സിസ്റ്റർ ദീപയെ കണ്ടവരുണ്ടോ? യുകെ മലയാളികൾക്കിടയിൽ പല വേദിയിലും എത്തിയിട്ടുള്ള സിസ്റ്റർ ദീപ വേദനയുടെയും വിഷമത്തിന്റെയും ലോകത്തു ഒറ്റപ്പെട്ടതായി കുടുംബം; മാനസിക രോഗിയെന്ന് പറഞ്ഞു ഇറക്കി വിടുന്നതാണോ മര്യാദ? സ്വയം ഇറങ്ങി പോയതെന്നു മഠത്തിന്റെ വിശദീകരണം; മഠത്തിലെ പീഡനം മൂലം മാനസിക രോഗിയായതാണെന്ന് സി. ലൂസിയുടെ വെളിപ്പെടുത്തൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ ഏക പെൺതരി. രണ്ടു ആങ്ങളമാർ പൊന്നു പോലെ നോക്കിയ പെങ്ങൾ. പള്ളിയുമായി നല്ല അടുപ്പമുണ്ടായിരുന്ന കുടുംബത്തിലെ പെൺകുട്ടിയെ കന്യാസ്ത്രീയാക്കാൻ മാനന്തവാടി നിരവിൽപുഴ കല്ലറ ജോസഫിനോട് സഭാ അധികൃതർ ആവശ്യപ്പെട്ടപ്പോൾ വീട്ടിലെ ഏക പെൺകുഞ്ഞല്ലേ എന്ന് പലവട്ടം ചിന്തിച്ചതാണ്. ഒടുവിൽ മനസിനെ ധൈര്യപ്പെടുത്തി. ദൈവഹിതം ഇതായിരിക്കുമെന്നു ജോസഫും ഭാര്യയും സ്വയം വിശ്വസിച്ചു. അങ്ങനെ ഏങ്ങലടിച്ച ആങ്ങളമാർക്കിടയിൽ നിന്നും വീട്ടിലേക്കു തിരിഞ്ഞു നോക്കാതെ ആ കുഞ്ഞിപ്പെങ്ങൾ വീടിന്റെ പടിയിറങ്ങി.
ഒടുവിൽ ബിന്ദു ജോസഫ് എന്ന അവൾ സിസ്റ്റർ ദീപ ജോസഫായി. ഇക്കാര്യങ്ങൾ ഏതാനും ദിവസം മുൻപ് കല്ലറ കുടുംബത്തിൽ നിന്നും സിസ്റ്റർ ദീപയുടെ സഹോദരൻ ബിന്റോ എഴുതി ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ കത്തിലെ ആദ്യ ഭാഗമാണ്. കഴിഞ്ഞ 16 വർഷമായി ഇംഗ്ലണ്ടിൽ കഴിയുന്ന സിസ്റ്റർ ദീപയെ കണ്ടെത്താൻ സഹായിക്കുമോ എന്നതാണ് പല പേജുകൾ ഉള്ള കത്തിലെ ആവശ്യം. യുകെയിലെ മലയാളികൾ സംഘടിപ്പിക്കുന്ന ആത്മീയവും അല്ലാത്തതുമായ പല പരിപാടികളിലും സിസ്റ്റർ ദീപ സാന്നിധ്യം അറിയിച്ചിട്ടുള്ളതിനാൽ ഏതെങ്കിലും മലയാളിക്ക് സഹായിക്കാൻ കഴിഞ്ഞേക്കും എന്നാണ് കുടുംബം കരുതുന്നത്.
എന്തുകൊണ്ട് സഭ സഹായിക്കുന്നില്ല?
ഈ ചോദ്യം ഉയരാൻ കാരണം കഴിഞ്ഞ നാലു മാസമായി മകളെക്കുറിച്ചുള്ള ആശങ്കയുമായി ജോസഫും കുടുംബവും തങ്ങളുടെ അവസാന അത്താണിയായ മാനന്തവാടി രൂപത കയറി ഇറങ്ങുകയാണ്. സാധാരണക്കാരായ തങ്ങൾ ഇംഗ്ലണ്ടിലെ മഠവുമായി ബന്ധപെട്ടിട്ട് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ആണ് രൂപതയുടെ സഹായം കുടുംബം തേടിയത്. എന്നാൽ രൂപതയാകട്ടെ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അല്ല സിസ്റ്റർ ദീപ എന്ന ന്യായീകരണത്താൽ ആദ്യമൊക്കെ പലവിധ കാര്യങ്ങൾ പറഞ്ഞു ജോസഫിനെയും കുടുംബത്തെയും പിന്തിരിപ്പിക്കാൻ ആണ് ശ്രമിച്ചത്.
