'എന്നെ കണ്ടാൽ കള്ളുകുടിയനാണെന്ന് തോന്നുമെന്നേയുള്ളൂ ബോഡി ബിൾഡിങ്ങിൽ ശ്രദ്ധിക്കുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷമായി ഞാൻ മദ്യപിക്കാറില്ല...അമ്മയാണേ സത്യം'; ആലപ്പുഴയിൽ യുവാവിന്റെ മൂക്കിടിച്ചു തകർത്ത 'ഡ്രാക്കുള നായകൻ' സുധീർ വിശദീകരണവുമായി രംഗത്ത്; യുവാവ് തന്റെ കാറിന്റെ മുന്നിൽ വന്ന് ബഹളം വയ്ക്കുകയായിരുന്നെന്നും സഹോദരനെ തല്ലിയപ്പോഴാണ് താനും കായികമായി നേരിട്ടതെന്നും വിവാദങ്ങളുടെ സ്വന്തം താരം
മറുനാടൻ ഡെസ്ക്
ആലപ്പുഴ : വിവാദങ്ങളുടെ സ്ഥിരം തോഴനായ നടൻ സുധീറും സംഘവും കഴിഞ്ഞ ദിവസം ആലപ്പുഴ എസ്.എൽ പുരത്ത് വെച്ച് രണ്ടു പേരെ കൈയേറ്റം ചെയ്ത സംഭവം വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്ന വേളയിലാണ് കേസിൽ വിശദീകരണവുമായി 'ഡ്രാക്കുള നായകൻ' രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു പേരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരാളുടെ മൂക്കിന് സുധീറിന്റെ മർദ്ദനമേറ്റ് സാരമായ പരുക്കേറ്റിരുന്നു. അടിപിടിയുടെ വീഡിയോയും പുറത്ത് വന്നതിന് പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. താൻ മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന വാർത്ത സത്യമല്ലെന്നാണ് സുധീറിന്റെ വാദം.
കഴിഞ്ഞ ഒന്നരവർഷമായി ബോഡി ബിൾഡിങ്ങിൽ ശ്രദ്ദിക്കുന്നതിനാൽ താൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചെന്നും തന്നെ കണ്ടാൽ കള്ളു കുടിയനാണെന്ന് തോന്നുമെന്നേയുള്ളൂവെന്നും താരം പറയുന്നു. സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ സുധീർ വളരെ വേഗമാണ് സീരിയൽ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചത്. വിനയൻ സംവിധാനം ചെയ്ത് ഡ്രാക്കുള എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ നടിയെ ശല്യം ചെയ്തത് സംബന്ധിച്ചുള്ള വിവാദം സുധീറിനെ ഏറെ നാൾ സമ്മർദ്ദത്തിലാഴ്ത്തിയിരുന്നു.
സംഭവത്തെ പറ്റി നടൻ സുധീറിന്റെ വിശദീകരണമിങ്ങനെ : താൻ മദ്യപിച്ചിരുന്നില്ല എന്ന് മാത്രമല്ല തന്നെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിട്ടില്ല. ഞങ്ങൾ ബാറിൽ പോയതല്ല. എസ്.എൽ പുരത്ത് ഒരു സുഹൃത്തിന്റെ ഹോട്ടലിൽ പോയതാണ്. അതിന്റെ പുറകിൽ ഒരു ബാറുണ്ട്. ഞങ്ങൾ ആലപ്പുഴയിൽ ഒരു ചടങ്ങിന് പോകുന്ന വഴിയായിരുന്നു. സുഹൃത്തിനെ കണ്ടിട്ട് തിരികെ ഇറങ്ങിയപ്പോൾ ബാറിൽ നിന്നും ആളുകൾ പുറത്ത് വരുന്നുണ്ടായിരുന്നു. വണ്ടിയുടെ മുന്നിൽ നിന്ന് മാറാനായി ഹോൺ അടിച്ചു. ഇത് ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല. എറണാകുളം രജിസ്ട്രേഷനുള്ള ആഡംബര വാഹനം കണ്ടതോടെ ഇവിടെ വന്ന് തിണ്ണമിടുക്ക് കാണിക്കേണ്ട എന്നു പറഞ്ഞ് അയാൾ ബോണറ്റിൽ ആഞ്ഞിടിച്ചു.
