താലപൊലിയേന്തിയ സുന്ദരിമാർ വധുവിനെ മണ്ഡപത്തിലേക്ക് എത്തിച്ചപ്പോൾ വരന് നാണം; 25 കൊല്ലം മുമ്പ് കോട്ടയത്ത് നടന്ന കല്യാണം ഇംഗ്ലണ്ടിലെ അരങ്ങിലെത്തിച്ച് ഷാജിയുടെ മക്കൾ; ലിബിയ ഷാജിയെ ക്യൂബ ഷാജിയാക്കിമാറ്റി ഇന്നലെ മാഞ്ചസ്റ്ററുകാർ ആഘോഷിച്ചത് നാല് മണിക്കൂർ നേരം: അവസാന നിമിഷം വേദിയിൽ നിന്നും ചെങ്കൊടി അഴിച്ചു മാറ്റിയതിൽ മാത്രം സഖാവിന് വിഷമം
കെ ആർ ഷൈജുമോൻ, ചിത്രങ്ങൾ ഫെബിൻ സോണി
ലണ്ടൻ: കല്യാണ പെണ്ണും ചെക്കനും അതിഥികളെ സന്തോഷിപ്പിക്കാൻ നാണമൊക്കെ കളഞ്ഞു പാട്ടുപാടുക. നാട്ടുകാർ ചേർന്ന് ദമ്പതികളുടെ ജീവിതകഥ നാടകമാക്കുക. മക്കളുടെ കൂട്ടുകാർ ചേർന്ന് സംഘ നൃത്തത്തിന്റെ വേദിയൊരുക്കുക. സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി നാട്ടിൽ നിന്നും ആശംസ അറിയിക്കുകയും ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാതെ പോയതിൽ ഉള്ള നിരാശയും പങ്കിടുക. വേദിയുടെ ഒത്തനടുക്കായി ചെങ്കൊടി പ്രത്യക്ഷപ്പെടുകയും പിന്നീട് നാടക സംഘത്തിന്റെ കൈകളിലും എത്തുക. നാട്ടുകാർ ചേർന്ന് സദ്യ ഒരുക്കുക. ഇത്തരത്തിൽ സ്നേഹത്തിന്റെ തൂവൽ സ്പർശം ഓരോ കാഴ്ചയിലും നിറഞ്ഞൊരു കല്യാണ ചടങ്ങ് എങ്ങനെയായിരുന്നോ അങ്ങിനെയായിരുന്നു ഇന്നലെ ലണ്ടനിലെ മാഞ്ചസ്റ്ററിൽ ഒരു വിവാഹ വാർഷികാഘോഷം അരങ്ങേറിയത്.
കാൽ നൂറ്റാണ്ട് മുൻപ് എങ്ങനെയാണോ കേരളത്തിൽ ഒരു കല്യാണം നടക്കുക, ഏതാണ്ട് അതെ തരത്തിൽ ഉള്ള ഒരു കല്യാണത്തിന്റെ തനിയാവർത്തനമായിരുന്നു ഇത്. ലണ്ടനിൽ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായ സാമൂഹ്യ പ്രവർത്തകൻ കെ ഡി ഷാജിമോന്റെയും മേഖല ഷാജിയുടെയും വിവാഹ്തതിന്റെ സിൽവർ ജൂബിലി ആഘോഷച്ചടങ്ങുകളാണ് ഇന്നലെ ലണ്ടൻ മലയാളികൾക്കിടയിലെ സംസാരം. ഈ ചടങ്ങിലെ പല കാര്യങ്ങളും വീട്ടുകാർ അറിയുന്നത് ഹാളിൽ ചടങ്ങുകൾ അരങ്ങേറുമ്പോൾ മാത്രമാണ് എന്നതാണ് ഏറ്റവും രസകരം.