അതേസമയം മകളുടെ ആരോഗ്യകാര്യത്തിൽ ആശങ്കയിലായ കുടുംബം സഭയ്ക്കു വേണ്ടാതായെങ്കിലും പൊന്നുപോലെ നോക്കി വളർത്തിയ മകളെ അങ്ങനെ ഉപേക്ഷിക്കാൻ കഴിയുമോ എന്നതാണ് മാതാപിതാക്കൾ ചോദിക്കുന്നത്. ഒടുവിൽ പരാതി പറഞ്ഞു മടുത്ത കുടുംബം ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പരസ്യമായി പരാതിയുമായി പൊതുസമൂഹത്തെ സമീപിക്കും എന്ന് സഭയെ അറിയിക്കുക ആയിരുന്നു. ഇതോടെ ഗ്ലോസ്റ്ററിലെ മഠവുമായി ബന്ധപ്പെട്ട സഭ നവംബർ മാസം പത്തിനു മഠം മദർ സുപ്പീരിയർ ജനറൽ വയനാട്ടിൽ നേരിട്ടെത്തി കുടുംബത്തെ കാര്യങ്ങൾ ധരിപ്പിക്കും എന്നറിയിക്കുക ആയിരുന്നു.
ഇതോടെ ആശ്വാസം കണ്ടെത്തിയ കുടുംബം പറഞ്ഞ തീയതിയിൽ മദർ വന്നില്ലെന്ന് മാത്രമല്ല തുടർ അന്വേഷണത്തിൽ സഹകരിക്കില്ല എന്നും തിരിച്ചറിയുക ആയിരുന്നു. ഇതോടെ ഇന്നലെ മുതൽ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്നിൽ സിസ്റ്റർ ദീപയുടെ മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ സമരം ആരംഭിച്ചിരിക്കുകയാണ്. സിസ്റ്റർ ദീപയുമായി ഏറെ മാനസിക അടുപ്പം ഉള്ള സഹോദരൻ ബിന്റോ ഫേസ്ബുക്ക് വഴിയാണ് ഇപ്പോൾ സഹായം ആവശ്യപ്പെടുന്നത്. തന്റെ പെങ്ങളെ എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആധിയും സഹോദരന്റെ വാക്കുകളിൽ വ്യക്തമാണ്.
സഭയും മഠവും പറയുന്നത് സിസ്റ്റർ മനോരോഗിയാണെന്ന്
അതേസമയം മറ്റൊരു കന്യാസ്ത്രീ കൂടി ക്രൂശിക്കപ്പെടുന്നു എന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലെ രൂപതയും ഇംഗ്ലണ്ടിലെ മഠം അധികൃതരും പറയുന്ന ഭാഷ്യം വേറെയാണ്. സിസ്റ്റർ ദീപ ദീർഘകാലമായി മാനസിക രോഗിയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിന് മരുന്ന് കഴിക്കുക ആണെന്നുമാണ്. ഏഴു വർഷം മുൻപ് സ്വന്തം ഇഷ്ടത്താൽ സിസ്റ്റർ ദീപ മഠം വിട്ടിറങ്ങി ഒറ്റയ്ക്ക് കഴിയുക ആണെന്നാണ്. മഠം വിട്ടശേഷമുള്ള കാര്യങ്ങളിൽ ഇടപെടുക പ്രയാസം ഉണ്ടെന്നാണ് ഔദ്യോഗിക നിലപാട്.
അതേസമയം മാനസിക രോഗിയായ സിസ്റ്ററെ ഒരു ദിവസം വെറുതെ ഇറങ്ങി പോകാൻ അനുവദിക്കുക ആയിരുന്നോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് മഠം അധികൃതർ ഉത്തരം നൽകുന്നില്ല. ഇംഗ്ലണ്ടിൽ വീട്ടുജോലിക്ക് ചെന്നാൽ പോലും ഒരാൾക്ക് തൊഴിൽ ഉടമയുടെ അനുവാദം കൂടാതെ കരാർ കാലാവധിയിൽ ഇങ്ങനെ ഇറങ്ങി പോകാൻ കഴിയുമോ എന്നും കുടുംബം ആശങ്കയോടെ ചോദിക്കുന്നു. സിസ്റ്റർ ഇറങ്ങിപ്പോയെന്നു പറയുന്ന മഠം ഇക്കാര്യം അക്കാലത്തൊന്നും കുടുംബത്തെ അറിയിച്ചിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. അതേസമയം കുടുംബം സിസ്റ്ററെ കറവപ്പശു ആക്കുക ആണെന്നും പണം പിടുങ്ങുകയാണ് ലക്ഷ്യം എന്നും മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ടവർ മാധ്യമങ്ങളോട് സൂചിപ്പിക്കുന്നത്.
