വീട്ടിലേക്കുള്ള നടപ്പു വഴി തടസപ്പെടുത്തി സമീപവാസികൾ; ഒത്താശ ചെയ്ത് ബിജെപി-ആർഎസ്എസ് പ്രവർത്തകരും; കേസായപ്പോൾ പന്തളം സ്റ്റേഷനിൽ ഒത്തുതീർപ്പും; ജീവിച്ചിരുന്നപ്പോൾ ഏറ്റവുമധികം ദ്രോഹിച്ചത് സംഘപരിവാർ: ശിവദാസൻ മരിച്ചപ്പോൾ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ഇതേ കൂട്ടർ: രേഖകൾ മറുനാടൻ പുറത്തു വിടുമ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് വെട്ടിലായത് ബിജെപി തന്നെ; സത്യൻ അന്തിക്കാട് ചിത്രത്തിലെ ''ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടു തരിക'' വീണ്ടും ചർച്ചയാകുമ്പോൾ
ആർ കനകൻ
പന്തളം: മലയാളി കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമ. ഹർത്താൽ ദിനത്തിൽ ഹൃദയാഘാതം വന്ന് മരിച്ച സാധാരണക്കാരന്റെ മൃതദേഹത്തിന് വേണ്ടി അടിപിടികൂടുന്ന രാഷ്ട്രീയ പാർട്ടികൾ. ആ ചിത്രത്തിലെ ഓരോ രംഗവും ഇന്നും പ്രസക്തമാണ്. അതിലെ വിമർശനങ്ങൾ ഉൾക്കൊള്ളാൻ ഇനിയും രാഷ്ട്രീയ നേതൃത്വത്തിന് ആയിട്ടില്ല. സന്ദേശം സിനിമ പങ്കുവച്ച അതേ ചിന്തയാണോ ശബരിമല പ്രക്ഷോഭത്തിനിടെ ഉണ്ടായ ശിവദാസന്റെ മരണവും ഓർപ്പെടുത്തുന്നത്. ശിവദാസനെ പൊലീസ് കൊന്നതാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ അപകടമരണമാണെന്ന് പൊലീസ് വിശദീകരിക്കുകയും ചെയ്തു. എതായാലും സന്ദേശം സിനിമയ്ക്ക് സമാനമായി ശിവദാസന്റെ മരണം രാഷ്ട്രീയമായി ചർച്ചയാക്കാൻ ബിജെപി ഹർത്താലും നടത്തി. ഇതിനിടെയാണ് ശിവദാസനെ ബിജെപിക്കാർ തന്നെ ജീവിച്ചിരുന്നപ്പോൾ ദ്രോഹിച്ചിരുന്നുവെന്നതിന് തെളിവ് പുറത്തു വരുന്നത്.
ളാഹ കമ്പകത്തുംവളവിൽ വാഹനാപകടത്തിൽ മരിച്ച പന്തളം മുളമ്പുഴ തുരുത്തിക്കര ശരത് ഭവനിൽ ശിവദാസൻ ആചാരിയെ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തിയ ബിജെപി-സംഘപരിവാർ പ്രസ്ഥാനങ്ങൾ അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ദ്രോഹിച്ചതിന്റെ രേഖകൾ പുറത്തു വന്നതാണ് സംശയങ്ങളും ചർച്ചകളും ബലപ്പെടുത്തുന്നത്. ശിവദാസന്റെ വീട്ടിലേക്കുള്ള നടപ്പു വഴി തടസപ്പെടുത്തുകയാണ് സമീപവാസികൾ ചെയ്തത്. ഇതിന് ഒത്താശ ചെയ്തതാകട്ടെ സമീപത്തുള്ള ബിജെപി-ആർഎസ്എസ് പ്രവർത്തകരും. ഇതിനെതിരേ ശിവദാസൻ പന്തളം പൊലീസിൽ പരാതി നൽകുകയും അതിന്മേൽ ഒത്തു തീർപ്പ് നടത്തുകയും ചെയ്തതിന്റെ രേഖകൾ മറുനാടന് ലഭിച്ചു. സത്യൻ അന്തിക്കാടിന്റെ സിനിമയിലെ രംഗങ്ങൾ ഓർമ്മപ്പെടുത്തും വിധമാണ് കാര്യങ്ങൾ. തികഞ്ഞ അയ്യപ്പഭക്തനായ ശിവദാസൻ ബിജെപിയോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു ഒരു കാലത്ത്. എന്നാൽ കേസും വഴക്കിലും ബിജെപിയുടെ ദ്രോഹമെത്തിയപ്പോൾ ശിവദാസൻ മൗനിയായി. ഈ ശിവദാസനെയാണ് മരണത്തിന് ശേഷം ബിജെപി ഏറ്റെടുക്കുന്നത്.
