കൊലയാളി സംഘത്തിൽ പെട്ട ആകാശുമായുള്ള അടുത്ത സൗഹൃദം.. കൊല നടന്ന ദിവസത്തെ ഫോൺ വിളികൾ.. ജില്ലാ നേതൃത്വത്തിന് പങ്കെന്ന ഷുഹൈബിന്റെ പിതാവിന്റെ മൊഴി; കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പി ജയരാജനെ കുടുക്കാൻ പോന്ന പ്രധാനപ്പെട്ട കാര്യങ്ങൾ; മോദിയാണ് സിബിഐ ഭരിക്കുന്നതെന്ന് കോടിയേരിയുടെ വാക്കുകളും വിരട്ടാൻ നോക്കേണ്ടെന്ന ജയരാജന്റെ വാക്കും ജില്ലാ സെക്രട്ടറിയുടെ കസ്റ്റഡി ഭയന്നുള്ള മുൻകൂർ ജാമ്യമോ?
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ പി ജയരാജൻ കുടുങ്ങുമോ എന്ന ചർച്ച സജീവമായി. ഇപ്പോൾ തന്നെ സിപിഎമ്മിനെ പ്രതിക്കൂട്ടില്ലാകും വിധത്തിൽ നാല് സിബിഐ കേസുകൾ നിലവിലുണ്ട്. ഇതിനിടെയാണ് പി ജയരാജൻ അടക്കം ഉൾപ്പെടാൻ സാധ്യതയുള്ള മറ്റൊരു കേസു കൂടി ഉണ്ടായിരിക്കുന്നത്. സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറിയെ ഷുഹബ് വധവുമായി ബന്ധപ്പെടുത്താൻ പോന്ന നിരവധി സാഹചര്യ തെളിവുകൾ കേസിലുണ്ട്. ഇക്കാര്യം ഇപ്പോഴത്തെ കേരളാ പൊലീസിന്റെ അന്വേഷണ സംഘം തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
ഒന്നിലേറെ തെളിവുകൾ പി ജയരാജനെതിരെ ഉണ്ടെന്നാണ് പുറത്തു വരുന്ന സൂചന. കൊലപാതക കേസിൽ നേരിട്ട് പങ്കാളിയായ ആകാശ് തില്ലങ്കേരിയുമായുള്ള പി ജയരാജന്റെ ബന്ധം തന്നെയാണ് ഇതിൽ പ്രധാനമായ വിഷയം. ആകാശ് തില്ലങ്കേരിക്ക് പി ജയരാജനുമായുണ്ടായിരുന്ന അടുത്ത സൗഹൃദമാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ സൈബർ പോരാളികളിലെ പ്രധാനിയായിരുന്നു ആകാശ് തില്ലങ്കേരി. പി ജയരാജൻ ആകട്ടെ താഴെ തട്ടിലെ നേതാക്കളെ പോലും പേരു ചൊല്ലി വിളിക്കാൻ കഴിയുന്ന വിധത്തിൽ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വ്യക്തിയും.
സിപിഎം ജില്ലാ സെക്രട്ടറി എന്നതിൽ ഉപരിയായി ജയരാജനുമായി ഉറ്റ സൗഹൃദമാണ് ആകാശിനുണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് സിബിഐ കേസ് ഏറ്റെടുത്താൽ ആദ്യം അന്വേഷിക്കേണ്ടി വരിക. ഷുഹൈബ് കൊല്ലപ്പെടുന്ന ദിവസം പി ജയരാജന്റെ ഫോണിലേക്ക് വന്ന കോൾ വരെ പരിശോധിക്കപ്പെടാൻ സാധ്യത ഏറെയാണ്. കൊലപാതകം നടന്ന രാത്രിയിൽ ആകാശ്, പി ജയരാജന്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.
പി ജയരാജനുമൊത്തുള്ള ആകാശിന്റെ സെൽഫിയടക്കം ഈ ഘട്ടത്തിൽ ചർച്ച ചെയ്യപ്പെടും. ഇത്തരമൊരു കൊലപാതകം നടക്കുമ്പോൾ സ്വാഭാവികമായും വിവരം ജയരാജനെ അറിയിച്ചിരിക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം കണ്ണൂരിന്റെ രാഷ്ട്രീയ സ്വഭാവം വെച്ച് നേതാക്കൾ അറിയാതെ എവിടെയും ഒന്നും നടക്കില്ലെന്നാണ് പൊതുവിൽ വിലയിരുത്തുന്നത്.