ദീപയെ മാനസിക രോഗിയാക്കിയത് സഭയെന്നു സിസ്റ്റർ ലൂസി
അതിനിടെ അടുത്തിടെ സഭയുമായി കലാപത്തിന് ഇറങ്ങി ഒറ്റപ്പെട്ടിരിക്കുന്ന സിസ്റ്റർ ലൂസി പുറത്തിറക്കിയ വിവാദ പുസ്തകത്തിലും സിസ്റ്റർ ദീപയെക്കുറിച്ചുള്ള പരാമർശമുണ്ട്. സിസ്റ്റർ ദീപയെ മാനസിക രോഗിയാക്കിയത് സഭ ആണെന്നാണ് സിസ്റ്റർ ലൂസിയുടെ ആരോപണം തികഞ്ഞ ദൈവഭക്തിയും ക്രിസ്ത്യൻ വിശ്വാസവുമായി മഠത്തിൽ എത്തിയ ദീപയെ കാത്തിരുന്നത് അത്തരം കാഴ്ചകൾ ആയിരുന്നില്ല. ഇക്കാര്യങ്ങൾ കുടുംബവും ശരി വയ്ക്കുന്നു. ആദ്യകാലങ്ങളിൽ ബാംഗ്ലൂരിലെ മഠത്തിൽ സന്തോഷവതിയായിരുന്ന മകൾ പിന്നീട് മൂകാവതിയായാണ് കാണപ്പെട്ടത്. എന്തു പറ്റിയെന്ന ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.
പിന്നീടു പറഞ്ഞത് ഡിപ്രെഷനു മരുന്ന് കഴിക്കുന്നുവെന്നാണ്. എന്താണ് ഡിപ്രെഷൻ എന്നുപോലും തനിക്കു അറിയില്ലായിരുന്നു എന്ന് പിതാവ് ജോസഫ് പറയുന്നു. എന്നാൽ ഇത്ര കടുത്ത മാനസിക രോഗി ആണെങ്കിൽ സിസ്റ്റർ ദീപ എങ്ങനെയാണു ഇംഗ്ലണ്ടിൽ പലയിടത്തും മോട്ടിവേഷണൽ ക്ലാസുകൾ എടുത്തതെന്ന ചോദ്യത്തിനും ഉത്തരമില്ല. അതേസമയം കൂടുതൽ ഗൗരവതരമായ ആരോപണമാണ് സഭക്കെതിരെ സിസ്റ്റർ ലൂസി പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. ബാംഗ്ലൂരിലെ മഠത്തിൽ കഴിയുമ്പോൾ സിസ്റ്റർ ദീപ മുതിർന്ന കന്യാസ്ത്രീകളിൽ നിന്നും ലൈംഗിക പീഡനം നേരിട്ടിട്ടുണ്ട് എന്നാണ് സി ലൂസിയുടെ വെളിപ്പെടുത്തൽ.
മഠത്തിൽ ചുമതല ഉണ്ടായിരുന്ന 70 വയസുള്ള ഇംഗ്ലീഷ് വൈദികനും സി ദീപയെ പീഡിപ്പിച്ചത് വഴിയാണ് അവർ മാനസിക രോഗിയായത് എന്നും പുസ്തകത്തിൽ വിവരിക്കുന്നു. ഇക്കാര്യങ്ങൾ പുറത്തു വന്നതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബം ബിഷപ്പ് ഹൗസിനു മുന്നിൽ സമരം ചെയ്യാൻ എത്തിയിരിക്കുന്നത്. എന്നാൽ ഇംഗ്ലണ്ട് പൗരത്വം നേടി അവിടെ കഴിയുന്ന സിസ്റ്റർ ദീപയുടെ കാര്യത്തിൽ തങ്ങൾ എന്തു ചെയ്യാനാണ് എന്ന് താമരശ്ശേരി രൂപതയും ചോദിക്കുന്നു.
