ടോപ് സീക്രട്ടിനെ വിവരാവകാശത്തിൽ കൊണ്ടു വന്നതും റദ്ദാക്കും; ടോപ് സീക്രട്ടിലെ ഇടപെടലിൽ സെൻകുമാറിനോട് വിശദീകരണം തേടി; ഐജി വിജയനെ സ്റ്റുഡന്റ് കേഡറ്റിലെത്തിച്ചതും മരവിപ്പിച്ചു; നയപരമായ തീരുമാനങ്ങളിൽ സർക്കാർ നയം തേടണമെന്ന് അന്ത്യശാസനം; സെൻകുമാറിനെ വെറുതെ വിടാതെ പിണറായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡി.ജി.പി: ടി.പി. സെൻകുമാറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നു. ടി ബ്രാഞ്ചിലെ വസ്തുതകൾ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടു വന്ന പൊലീസ് മേധാവിയുടെ നടപടി സർക്കാർ റദ്ദാക്കും. അതീവ രഹസ്യ സ്വഭാവമുള്ള സെക്ഷനിലെ ഫയലുകൾ ഏത് സാഹചര്യത്തിലാണ് വിവരാവകാശത്തിന് കീഴിൽ കൊണ്ടു വന്നതെന്ന് ഡിജിപിയോടെ സർക്കാർ ആരാഞ്ഞു.
പൊലീസ് ആസ്ഥാനത്തെ ടോപ് സീക്രട്ട് വിഭാഗത്തിലെ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം പൊതു ജനങ്ങൾക്ക് നൽകണമെന്ന സെൻകുമാറിന്റെ ഉത്തരവ് ജൂനിയർ സൂപ്രണ്ട് ബീനാകുമാരി അംഗീകരിക്കില്ലെന്ന് സൂചനയുണ്ടായിരുന്നു. പൊലീസ് മേധാവിയുടെ ഉത്തരവിൽ അതൃപ്തി അറിയിച്ച് ടി സെക്ഷനിലെ ജൂനിയർ സൂപ്രണ്ട് ബീനാകുമാരി കുറിപ്പ് നൽകിയിരുന്നു. പൊലീസ് മേധാവിയുടെ ഉത്തരവിലെ നിയമ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. 2008ലെ സർക്കാർ ഉത്തരവിന്റെ ഓർമ്മപ്പെടുത്തലുമായാണ് പൊലീസ് ആസ്ഥാനത്ത് വിവരാവാശ നിയമം കർശനമാക്കുന്ന സർക്കുലർ സെൻകുമാർ പുറത്തിറക്കിയത്. മനുഷ്യാവകാശ ലംഘനവും അഴിമതിയുമായി ബന്ധപ്പെട്ട വിവരമെല്ലാം പുറത്തുവിടണമെന്നായിരുന്നു സെൻകുമാറിന്റെ നിർദ്ദേശം. ടോപ് സീക്രട്ട് സെക്ഷനും ഇതിന്റെ പരിധിയിൽപ്പെടുമെന്ന് സെൻകുമാർ വ്യക്തമാക്കിയിരുന്നു.
2008ലെ സർക്കാർ ഉത്തരവ് പ്രകാരം അഴിമതിയും ഹ്യൂമൻ റൈറ്റ്സ് നിഷേധിക്കപ്പെടുന്ന കാര്യങ്ങൾ മാത്രം ഡിക്ലോസ് ചെയ്താൽ മതി. അതായത് നിതി നിഷേധം മാത്രം പുറത്തുവിട്ടാൽ മതിയെന്നാണ് ബീനാകുമാരിയുടെ വാദം. ഇതിനൊപ്പം പൊലീസ് മേധാവിയുടെ ഉത്തരവിനെ ലംഘിച്ചാൽ അത് മുഖ്യ വിവരാവകാശ കമ്മീഷണറെ അറിയിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനേയും ബീനാകുമാരി ഖണ്ഡിക്കുന്നു. ്അത്തരത്തിലൊരു നിർദ്ദേശം നിലനിൽക്കുന്നതല്ല. ഏതെങ്കിലും വിരവം നിഷേധിച്ചാൽ വിവരാവകാശ നിയമം സെക്ഷൻ 18(1) അനുസരിച്ചോ 19(3) അനുസരിച്ചോ പൗരന്മാർ നേരിട്ട് വിവരാവകാശ കമ്മീഷണറെ അറിയിക്കണം. അല്ലാതെ പോപീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർ അത് അറിയിക്കേണ്ട കാര്യമില്ലെന്നാണ് ബീനാകുമാരിയുടെ വാദം. ഈ വിഷയമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതോടെ വീണ്ടും പോര് കടുക്കുകയാണ്. ഇനി മൂന്നാഴ്ച മാത്രമേ പൊലീസ് മേധാവി സ്ഥാനത്ത് സെൻകുമാറിനുള്ളൂ. ഈ സാഹചര്യത്തിലും സെൻകുമാറിന്റെ വിവാദ തീരുമാനങ്ങൾ അംഗീകരിക്കേണ്ടതില്ലെന്നാണഅ സർക്കാർ പക്ഷം.
