റസ്കാർ സേനയെ നേരിടാൻ രാജാവ് ഓടിയെത്തിയത് നെഹ്റുവിന്റെ കാൽക്കീഴിൽ; പാക് നീക്കത്തെ തകർത്ത് സ്വയംഭരണാവകാശമുള്ള സംസ്ഥാനമാക്കിയത് തന്ത്രപരമായി; കാശ്മീരികളല്ലാത്തവർ സ്ഥലം വാങ്ങുന്നതും സ്ഥിരതാമസം വിലക്കുന്നതും ചോദ്യം ചെയ്ത് നിരാഹാരം കിടന്നത് ശ്യാമപ്രസാദ് മുഖർജിയും; ജനസംഘം സ്ഥാപകന്റെ ജയിലിലെ ബലിദാനം ആർഎസ്എസിന് നൽകിയത് തീരാ വേദന; കാശ്മിരിനെ വിഭജിച്ച് അമിത് ഷായിലൂടെ മോദി നടപ്പാക്കിയത് പരിവാറുകാരുടെ ചിരകാല അഭിലാഷം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കപ്പെടുന്നതോടെ അസാധുവാകുന്നത് ഇതുവരെയുള്ള കാശ്മീരിന്റെ ചരിത്രവും സ്വത്വവുമാണ്. തുടക്കം മുതൽ 370 ാം വകുപ്പിനെ എതിർത്തിരുന്ന ഇന്ത്യൻ വലതു പക്ഷം ഒടുവിൽ തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് നടപ്പാക്കിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ നിലകൊണ്ടിരുന്ന ആർട്ടിക്കിൾ 370 ഇല്ലാതാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ ഇനി മുതൽ നിലവിൽ വരും.
ജമ്മു കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നൽകിയ തീരുമാനത്തിനെതിരേ ആദ്യമായി ശക്തിയുക്തം എതിർത്തിയത് ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയായിരുന്നു. 1949ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയർത്തിയാണ് മുഖർജി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു. അദ്ദേഹത്തിന്റെ അഭിലാഷത്തിന്റെ പൂർത്തീകരണം കൂടിയാണ് ഇന്ന് നടക്കുന്നത്. ആർ എസ് എസിനെ തന്നോട് കൂടുതൽ അടുപ്പിക്കുകയാണ് മോദി ഇതിലൂടെ. അമിത് ഷായെ മുന്നിൽ നിർത്തി കളികൾ നിയന്ത്രിച്ച് തന്ത്രപരമായാണ് എല്ലാം നടപ്പാക്കുന്നതും.
ഇന്നത്തെ നടപടികളോടെ പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആശയവിനിമയം എന്നീ വകുപ്പുകൾ ഒഴികെയുള്ള മറ്റു നിയമങ്ങൾ പ്രദേശത്ത് വിനിയോഗിക്കുന്നതിന് കേന്ദ്ര സർക്കാരിന് സാധിക്കും. താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പായിരുന്നു. ഏറ്റവും പ്രധാനം 35 എ ഇല്ലാതാകുന്നതാണ്. ഇതോടെ കാശ്മീരികളല്ലാത്തവർക്കും മേഖലയിൽ ഭൂമി വാങ്ങുവാൻ സാധിക്കും. കാശ്മീരികൾ വല്ലാത്തൊരു വൈകാരികതയോടെയാണ് ആർട്ടിക്കിൾ 35 എ യെ കണ്ടിരുന്നത്. രാജ്യത്തെ മുസ്ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായി തുടരാൻ കാശ്മീരിനെ അനുവദിച്ചിരുന്നത് 35 എ ആയിരുന്നു.
ഇതു പ്രകാരം കാശ്മീരിൽ ഭൂമിയുടെ ക്രയവിക്രയം നടത്താൻ കാശ്മീരികൾക്കു മാത്രമേ സാധ്യമായിരുന്നുള്ളു. ആരാണ് കാശ്മീരിയെന്ന് നിർണ്ണയിക്കുന്നതിനുള്ള അധികാരം കാശ്മീരിലെ ഭരണകൂടത്തിലും നിക്ഷിപ്തമായിരുന്നു. കാശ്മീരിനെ വിഭജിച്ചതോടെ പ്രദേശത്ത് ജനസംഖ്യപരമായ ഒരു വലിയ മാറ്റത്തിനാകും വഴി തെളിയുക. 1987 നു ശേഷം താഴ്വരയിൽ നിന്നും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിൽ എത്തിക്കാൻ സർക്കാർ തന്നെ മുൻകൈയെടുത്തേക്കും. കാശ്മീരിനു പുറത്തു നിന്നും വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകൾക്ക് ഇതുവഴി സ്വത്തവകാശം ലഭിക്കുകയും ചെയ്യും.
ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങൾ പാക്കിസ്ഥാനിലും ഇന്ത്യയിലും ചേർന്നു. സ്വാതന്ത്രം ലഭിച്ച വേളയിൽ ഇന്ത്യയോട് ചേരാൻ ജമ്മു കാശ്മീരിലെ രാജാവ് മഹാരാജാ ഹരിസിങ്.വിസമ്മതിച്ചു. ഇന്ത്യയിലോ പാക്കിസ്ഥാനിലോ, അതോ സ്വതന്ത്രമായി നിലനിൽക്കുകയാണോ കാശ്മീർ ചെയ്യുക എന്ന അനിശ്ചിതത്വത്തിലാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കാശ്മീർ തങ്ങളുടേതായിരിക്കണമെന്ന് അവകാശപ്പെട്ട പാക്കിസ്ഥാന്റെ പിന്തുണയോടെ ഗോത്ര വർഗക്കാരായ റസാകർ സേന കാശ്മീരിലേക്ക് നുഴഞ്ഞു കയറുന്നതും ആക്രമണം അഴിച്ചു വിടുന്നതും. ഇവർക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്ന ഹരിസിങ് ഇന്ത്യുടെ സഹായം തേടി.
എന്നാൽ കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലാത്ത സ്വതന്ത്ര നാട്ടുരാജ്യമായതിനാൽ സൈന്യത്തെ അയക്കുന്നതിനും ഹരിസിങിനെ പിന്തുണയ്ക്കുന്നതിനും പരിമിതികൾ ഉണ്ടെന്ന നിലപാട് നെഹ്രു സ്വീകരിച്ചതോടെ ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പിടാൻ രാജവിനെ നിർബന്ധിതനാക്കി. പക്ഷേ കാശ്മീർ ഇന്ത്യയുടെ ഭാഗമാകുമോ എന്നുള്ളതിൽ അന്തിമ തീരുമാനം ജനഹിത പരിശോധനയിലൂടെ ആയിരിക്കുമെന്നായിരുന്ന എന്നായിരുന്നു വ്യവസ്ഥ. ഹരിസിങിനെ തുടർന്ന സംസ്ഥാനത്തിന്റെ അധികാരം ഏറ്റെടുത്ത ഷെയ്ക്ക് അബ്ദുള്ളയായിരുന്നു ആർ്ട്ടിക്കിൾ 370 നിലവിൽ വന്നതിൽ മുഖ്യ പങ്ക് വഹിച്ചത്. ആർട്ടിക്കിളിന്റെ കരട് തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. കാശ്മീരുമായുള്ള ഇന്ത്യയുടെ ബന്ധം മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി തുടരാൻ ആർട്ടിക്കിൾ 370 കാരണമായി.
ഇതിനെതിരെ ആർഎസ്എസ് നേതാവും ജനസംഘം സ്ഥാപകുമായ ശ്യാമപ്രകാശ് മുഖർജീയുടെ നേതൃത്വത്തിൽ 1950 കളിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1953 ൽ മൂഖർജീ കാശ്മീരിൽ കാശ്മീരികളല്ലാത്തവർ സ്ഥലം വാങ്ങുന്നതിനും സ്ഥിരതാമസക്കാർ ആകുന്നതും തടയുന്നതിനെതിരെ നിരാഹാര സമരം തുടങ്ങി. അനധികൃതമായി കാശ്മീരിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മൂഖർജി ജയിലിൽ വച്ചു മരിക്കുകയായിരുന്നു.
ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനോട് ചേർത്തത് സംസ്ഥാനത്തിന്റെ ഭരണഘടന നിർമ്മാണ സഭ 1954ൽ ഔദ്യോഗികമായി അംഗീകരിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം രാഷ്ട്രപതിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ ഇതേവർഷം മെയ് 14 ന് 35 എ യും ഭരണഘടനയുടെ ഭാഗമായി. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയ്ക്കപ്പുറമുള്ള മറ്റെല്ലാറ്റിലും ഭരണപരമായി അധികാരം ജമ്മു കശ്മീർ അസംബ്ലിക്കായിരുന്നു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമായി, നിയമ നിർമ്മാണത്തിനും കേന്ദ്രത്തിന് നിയമസഭയുടെ അനുമതി വേണ്ടി വന്നു.
കഴിഞ്ഞ വർഷം പാർലമെന്റിൽ രേഖാ മൂലം നൽകിയ മറുപടിയിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്യാൻ പദ്ധതിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ ബിജെപി നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതും ഉൾപ്പെട്ടു. തുടക്കം മുതൽ 370 ാം വകുപ്പിനെ എതിർത്തിരുന്ന ഇന്ത്യൻ വലതു പക്ഷം ഒടുവിൽ തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് നടപ്പാക്കിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ നിലകൊണ്ടിരുന്ന ആർട്ടിക്കിൾ 370 ഇല്ലാതാകുന്നതോടെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കാശ്മീരിന്റെ കാര്യത്തിൽ ഇനി മുതൽ നിലവിൽ വരും.
