എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ..... രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ്; രജിത് സാർ... അങ്ങയുടെ നിലപാടിന് ചേർന്നതല്ല ഈ ഊച്ചാളി ബിഗ് ബോസ് എന്ന പോസ്റ്റ് വൈറൽ; നിങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ? നിങ്ങൾ നിങ്ങളുടെ വില കളയരുത്; സാധാരണക്കാർ മാതൃകയാക്കണമെന്നാഗ്രഹിക്കുന്ന ഒരു നേതാവിന്റെ ഭാര്യയും എഴുത്തുകാരിയും കൂടിയാണു നിങ്ങൾ; ഷറഫുനിസ ടി സിദ്ദിഖിന്റെ 'ബിഗ് ബോസ്' പോസ്റ്റ് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ബിഗ് ബോസിൽ നിന്ന് രജിത് കുമാർ പുറത്താകുമ്പോൾ രജിത് ആർമി വേദനയിലാണ്. മോഹൻലാലിനും ഏഷ്യാനെറ്റ് ചാനലിനും എതിരെ പൊങ്കാല. പലരും ഫെയ്സ് ബുക്കിൽ പ്രതികരണമായി എത്തുന്നു. 'എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി ലാലേട്ടാ..... രേഷ്മയുടെ കണ്ണുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ ഈ രണ്ടു കണ്ണുകളും ദാനം ചെയ്യാൻ ഞാൻ തയാറാണ് ' #രജിത്ബസാർ??????... അങ്ങയുടെ നിലപാടിന് ചേർന്നതല്ല ഈ ഊച്ചാളി ബിഗ് ബോസ്.-ഈ പോസ്റ്റാണ് ഏറ്റവും ചർച്ചയാകുന്നത്. രജിത് കുമാറിനെ പുറത്താക്കിയതിലുള്ള രോഷം നിറയുന്ന പോസ്റ്റ്. ഇതിട്ടത് കോൺഗ്രസ് നേതാവായ ടി സിദ്ദിഖിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഷറഫുനിസ ടി സിദ്ദിഖും. ഈ പോസ്റ്റിനെ രജിത് ആർമി വൈറലാക്കുന്നുണ്ട്. ഒപ്പം മറ്റൊരു കമന്റും ചർച്ചയാകുന്നു.
നിങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ ?.. നിങ്ങൾ നിങ്ങളുടെ വില കളയരുത് , ഞങ്ങളെപോലുള്ള സാധാരണക്കാർ മാതൃകയാക്കണമെന്നാഗ്രഹിക്കുന്ന ഒരു നേതാവിന്റെ ഭാര്യയും , അതിലുപരി ഒരു എഴുത്തുകാരിയും കൂടിയാണുനിങ്ങൾ-ഇതാണ് ബിലാൽ മുഹമ്മദ് സക്കറിയയുടെ കമന്റ്. ഒരു എഴുത്ത് കാരിയും ,ഒരു പൊതു പ്രവർത്തകന്റെ ഭാര്യയുമായ നിങ്ങളിൽ നിന്നും ഇത് പോലൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ല, നാട് നീളെ നടന്ന് സ്ത്രീകളെ അനാവശ്യം പറഞ്ഞു നടക്കുന്ന ഇവനെയൊക്കെ അനുകൂലിക്കുന്ന നിങ്ങളുടെ അവസ്ഥയെ ഓർത്ത് സഹതാപം തോന്നുന്നു,.. നിലവാര തകർച്ച-ഇതാണ് മറ്റൊരാളുടെ നിലപാട് വിശദീകരണം. പോസ്റ്റിന് താഴെ എത്തുന്ന കമന്റുകളിൽ ഏറെയും രജിത് കുമാറിനെ പിൻവലിക്കുന്നതാണ്. മോഹൻലാലിനും ഏഷ്യാനെറ്റിനും എതിരായ വികാരവും നിറയുന്നു. ഏതായാലും ടി സിദ്ദിഖിന്റെ ഭാര്യയയുടെ പോസ്റ്റ് വൈറലാകുമ്പോൾ ചർച്ചയാകുന്നതും ബിഗ് ബോസിനെ നീതിയും ന്യായവുമാണ്.
