ഇവിടെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക പ്രവർത്തകർ സംസാരിക്കുകയാണ്; സഭയ്ക്കുള്ളിലും മഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇനി തിരിച്ചറിയും; പരിപാടിക്ക് ദിവസങ്ങൾ ബാക്കി നിൽക്കേ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസും; 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകത്തിൽ നിങ്ങൾ കേട്ടതൊന്നും ഒന്നുമല്ല; ഇതുവരെയും കേരളം കണ്ടിട്ടില്ലാത്ത തുറന്നുപറച്ചിലുകളുമായി 'കന്യാസ്ത്രീക്ക് പറയാനുള്ളത്' 17ന് കൊച്ചിയിൽ
പി.എസ്.സുവർണ
കൊച്ചി: കത്തോലിക്ക സഭയ്ക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ സഭയുടെ വിദ്വേഷത്തിന് പാത്രമായതാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതിന് അച്ചടക്കലംഘനം ആരോപിച്ച് സഭയിൽ നിന്ന് സിസ്റ്റർ ലൂസിയെ പുറത്താക്കുകയായിരുന്നു. പിന്നീട് സിസ്റ്ററിനെതിരെ പല തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായി, എങ്കിൽ പോലും തന്റെ തീരുമാനങ്ങളിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു സിസ്റ്റർ.
സിസ്റ്ററിനെ പിന്തുണച്ചും തള്ളി പറഞ്ഞും നിരവധിയാളുകൾ രംഗത്തെത്തി. എന്നിട്ടും സിസ്റ്ററിൽ യാതൊരു മാറ്റവും ഉണ്ടായില്ല. ഇതിനിടയിൽ നീതിബോധം നശിച്ചിട്ടില്ലാത്ത ഒരുകൂട്ടം ആളുകൾ ചേർന്ന് ജസ്റ്റിസ് ഫോർ ലൂസി എന്ന പേരിൽ സിസ്റ്ററിന് പിന്തുണ നൽകുന്നതിനായി ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ന് കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പേരിൽ പരിപാടി നടത്താനും ഒരുങ്ങുകയാണ് ഈ സംഘടന.
ഡിസംബർ 17 ന് എറണാകുളം ടൗൺ ഹാളിൽ വൈകുന്നേരം 4ന് ആരംഭിക്കുന്ന പരിപാടിയിൽ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ജസ്റ്റിസ് കെമാൽ പാഷ, അഡ്വ. ജയശങ്കർ, എം.എൻ. കാരശ്ശേരി, സണ്ണി എം. കപ്പിക്കാട്, അഡ്വ. ഇന്ദുലേഖ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പരിപാടി ഒരുപക്ഷേ ഇതിന് മുമ്പ് കേരളം കണ്ടിട്ടില്ലാത്ത തുറന്ന് പറച്ചിലുകളായിരിക്കും.
കാരണം കന്യസ്ത്രി സമൂഹം നിരവധി പീഡനങ്ങൾക്കും, മനോവിഷമങ്ങൾക്കും , മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയമായിട്ടുണ്ട്. അതൊന്നും തുറന്ന് പറായാനോ അതിനെതിരെ പ്രതികരിക്കാനോ ഉള്ള ധൈര്യമോ അവകാശമോ ഒന്നും അവർക്കില്ല. എന്നാൽ തങ്ങൾക്കെതിരെയുള്ള നീതിനിഷേധത്തിനെതിരെ പോരാടാൻ ഏതെങ്കിലും ഒരു കന്യാസ്ത്രി ഇറങ്ങിപ്പുറപ്പെട്ടാൽ അവരെ മാനസികമായി പീഡിപ്പിച്ച് ഒറ്റപ്പെടുത്തുന്ന അവസ്ഥയാണ് ഉള്ളത്. അങ്ങനെ പുറത്ത് വരുന്ന ഒന്നിനെയും പൊതുസമൂഹം വേണ്ടപോലെ ചർച്ച ചെയ്യുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ട്് തന്നെ കന്യാസ്ത്രികൾക്ക് വേണ്ടി സാംസ്കാരിക നായകന്മാർ സംസാരിക്കുകയാണ്. കന്യാസ്ത്രീകൾക്ക് പറയുവാനുള്ള വാക്കുകൾ സാംസ്കാരിക നായകന്മാരിലൂടെ പുറത്ത് വരികയാണ്. ഇതാണ് യഥാർത്ഥത്തിൽ ഡിസംബർ 17 ൽ നടക്കുന്ന കന്യസ്ത്രീക്ക് പറയാനുള്ളത് എന്ന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ 'മറുനാടൻ മലയാളിയോട്' വെളിപ്പെടുത്തി.