കാശ്മീരിനെ വിഭജിച്ചതോടെ പ്രദേശത്ത് ജനസംഖ്യപരമായ ഒരു വലിയ മാറ്റത്തിനാകും വഴി തെളിയുക. 1987 നു ശേഷം താഴ്വരയിൽ നിന്നും പലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിൽ എത്തിക്കാൻ സർക്കാർ തന്നെ മുൻകൈയെടുത്തേക്കും. കാശ്മീരിനു പുറത്തു നിന്നും വിവാഹം കഴിക്കുന്ന കാശ്മീരി സ്ത്രീകൾക്ക് സ്വത്തവകാശം ലഭിക്കുകയും ചെയ്യും ഇതുവഴി.
ആർട്ടിക്കിൾ 370 ന്റെ കാതൽ
പ്രതിരോധം ,വിദേശകാര്യം, ധനകാര്യം, വാർത്താവിനിമയം ഒഴികെ ഇന്ത്യൻ പാർലമെന്റ് പാസാക്കുന്ന ഒരു നിയമവും ജമ്മുകാശ്മീർ നിയമസഭ അംഗീകരിക്കാത്തിടത്തോളം അവിടെ നടപ്പാകില്ലെന്നതാണ് ആർട്ടിക്കിൾ 370 ന്റെ കാതൽ . ജമ്മുകാശ്മീരിനു പ്രത്യേക സ്വയം ഭരണാവകാശം നൽകുന്നതിനായി താൽക്കാലികമായി ഉണ്ടാക്കിയ ഒന്നാണ് 370-ാം വകുപ്പ് എന്നാണ് ഇന്ത്യൻ ഭരണഘടന വിവക്ഷിക്കുന്നത്. 1956ൽ ഇന്ത്യൻ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്ത 238ാം വകുപ്പിലെ വ്യവസ്ഥകൾ ജമ്മുകാശ്മീരിനു ബാധകമല്ലെന്നും 370ാം വകുപ്പിൽ വ്യക്തമാക്കുന്നു. 370ാം വകുപ്പിന്റെ കരട് രൂപം ഉണ്ടാക്കാൻ ആദ്യം ബി.ആർ.അംബേദ്കർ വിസമ്മതിച്ചപ്പോൾ 1949ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു കാശ്മീർ നേതാവായിരുന്ന ഷെയ്ക്ക് അബ്ദുല്ലയോട് നിയമമന്ത്രിയായിരുന്ന അംബേദ്കറുമായി ആലോചിച്ച് കാശ്മീരിന് യോചിച്ച ഒരു വകുപ്പിന്റെ കരട് ഉണ്ടാക്കി ഭരണഘടനയിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് പ്രതിരോധം, ധനകാര്യം, വിദേശകാര്യം, വാർത്താവിനിമയം എന്നിവ ഒഴിച്ച് ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മുകാശ്മീരിൽ നടപ്പിലാകണമെങ്കിൽ അവിടത്തെ സർക്കാരിന്റെ അംഗീകാരം വേണമെന്ന വ്യവസ്ഥയോടുകൂടി 370ാം വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കുന്നത്.
1947ൽ പാക്കിസ്ഥാനോടൊപ്പം പോകാതെ ഇന്ത്യൻ യൂണിയന്റെ ഭാഗമാകാൻ കാശ്മീർ രാജാവായിരുന്ന മഹാരാജാ ഹരി സിങ് ഉണ്ടാക്കിയ കരാർ അനുസരിച്ചായിരുന്നു ഇങ്ങനെയൊരു വകുപ്പ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഇതിന്റെ ഫലമായി കാശ്മീരിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിയമവും ഭരണഘടനയും നിലവിൽ വന്നു. പൗരത്വം, സ്വത്തുക്കളിൽ ഉള്ള അവകാശം, മൗലികാവകാശങ്ങൾ എന്നിവയിൽ കാശ്മീർ ജനത ഇന്ത്യയിൽനിലനിൽക്കുന്ന നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി. 1952 ലെ ഡൽഹി ഉടമ്പടി പ്രകാരം ജമ്മുകാശ്മീരിന് ഇന്ത്യൻ ദേശീയ പതാകയ്ക്ക് പുറമേ തുല്യ പദവിയോടുകൂടി സ്വന്തം പതാകയും അനുവദിച്ചു. 1974ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജാ ഹരി സിങ് നിയോഗിച്ച ജമ്മുകാശ്മീർ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ളയുമായി ചേർന്ന് ഉടമ്പടി ഒന്നുകൂടി ബലപ്പെടുത്തി. .ഇന്ത്യൻ സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന 352ാം വകുപ്പ് ജമ്മുകാശ്മീരിനു ബാധകമാക്കുന്നതിനെ ഉടമ്പടി എതിർക്കുകയും ചെയ്തു.
മാണ്.
ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മെയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതെല്ലാമാണ് മോദിയും കൂട്ടരും ഇന്ന് അപ്രസക്തമാക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്