സഭക്ക് വേണ്ടാതായെങ്കിൽ ഞങ്ങളെ ഏൽപിക്കട്ടെ
കഴിഞ്ഞ 23 വർഷമായി നിറയൗവന പ്രായം സഭ പറയുന്നിടത്തൊക്കെ ചെലവാക്കിയ സിസ്റ്റർ ദീപയെ മാനസിക രോഗി എന്ന് വിളിച്ച് എങ്ങനെ വഴിയിൽ ഇറക്കി വിടും എന്നാണ് കുടുംബം രോഷത്തോടെ ചോദിക്കുന്നത്. രോഗിയായപ്പോൾ വേണ്ടാതായെങ്കിൽ ഞങ്ങളെ ഏൽപ്പിക്കുകയല്ലേ ധാർമ്മികത? ഞങ്ങൾ പൊന്നുപോലെ നോക്കുമല്ലോ?
സഭയിൽ പോയെങ്കിലും അവളെ ഇപ്പോഴും പെങ്ങളായി തന്നെ കാണുവാൻ തങ്ങൾക്കു കഴിയുമെന്നും സഹോദരൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ വ്യക്തമാക്കുന്നു. സിസ്റ്റർ ദീപയുടെ കാര്യത്തിൽ ഒരു ഘട്ടത്തിലും അനുഭാവപൂർണവും സഹതാപവും ഉള്ള നിലപാടല്ല സഭയും മഠവും സ്വീകരിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. മനോരോഗിയെന്ന് സഭ കുറ്റപ്പെടുത്തുമ്പോൾ തന്നെ എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കാൻ വിട്ടതെന്ന ചോദ്യത്തിലും കുടുംബം വിശദീകരണം ആവശ്യപ്പെടുന്നു.
ഒന്നിനു പുറകെ ഒന്നായി സഭയെ തേടി വിവാദങ്ങൾ എത്തുമ്പോൾ സിസ്റ്റർ ദീപയും അവരിൽ ഒരു ഇരയായി മാറപ്പെടുകയാണോ? സഭ എന്ന് കേൾക്കുമ്പോൾ വിശ്വാസി സമൂഹത്തിൽ പേടിയും ഭയവും വളർന്നു വരികയാണോ? പരാതികൾ അവഗണിക്കപ്പെടുമ്പോൾ പരസ്യമായി പരാതിക്കാർ ബിഷപ്പ് ഹൗസിനു മുന്നിൽ വരെ എത്തുമ്പോൾ തുടർച്ചയായ നീതി നിഷേധം എന്ന നിലയിലേക്കാണോ സിസ്റ്റർ ദീപയുടെ കാര്യവും നീങ്ങുന്നത്.
പരസ്യ പ്രതിഷേധം ഉണ്ടായതോടെ മാധ്യമ ശ്രദ്ധ ലഭിച്ചെങ്കിലും സിസ്റ്റർ ദീപയെ എങ്ങനെ നാട്ടിൽ എത്തിക്കും എന്ന കാര്യത്തിൽ സഭയ്ക്കും കൃത്യമായ ധാരണ ഇല്ലെന്നതാണ് വസ്തുത. സ്വയം ഇറങ്ങി പോയതാണെങ്കിൽ പോലും ഇനി സിസ്റ്റർ ദീപയെ എന്തു പറഞ്ഞു സമീപിക്കും എന്നതാണ് സഭയും മഠവും നേരിടുന്ന പ്രധാന പ്രതിസന്ധി.
ഏതായാലും സിസ്റ്റർ ദീപ ഇപ്പോൾ സുരക്ഷിതം ആണെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. ഇവർ ഒറ്റയ്ക്ക് ഒരിടത്തു കഴിയുക ആണെന്നും ഏക ആശ്രയം ബ്രിട്ടീഷ് സർക്കാർ നൽകുന്ന തുച്ഛമായ ധനസഹായം ആണെന്നുമാണ് ലഭ്യമായ വിവരം. ഏതെങ്കിലും വിധത്തിൽ സിസ്റ്ററെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ സഹായിക്കാൻ ബ്രിട്ടനിലെ മലയാളി സമൂഹം തയാറാകുമോ എന്ന അപേക്ഷയും കുടുംബം മുന്നോട്ടു വയ്ക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്