എന്റെ സുഹൃത്ത് മനോജാണ് വണ്ടിയോടിച്ചിരുന്നത്. ഇതുകണ്ടിട്ട് മനോജ് ഇറങ്ങി ചോദ്യം ചെയ്തു. ഇത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. മനോജിനെ പിടിച്ച് തള്ളി വണ്ടിയിൽ ചവിട്ടി. ഉന്തും തള്ളുമായതോടെ എന്റെ സഹോദരനും കാറിൽ നിന്ന് ഇറങ്ങി. അവനെ നാട്ടുകാരും ഈ പ്രശ്നമുണ്ടാക്കിയവനും ചേർന്ന് ഇടിച്ചു. വിഡിയോയിൽ വെള്ള മുണ്ടുടുത്ത് നിൽക്കുന്നയാളാണ് അനിയൻ. അനിയനെ തൊട്ടത് എനിക്ക് സഹിച്ചില്ല. എന്ത് നടനാണെങ്കിലും കൂടപ്പിറപ്പിനെ തല്ലുന്നത് എങ്ങനെ കണ്ടുനിൽക്കും. ഞാനും ഇറങ്ങി ഇടിച്ചു. ഇടിയുടെ ഇടയ്ക്ക് എന്റെ കൈ കൊണ്ട് ഒരാളുടെ മൂക്കിൽ നിന്നും ചോരവന്നു. എന്റെ നെഞ്ചത്തും ഇടികൊണ്ടു. അപ്പോഴേക്കും പൊലീസ് എത്തി ഇടപെട്ടു.
ഞാനൊരു നടനായതുകൊണ്ടാണ് ഇത് ഇത്രയും വലിയ സംഭവമായത്. ആരൊക്കെയോ ഫോട്ടോയും വിഡിയോയും എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു. അല്ലായിരുന്നെങ്കിൽ സാധാരണ സംഭവമായി ഒതുങ്ങിപ്പോകുമായിരുന്നു. ഏതായാലും ഞാൻ ഇനി ഇത് വിടാൻ ഉദ്ദേശിക്കുന്നില്ല. എന്റെ സഹോദരനും പരുക്കുണ്ട്. ഇങ്ങോട്ട് വന്ന് വഴക്കുണ്ടാക്കിയതാണ്. ഞാൻ മരാരിക്കുളം സ്വദേശിയാണ് എറണാകുളത്തേക്ക് താമസം മാറ്റിയിട്ട് പത്തുപതിനഞ്ച് വർഷമായിട്ടേയുള്ളൂ. എന്റെ നാട്ടിൽവെച്ച് എനിക്ക് നേരെ ഇങ്ങനെയൊരു സംഭവം നടന്നിട്ട് ഒതുക്കി തീർക്കേണ്ട ആവശ്യമെന്താണെന്നും താരം ചോദിക്കുന്നു.
ദിലീപ് സിനിമയിലെത്തിച്ചു....'ഡ്രാക്കുള നായകനായി' പ്രസിദ്ധിയാർജ്ജിച്ചു !
പ്രശസ്ത സംവിധായകൻ റോഷന് ആൻഡ്രൂസ് നിർമ്മാതാവിനെ വീട്ടിൽകയറി മർദ്ദിച്ച സംഭവത്തിന് പിന്നാലെയാണ് മറ്റൊരു അടിപിടി കേസു കൂടി പുറത്തുവരുന്നത്. റോഡിൽ സിനിമാ സ്റ്റൈലിൽ നടന്റെ സംഘട്ടനം. മദ്യപിച്ച് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴ എസ്.എൽ പുരത്ത് വച്ചാണ് നടൻ സുധീറും സംഘവും രണ്ടുപേരെ കയ്യേറ്റം ചെയ്തത്. ബാറിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറു തുറന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘട്ടനത്തിലേക്ക് എത്തിത്. നടനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അടിപിടി ഉണ്ടാക്കുന്നതിൽ നടൻ സുധീർ പതിവു കക്ഷിയാണെന്നാണ് ലഭിക്കുന്ന വിവരം. മുമ്പും ഒരു നടിയെ റോഡിൽ വച്ചു തല്ലിയ കേസിലുൾപെടെ താരം പ്രതിയായിരുന്നു എന്നും സീരിയൽ-സിനിമാ രംഗത്തെ പ്രമുഖർ സ്ഥിരീകരിക്കുന്നു. സി ഐഡി മൂസയിലൂടെ സിനിമാ മേഖലയിൽ സ്ഥാനം ഉറപ്പിച്ച നടനാണ് സുധീർ. ദിലീപ് നായകനായി നിർമ്മിച്ച സി ഐഡി മൂസയിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് സുധീർ സിനിമയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് ചെറുതും വലുതമായ റോളുകളിലൂടെ സിനിമാ-സീരിയൽ മേഖലയിൽ താരം സജീവസാന്നിധ്യമായി.
വിനയൻ ഒരുക്കിയ ഡ്രാക്കുള എന്ന ചിത്രത്തിലൂടെയാണ് സുധീർ നായകനായത്. പിന്നീട് അന്യഭാഷാ ചിത്രങ്ങളും നടനെ തേടിയെത്തിയിരുന്നു. പക്ഷേ വളർച്ചയ്ക്കൊപ്പം തന്നെ നടനെ തേടി പേരുദോഷങ്ങളും എത്തി. 18ാം വയസിൽ കൽക്കത്തയിൽ വച്ച് ഐജിയുടെ മകനെ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ച കേസിൽ ജയിലിൽ കിടന്ന ആളായിരുന്നു സുധീർ. നടൻ ദിലീപാണ് സുധീറിനെ സിനിമയിലേക്ക് എത്തിച്ചത് എന്നതിനാൽ സുധീറിന് എന്നും താരത്തോട് ആ നന്ദി ഉണ്ടായിരുന്നു. എന്നാൽ ദിലീപിന്റെ ശത്രു കൂടിയായ വിനയന്റെ ചിത്രമായ ഡ്രാക്കുളയിൽ അഭിനയിച്ചതോടെ ദിലീപും സുധീറിനെതിരെ തിരിഞ്ഞിരുന്നു. എന്നിട്ടും ദിലീപ് ജയിലിയായപ്പോൾ ദിലീപിന് വേണ്ടി വാദിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളായിരുന്നു സുധീർ.