കൊലപാതകം ആസൂത്രണം ചെയ്തത് നേതാക്കളാണെന്ന ശുഹൈബിന്റെ പിതാവിന്റെ മൊഴിയും സിപിഐഎം നേതൃത്വത്തിന് വിനയാകും. പി ജയരാജനെ രക്ഷപ്പെടുത്താനാണ് കേസിൽ പൊലീസ് അന്വേഷണം മതിയെന്ന പിടിവാശി, സർക്കാർ തുടർന്നതെന്ന വാദവും പരിഗണിക്കപ്പെടും. രാഷ്ട്രീയ കൊലപാതകമായ, സമാന സ്വഭാവമുള്ള കതിരൂർ മനോജ് വധക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ പി ജയരാജൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന പരാമർശമുള്ളതും കേസിൽ ജയരാജനെ ദോഷകരമായി ബാധിക്കുന്നതാണ്.
ഇതിനൊക്കെപ്പുറമേ, കേന്ദ്ര ഏജൻസിയായ സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന സിപിഎമ്മിന്റെ ആരോപണം പരിഗണിച്ചാലും പി ജയരാജൻ കുടുങ്ങുമെന്നുറപ്പാണ്. കാരണം, ബിജെപിയെ രാഷ്ട്രീയമായി നേരിടുന്നതിൽ മുൻപന്തിയിലുള്ള നേതാവാണ് പി ജയരാജൻ. അദ്ദേഹം രാഷ്ട്രീയമായി ഇല്ലാതാകുന്നത് ബിജെപിക്ക് മുന്നേറ്റത്തിനുള്ള ചുവടാണ്. കേരള പൊലീസ് നടത്തിയ അന്വേഷണം ശരിയായിരുന്നുവെന്നും സിബിഐ അന്വേഷിക്കട്ടെയെന്ന ഹൈക്കോടതി വിധി നടപ്പാകട്ടെയെന്നുമായിരുന്നു പി ജയരാജന്റെ പ്രതികരണം. വിരട്ടാൻ നോക്കേണ്ടെന്നും പി ജയരാജൻ പറഞ്ഞു കഴിഞ്ഞു.
സാധാരണ ഗതിയിൽ സിപിഎം പ്രാദേശിക പ്രവർത്തകർ ഉൾപ്പെട്ട കേസാണെങ്കിൽ ആ കേസിൽ പെട്ടവരെ പാർട്ടി തള്ളിപ്പറയണം. എന്നാൽ, ഷുഹൈബിന്റെ ഘാതകർ സിപിഎമ്മിന്റെ അടുത്ത വ്യക്തികളായിട്ടും സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. മാത്രമല്ല, പ്രതിസ്ഥാനത്തുള്ളവർ ഇപ്പോഴും പാർട്ടിയിൽ ഉണ്ട് താനും. ആകാശ് അടക്കമുള്ളവർ പാർട്ടിക്കാരാണെന്ന് ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധമില്ലാത്തവരെ അറസ്റ്റ് ചെയ്യുന്ന രീതി സിബിഐയ്ക്ക് ഉണ്ടെന്നും സിബിഐ അന്വേഷണത്തെ എതിർത്ത സർക്കാർ നടപടിയിൽ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു. മോദിയുടെ സിബിഐയാണ് ഭരിക്കുന്നതെന്ന് പറഞ്ഞു കൊണ്ട് കോടിയേരി പറഞ്ഞത് മുൻകൂർ ജാമ്യമെടുക്കലാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം പൊലീസിന് പ്രതികളെ പിടിക്കാമായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ആരുടെയോ നിർദ്ദേശം കിട്ടിയെന്ന പോലെ പ്രവർത്തിക്കുകയായിരുന്നു പൊലീസ് എന്ന ആക്ഷേപവും ശക്തമായി ഉയർന്നു. അന്വേഷണ സംഘത്തിൽ പോലും ഒരു ഘട്ടത്തിൽ ഭിന്നിപ്പുണ്ടായി. വിവരങ്ങൾ ചോരുന്നു എന്നായിരുന്നു ഉയർന്നു കേട്ട വിമർശനം. അതേസമയം സിപിഎം ജില്ലാ കമ്മിറ്റിക്കും ഇക്കാര്യത്തിൽ കൃത്യമായ അറിവുണ്ടെന്ന ആരോപണവും സുധാകരൻ ഉയർത്തിയിരുന്നു. മട്ടന്നൂർ, പേരാവൂർ ഏരിയാ കമ്മറ്റികൾക്കുള്ള പങ്കും സുധാകരൻ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം പി ജയരാജനെ വെട്ടിലാക്കാൻ പോന്നതാണ്.
കേസിൽ ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെന്തിന് സിബിഐ അന്വേഷണത്തെ ഭയപ്പെടണം എന്ന ചോദ്യം കേസിലെ തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. കേസിൽ ഏത് അന്വേഷണവും നടത്താമെന്നാണ് നേരത്തെ സർക്കാർ കൈക്കൊണ്ട നിലപാട്. ഈ നിലപാട് തന്നെ വിമർശനങ്ങൾക്കി ഇടയാക്കിയിരുന്നു. പിടിയിലായവർ ഡമ്മി പ്രതികളാണെന്ന ആക്ഷേപവും പിന്നാലെ ഉയർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ 11 പ്രതികളെയാണ് പിടികൂടിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