52 സന്യാസിമാർക്ക് പരസ്പര ധാരണയോടെ 11 പേരെ തെരഞ്ഞടുക്കാൻ സാധിക്കില്ലേ? ഗുരുദേവ സന്ദേശ വാഹകരായ ശിവഗിരി സന്യാസിമാർ എന്തിന് വാശിയേറിയ തെരഞ്ഞെടുപ്പ് നടത്തുന്നു? ഇത്രനാൾ മഠം ഭരിച്ച പ്രകാശാനന്ദയെ എല്ലാവരും കൂടി പുറത്താക്കി
മറുനാടൻ മലയാളി ബ്യൂറോ
വർക്കല: സ്വാമി ശാശ്വതീകാനന്ദയുടെ കാലത്താണ് ശിവഗിരിയിലെ അധികാരത്തർക്കം വലിയ ചർച്ചയായത്. ശ്രീ നാരായണ ഗുരുവിന്റെ ആശയപ്രചരണത്തിനുള്ള സന്യാസി സമൂഹത്തിന്റെ അധികാര മോഹം ഏറെ രാഷ്ട്രീയ-സാമൂഹിക ചലനങ്ങളും ഉണ്ടാക്കി. സന്യാസിമാരുടെ അധികാര കസേരയോടുള്ള താൽപ്പര്യത്തിൽ കോടതിക്ക് പോലും ഇടപെടേണ്ടി വന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി പൊലീസ് നടപടിയിലൂടെയാണ് കോടതി വിധി ശിവഗരിയിൽ നടപ്പാക്കിയത്. തുടർന്ന് എത്തിയ ഇടത് സർക്കാർ സുകുമാർ അഴിക്കോടിന്റെ നേതൃത്വത്തിൽ ഭരണസമിതിയേയും നിയോഗിച്ചു. പിന്നീട് സന്യാസിമാർക്ക് തന്നെ മഠം കൈമാറി.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന ഗുരുദേവ സന്ദേശം പ്രചരിപ്പിക്കേണ്ട മഠത്തിന്റെ ചുമതലക്കാരനായി പ്രകാശാനന്ദ മാറി. ശാശ്വതീകാനന്ദയുടെ ദുരൂഹ മരണമുണ്ടാക്കിയ അലയൊലികൾ ഇനിയും മാറിയില്ല. അധികാര രാഷ്ട്രീയത്തിന് പിറകെ പോകുന്ന എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശിവഗരിക്ക് പുറത്തായി. എസ് എൻ ഡി പിക്ക് ബദലെന്ന ആശയവുമായി സന്യാസിക്കൂട്ടായ്മ മുന്നോട്ട് പോയി. ഇതിനിടെയിൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നു. അപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ ശിവഗരിയുടെ ഭരണതലത്തിലെ ഭിന്നത മറനീക്കി പുറത്തുരുകയാണ്. ഭരണ സമിതി തെരഞ്ഞെുപ്പിൽ പ്രകാശാനന്ദ തോറ്റു. ഭരണം ഋതംബരാനന്ദയുടെ കൈയിലെത്തുന്നു. ഇത്തരത്തിലൊരു വാശിയേറിയ തെരഞ്ഞെടുപ്പ് ശിവഗരിക്ക് ആവശ്യമുണ്ടോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
ഏതായാലും ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിനു 201621ലേക്കു പുതിയ ഭരണസമിതി നിലവിൽ വന്നു. പുതിയ ഭാരവാഹികളെ അടുത്ത ദിവസം തിരഞ്ഞെടുക്കും. മൊത്തം 52 സന്യാസിമാരാണു തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ഭരണസമിതിയിലെ ആറുപേർ വീണ്ടും വിജയിച്ചു. നിലവിൽ ട്രസ്റ്റ് പ്രസിഡന്റായ സ്വാമി പ്രകാശാനന്ദ പരാജയപ്പെട്ടപ്പോൾ ജനറൽ സെക്രട്ടറിയായിരുന്ന സ്വാമി ഋതംഭരാനന്ദയും ട്രഷററായിരുന്ന സ്വാമി പരാനന്ദയും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സ്വാമി സൂക്ഷ്മാനന്ദയാണു തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു പ്രമുഖ സന്യാസി. ഏറ്റവും കൂടുതൽ വോട്ട് ഋതംഭരാനന്ദയ്ക്കാണ്-35. തിരഞ്ഞെടുക്കപ്പെട്ട സന്യാസിമാരും വോട്ടും: ഋതംഭരാനന്ദ (35), സദ്രൂപാനന്ദ (33), വിശുദ്ധാനന്ദ (32), ഗുരുപ്രസാദ് (30), സൂക്ഷ്മാനന്ദ (29), സാന്ദ്രാനന്ദപുരി (28), ശിവസ്വരൂപാനന്ദ (28), ശാരദാനന്ദ (27), വിശാലാനന്ദ (27), ബോധിതീർത്ഥ (26), പരാനന്ദ (25).