'ഞങ്ങളുടെ ഡെഡ്ബോഡി ഞങ്ങൾക്ക് വിട്ടു തരിക'' സന്ദേശം എന്ന ചിത്രത്തിലെ ഈ ഡയലോഗും സംഭവങ്ങളും ഇന്നും ആളുകളിൽ ചിരിയുണർത്തും. ചിത്രത്തിൽ രണ്ടു രാഷ്ടീയ പാർട്ടിക്കാരായ ഐ.എൻ.എസ്പിയും ആർ.ഡി.പിയും തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ മരിക്കുന്നുണ്ട്. തുടർന്ന് ഇരുപക്ഷവും മരിച്ച ആൾ തങ്ങളുടെ പ്രവർത്തകനാണ് എന്ന് വരുത്തി തീർക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഒടുവിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരുമ്പോൾ അയാൾ മരിച്ചത് സംഘട്ടനത്തെ തുടർന്നല്ലെന്നും ഹാർട്ടറ്റാക്ക് മൂലമാണെന്നും വ്യക്തമാകുന്നതോടെ ഇരു പാർട്ടിക്കാരും പിരിഞ്ഞു പോകുന്നു. ഇതാണ് ശിവദാസന് എതിരെ ബിജെപിക്കാർ നടത്തിയ കേസ് പുറത്തുവന്നതോടെ സംഭവിക്കുന്നതും. അങ്ങനെ സത്യൻ അന്തിക്കാടിന്റെ സിനിമ വീണ്ടും ചർച്ചയാവുകയാണ്.
കഴിഞ്ഞ ഏപ്രിൽ 26 നാണ് സമീപവാസികളായ നാണി, ഗൗരി, മണി, സാവിത്രി എന്നിവരെ പ്രതികളാക്കി ശിവദാസൻ പൊലീസിൽ പരാതി നൽകിയത്. തന്റെ വീട്ടിലേക്കുള്ള നടപ്പു വഴിയിലൂടെ മോപ്പെഡ് കൊണ്ടുപോകാൻ അനുവദിക്കുന്നില്ല എന്നായിരുന്നു പരാതി. സമീപവാസികളെല്ലാം ഈ വഴിയാണ് ഉപയോഗിക്കുന്നത്. പക്ഷേ, താൻ ടൂവീലർ കൊണ്ടു പോകുമ്പോൾ മാത്രം ഇവർ തടയുന്നു. എതിർക്കുമ്പോൾ ഭീഷണി മുഴക്കുന്നുവെന്നും മർദിക്കാൻ ശ്രമിക്കുന്നുവെന്നുമൊക്കെയാണ് അന്ന് ശിവദാസൻ പൊലീസിൽ പറഞ്ഞത്. ഇനി വാഹനം കൊണ്ടു പോയാൽ അത് കത്തിച്ചു കളയുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
നാലു കുടുംബങ്ങളിൽപ്പെട്ടവരായിരുന്നു പ്രതികൾ. ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചു വിട്ടു. അന്ന് പ്രതികൾക്ക് ഒത്താശ ചെയ്യാനെത്തിയത് ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു. ശിവദാസനെ അന്ന് ഇവർ മർദിച്ചതായും പറയുന്നുണ്ട്. വിശ്വകർമ സമുദായത്തിൽപ്പെട്ട ശിവദാസനെ എതിർത്തിരുന്നത് നായർ സമുദായാംഗങ്ങളായിരുന്നു. അവർക്കൊപ്പം അന്ന് നിലപാട് സ്വീകരിച്ച ബിജെപിയും സംഘപരിവാറുമാണ് ഇന്നലെ ശിവദാസനെ അവരുടെ സ്വന്തം രക്തസാക്ഷിയാക്കി മാറ്റിയത്. അതേസമയം, ശിവദാസന്റെ മരണത്തിൽ പ്രതിഷേധിച്ച് ചാടിക്കയറി ഹർത്താൽ നടത്തിയ ബിജെപി ജില്ലാ നേതൃത്വം വെട്ടിലായി.