ബിഗ് ബോസ് വീട്ടിലുള്ള രജിത്തിന്റെ മത്സരത്തിന് പരിസമാപ്തി. എഴുപത് ദിവസത്തോളം അദ്ദേഹം വീടിനുള്ളിൽ മികച്ച മത്സരാർത്ഥി തന്നെ ആയി നിലകൊണ്ട ശേഷമാണ് പുറത്തായത്. ടാസ്ക്കിന്റെ ഭാഗമായി വിദ്യാർത്ഥിയായി എത്തിയ രജിത് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. രജിത്തിനെ പോലുള്ള ഒരാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നു ഇത്. തുടർന്ന് അദ്ദേഹത്തെ ബിഗ് ബോസ് ഷോയിൽ നിന്ന് താൽക്കാലികമായി പുറത്താക്കി. രണ്ടു ദിവസത്തിന് ശേഷം അദ്ദേഹത്തെ മോഹൻലാൽ തിരിച്ചു പ്രേക്ഷകർക്ക് മുൻപിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന് ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശനം രേഷ്മ നിഷേധിച്ചു. രേഷ്മയോട് പരസ്യമായിട്ടാണ് രജിത് കുമാർ മാപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ മാപ്പ് രേഷ്മ സ്വീകരിച്ചെങ്കിലും വീടിനുള്ളിലേക്ക് കയറാൻ തനിക്ക് സമ്മതം ഇല്ലെന്നു രേഷ്മ ലാലിനോട് പറഞ്ഞു. ഇത് പ്രകാരമാണ് രജിത്തിനെ പുറത്താക്കിയത്. ഇതോടെയാണ് രജിത് ആർമി വിമർശനവും പ്രതിഷേധവുമായി എത്തിയത്.
അതേസമയം അദ്ദേഹം ഒട്ടനവധി വിവാദങ്ങൾക്കു നടുവിൽ നിന്നുമാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയതെങ്കിലും ഒട്ടുമിക്ക പ്രേക്ഷകരുടെയും ഹൃദയത്തിൽ ഇടം നേടാൻ അദ്ദേഹത്തിന് രണ്ടര മാസം കൊണ്ട് സാധിച്ചു എന്നാണ് പൊതുവെ സോഷ്യൽ മീഡിയയിലുള്ള ആരാധകരുടെ അഭിപ്രായം. വന്നത് വെറും കൈയോടെയാണെങ്കിലും മടക്കം ജന രാജാവായിട്ടാണ് എന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നു. ടാസ്ക് നടക്കുന്നതിനിടെ ഡോ. രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് വലിയ വിവാദമായിരുന്നു. എല്ലാവരും പ്രതിഷേധവുമായി വരുന്നതിന് മുൻപ് തന്നെ ബിഗ് ബോസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അഞ്ച് ദിവസത്തോളം പുറത്ത് നിർത്തിയതിന് ശേഷം ശനിയാഴ്ച മോഹൻലാൽ വന്ന ദിവസമാണ് അദ്ദേഹത്തെ തിരിച്ച് കൊണ്ട് വന്നത്. രേഷ്മ അടക്കം മറ്റുള്ള മത്സരാർഥികളുമായി സംസാരിച്ചതിന് ശേഷമായിരുന്നു രജിത്തിനോട് മോഹൻലാൽ സംസാരിച്ചത്. രേഷ്മയ്ക്ക് അച്ഛനോട് സംസാരിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ശേഷം രജിത്ത് രേഷ്മയോട് മാപ്പ് പറഞ്ഞു
ശേഷം രേഷ്മയുടെ അച്ഛനും അമ്മയും മോഹൻലാലിനോട് സംസാരിച്ചിരുന്നു. മനഃപൂർവ്വം ചെയ്തതല്ലെന്ന് രജിത്ത് രേഷ്മയുടെ അച്ഛനോട് പറഞ്ഞു. നൂറ് ശതമാനം തെറ്റാണ്. എല്ലാവരുടെയും മുന്നിലും മാപ്പ് പറയുന്നു. പശ്ചാത്താപത്തിന് അപ്പുറം എന്റെ കണ്ണ് ദാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. ജീവിതത്തിൽ എന്ത് ആവശ്യത്തിനും രേഷ്മയ്ക്കൊപ്പം ഞാനുണ്ടാവും. ആർക്കുമെതിരെ ദ്രേഹം ചെയ്യുന്നില്ല ആളാണ് ഞാനെന്നും രജിത്ത് പറയുന്നു. എല്ലാവർക്കും നന്മ വരട്ടെ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് അച്ഛൻ പറയുന്നു. പരസ്യമായി തന്നെ രജിത്ത് എല്ലാവരോടും മാപ്പ് പറഞ്ഞു. ഒടുവിൽ തീരുമാനം എടുക്കാനുള്ള അവസരം രേഷ്മയ്ക്ക് തന്നെ കൊടുത്തു. തീരുമാനം എതിരാവുകയും ചെയ്തു.