സെൻകുമാറും സർക്കാരും തമ്മിലെ നിയമ പോരാട്ടം നടക്കുമ്പോൾ ടി സെക്ഷനുമായി ബന്ധപ്പെട്ട് ചില വിവരാവകാശ അപേക്ഷകൾ സർക്കാരിന് കിട്ടിയിരുന്നു. രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഈ അപേക്ഷകൾക്ക് ബീനാകുമാരി മറുപടി നൽകിയില്ല. സെൻകുമാർ വിഷയത്തിൽ ആഭ്യന്തര സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ എഴുതിയ കുറിപ്പുകൾ സ്വന്തമാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ബീനാകുമാരി അത് നിഷേധിച്ചതും. ഇതിന്റെ തുടർച്ചയായിരുന്നു പിന്നീടുണ്ടായ സ്ഥലം മാറ്റം ഉൾപ്പെടെയുള്ള വിവാദങ്ങളെന്നായിരുന്നു പൊതുവേ ഉയർന്ന വിലയിരുത്തലുകൾ. ആദ്യം ബീനാകുമാരിയുടെ കസേര തെറുപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ വിവരാവകാശം അടിച്ചേൽപ്പിച്ച് ടി സെക്ഷന്റെ പ്രസക്തി കുറയ്ക്കാൻ പൊലീസ് മേധാവി ശ്രമിക്കുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇത് അംഗീകരിക്കേണ്ടെന്ന നിർദ്ദേശം ബീനാകുമാരിക്ക് സർക്കാർ നൽകിയെന്നാണ് സൂചന.
അതിനിടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്പി.സി/കുട്ടിപ്പൊലീസ്) പദ്ധതിയും വിവാദത്തിലേക്കെത്തി. അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിയുടെ മാനേജ്മെന്റ് സമിതി സെൻകുമാർ പുനഃസംഘടിപ്പിച്ചെങ്കിലും സർക്കാർ റദ്ദാക്കി. സർക്കാരിന്റെ അനുമതി തേടാതെയാണു ഡി.ജി.പിയുടെ ഉത്തരവെന്നും ഐ.ജി. വിജയനെതിരേ രണ്ടു വിജിലൻസ് കേസുകൾ നിലവിലുള്ളതൂകൊണ്ടാണ് ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽനിന്ന് ഒഴിവാക്കുന്നതെന്നുമാണു സർക്കാർവൃത്തങ്ങളുടെ വിശദീകരണം. ഇടതുസർക്കാർ അധികാരത്തിൽ വന്നയുടൻ എ.ഡി.ജി.പി: ബി.സന്ധ്യയെ പദ്ധതിയുടെ അധ്യക്ഷയായി നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അക്കാഡമി ഡയറക്ടർ കെ. പത്മകുമാറിനെ പദ്ധതിയുടെ അധ്യക്ഷനായും ചീഫ് കോ-ഓർഡിനേറ്ററായി എറണാകുളം ഐ.ജി: പി. വിജയനെ നിയമിക്കുകയും ചെയ്തു. പി വിജയനായിരുന്നു സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയെ അന്തർദേശീയ ശ്രദ്ധയിലെത്തിച്ചത്.
എന്നാൽ ഇടത് സർക്കാർ വന്നയുടൻ വിജയനെ മാറ്റുകയായിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വഴിവച്ചു. ഈ സാഹചര്യം ഉൾക്കൊണ്ടായിരുന്നു സെൻകുമാറിന്റെ തീരുമാനം. എന്നാൽ ഒറ്റ ദിവസം കൊണ്ടു തന്നെ സർക്കാർ അത് റദ്ദാക്കി. നേരത്തെ ടി ബ്രാഞ്ചിൽ നിന്ന് ബീനാകുമാരിയുടെ മാറ്റം ഉൾപ്പെടെ സെൻകുമാറിന്റെ പല തീരുമാനങ്ങളും സർക്കാർ റദ്ദാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ ഡി.ജി.പി. നടത്തിയ സ്റ്റുഡന്റ് കേഡറ്റ് പുനഃസംഘടനയാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. മണിക്കൂറിനുള്ളിൽ സെൻകുമാറിന്റെ ഉത്തരവ് സർക്കാർ റദ്ദാക്കി സന്ധ്യയെ തിരികെക്കൊണ്ടുവന്നു. ചീഫ് കോ-ഓർഡിനേറ്റർ ചുമതലയിൽനിന്ന് പി. വിജയനെ ഒഴിവാക്കുകയും പുതിയ ചീഫ് കോ-ഓർഡിനേറ്ററായി ആംഡ് ബറ്റാലിയൻ ഡി.ഐ.ജി: ഷഫീൻ അഹമ്മദിനെ നിയമിക്കുകയും ചെയ്തു.
നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുമുമ്പു സർക്കാരുമായി ആലോചന നടത്തണമെന്നും ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഐ.ജി. വിജയൻ ഒഴിവാക്കപ്പെട്ടതോടെ നാഥനില്ലാതിരുന്ന അവസ്ഥയിലായിരുന്നു എസ്പി.സി. ഇതിന് മാറ്റം വരുത്താനാണ് സെൻകുമാർ ശ്രമിച്ചത്. പദ്ധതിയുടെ നോഡൽ ഓഫീസർ സ്ഥാനത്തുനിന്നു തന്നെ തെറിപ്പിക്കാൻ പൊലീസിലെ ചിലർ ഗൂഢാലോചന നടത്തിയതായി പി.വിജയൻ ഡി.ജി.പിക്കു പരാതി നൽകി. ഇതിന്റെ ഭാഗമായാണു തനിക്കെതിരായ വിജിലൻസ് ത്വരിതാന്വേഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയന്റെ പരാതിയിൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ആഭ്യന്തര വിജിലൻസ് സെൽ അന്വേഷണം തുടങ്ങി.
ഐ.ജിക്കെതിരേയുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ആഭ്യന്തര വകുപ്പും സൂചന നൽകി. വിജയനെതിരേ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും പരാതി നൽകിയിട്ടുണ്ട്. പദ്ധതി പ്രശംസനീയമായ നിലയിൽ മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് സാമ്പത്തിക ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിന്റെ പേരിൽ വിജയനെ നോഡൽ ഓഫീസർ സ്ഥാനത്തുനിന്നു സർക്കാർ ഒഴിവാക്കിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ കസേരയിൽ വീണ്ടുമെത്തിയത്. ജനപിന്തുണയും മാധ്യമ സഹകരണവും ആവോളം ലഭിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനെ അനുസരിക്കില്ലെന്ന നിലപാട് സെൻകുമാർ എടുക്കുന്നു. കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്.
ഇതിൽ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയർ സൂപ്രണ്ടിനെ അവിടെ നിയമിച്ചു. കുമാരി ബീനയെ പേരൂർക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയർ സൂപ്രണ്ടുമാരെയാണു സെൻകുമാർ മാറ്റിയത്. എന്നാൽ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി. തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെൻകുമാറിനെ ബന്ധപ്പെട്ടു തൽക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബീനാകുമാരി ടി ബ്രാഞ്ചിൽ തുടർന്നു. അവർക്കൊപ്പം മാറ്റിയവർ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിർദ്ദേശം. അവരും പഴയ സ്ഥലങ്ങളിൽ ചുമതലയേറ്റു. ഇതിനിടെയാണ് ആദ്യ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ട രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്.
സുരേഷ് കൃഷ്ണ, സതി കുമാർ എന്നിവരെ കെ, ആർ ബ്രാഞ്ചുകളിലാണു നിയമിച്ചത്. ഒന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നോക്കുന്ന സെക്ഷൻ, മറ്റൊന്നു പൊലീസ് വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കുന്ന സെക്ഷൻ. മുഖ്യമന്ത്രിയോട് ചോദിക്കാതെയായിരുന്നു ഈ ഉത്തരവുകൾ. ഇതിനെ ഗൗരവത്തോടെ സർക്കാർ എടുത്തു. ഉത്തരവിറങ്ങിയതു നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടർന്നു സെൻകുമാർ ഒൻപതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ഇതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ എത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്