ചുക്കാൻ പിടിച്ചത് മകൾ, നേതൃത്വം ഏറ്റെടുത്തു നാട്ടുകാർ
സ്വന്തം മക്കളുടെ നേതൃത്വത്തിൽ ഒരു വിവാഹ ജൂബിലി. പലർക്കും ഇത് സ്വപ്നത്തിൽ മാത്രമാണെങ്കിൽ ഇന്നലെ മാഞ്ചസ്റ്ററിൽ ഇത് യാഥാർഥ്യമായി. ഇതിലും വലിയ ഭാഗ്യം എന്തെന്ന് കാഴ്ചക്കാർ ചോദിച്ചു കൊണ്ടിരുന്നപ്പോഴും അച്ഛന്റെയും അമ്മയുടെയും സന്തോഷം കാണാൻ മകൾ ശിൽപ ഓടി നടന്നു ഓരോ നിർദ്ദേശങ്ങൾ നൽകുക ആയിരുന്നു. കഴിഞ്ഞ ഇരുപത്താണ്ടയി തങ്ങൾക്കു വേണ്ടി ജീവിക്കുന്ന ഷാജിച്ചേട്ടനും മേഖല ചേച്ചിക്കും ഇതിൽ കൂടുതൽ എന്ത് നൽകാൻ എന്ന ഭാവത്തിൽ തലങ്ങും വിലങ്ങും ഓടി നടക്കുന്ന മാഞ്ചസ്റ്റർ മലയാളികൾ. ഇക്കാലത്തു ആലോചിക്കാൻ പോലും കഴിയാത്ത ഒരു കൂട്ടുകുടുംബ കാഴ്ച. സാമൂഹ്യ പ്രവർത്തനം കൊണ്ട് എന്ത് നേടി എന്ന് ചോദിക്കുന്നവർ ഇന്നലെ മാഞ്ചസ്റ്ററിൽ വന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവവുമായേ മടങ്ങുമായിരുന്നുള്ളൂ. കാരണം, അത്രയ്ക്ക് ഹൃദയ സ്പർശിയായയണ് ഓരോ മുഹൂർത്തവും കടന്നു പോയികൊണ്ടിരുന്നത്.
ലിബിയ ഷാജിയെ നാട്ടുകാർ ക്യൂബ ഷാജിയാക്കിയപ്പോൾ
പാമ്പാടിക്കാരൻ കെ ഡി ഷാജിമോനെ അടുത്തറിയുന്നവർക്കു ലിബിയ ഷാജിയാണ്. നല്ല ഉശിരൻ സഖാവായ അദ്ദേഹം നാട്ടിൽ നിന്നും ജീവിതം തേടി ലിബിയയിൽ എത്തിയശേഷമാണ് യുകെ മലയാളിയാവുന്നത്. എന്നാൽ ഇക്കാര്യം അധികമാർക്കും അറിയുമായിരുന്നില്ല. പക്ഷെ ഷാജിച്ചേട്ടനും മേഖല ചേച്ചിക്കും അപൂർവ്വമായൊരു വിവാഹ സമ്മാനം നൽകണം എന്നാഗ്രഹിച്ചു എം എം എ പ്രവർത്തകർ മകൾ ശിൽപയുടെ കൂട്ടുപിടിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് അതി മനോഹരമായ ഒരു ദൃശ്യാവിഷ്കാരത്തിലാണ്. പാർട്ടി ഭ്രാന്ത് തലയ്ക്കു പിടിച്ചു ണ്ടാകുന്ന സഖാവ് ദിനേശനെ അയൽവാസിയായ ഗൾഫ്കാരൻ സുകു ക്യൂബയിലേക്കു എന്ന പേരിൽ പ്രവാസിയാക്കുന്നതാണ് എം എം എയുടെ പത്തു അംഗങ്ങൾ വേദിയിൽ എത്തിച്ച നാടകത്തിന്റെ ആദ്യ ഭാഗത്തു നിറഞ്ഞത്. ഈ കാഴ്ചയിൽ ഷാജി മോന്റെ ജീവിത കാഴ്ചകളും നിറയുകയാണ്.