സമൂഹത്തിൽ അന്ധരാക്കപ്പെട്ടിരിക്കുന്ന ജനങ്ങളിലേക്ക് വെളിച്ചം പകർന്നുകൊടുക്കുക എന്നത് തന്നെയാണ് ഈ കൂട്ടായിമ ഉദ്ദേശിക്കുന്നത്. എന്നാൽ സിസ്റ്റർ ലൂസിയെപോലുള്ള കന്യാസ്ത്രീകളെ അനുകൂലിച്ചുകൊണ്ടുള്ള ഈ പ്രവർത്തനം യഥാർത്ഥത്തിൽ ഒരു വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ജസ്റ്റിസ് ഫോർ ലൂസി പ്രവർത്തകർക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പരിപാടിയോട് അനുബന്ധിച്ച്, മുപ്പത് ലക്കങ്ങളായി ചിത്രകഥ രൂപത്തിൽ മരിയ എന്ന സീരിസ് പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്. ഒരു കന്യാസ്ത്രീയുടെ കഥ പറയുന്ന ഒരു ആശയവിനിമയ മാർഗമാണിത്. ഇത് യഥാർത്ഥത്തിൽ ഒരു സാങ്കൽപ്പിക കഥയാണ്. അത് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ ഇത് ഒരു സങ്കൽപ്പം മാത്രമല്ല ഒരുപക്ഷേ ജീവിച്ചിരിക്കുന്നവരോ അല്ലെങ്കിൽ മരിച്ചവരോ ആയ ഒരുപറ്റം കന്യാസ്ത്രീകൾ കടന്നുപോയിട്ടുള്ള അവരുടെ അനുഭവം തന്നെയായിരിക്കാം.
അതുകൊണ്ടൊക്കെ തന്നെ ഈ ചിത്രകഥ വായിക്കുന്ന ഓരോ കന്യാസ്ത്രീക്കും അവരുടെ ജീവിതവുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിക്കുമെന്ന് ഈ പരിപാടിയുടെ അണിയറപ്രവർത്തകർ പറയുന്നു. മാത്രമല്ല കന്യാസ്ത്രീകളെ കൂടുതൽ അടുത്തറിയാൻ അവരെ കുറിച്ച് ഒരു അവബോധം കൊടുക്കാൻ ഈ മരിയ എന്ന ചിത്രകഥകൊണ്ട് സാധിക്കുമെന്നും അവർ പറയുന്നു. കന്യാസ്ത്രീക്ക് പറയാനുള്ളത് എന്ന പേരിൽ ഡിസംബർ 17 ന് നടക്കുന്ന പരിപാടിക്ക് മുന്നോടിയായി ഏകദേശം ഒരു മാസം മുമ്പ് തന്നെയാണ് മരിയ സീരിസ് ആരംഭിച്ചത്. സീരിസ് വളരെ പെട്ടെന്ന് തന്നെ ജന ശ്രദ്ധ നേടുകയും ചെയ്തു. സഭയ്ക്കുള്ളിലും കന്യാസ്ത്രീമഠങ്ങളിലും നടക്കുന്നത് എന്താണെന്ന് പലരും ഇതിലൂടെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.
കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനായി സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ സമരം ചെയ്യുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ 'കർത്താവിന്റെ നാമത്തിൽ'ന്ന ആത്മകഥ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. സഭാജീവിതത്തിലെ ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ കർത്താവിന്റെ നാമത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്സാണ്. എറണാകുളം പ്രസ്സ് ക്ലബിൽ വെച്ച് നടന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ് സിസ്റ്ററുടെ ആത്മകഥ പ്രകാശനം ചെയ്തത്.
താനടക്കമുള്ള ആയിരകണക്കിന് കന്യാസ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും. കേരള സംസ്കാരത്തിൽ ഇത്തരത്തിലുള്ള അപചയം ചൂണ്ടിക്കാണിച്ചിട്ടും വനിത കമ്മീഷനും ,മനുഷ്യാവകാശ കമ്മീഷനും നടപടികൾ എടുക്കാത്തത് ദുഃഖകരമാണെന്നും പറഞ്ഞ സിസ്റ്റർ ലൂസി, മനുഷ്യാവകാശനിഷേധങ്ങളെ പുറത്തുകൊണ്ടുവരുന്നതിനൊപ്പം ഇപ്പോഴും പീഡനങ്ങൾ ഏറ്റുവാങ്ങി കഴിയുന്ന കന്യാസ്ത്രീകൾക്കും അവരുടെ കുടുംബത്തിനും പ്രതികരിക്കാനുള്ള ഊർജവും ആർജവവും നൽകുന്നതിനാണ് താൻ ആത്മകഥയെഴുതിയതെന്നും. നിഷേധിക്കപ്പെട്ട അവകാശങ്ങൾ വീണ്ടെടുക്കാനും അന്തസോടെ ജീവിക്കുവാനുമുള്ള ബോധവൽക്കരണമാണ് ആത്മകഥയിലൂടെ താൻ ഉദ്ദേശിക്കുന്നതെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ വ്യക്തമാക്കി.
സിസ്റ്റർ ലൂസി കളപ്പുരയുടെ സഭാ ജീവിതം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം നേരത്തെ തന്നെ വിവാദമായിരുന്നു. സന്യാസ ജീവിതം ആരംഭിച്ചതിന് ശേഷം നാല് തവണ വൈദികർ തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് സിസ്റ്റർ ലൂസി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികർ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു.
മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിൽ ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചെന്നും സിസ്റ്റർ ആരോപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തുറന്ന് പറച്ചിലുകളാണ് സിസ്റ്ററുടെ ആത്മകഥയെ വിവാദങ്ങളിലേയ്ക്ക് തള്ളിവിട്ടത്. അതുകൊണ്ട് തന്നെ സഭാ ജീവിതത്തിലെ കയ്പ്പേറിയ സംഭവങ്ങളെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എഎംഐ സന്യാസിനി സഭാംഗമായ സിസ്റ്റർ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ആക്ഷേപമുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