ശിവദാസനെ പൊലീസ് കൊക്കയിൽ തള്ളിയിട്ടു കൊലപ്പെടുത്തിയെന്ന് ഇന്നലെ പറഞ്ഞ ബിജെപി ഇന്ന് ചുവടുമാറ്റി. 19 ന് ശിവദാസനെ കാണാതായെന്ന് മൂന്നു പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടി എടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ പ്രക്ഷോഭം എന്നാണ് ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. പത്തനംതിട്ട ജില്ലയിൽ ഹർത്താൽ പൂർണവും സമാധാന പരവുമാണ്. ഇന്ന് രാവിലെ കമ്പകത്തുംവളവിലെ അപകട സ്ഥലത്ത് നിന്ന് ശിവദാസന്റെ മൃതദേഹം ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചു.
എല്ലാ മലയാളമാസവും ഒന്നിന് മുടങ്ങാതെ മല ചവിട്ടിയിരുന്ന അയ്യപ്പഭക്തനാണ് ശിവദാസൻ. അയ്യപ്പന്റെ ജന്മഗേഹത്തിന് സമീപമായതു കൊണ്ടാകാം ശിവദാസന്റെ ഭക്തി കളങ്കമില്ലാത്തതും അനുപമവുമായിരുന്നു. ജീവിതപ്രാരബ്ധമാണ് ഇയാളെ അയ്യപ്പസ്വാമിയുടെ പരമഭക്തനാക്കി മാറ്റിയത്. വിശ്വകർമ സമുദായത്തിൽപ്പെട്ട ശിവദാസൻ കുലത്തൊഴിലുമായി ബന്ധമുള്ള ഓട്ടുപാത്ര കച്ചവടമാണ് ആദ്യം നടത്തിയിരുന്നു. കാലക്രമേണെ പാത്രക്കച്ചവടത്തിൽ നിന്ന് വരുമാനം കുറയുകയും പ്രായമേറി വരുകയും ചെയ്തതോടെ ലോട്ടറി കച്ചവടം തൊഴിലായി സ്വീകരിച്ചു. സ്വന്തം മോപ്പെഡിലാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്. ഇതേ മോപ്പെഡിൽ തന്നെയാണ് എല്ലാ മാസപൂജയ്ക്കും ശബരിമല ദർശനത്തിനും ശിവദാസൻ പോയിരുന്നത്.
ശബരിമല യുവതി പ്രവേശന വിധി വന്നപ്പോൾ അതിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നയാളാണ് ശിവദാസൻ. ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന ആചാരം വേണോ എന്നൊരു ബോർഡ് ഡിടിപിയെടുത്ത് തന്റെ ലോട്ടറി വിൽപ്പന വാഹനത്തിന്റെ മുന്നിൽ പതിക്കുകയും ചെയ്്തിരുന്നു. മഹാപ്രളയത്തിന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് നിലയ്ക്കൽ വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതു കാരണം നിലയ്ക്കലിൽ മോപ്പെഡ് വച്ചിട്ടാണ് ശിവദാസൻ മല കയറിയത്. 18 ന് രാവിലെ 8.30 നാണ് വീട്ടിൽ നിന്നും ഭർത്താവ് ദർശനത്തിന് പോയതെന്ന് ഭാര്യ സരസ്വതി പറഞ്ഞു.
12 ദിവസത്തിലേറെ പഴക്കം മൃതദേഹത്തിനുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ, ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡിലേക്കു പടർന്നു കയറിയ കാട്ടുവള്ളികൾ തെളിച്ച തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ശബരിമല ദർശനത്തിന് പോയി മടങ്ങും വഴി ലോട്ടറി വിൽപ്പനക്കാരൻ മരിച്ചതിന്റെ കുറ്റം മുഴുവൻ പൊലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും തലയിൽ കെട്ടിവയ്ക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഇത് അപകട മരണമെന്ന നിലപാടിൽ ഉറച്ചാണ് പൊലീസ് നിൽക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്