പിന്നീട് നാട്ടിൽ അവധിക്കെത്തുന്ന സഖാവ് ദിനേശൻ പെണ്ണ് അന്വേഷിച്ചു നടക്കുകയാണ്. എന്നാൽ മൂലധനം വായിച്ച പെണ്ണിനേയും ഫിദൽ കാസ്ട്രോയെ അറിയുകയും ചെയ്യുന്ന പെണ്ണാണ് സഖാവ് ദിനേശന് വേണ്ടത്. ഒടുവിൽ ബ്രോക്കർ സുകു തന്നെ പണി ഒപ്പിക്കുകയാണ്. മൂലധനം എന്നാൽ ആഴ്ചപ്പതിപ്പിൽ എത്തുന്ന നോവൽ ആണെന്ന് പെൺകുട്ടിയോട് പറയുന്നതോടെ മൂലധനം എല്ലാ ആഴ്ചയും താൻ വായിക്കുമെന്നു പെൺകുട്ടി സഖാവ് ദിനേശനെ അറിയിക്കുന്നു. എങ്കിൽ ഇവൾ തന്നെയാണ് താൻ കാത്തിരിക്കുന്ന പെണ്ണെന് ദിനേശനും തിരിച്ചറിയുന്നു.
പക്ഷെ ആദ്യ രാത്രിയിൽ മുറിയിൽ പൂവിട്ടു അലങ്കരിച്ചു വച്ചിരിക്കുന്ന ഫിദൽ കാസ്ട്രോയെ കണ്ടു ഇങ്ങേരു ഹിന്ദി സിനിമയിലെ പുതിയ നായകനാണോ എന്ന പുതുപ്പെണ്ണിന്റെ ചോദ്യം കണ്ടു സഖാവ് ദിനേശന്റെ ചങ്കു കലങ്ങുകയാണ്. പക്ഷെ ഇത് തിരിച്ചറിഞ്ഞ ബുദ്ധിമതിയായ വധു, സഖാവ് നാടിനു വേണ്ടി കഷ്ടപ്പെടുമ്പോൾ താൻ വീടിനു വേണ്ടി കഷ്ടപ്പെടും എന്ന് പ്രഖ്യാപിച്ചു സഖാവ് ദിനേശന് താങ്ങായി മാറുകയാണ്. നമ്മൾ ചേർന്നു ഒരു സുന്ദര ലോകം നിർമ്മിക്കും എന്ന് വധു പറയുന്നതോടെ മനോഹരമായ നാടക ശിൽപം സമാപിക്കുകയാണ്. അരമണിക്കൂറിലേറെ കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് ഷാജിമോന്റെ ജീവിത മുഹൂർത്തങ്ങളിലൂടെ ഈ നാടകം ജീവൻ വച്ചത്. ഇന്നലത്തെ ആഘോഷത്തിൽ ഹൈ ലൈറ്റ് ആയതും ഈ നാടകം തന്നെയാണ്. തന്നെ ഒരിക്കൽ കൂടി ഓർമകളിലേക്ക് കൂട്ടിയതിനു പ്രിയ കൂട്ടുകാരോട് നന്ദി പറയുമ്പോൾ വാക്കുകൾക്കായി പ്രയാസപ്പെടുക ആയിരുന്നു ഷാജിമോൻ.
നാട്ടുകാർക്ക് സമ്മാനമായി ദമ്പതികളുടെ മനോഹര ഗാനം, മക്കളുടെ വക തകർപ്പൻ ഡാൻസ്
ആഴ്ചകളോളമായി ഒരു പറ്റമാളുകൾ ത്നങ്ങളുടെ പ്രിയ ഷാജിച്ചേട്ടനും ചേച്ചിക്കും വേണ്ടി അഹോരാത്രം പണിപ്പെട്ടു നാലര മണിക്കൂറോളം ദൈർഘ്യമുള്ള കലാവിരുന്ന് സമ്മാനിച്ചപ്പോൾ തിരിച്ചു എന്തെങ്കിലും നാട്ടുകാർക്കായി നൽകേണ്ടേ എന്ന അവതാരിക സീമ ജിജുവിന്റെ ചോദ്യം അതിമനോഹരമായ ഒരു ഗാനത്തിലേക്കാണ് വഴി തുറന്നത്. നാലര പതിറ്റാണ്ട് മുൻപ് വയലാറും സലിൽ ചൗദരിയും ചേർന്ന് മലയാളിക്ക് സമ്മാനിച്ച നെല്ലിലെ നീലപൊന്മാനേ എന്ന ഗാനമാണ് ദമ്പതികൾ അതിഥികൾക്കായി സമ്മാനിച്ചത്. അതിമനോഹരമായി ഇരുവരും ആലപിച്ചപ്പോൾ കാണികൾ ഹൃദയം നിറഞ്ഞു സ്വീകരിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ മകൻ സൂര്യയും സംഘവും മകൾ ശിൽപയും സംഘവും തകർപ്പൻ ഫ്യുഷൻ ഡാൻസുകളുമായി എത്തിയപ്പോൾ ഒരു കുടുംബം ഒന്നാകെ തങ്ങളുടെ അതിഥികൾക്ക് വേണ്ടി കലാവിരുന്നൊരുക്കുന്ന അപൂർവ കാഴ്ച കൂടിയാണ് പിറന്നത്.
