എന്റെ ഭർത്താവിനെ അവർ കൊല്ലുമെന്ന് പറഞ്ഞ് 20തികയാത്ത ആ പെൺകുട്ടി പൊട്ടിക്കരഞ്ഞപ്പോഴും കണ്ണ് തുറക്കാതിരുന്ന ആ എസ് ഐ കള്ളവണ്ടി രജിസ്റ്റർ ചെയ്ത് എടുത്തു വിറ്റ കേസിലെ ആരോപണ വിധേയൻ; സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുവിന്റെ ശുപാർശയിൽ എത്തിയ ഷിബുിനെ തൊടാൻ എസ് പി പോലും ഭയപ്പെട്ടു; ഷിബുവിനെ നിയമിച്ചതും സംരക്ഷിച്ചതും വിഎൻ വാസവന്റെ ബന്ധുവായ ഡി വൈ എസ് പി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എസ്പിയുടെ വ്യാജ നമ്പരുള്ള ബുള്ളറ്റ് സംരക്ഷിക്കാൻ കോട്ടയത്തെ രണ്ടുപേരിൽ നിന്ന് അരലക്ഷം രൂപ വീതം ബലമായി വാങ്ങിയതിന് എസ്ഐ ഷിബുവിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി കിട്ടിയിരുന്നു. പൊലീസ് ആസ്ഥാനത്തെ എസ്പി പരാതി അന്വേഷിച്ചു. ഷിബുവിന്റെ കളി കൈയോടെ പിടികൂടി. ഷിബുവിനെതിരെ നടപടിയെടുക്കണമെന്ന് പൊലീസ് ആസ്ഥാനത്തു നിന്ന് രണ്ടുവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. കോട്ടയം എസ്പി മുഹമ്മദ് ഷഫീഖിന് പോലും പേടിയായിരുന്നു ഷിബുവിനെ തൊടാൻ.
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായ വിഎൻ വാസവന്റെ അടുത്ത ബന്ധുവായ ഡിവൈഎസ്പിയായിരുന്നു ഷിബുവിന്റെ സംരക്ഷൻ. പൊലീസ് ആസ്ഥാനത്ത് എസ് പി റാങ്കിലുള്ള പദവിയിലാണ് ഡിവൈഎസ്പിയായ ഇയാൾ ജോലി ചെയ്യുന്നത്. ഇയാളുടെ നിർദ്ദേശ പ്രകാരമാണ് ഈ സ്റ്റേഷനിൽ എസ് ഐ ആയി ഷിബുവെത്തുന്നത്. കോട്ടയത്ത് നിന്ന് മാറ്റിയ എസ് പി മുഹമ്മദ് ഷഫീഖിന് അതിവേഗം തസ്തിക തരപ്പെടുത്തിയതും ഇയാളാണെന്നാണ് സൂചന. ഈ ധൈര്യത്തിലാണ് കെവിനെ കാണാനില്ലെന്ന പരാതിയുമായെത്തിയ ഭാര്യയെ ഷിബു കണ്ടില്ലെന്ന് നടിച്ചത്. യുവതി തന്റെ പ്രശ്നങ്ങൾ കരഞ്ഞു പറഞ്ഞിട്ടും ബിജു തിരിഞ്ഞു നോക്കിയില്ല. ഇതിന് എല്ലാം കാരണം സിപിഎം നേതാവിന്റെ അടുത്ത ബന്ധുവിന്റെ അടുപ്പത്തെ കുറിച്ചുള്ള തിരിച്ചറിവായിരുന്നു.
ക്രൈംബ്രാഞ്ച് എസ്പി ഉപയോഗിച്ചിരുന്ന പഴയ മോഡൽ ബുള്ളറ്റിന്റെ അതേ നമ്പരുള്ള മറ്റൊരു ബുള്ളറ്റ് എട്ടുമാസം മുൻപ് കോട്ടയത്ത് കണ്ടെത്തുകയായിരുന്നു. കോട്ടയത്തെ പ്രശസ്തമായ കുടുംബത്തിലെ പ്രവാസിയിൽ നിന്ന് ഒരു വർക്ക്ഷോപ്പുടമ വാങ്ങിയതായിരുന്നു അത്. ഇയാൾ മൂന്നാമതൊരാൾക്ക് വിറ്റു. മൂന്നാമനിൽ നിന്ന് എസ്ഐയുടെ സുഹൃത്ത് ബുള്ളറ്റ് വാങ്ങി. ഇതിനിടെ ബുള്ളറ്റ് റീ-ടെസ്റ്റ് നടത്തി മോട്ടോർ വാഹനവകുപ്പ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കള്ളവണ്ടിയാണെങ്കിൽ റീ-ടെസ്റ്റിൽ കണ്ടുപിടിക്കില്ലേ എന്ന ചോദ്യം വർക്ക്ഷോപ്പുടമ ഉന്നയിച്ചെങ്കിലും എസ്ഐ വഴങ്ങിയില്ല. കള്ളക്കളിയാണ് പിന്നീട് നടന്നത്.