ഇതിനിടെയിൽ വീണ്ടും സുധീറിനെ തേടി കേസുകൾ എത്തി. ഡ്രാക്കുളയിൽ സുധീറിന്റെ നായികയായിരുന്നു പ്രിയ എന്ന രാജേശ്വരി നമ്പ്യാർ എന്ന നടിക്ക് അശ്ലീല സന്ദേശമയച്ചു എന്ന് പരാതിയുയർന്നു. ഇതിന് പിന്നാലെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ റോഡിൽ കാർ കുറുകെ നിർത്തി നടിയെ കാറിൽ നിന്നും വലിച്ചിറക്കി നടുറോഡിലിട്ട് തല്ലിയെന്നും കേസുണ്ടായി. ഈ കേസിൽ നടൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു. രണ്ടു മക്കളുടെ പിതാവ് കൂടിയായ നടൻ എന്ന് പറഞ്ഞത് നടി തനിക്കയച്ച മെസേജ് തന്റെ ഭാര്യ കണ്ടെന്നും അതിന്റെ പേരിലാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നുമാണ്. യുവനിരയിലെ ശ്രദ്ധയമായ മോഡലുകൽ ഒരാളാണ് സുധീറിന്റെ ഭാര്യ.
ഡ്രാക്കുള റിലീസ് ആയതിന് പിന്നാലെ വിനയനും സുധീറും തമ്മില്‍ തെറ്റിയിരുന്നു. ഡ്രാക്കുളയിൽ അഭിനയിച്ചതിന് വിനയൻ തനിക്ക് തക്കതായ പ്രതിഫലം തന്നില്ലെന്ന് സുധീർ ആരോപിച്ചിരുന്നു എന്നാൽ ഇതിന് പിന്നാലെ സുധീറിന്റെ പ്രസ്താവനകളെ നിഷേധിച്ച് വിനയൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിനൊക്കെ പിന്നാലെ ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രക്ഷണം ചെയ്യുന്ന സ്വാമി അയ്യപ്പൻ ഉൾപെടെയുള്ള സീരിയലിൽ താരം സജീവമായി മുന്നേറുമ്പോഴാണ് സൂധീറിനെതിരെ മറ്റൊരു കേസും ഇപ്പോൾ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ദേശീയ പാതയോരത്ത് വച്ച് സുധീറിന്റെ കാറിന്റെ ഡോർ വഴിയാത്രക്കാരന്റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റം നാട്ടുകാരുമായുള്ള കൂട്ടത്തല്ലിലും കേസിലും അവസാനിച്ചത്.
എസ്.എൽ പുരത്ത് രാത്രി ഏഴരയോടെയാണ് സിനിമാ സ്റ്റൈലിൽ സംഘർഷം അരങ്ങേറിയത്. നടൻ സുധീറും രണ്ട് സുഹൃത്തുകളും എസ്.എൽ പുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ ആഡംബര കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോവുകയായിരുന്ന അനൂപിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ സംഘട്ടനമായി. ഡോർ തുറന്ന് പുറത്തിറങ്ങിയ സുധീർ അനൂപിനെ സിനിമാ സ്റ്റൈലിൽ ചവിട്ടി വീഴ്ത്തി . ഇതേപ്പറ്റിയുണ്ടായ വാക്കേറ്റത്തിനിടെയാണ് ഹരീഷിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഹരീഷിന് മൂക്കിന്റെ പാലത്തിന് ഒടിവും കണ്ണിന് പരിക്കുമേറ്റു.
ഇതുകണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ നടനും സംഘവും താലൂക്ക് ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയിരുന്നു.
Stories you may Like
- സീരിയൽ നടിമാരെ വിമർശിച്ച് സിപിഐ നേതാവ്, മറുപടി നൽകി മഞ്ജു പത്രോസ്
- പെരുമ്പിലാവിലെ 'പെൺവെട്ടത്ത്' സംഭവിച്ചത്
- ഗായത്രി വർഷയ്ക്ക് മറുപടിയുമായി നടൻ മനോജ്
- വെളിപ്പെടുത്തലുമായി സീരിയൽ നടി; വെള്ളയാണിയിലെ ഉപദ്രവം ചർച്ചകളിൽ
- ഇലക്ടറൽ ബോണ്ട്: സീരിയൽ നമ്പർ ഉൾപ്പെടെ എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