സ്റ്റേജ് ഷോയെ വെല്ലുന്ന പ്രകടനം, നാട്ടുകാർ കൈമെയ് മറന്നപ്പോൾ പിറന്നത് പണച്ചെലവില്ലാത്ത കലാവിരുന്ന്
നാട്ടിൽ നിന്നും എത്തുന്ന തട്ടിക്കൂട്ട് സ്റ്റേജ് ഷോ പ്രകടനത്തെ തകർത്തു വെട്ടുന്ന മാസ്മരിക പ്രാകടനമാണ് ഇന്നലെ എം എം എ, ഹിന്ദു സമാജം അംഗങ്ങൾ പുറത്തെടുത്തത്. ആഴ്ചകളായി സ്കിറ്റും ഡാൻസും പരിശീലിച്ചു, മുഴുവൻ പ്രോഗ്രാമുകളും പേന ഡ്രൈവിലാക്കി എഡിറ്റ് പൂർത്തിയാക്കിയപ്പോൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച പുലർച്ചയിലേക്കു വഴി മാറിയിരുന്നു എന്നാണ് പ്രധാന സംഘാടകൻ കലേഷ് പറയുന്നത്. ഏതാനും മണിക്കൂർ ഉറങ്ങിയാ ശേഷം മാത്രമാണ് സകലരും രാവിലെ ഒൻപതു മുതൽ വീണ്ടും പരിപാടി നടന്ന ത്രീ ഡി സെന്ററിൽ എത്തിയത്.
പണം മുടക്കി സ്റ്റേജ് ഷോക്ക് എത്തി വിരസമായ കാഴ്ചകൾ കണ്ടു മനം മടുത്തു വീട്ടിൽ പോകുന്ന അനുഭവം ഇന്നലെ ഒരാൾക്കും ഉണ്ടായില്ല എന്നതാണ് സത്യം. പണം മുടക്കി ചെയ്യുക ആയിരുന്നെകിൽ ആയിരക്കണക്കിന് പൗണ്ട് ചെലവാക്കിയാലും ഇത്രയധികം കലാമൂല്യമുള്ള പ്രോഗ്രാമുകൾ വേദിയിൽ എത്തിക്കാനാകുമായിരുന്നില്ല എന്നതാണ് സത്യം. ഇതിന്റെ മുഴുവൻ ക്രെഡിറ്റും കൊണ്ട് പോകുന്നതും എം എം എ, മാഞ്ചസ്റ്റർ ഹിന്ദു സമാജം, ഗ്രൂപ്പുകൾക്കാണ്. എന്തിനേറെ, ഭക്ഷണം ഒരുക്കാൻ പോലും ഡസൻ കണക്കിന് ആളുകളുടെ സൗജന്യ സാന്നിധ്യം തെളിയിക്കുന്നത് ഷാജി മേഖല ദമ്പതികളെ ഈ നാട്ടുകാർ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നത് കൂടിയാണ്. ഒരുപക്ഷെ യുകെയുടെ മറ്റൊരു പട്ടണത്തിലും കാണാൻ കഴിയാത്ത സ്നേഹ വാൽസ്യാലങ്ങളുടെ വികാര പ്രകടനമായിരുന്നു ഇന്നലത്തെ ഷാജി മേഖല ജൂബിലി ആഘോഷം.
ചുരുക്കത്തിൽ ജൂബിലി ദമ്പതികൾക്കും, ക്ഷണിതാക്കൾ ആയി എത്തിയവർക്കും നാട്ടുകാർക്കുമൊക്കെ ഇതൊരു ഭാഗ്യം കൂടിയായി. ഇത്രയും മനോഹരമായ ഒരു ചടങ്ങിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞ സന്തോഷം പങ്കിട്ടാണ് സകലരും മടങ്ങിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്