വർക്ക്ഷോപ്പുടമയും മൂന്നാമത് വണ്ടി വാങ്ങിയ ആളും അരലക്ഷം രൂപ വീതം തന്റെ സുഹൃത്തിന് നൽകണമെന്നും എസ്ഐ ആവശ്യപ്പെട്ടു. അതിനു വഴങ്ങാതായപ്പോൾ ക്രൈംബ്രാഞ്ച് എസ്പിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാണാൻ പറഞ്ഞുവിട്ടു. അവിടെയെത്തിയപ്പോൾ അതേ നമ്പരുള്ള മറ്റൊരു ബുള്ളറ്റ് പോർച്ചിലിരിക്കുന്നു. എസ്ഐയുടെ സുഹൃത്തിനു വിറ്റ ബുള്ളറ്റ് എൻജിൻ നമ്പർ മായ്ചശേഷം നശിപ്പിക്കണമെന്ന് എസ്പി നിർദ്ദേശിച്ചു. അവിടന്ന് തലയൂരിയ യഥാർത്ഥ ബുള്ളറ്റിന്റെ ഉടമകൾ പിന്നീട് രണ്ട് ബുള്ളറ്റുകളുടെയും ചിത്രം സഹിതം ഡി.ജി.പിക്ക് പരാതി നൽകി.
ഇതേക്കുറിച്ച് അറിയില്ലെന്ന് അന്വേഷണം നടത്തിയ എസ്പിക്ക് ആദ്യം മൊഴിനൽകിയ എസ്ഐ, മൊബൈൽ സംഭാഷണ വിവരങ്ങളെടുക്കുന്നെന്ന് മനസിലാക്കി കുറ്റം സമ്മതിച്ചു. തുടർന്ന് മോട്ടോർ വാഹനവകുപ്പിൽ നിന്ന് വിവരങ്ങളെടുത്ത് വിശദമായ അന്വേഷണ റിപ്പോർട്ട് നൽകാൻ കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖിനോട് പൊലീസ് ആസ്ഥാനത്തുനിന്ന് നിർദ്ദേശിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. കോട്ടയത്തെ ബുള്ളറ്റ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കണമെന്ന് വെസ്റ്റ് സിഐക്ക് നോട്ടീസ് നൽകിയിട്ടും ഫലമുണ്ടായില്ല. ഇതിനെല്ലാം കാരണം ഷിബുവിന്റെ സ്വാധീനമായിരുന്നു.
അടുത്തിടെ കോട്ടയം അഡ്മിനിസ്ട്രേഷൻ ഡിവൈ.എസ്പിക്ക് പൊലീസ് ആസ്ഥാനത്തു നിന്ന് വീണ്ടും അറിയിപ്പ് നൽകിയിട്ടും എസ്ഐ ഉൾപ്പെടെ ഉള്ളവർക്കെതിരെ അന്വേഷണം ഉണ്ടായില്ല. വ്യാജനമ്പർ ബുള്ളറ്റ് വിഷയത്തിൽ ആരോപണവിധേയനായ ക്രൈംബ്രാഞ്ച് എസ്പിയെ വഴിവിട്ട് സഹായിച്ചെന്നും നിയമപരമായി ഇടപെടുന്നതിൽ വീഴ്ച വരുത്തിയെന്നും എസ്ഐക്കെതിരെ സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് കെവിൻ വിവാദം ഉണ്ടാകുന്നത്.
കോട്ടയത്ത് നിന്നും ഭാര്യാവീട്ടുകാർ തട്ടിക്കൊണ്ടുപോയ നവവരന്റെ കൊലപാതകത്തിന് കാരണമായത് കേരളാ പൊലീസിന്റെ ഗുരുതര അനാസ്ഥയായിരുന്നു. നിരവധി അനുഭവങ്ങൾ മുന്നിലുണ്ടായിട്ടും പാഠം പഠിക്കാത്ത പൊലീസുകാർ കൃത്യമായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഒരു പക്ഷേ മന്നാനം സൂര്യകവല കളമ്പുകാട്ട്ചിറയിൽ കെവിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ രാവിലെ തന്നെ പരാതി നൽകിയെങ്കിലും വി.ഐ.പി ഡ്യൂട്ടിയുടെ പേര് പറഞ്ഞ് അന്വേഷണത്തിൽ ഉഴപ്പിയ കോട്ടയം ഗാന്ധിനഗർ പൊലീസ് തന്നെയാണ് സംഭവത്തിലെ ഒന്നാം പ്രതി. സംഭവത്തിൽ ഗാന്ധിനഗർ എസ്ഐ എം.ആർ.ഷിബുവിന് ഗുരുതര വീഴ്ചയുണ്ടായി.
കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാർത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയും കോട്ടയം നാട്ടാശേരി സ്വദേശി കെവിൻ.പി.ജോസഫും മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോട് നീനുവിന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഇതിനിടയിൽ മറ്റൊരാളുമായി നീനുവിന്റെ വിവാഹം നിശ്ചയിച്ചുവെങ്കിലും നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. പെൺകുട്ടിയുടെ വീട്ടുകാർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നീനുവിനെ ഹാജരാക്കിയെങ്കിലും കെവിനൊപ്പം പോകണമെന്നാണ് നീനു മൊഴി നൽകിയത്.
ഇതിൽ പ്രകോപിതരായ ബന്ധുക്കൾ പൊലീസുകാരുടെ മുന്നിൽ വച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പിൻവാങ്ങി. തുടർന്ന് നീനുവിനെ അമ്മഞ്ചേരിയിലുള്ള ഹോസ്റ്റലിലേക്ക് മാറ്റി. എന്നാൽ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിന്റെ വീട്ടിലെത്തിയ സംഘമാണ് കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ട് പോയത്. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