സ്വാമി പരാനന്ദയ്ക്കും സ്വാമി ബ്രഹ്മസ്വരൂപാനന്ദയ്ക്കും 25 വീതം തുല്യ വോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിലേക്കു കടക്കാതെ ബ്രഹ്മസ്വരൂപാനന്ദ സ്വയം പിന്മാറി. സ്വാമി പ്രകാശാനന്ദയ്ക്കു 19 വോട്ട് മാത്രമാണു ലഭിച്ചത്. മുൻ തീർത്ഥാടന സെക്രട്ടറി സ്വാമി സച്ചിതാനന്ദയും ശിവഗിരി മിഷൻ ആശുപത്രി സെക്രട്ടറി സ്വാമി അമേയാനന്ദയും പരാജയപ്പെട്ടവരിൽ ഉൾപ്പെടുന്നു. സ്വാമി ശുഭാംഗാനന്ദ, അനപേക്ഷാനന്ദ, മംഗളസ്വരൂപാനന്ദ എന്നിവരാണു തോറ്റ മറ്റു പ്രമുഖർ. നവതിയിലേക്കു കടന്ന സ്വാമി പ്രകാശാനന്ദയുടെ തോൽവി പലരിലും ഞെട്ടലുളവാക്കി. അതേസമയം 2011ൽ പരാജയപ്പെട്ട സ്വാമി സൂക്ഷ്മാനന്ദയുടെ തിരിച്ചുവരവ് ശ്രദ്ധേയമായി. അധികാരക്കസേരയിൽ താൽപര്യമില്ലെന്നു തുടക്കത്തിൽ തന്നെ സൂക്ഷ്മാനന്ദ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സമിതിയിൽ ഭരണകാര്യങ്ങളിൽ സൂക്ഷ്മാനന്ദയുടെ സ്വാധീനം നിർണായകമാകും. സ്വാമി ശാശ്വതീകാന്ദയുടെ മരണത്തോടെ ശിവഗിരിയിൽ നിന്ന് ഒതുക്കപ്പെട്ട സ്വാമിയാണ് സൂക്ഷ്മാനന്ദ. അദ്ദേഹത്തിന് മഠത്തിൽ വീണ്ടും സ്വാധീനമുണ്ടാകുന്നുവെന്നതാണ് വസ്തുത.
1989ൽ ശിവഗിരി മഠം തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് സന്യാസിമാരുടെ വോട്ടെടുപ്പിലെ വാശിയും വീറും പുറം ലോകം അറിഞ്ഞത്. തെരഞ്ഞെടുപ്പിൽ കൃത്രിമത്വം ആരോപിച്ച് എതിർവിഭാഗം കോടതിയിൽ നിന്ന് തങ്ങൾക്കനുകൂലമായി വിധി സമ്പാദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണ് ശിവഗിരിയിൽ പൊലീസ് നടപടിയിൽ കൊണ്ടെത്തിച്ചത്. 1994ൽ മഠം ഭരണം സംബന്ധിച്ച തർക്കത്തെത്തുടർന്ന് ഹൈക്കോടതി ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ശാശ്വതികാനന്ദയുടെ പക്ഷത്തെ പരാജയപ്പെടുത്തി സ്വാമി പ്രകാശാനന്ദ മഠാധിപതിയാകുകയും ചെയ്തു. 1995ൽ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോൾ ശാശ്വതികാനന്ദ പക്ഷത്തെ ഒഴിവാക്കി ശിവഗിരിയിൽ പ്രകാശാനന്ദ പക്ഷത്തെ അവരോധിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. പൊലീസ് ലാത്തിച്ചാർജിലും വെടിവയ്പിലുമൊക്കെ കലാശിച്ച ഈ സംഭവം പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ പരാജയത്തിന് ഒരു കാരണമായി.
തുടർന്ന് നടന്ന നിയസഭാതെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന എൽ ഡി എഫ് സർക്കാർ പ്രകാശാനന്ദ ഭരണസമിതിയെ പുറത്താക്കി അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. 1996 ഒക്ടോബർ 11ന് ശിവഗിരിയിലെ പൊലീസ് നടപടിയിലൂടെ പുറത്താക്കപ്പെട്ട ശാശ്വതികാനന്ദ ആറു വർഷങ്ങൾക്കു ശേഷം പ്രകാശാനന്ദ പക്ഷത്തെ കീഴ്പ്പെടുത്തി ശിവഗിരി ഭരണം കൈപ്പിടിയിലൊതുക്കി. 2001 ഒക്ടോബർ 11ന് നടന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ സ്വാമി ശാശ്വതികാനന്ദ മത്സരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പക്ഷം മുഴുവൻ സീറ്റുകളും സ്വന്തമാക്കി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ആത്മബന്ധം പുലർത്തിയിരുന്ന സ്വാമി ശിവഗിരി മഠം ട്രസ്റ്റിലേതുപോലെ എസ് എൻ ഡി പിയോഗത്തിലെയും സജീവ സാന്നിധ്യമായിരുന്നു. മരിക്കുമ്പോൾ 50 വയസായിരുന്നു. അതിന് ശേഷം വീണ്ടും പ്രകാശാനന്ദയുടെ കൈയിലേക്ക് അധികാരമെത്തി. ഋതംഭരാനന്ദയായിരുന്നു പ്രകാശനന്ദയെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാൻ കരുക്കൾ നീക്കിയത്. ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ഈ കൂട്ടായ്മയാണ് മത്സരിച്ചത്. എന്നാൽ ഋതംഭരാനന്ദ കൂടുതൽ വോട്ട് നേടി ജയിക്കുന്നു. പ്രകാശാനന്ദ തോൽക്കുകയും ചെയ്യുന്നു. വലിയ അട്ടിമറിയായി ഇതിനെ വിലയിരുത്തുന്നുവരുമുണ്ട്.
പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ ശിവഗിരി സന്യാസിമാർക്കിടയിൽ ഉണ്ടാകുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തപ്പെടുന്നു. സൂക്ഷ്മാനന്ദ സ്വാമിക്ക് വെള്ളാപ്പള്ളി നടേശനുമായും അടുപ്പമുണ്ട്. വെള്ളാപ്പള്ളിയുടെ നിശത വിമർശകനായിരുന്നു പ്രകാശാനന്ദ. ഇതൊക്കെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നവർ ഏറെയാണ്. ട്രസ്റ്റിലെ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോൾ വീണ്ടും അടിപിടി മൂക്കുമെന്ന് കരുതുന്നവരും ഏറെയാണ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