Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷ വേശ്യകളോടൊപ്പം ഹോട്ടലുകളിൽ സ്ത്രീകളും പുരുഷന്മാരും കേരളത്തിൽ പുത്തരിയല്ല; സ്ത്രീകൾക്കിടയിലും പുരുഷന്മാർക്കിടയിലും ലൈംഗിക തൃപ്തി നൽകാൻ കേരളത്തിൽ മാത്രം 13,331 പുരുഷ വേശ്യകളുണ്ടെന്ന് ഔദ്യോഗിക റിപ്പോർട്ട്; സ്ത്രീ വേശ്യകളുടെ എണ്ണം 17,000; ഭൂരിപക്ഷവും ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലെത്തി ഹോട്ടലുകളിൽ താമസിച്ചു വേശ്യാവൃത്തി നടത്തുന്നവർ

പുരുഷ വേശ്യകളോടൊപ്പം ഹോട്ടലുകളിൽ സ്ത്രീകളും പുരുഷന്മാരും കേരളത്തിൽ പുത്തരിയല്ല; സ്ത്രീകൾക്കിടയിലും പുരുഷന്മാർക്കിടയിലും ലൈംഗിക തൃപ്തി നൽകാൻ കേരളത്തിൽ മാത്രം 13,331 പുരുഷ വേശ്യകളുണ്ടെന്ന് ഔദ്യോഗിക റിപ്പോർട്ട്; സ്ത്രീ വേശ്യകളുടെ എണ്ണം 17,000; ഭൂരിപക്ഷവും ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലെത്തി ഹോട്ടലുകളിൽ താമസിച്ചു വേശ്യാവൃത്തി നടത്തുന്നവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വേശ്യവൃത്തി ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം കൂടി വരുന്നതായി പഠന റിപ്പോർട്ടുകൾ. കേരളാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് സംസ്ഥാനത്ത് പുരുഷ-സ്ത്രീ വേശ്യകളുടെ എണ്ണം വർദ്ധിച്ചു വരുന്ന കാര്യം വെളിപ്പെടുത്തുന്നത്. ലൈംഗിക തൊഴിൽ നിയമവിരുദ്ധമാണെങ്കിലും ഇത് കേരളത്തിൽ അങ്ങോളമിങ്ങോളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്ത്രീകളെ എസ്‌കോർട്ടുകൾ ആക്കുന്നതു പോലെ പുരുഷന്മാരെ എസ്‌കോർട്ടുകളാക്കുന്ന സംഭവും കേരളത്തിൽ ഔദ്യോഗിക കണക്കുകൾ പ്രകാരം വർദ്ധിച്ചു വരുന്നു. സംസ്ഥാനത്ത് ലൈംഗികത്തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പതിനേഴായിരത്തിലധികം വരുമെന്നാണ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തുവിട്ട കണക്ക്. 13,331 പുരുഷ ലൈംഗികത്തൊഴിലാളികളുമുണ്ട്.

എച്ച്.ഐ.വി. ബാധിതരെ കണ്ടെത്താൻ നടത്തിയ സർവേയിലേതാണ് ഈ വിവരങ്ങൾ ലഭിച്ചത്. 30 വയസിന് മുകളിൽ പ്രായമുള്ളവാണ് വേശ്യാവൃത്തിയിലേക്ക് കടക്കുന്നവരിൽ കൂടുതലും. സാമൂഹ്യ സാഹചര്യങ്ങളാണ് ഇവരെ ഈ തൊഴിലിലേക്ക് നയിക്കുന്നത്. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലെത്തി ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരാണ് ഇതിലേറെയും. നഗരങ്ങളിലാണ് ലൈംഗിക ആവശ്യം തേടി വരുന്നവരുടെ എണ്ണം കൂടി വരുന്നത്. അതുകൊണ്ടാണ് ഇത് അതിവേഗം തൊഴിലായി മാറുന്നതും.

നഗരങ്ങളിലെ ഹോട്ടലുകൾ ഫ്‌ളാറ്റുകൾ, റിസോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ലൈംഗികത്തൊഴിൽ വ്യാപകമായി നടക്കുന്നത്. ഈ കണക്കുകൾ സർവേയിൽ ഉൾപ്പെടുത്തിയിട്ടില്ല. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്ക് കീഴീൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളാണ് കണക്കുകൾ ശേഖരിക്കുന്നത്. 36 മുതൽ 46 വയസ്സുവരെ പ്രായമുള്ളവരാണ് സ്ത്രീലൈംഗികത്തൊഴിലാളികളിൽ 60 ശതമാനവും. പ്രായമായ നൂറുകണക്കിനാളുകൾ ഏജന്റുമാരായും പ്രവർത്തിക്കുന്നു.

പതിനേഴായിരത്തോളം സ്ത്രീലൈംഗികത്തൊഴിലാളികളിൽ നാലുപേർക്കാണ് എച്ച്.ഐ.വി. ബാധ. ഇവർക്ക് ചികിത്സ നൽകുന്നുണ്ട്. സ്ത്രീ ലൈംഗിക തൊഴിലാളികളെക്കാൾ പുരുഷ ലൈംഗികത്തൊഴിലാളികളിലാണ് എച്ച്.ഐ.വി. ബാധ കൂടുതൽ. 9,608 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 11 പേർക്ക് രോഗ ബാധയുണ്ട്.

കോഴിക്കോട് ജില്ലയിലാണ് പുരുഷ വേശ്യകൾ കൂടുതൽ. ഇവരെ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് പുരുഷന്മാർ തന്നെയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി പുരുഷലൈംഗിത്തൊഴിലാളികളുടെ എണ്ണവും കൂടി. കേരളത്തിനുപുറത്തേക്ക് ഈ തൊഴിലിനായി പോയവരുമുണ്ട്. സ്ഥിരമായി പതിനായിരത്തിലധികം പേർ മയക്കുമരുന്നു കുത്തിവെക്കുന്നതായും കണ്ടെത്തി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 1,480 പേരെ പരിശോധിച്ചതിൽ രണ്ടുപേർക്ക് എച്ച്.ഐ.വി. ബാധ കണ്ടെത്തിയിട്ടുണ്ട്. 20,983
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളിൽ 21 പേർക്കും എച്ച്.ഐ.വി. ഉണ്ട്. ഇവർക്കിടയിൽ സിഫിലസ് തുടങ്ങിയ ലൈംഗികരോഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 3,849 ട്രക്ക് ഡ്രൈവർമാരെ പരിശോധിച്ചതിൽ ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചു. പത്തു വർഷത്തിനിടെ എല്ലാ വിഭാഗത്തിലും കൂടി എച്ച്.ഐ.വി. ബാധ കുറഞ്ഞിട്ടുണ്ട്. 2008-ൽ 0.13 ശതമാനമായിരുന്നത് 2018-ൽ 0.05 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP