ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ ഉള്ള മലയാളികൾ സുരക്ഷിതർ; ബ്രിട്ടീഷ് കസ്റ്റഡിയിൽ ഉള്ളവരെ കുറിച്ചും ആശങ്ക വേണ്ട; ഇന്ത്യാക്കാരുടെ മോചനത്തിന് ഇടപെടലുമായി വിദേശകാര്യമന്ത്രാലയം; ബ്രിട്ടണുമായും ഇറാനുമായും ചർച്ച തുടരുന്നു; ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി മുരളീധരനും; ലഭിക്കുന്നത് മാന്യമായ പരിഗണനയെന്ന് ഇറാന്റെ പിടിയിലായ കപ്പലിലുള്ള മലയാളി അജ്മലും; അതിവേഗ പ്രതിസന്ധി പരിഹാരത്തിന് ഇടപെടലുമായി മുഖ്യമന്ത്രി പിണറായിയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ 'സ്റ്റെനാ ഇംപേരോ'യിലും ഈ മാസമാദ്യം ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേയ്സ് വണ്ണിലും മലയാളികൾ ഉള്ളതായി സ്ഥിരീകരണം. രണ്ട് കപ്പലുകളിലുമായി ആറു മലയാളികളുള്ളതായാണ് വിവരം. ബ്രിട്ടീഷ് കപ്പൽ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.കപ്പലിലെ ജീവനക്കാരെ അറസ്റ്റ്ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അവർ കപ്പലിലുണ്ട്. അവർ സുരക്ഷിതരാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരാണ് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ളത്. -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. കപ്പലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ എംബസിവഴി ഊർജിതമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു. രണ്ടു കപ്പലുകളിലുമുള്ള മലയാളികളെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു. ഇവരുടെ വിവരങ്ങൾ ലഭ്യമാക്കണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകൻ ഡിജോ പാപ്പച്ചൻ (26) സ്റ്റെനാ ഇംപേരോയിലുണ്ട്. കപ്പലിലെ മെസ് മാനാണ് ഡിജോ. ജീവനക്കാരുടെ പേരുകൾ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഡിജോ പാപ്പച്ചനുപുറമേ പുളിക്കമണ്ണിൽ ഗോപിനാഥന്റെ മകൻ സുനിൽകുമാർ, പ്രജിത്ത് മേലകത്ത് എന്നീ മലയാളികളുടേതെന്നു സൂചനയുള്ള പേരുകൾ പട്ടികയിലുണ്ട്. ഇവരുടെ വിവരങ്ങളും വിലാസങ്ങളും സ്ഥിരീകരിക്കാനുള്ള നടപടികൾ തുടരുകയാണ്. ഇറാൻ പിടിച്ചെടുത്ത 23 ജീവനക്കാരുള്ള കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നു കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽനിന്നാണ് ബ്രിട്ടീഷ് പതാകയുള്ള സ്റ്റെനാ ഇംപേരോ കപ്പൽ ഇറാൻ പിടിച്ചെടുത്തത്.
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേയ്സ് വണ്ണിൽ മൂന്നു മലയാളികളുണ്ട്. കാസർകോട് ഉദുമ നമ്പ്യാർ കീച്ചിൽ സ്വദേശി പി. പ്രജിത്ത് പുരുഷോത്തമൻ (32), ഗുരുവായൂർ സ്വദേശി റെജിൻ, മലപ്പുറം വണ്ടൂർ സ്വദേശി അജ്മൽ എന്നിവരാണുള്ളത്. ഇവരടക്കം 28 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്. ഗ്രേയ്സ് വണ്ണിലെ നാവികരിലൊരാളായ വണ്ടൂർ സ്വദേശി അജ്മൽ വീട്ടുകാരെ ബന്ധപ്പെട്ടതോടെയാണു സംഭവം പുറംലോകമറിഞ്ഞത്. ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും ബ്രിട്ടീഷ് തീരസേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അജ്മൽ അറിയിച്ചു. ജൂലായ് നാലിനാണ് ജിബ്രാൾട്ടർ കടലിടുക്കിൽ ഇവർ സഞ്ചരിച്ച കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരുടെ ഫോണും ലാപ്ടോപ്പുമടക്കം പിടിച്ചെടുത്തു. പിന്നീട് ഒരു സിംകാർഡും ഫോണും മടക്കിനൽകിയതായും സുരക്ഷിതനാണെന്നും പ്രജിത്ത് ഫോണിൽ ബന്ധുക്കളോടു പറഞ്ഞു.
കപ്പലിലെ തേർഡ് എൻജിനിയറായ പ്രജിത്ത് ബാങ്ക് ഓഫ് ബറോഡ കാസർകോട് ശാഖയിലെ മാനേജരായി വിരമിച്ച പി. പുരുഷോത്തമന്റെയും പി.കെ. ശ്രീജയുടെയും രണ്ടാമത്തെ മകനാണ്. മൂന്നുമാസം മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. മമ്മിയൂർ മുള്ളത്ത് റോഡിൽ ഒടാട്ട് വീട്ടിൽ രാജന്റെയും ഗീതയുടെയും മകനായ റെജിൻ മൂന്നുമാസം മുന്‍പാണ് ബ്രിട്ടനിലേക്കു പോയത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞാണ് കാമ്പസ് സെലക്ഷൻ വഴി ഡിജോ പാപ്പച്ചൻ സ്റ്റെനാ ഇംപേരോയിൽ ജോലിക്കുകയറിയത്. ജൂൺ 18-നാണ് മുംബൈയിൽനിന്ന് കപ്പലിൽ കയറിയത്. ഫോർട്ട് കൊച്ചി, പള്ളുരുത്തി സ്വദേശികളും കപ്പിലിലുണ്ടെന്നു ഫോർട്ടുകൊച്ചി സ്വദേശി ക്യാപ്റ്റനാണെന്നാണ് പറഞ്ഞിരുന്നതെന്നും ഡിജോയുടെ അച്ഛൻ പാപ്പച്ചൻ പറയുന്നു. എന്നാൽ, ഇതിനു സ്ഥിരീകരണമില്ല.
ബ്രിട്ടൻ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേയ്സ് വണ്ണിൽ തങ്ങൾ സുരക്ഷിതരാണെന്ന് കപ്പലിലെ നാവികരിലൊരാളായ വണ്ടൂർ സ്വദേശി അജ്മൽ 'മാധ്യമങ്ങളോടും പറഞ്ഞു. 'മെയ് 13-ന് മൂന്നുലക്ഷം ടൺ ക്രൂഡ് ഓയിൽ നിറച്ച് ഫുജൈറയിൽനിന്ന് പുറപ്പെട്ടതായിരുന്നു സൂപ്പർ ടാങ്കർ വിഭാഗത്തിൽപ്പെട്ട ഞങ്ങളുടെ കപ്പൽ. 25 രാജ്യങ്ങളിലൂടെ 18,000 കിലോമീറ്റർ താണ്ടി ജൂലായ് നാലിനു സ്പെയിനിന്റെ തെക്ക് തീരപ്രദേശമായ ജിബ്രാൾട്ടർ എന്ന സ്ഥലത്ത് പുലർച്ചെ ഒന്നരയോടെ ഭക്ഷണസാധനങ്ങൾ എടുക്കാനെത്തി. 'അന്നുരാത്രി 12 മുതൽ നാലുവരെ എനിക്കായിരുന്നു ഡ്യൂട്ടി. ട്രാഫിക് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ സ്പീഡ് പൂജ്യത്തിലാക്കി വെക്കണമെന്നും തങ്ങളുടെ ബോട്ട് ഉടൻ അങ്ങോട്ടു വരുന്നുണ്ടെന്നുമുള്ള മറുപടിയാണു ലഭിച്ചത്. ഇവിടെനിന്ന് മൂന്നു നോട്ടിക്കൽ മൈൽ ദൂരമാണ് ബ്രിട്ടന്റെ അതിർത്തിയിലേക്കുള്ളത്. പിന്നീട് രണ്ടു നോട്ടിക്കൽ മൈൽകൂടി ഉള്ളിലേക്കു ചെല്ലാനുള്ള നിർദ്ദേശം ലഭിച്ചു. അങ്ങനെ അവിടെയെത്തിയപ്പോൾത്തന്നെ യുദ്ധസമാനമായ രംഗങ്ങൾക്കാണ് ഞങ്ങൾ സാക്ഷ്യം വഹിച്ചത്.'
'രണ്ട് ഹെലികോപ്റ്ററിൽ ഇരുപതോളം കമാൻഡോകൾ സർവായുധങ്ങളുമായി കപ്പലിലേക്കിറങ്ങി. ഡെക്കിൽ ഇവർക്കുപുറമേ യുദ്ധക്കപ്പലിൽനിന്ന് രണ്ട് ഹെലികോപ്റ്ററുകൾ ഇവരുടെ കപ്പലിന്റെ രണ്ടുഭാഗത്തും തയ്യാറായി നിന്നു. 28 പേരടങ്ങുന്ന കപ്പലിലെ തൊഴിലാളികളെ മുഴുവൻ ഇവർ തോക്കിന്മുനയിൽ നിർത്തി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്നു സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. പാസ്പോർട്ടും ലാപ്ടോപ്പും മൊബൈലുമെല്ലാം കസ്റ്റഡിയിൽ വാങ്ങിയ ബ്രിട്ടീഷ് കമാൻഡോകൾ പിന്നീട് ദിവസങ്ങൾക്കുശേഷം മൊബൈൽ ഫോൺ തിരിച്ചേൽപ്പിച്ചു. തികച്ചും മാന്യമായ പെരുമാറ്റമാണ് ഇവരിൽനിന്നുണ്ടായതെന്നും സ്വാഭാവിക പരിശോധനകളും നടപടിക്രമങ്ങളും കഴിഞ്ഞ് വിട്ടയക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അജ്മൽ പറയുന്നു. വീട്ടുകാരുമായും കൂട്ടുകാരുമായുമെല്ലാം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും ഇറാന്റെ നയതന്ത്ര പ്രതിനിധികളും മറ്റും എത്തിയിരുന്നെന്നും അജ്മൽ പറഞ്ഞു
ജിബ്രാൾട്ടർ സുപ്രീം കോടതിയുടെ തീർപ്പനുസരിച്ചായിരിക്കും തങ്ങളുടെ തിരിച്ചുവരവെന്ന് അജ്മൽ അറിയിച്ചു. കപ്പൽ പിടിച്ചെടുത്ത തീയതി മുതൽ ഒരു മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. 30 ദിവസത്തേക്കു കപ്പൽ പിടിച്ചിടാൻ കോടതി ഉത്തരവിട്ടെന്നാണ് ഒടുവിൽ കിട്ടിയ വിവരം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