രജിത്ത് എന്ന ഒറ്റയാന്റെ അസാന്നിധ്യം ബിഗ് ബോസിലെ കളികളുടെ ദിശ തന്നെ മാറ്റിയിരിക്കുന്നു. രജിത്തിന്റെ സാന്നിധ്യത്തിൽ, പല വഴിക്കായി രജിത്ത് രഹസ്യമായും പരസ്യമായും സൃഷ്ടിച്ചെടുത്ത ഗ്രൂപ്പുകളിൽ ആശയദാരിദ്രം പ്രകടമായിത്തുടങ്ങി. പരസ്യമായി മാറ്റി നിർത്തിയിരുന്ന ദയയോടും ഫുക്രുവിനോടും രജിത്തിന് ചില പ്രത്യേക താൽപര്യങ്ങളുണ്ടായിരുന്നു. ദയയ്ക്ക് വ്യക്തിപരമായി രജിത്തിനോടുള്ള താല്പര്യത്തെ പലപ്പോഴും, രജിത്തിന് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിപ്പെടുത്താൻ കഴിഞ്ഞിരുന്നു. അതോടൊപ്പം, രണ്ട് ടീമുകളിൽ നിൽക്കെത്തന്നെ ഒരുരഹസ്യ പരസ്പരധാരണ വച്ച് പുലർത്താനും രജിത്തും ഫുക്രുവും ശ്രദ്ധിച്ചിരുന്നു. രജിത്തിന്റെ പിന്മാറ്റത്തോടെ ദയയ്ക്ക് ചൂണ്ടിക്കാണിച്ച് കരയാൻ ഒരാളില്ലാതായി. അതോടെ ദയ ചുവട് മാറ്റി. ബിഗ് ബോസ് കാഴ്ച്ചക്കാരുമായുള്ള രജിത്തിന്റെ ആശയവിനിമയോപാധി ആത്മഭാഷണങ്ങളായിരുന്നു. രജിത്ത് പോയതോടെ ഈ ആത്മഭാഷണങ്ങളെ ഒറ്റയ്ക്ക് ഏറ്റെടുത്തിരിക്കുന്നത് ദയയാണ്. പക്ഷേ ഒരു പ്രശ്നം മാത്രം, ആണധികാരങ്ങളുടെ പ്രയോഗവത്ക്കരണമായിരുന്നു രജിത്തിന്റെ ആത്മഭാഷണങ്ങളെങ്കിൽ ദയയുടേത് അതിവൈകാരികമായ ഭാഷണങ്ങളാണ്. ഫുക്രുവാകട്ടെ പോയവർ പോയി. സ്വന്തം കളികളിലാണ്.
എന്നാൽ രജിത്ത് സൃഷ്ടിച്ചെടുത്ത സ്വന്തം സംഘാംഗങ്ങളാകട്ടെ ആശയദാരിദ്രത്തിൽപ്പെട്ട് ഉഴറുകയാണ്. അത് സുജോയും രഘുവും ഇടയ്ക്കിടെ വിളിച്ച് പറയുന്നുമുണ്ട്. ഒറ്റയ്ക്കായാലും സംഘത്തിലായാലും രജിത്ത് നിർമ്മിച്ചെടുത്ത സ്ക്രീൻ സ്പേയ്സ് ഇപ്പോൾ പങ്കിടുന്നതാകട്ടെ ഫുക്രുവും എലീനയുമാണ്. അമൃതയും അഭിരാമിയുമാകട്ടെ സ്കൂൾ ടാസ്കിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മൊത്തത്തിൽ താളം നഷ്ടപ്പെട്ടാണ് നിൽക്കുന്നത്. രജിത് പുറത്താകുമ്പോൾ ഇതെല്ലാം ഷോയെ ബാധിക്കുമെന്ന അഭിപ്രായം സജീവമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്