിനെ മറികടന്ന് പൊലീസ് ഭരണത്തിൽ പിടിമുറുക്കുന്നതായാണു സൂചന. സ്ഥലംമാറ്റിയിട്ടും ബീനാകുമാരി കസേര ഒഴിയാതിരുന്നത് തച്ചങ്കരിയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഡിജിപിയും തച്ചങ്കരിയും തമ്മിൽ അടിപടിയുടെ വക്കിലെത്തുന്ന വാക്കേറ്റം പോലും ഉണ്ടായിക്കഴിഞ്ഞു. എന്തും ഏതും അവിടെ നടക്കാം. ഇതിലെല്ലാം സെൻകുമാറിനെ മാത്രമാണ് മുഖ്യമന്ത്രി ഓഫീസ് കുറ്റക്കാരനായി കാണുന്നത്. താൻ നിയമിച്ചതു കൊണ്ട് എഡിജിപിയെ സെൻകുമാർ അംഗീകരിക്കുന്നില്ല. ചർച്ചയ്ക്ക് എന്ന് പറഞ്ഞ് എല്ലാ സീമയും വിടുന്ന സംഭാഷണമാണ് സെൻകുമാർ നടത്തുന്നത്. തച്ചങ്കരിയോട് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹവും തട്ടിക്കയറി. ഇത്തരം സാഹചര്യം ഉണ്ടാക്കുന്നത് സെൻകുമാറാണ്. പൊലീസ് ആസ്ഥാനത്തെ അച്ചടക്കം ഡിജിപി തന്നെ ഇല്ലാതാക്കുന്നു. ഇതൊന്നും ആരും ചെയ്യാൻ പാടില്ലെന്നാണ് സർക്കാർ പക്ഷം.
കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ കസേരയിൽ വീണ്ടുമെത്തിയത്. ജനപിന്തുണയും മാധ്യമ സഹകരണവും ആവോളം ലഭിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനെ അനുസരിക്കില്ലെന്ന നിലപാട് സെൻകുമാർ എടുക്കുന്നു. കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്. ഇതിൽ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയർ സൂപ്രണ്ടിനെ അവിടെ നിയമിച്ചു. കുമാരി ബീനയെ പേരൂർക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയർ സൂപ്രണ്ടുമാരെയാണു സെൻകുമാർ മാറ്റിയത്. എന്നാൽ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി.
തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെൻകുമാറിനെ ബന്ധപ്പെട്ടു തൽക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബീനാകുമാരി ടി ബ്രാഞ്ചിൽ തുടർന്നു. അവർക്കൊപ്പം മാറ്റിയവർ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിർദ്ദേശം. അവരും പഴയ സ്ഥലങ്ങളിൽ ചുമതലയേറ്റു. ഇതിനിടെയാണ് ആദ്യ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ട രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്. സുരേഷ് കൃഷ്ണ, സതി കുമാർ എന്നിവരെ കെ, ആർ ബ്രാഞ്ചുകളിലാണു നിയമിച്ചത്. ഒന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നോക്കുന്ന സെക്ഷൻ, മറ്റൊന്നു പൊലീസ് വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കുന്ന സെക്ഷൻ. മുഖ്യമന്ത്രിയോട് ചോദിക്കാതെയായിരുന്നു ഈ ഉത്തരവുകൾ. ഇതിനെ ഗൗരവത്തോടെ സർക്കാർ എടുത്തു.
രാവിലെ ഉത്തരവിറങ്ങിയതു നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടർന്നു വൈകുന്നേരത്തോടെ സെൻകുമാർ ഒൻപതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ബീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ മരവിപ്പിച്ചതെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്